തളി മഹാദേവ ക്ഷേത്രകുളത്തിലെ മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങി... ഇന്ന് പുലർച്ചയോടെയാണ് സംഭവം... കുളത്തിൽ സാമൂഹ്യ വിരുദ്ധർ വിഷം കലക്കിയതാതാണോ എന്ന സംശയം ചില ഭക്തർസംശയം പ്രകടിപ്പിച്ചു...

രാവിലെ ജോലിക്കെത്തിയ സെക്യൂരിറ്റി ജീവനക്കാരനാണ് മീനുകൾ ചത്തുപൊങ്ങിയ നിലയിൽ കണ്ടത്. നൂറുകണക്കിന് ചെറുതും വലുതുമായ മീനുകൾ ചത്തുപൊങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഇങ്ങനെ ഒരു സംഭവം ഇന്നുവരെ ഉണ്ടായിട്ടില്ല എന്നാണ് പറയുന്നത്. തുടർന്ന് ക്ഷേത്ര ഭാരവാഹികളെ അറിയിക്കുകയായിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
സമീപ പ്രദേശശത്തു നിന്നു വലിയതോതിൽ ക്ഷേത്രകുളത്തിലേക്കു മലിനജലം തുറന്നു വിടുന്നുണ്ട് എന്ന് പരാതി ഉയർന്നിട്ടുണ്ട് . ഇതോ മറ്റെന്തെങ്കിലും കാരണം ഉണ്ടോ എന്ന് എന്ന് വ്യക്തമായിട്ടില്ല. കോർപറേഷനും ഹെൽത്ത് വിഭാഗവും കുളത്തിലെ വെള്ളം പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. പോലീസും സംഭവ സ്ഥലം പരിശോധിക്കുന്നുണ്ട്.
ഇടയ്ക്കു വല്ലപ്പോഴും ഒന്നോ രണ്ടോ ചത്ത് പൊങ്ങാറുണ്ട് എന്നാൽ ഇത്രയധികം മീനുകൾ ഒരുമിച്ചു ചത്ത് പൊങ്ങുന്നത് ആദ്യമയായണ് എന്ന് അവിടുത്തെ സെക്യൂരിറ്റി ജീവനക്കാർ വ്യക്തമാക്കി. പോലീസും സ്പെഷ്യൽ ബ്രാഞ്ചും വിവരങ്ങൾ എടുത്തു പോയിട്ടുണ്ട് എന്നാണ് അറിയുന്നത്. ആളുകൾ ഭക്ഷണം എറിഞ്ഞു കൊടുക്കാറുണ്ട് എങ്കിൽ പോലും ഇത്രയധികം മീനുകൾ ചത്ത് പൊങ്ങുന്നത്തിനു ഒരു കാരണം അല്ല എന്ന് അറിയുന്നു. പടവിനോട് ചേർന്ന ഭാഗങ്ങളിലാണ് വളരെയധികം മീനുകളെ പൊങ്ങിയ നിലയിൽ കണ്ടത്. അത് കാട്ടുമൂലമുള്ള ഓളത്തിൽ വന്നു അടിഞ്ഞതാവാം എന്നും പറയുന്നു. ഈ ക്ഷേത്രക്കുളം ഭഗവാന്റെ ആറാട്ടു കുളമാണ്.
കുറച്ചു മാസങ്ങൾക്ക് മുമ്പാണ് സ്വാതന്ത്ര്യ സമരസേനാനികളുടെ ഓർമ്മയ്‌ക്കായി നിർമ്മിച്ച തളി കണ്ടംകുളം ജൂബിലി ഹാളിന്റെ പേരുമാറ്റിയത്. കോഴിക്കോട് തളി ക്ഷേത്ര ജൂബിലി സ്മാരകം എന്നത് മാറ്റി മുഹമ്മദ് അബ്ദുൾ റഹിമാൻ സാഹിബ് മെമ്മറി ഹാൾ എന്നാക്കിയത്. ഇതിനെതിരെ തളി-ചാലപ്പുറം പൈതൃക സംരക്ഷണ വേദി പ്രതിഷേധവുമായി നാമജപ സദസ്സ് സംഘടിപ്പിച്ചിരുന്നു. സ്ത്രീകളടക്കം നൂറുകണക്കിന് പേരാണ് പരിപാടിയിൽ പങ്കെടുത്തത്. നാമജപ സദസ്സ് മുൻനിർത്തി കണ്ടംകുളം ജൂബിലി ഹാളിന് മുമ്പിൽ ശക്തമായ പോലീസ് സേനയെയാണ് വിന്യസിച്ചിരുന്നത്. ഹാളിനകത്തേക്കുള്ള പ്രവേശനം ബാരിക്കേഡ് വച്ച് തടഞ്ഞിരുന്നു.അന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസാണ് ഇതിന് പിന്നിലെന്നാണ് ആരോപണം ഉയർന്നിരുന്നു.
ഇതോടനുബന്ധിച്ചു തന്നെ ക്ഷേത്രത്തിന്റെ പേർ മാറ്റി "മർക്കാസ്ദുവ"എന്നാക്കാൻ ശ്രമം നടന്നിരുന്നു. ഗൂഗിൾ പോലും ഇടക്കാലത്തു താലി ക്ഷേത്രത്തിന്റെ പേര് മർക്കാസ്ദുവ എന്ന് കാണിച്ചിരുന്നു. എന്നാൽ കടുത്ത എതിർപ്പുകളെ തുടർന്ന് ഇത് മാറ്റുകയാണ് ഉണ്ടായതു.
https://www.facebook.com/Malayalivartha























