സർക്കാർ ജോലിയിൽ ഇരുന്ന് ശമ്പളവും വാങ്ങി രാത്രി വീട്ടിൽ പോയി സർക്കാരിനെ തെറി വിളിച്ചാൽ..ഇനി പണി പോവും....മുന്നറിയിപ്പുമായി പിണറായി;ചട്ടം ഭേദഗതി ചെയ്യുന്നു...സമൂഹമാധ്യമങ്ങളില്‍ ജീവനക്കാര്‍ വിമര്‍ശിക്കുന്നത് പിടികൂടിയാല്‍ പണി തെറിക്കും...

സർക്കാർ ജോലിയിൽ ഇരുന്ന് സർക്കാർ തരുന്ന ശമ്പളവും വാങ്ങി രാത്രി വീട്ടിൽ പോയി സർക്കാരിന് തന്നെ തെറി വിളിച്ചാൽ എങ്ങനെ ഇരിക്കും, ഇത്രയും കാലം അത് നല്ല സുഖമുള്ള പരിപാടിയാണെന്ന് കരുതി ഇരുന്നവർക് തെറ്റി, ഇനിയതൊന്നും നടക്കില്ല...അങ്ങനെ ഉള്ളവർക്ക് പൂട്ടിടാൻ ഒരുങ്ങുകയാണ് സർക്കാർ എന്നുള്ളതാണ്...അതുകൊണ്ട് സർക്കാർ ജീവനക്കാർ സൂക്ഷിച്ചും കണ്ടുമൊക്കെ പ്രതികരിക്കുന്നത് നല്ലത് , പ്രത്യേകിച്ച് സമൂഹ മാധ്യമങ്ങളിലൂടെ..സമൂഹമാധ്യമങ്ങളില്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ജീവനക്കാരെ പിടികൂടാന്‍ പെരുമാറ്റച്ചട്ടം ഭേദഗതി ചെയ്യുന്നു. സൈബര്‍ നിയമങ്ങൾ ഉള്‍പ്പെടുത്തിയുള്ള ഭേദഗതി നിര്‍ദേശമുള്‍പ്പെടുന്ന ഫയല്‍ ചീഫ് സെക്രട്ടറി മുഖ്യമന്ത്രി പിണറായി വിജയനു കൈമാറി. സമൂഹമാധ്യമങ്ങളിൽ ജീവനക്കാരുടെ ഇടപെടലുകള്‍ കൂടിയതോടെയാണ് നടപടി.കാലം മാറിയതിനനുസരിച്ചു ജീവനക്കാരുടെ പെരുമാറ്റച്ചട്ടം മാറ്റാനാണു സര്‍ക്കാര്‍ തീരുമാനം. സമൂഹമാധ്യമങ്ങളിലൂടെ സര്‍ക്കാരിനെ വിമര്‍ശിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ കൂടുതലെത്തുന്നതോടെയാണ് ചട്ടം ഭേദഗതി ചെയ്യാന്‍ തീരുമാനിച്ചത്.
സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടം നിലവില്‍ വന്നത് 1968ലാണ്. അന്നത്തെ നിയമത്തില്‍ സൈബര്‍ നിയമങ്ങള്‍ ഉള്‍പ്പെട്ടിരുന്നില്ല.നിലവില്‍ സമൂഹമാധ്യമങ്ങളില്‍ ജീവനക്കാര്‍ വിമര്‍ശിക്കുന്നത് പിടികൂടിയാല്‍ നിയമത്തിന്‍റെ പഴുതുപയോഗിച്ച് രക്ഷപ്പെട്ടു പോകുന്നെന്നാണ് കണ്ടെത്തല്‍.ഇതോടെയാണ് സൈബര്‍ നിയമങ്ങള്‍ അധികമായി ഉള്‍പ്പെടുത്തിചട്ടം ഭേദഗതി ചെയ്യാന്‍ തീരുമാനിച്ചത്. ഭരണപരിഷ്കാര വകുപ്പ് നല്‍കിയ ഫയലാണു ചീഫ് സെക്രട്ടറി അംഗീകരിച്ച് മുഖ്യമന്ത്രിക്കു കൈമാറിയത്.മുഖ്യമന്ത്രി അംഗീകരിച്ചാല്‍ ഭേദഗതി നിര്‍ദേശം മന്ത്രിസഭയിലെത്തിയ ശേഷം സബ്ജക്ട് കമ്മിറ്റിയിലെത്തും. ചട്ടം ഭേദഗതി ചെയ്താല്‍ ജീവനക്കാരെ പിരിച്ചു വിടുന്നതടക്കമുള്ള നടപടികളിലേക്ക് സര്‍ക്കാരിനു എളുപ്പത്തില്‍ കടക്കാം. ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ തുടങ്ങിയവയിലുള്ള സര്‍ക്കാര്‍വിരുദ്ധ എഴുത്തുകള്‍ ചട്ടലംഘനമായി കണക്കാക്കുമെന്നു പെരുമാറ്റച്ചട്ടത്തില്‍ പ്രത്യേകം രേഖപ്പെടുത്തും.അതോണ്ട് സമൂഹ മാധ്യമങ്ങളിലൂടെ ഇനി സർക്കാർ തരുന്ന ശമ്പളവും വാങ്ങി കുറ്റപ്പെടുത്താൻ നിക്കണ്ട അതായിരിക്കും ആരോഗ്യത്തിന് നല്ലത്.
ഇതിപ്പോൾ സർക്കാരിനും ഉദ്യോഗസ്ഥര്ക്കും എന്ത് അഴിമതിയും എന്ത് കൊള്ളരുതായ്മകളും നടത്തം ചെയ്യാം. പക്ഷെ അതിനെതിരെ പ്രതികരിച്ചാൽ നല്ല മുട്ടൻ പണി കിട്ടും..വ്യാജ നിയമനം, വ്യാജ ബിരുദം, വ്യാജ PHD വ്യാജ ടെണ്ടർ, വ്യാജ കൊട്ടേഷൻ, ഇതെല്ലം ആവാം..പക്ഷെ മറ്റുള്ളവർക്ക് ഒന്നും പാടില്ല.മടിയിൽ കനമുള്ളവർ ഭയപ്പെട്ടൽ മതി എന്ന് വല്യ വര്ത്തമാനം പറഞ്ഞവർ സർക്കാരിനെ വിമർശിയ്ക്കുന്നവരെ വരെ പിടികൂടും എന്ന്പറയുന്നതിൽ നിന്നു ആ മടിയുടെ കനം പൊതുജനത്തിന് മനസ്സിലായി വരുന്നുണ്ട്.പിന്നെ വധ ശിക്ഷ തന്നെ കൊടുക്കണം, വിമർശിക്കുന്നവർക്ക്... സാമൂഹ്യ മാധ്യമങ്ങളിൽ മാത്രമായി ചുരുക്കരുത് എന്ന അഭിപ്രായം ഉണ്ട്.
https://www.facebook.com/Malayalivartha























