ചൈനയുടെ വെല്ലുവിളി നേരിടുന്ന ആസിയാൻരാജ്യങ്ങൾ ബ്രഹ്മോസ് വാങ്ങാനുള്ള നീക്കത്തിൽ; ബ്രൂണെയ്, മലേഷ്യ, ഫിലിപ്പൈൻസ്, തായ്‌വാൻ, വിയറ്റ്നാം അടക്കമുള്ള രാജ്യങ്ങൾ അണിനിരക്കുന്നു

ഇന്ത്യയുടെ ആവനാഴിയിക്ക് കരുത്ത് കൂട്ടുന്ന കരുത്തുറ്റ മിസൈലാണ് ബ്രഹ്മോസ്. കരയിൽ നിന്നും കടലിൽ നിന്നും തൊടുത്ത് വിട്ടാൽ, ശത്രുക്കളുടെ നീക്കങ്ങളെ തടഞ്ഞ് , പ്രതിരോധം തീർക്കുക തന്നെ ചെയ്യും ബ്രഹ്മോസ്. ഇന്ത്യയുടെ സ്വാകാര്യ അഹങ്കാരമായ, എന്തിനേറെ പറയുന്നു ചൈനയെ മുട്ടിടിപ്പിക്കുന്ന, ബ്രഹ്മോസിനെ കുറിച്ച് നിർണായകമായ റിപ്പോർട്ടുകൾ പുറത്ത് വരികയാണ്.
ചൈനയുടെ വെല്ലുവിളി നേരിടുന്ന ആസിയാൻരാജ്യങ്ങൾ അതായത് (അസോസിയേഷൻ ഒഫ് സൗത്ത് ഈസ്റ്റ് ഏഷ്യൻ നാഷൺസ്) ബ്രഹ്മോസ് വാങ്ങാനുള്ള നീക്കത്തിലാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ബ്രൂണെയ്, മലേഷ്യ, ഫിലിപ്പൈൻസ്, തായ്‌വാൻ, വിയറ്റ്നാം അടക്കമുള്ള രാജ്യങ്ങളാണ് ഈ നീക്കത്തിലേക്ക് കടക്കുന്നത്. പ്രതിരോധ സഹകരണം മെച്ചപ്പെടുത്തുന്നതിനോടനുബന്ധിച്ച്, ഇന്ത്യ വിയറ്റ്നാമിന് ബ്രഹ്മോസ് മിസൈലുകൾ വിൽക്കാനുള്ള സാദ്ധ്യത തള്ളിക്കളയാനാകില്ല.ജൂൺ 19 ന് വിയറ്റ്നാം പ്രതിരോധ മന്ത്രി ഫാൻ വാൻ ജിയാങ് ഡൽഹി സന്ദർശിക്കുന്നുണ്ട്. അന്ന് ഈ കരാർ സംബന്ധിച്ച് വ്യക്തത വരുമെന്നാണ് നിഗമനം .
വിയറ്റ്നാമിന്, 625 ഡോളർ ചെലവാകുമെന്നാണ് കണക്കുകൂട്ടൽ. ഫിലിപ്പൈൻസുമായി ഇന്ത്യ , ബ്രഹ്മോസ് മിസൈലുമായി ബന്ധപ്പെട്ട് 374 മില്യൺ ഡോളർ കരാർ ഒപ്പിട്ടിട്ടുണ്ട്.ഈ രാജ്യത്തിൽ നിന്നും 300 മില്യൺ ഡോളറിന്റെ രണ്ടാം ഓർഡർ ഇന്ത്യ കിട്ടുമെന്ന് കരുതുന്നുണ്ട്. 200 മില്യൺ ഡോളറിന് ഇന്തോനേഷ്യയുമായി കരാർ ഉണ്ടാക്കാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്.
തായ്ലൻഡ്, മലേഷ്യ, ഈജിപ്ത് എന്നീ രാജ്യങ്ങളും ബ്രഹ്മോസ് വാങ്ങാനുള്ള താൽപര്യത്തിലാണ് ഇപ്പോൾ ഉള്ളത്. പ്രതിരോധ മേഖലയിൽ ഇന്ത്യയുടെ കയറ്റുമതിയിൽ ബ്രഹ്മോസ് വലിയ മാറ്റങ്ങൾ സൃഷ്ടിക്കുമെന്ന് തന്നെ നമുക്ക് പറയാവുന്നതാണ്. 2025 ഓടെ 5 ബില്യൺ ഡോളറിന്റെ ആയുധ കയറ്റുമതിയാണ് ഇന്ത്യ ലക്ഷ്യം വച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം 1.75 ബില്യൺ ഡോളറിന്റെ ആയുധങ്ങളും മറ്റും കയറ്റുമതി ചെയ്തു. ഈ വർഷം 2.37 ബില്യൺ ഡോളറാണ് ലക്ഷ്യം .
https://www.facebook.com/Malayalivartha























