കുട്ടി സഖാക്കളുടെ കള്ളത്തരങ്ങൾ മാധ്യമങ്ങളിലൂടെ പൊളിച്ചെഴുതുമ്പോൾ..ഗോവിന്ദന് പൊള്ളി..സഖാക്കള്‍ക്കെതിരേ ആരെങ്കിലും ശബ്ദിച്ചാല്‍, അവര്‍ ചെയ്യുന്ന കൊടുംപാതകങ്ങൾക്ക് കുടപിടിക്കുന്ന സമീപനമാണ് സര്‍ക്കാരിന്റേത്....അഹങ്കാരത്തെ പൊളിച്ചടുക്കി വി ഡി സതീശൻ...

കുട്ടി സഖാക്കളേ മാധ്യമങ്ങളിലൂടെ അവരുടെ കള്ളത്തരങ്ങൾ ഓരോന്നോരോന്നായി പൊളിച്ചെഴുതുമ്പോൾ ഇവിടെ തലമൂത്ത മുതിർന്ന സഖാക്കൾക്ക് ഇരിക്കപ്പൊറുതി ഇല്ലാത്ത അവസ്ഥയാണ്..അവസാനം വാർത്ത കൊടുത്ത മാധ്യമങ്ങളുടെ തലക്കിട്ട് കൊട്ടാമെന്ന പാർട്ടി സെക്രട്ടറി എം വി ഗോവിന്ദൻ കരുതി കാണും. അതുകൊണ്ട് തന്നെയാണല്ലോ ഈ പരസ്യമായ വെല്ലുവിളികളും, ''അന്വേഷണത്തിന്റെ ഭാഗമായി തെറ്റ് ചെയ്തെന്ന് കണ്ടെത്തിയാൽ, അത് ആരെയായാലും അവർക്കെതിരെ കേസെടുക്കണം. ഗൂഢാലോചനയിൽ പങ്കെടുത്ത എല്ലാവരെയും കേസിന്റെ ഭാഗമായി കൈകാര്യം ചെയ്യണം. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടും ഗൂഢാലോചനയുടെ ഭാഗമാണ്. ഗൂഢാലോചനയിൽ പങ്കാളികളായ എല്ലാവരെയും പുറത്ത് കൊണ്ടുവരണം. ഈ കേസ് വ്യത്യസ്തമാണ്. മാധ്യമത്തിന്റെ പേരും പറഞ്ഞ് കേസിൽ നിന്ന് ഒഴിവാകാൻ കഴിയില്ല''. ഇനിയും കേസെടുക്കും നേരത്തെയും കേസെടുത്തിട്ടുണ്ടെന്നും എംവി ഗോവിന്ദൻ പറഞ്ഞു വയ്ക്കുന്നത്..എന്നാൽ അതിനു നല്ല തക്ക മറുപടിയുമായി വി ഡി സതീശനും രംഗത്ത് വന്നു.മുഖ്യമന്ത്രി പിണറായി വിജയന്‍ മോദി സ്‌റ്റൈല്‍ അനുകരിക്കുകയാണ്.
നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയുടെ പരാതിയിലാണ് കേസെടുത്തത് എന്നത് വിസ്മയമുളവാക്കുന്ന കാര്യമാണ്. കുട്ടി സഖാക്കള്‍ക്കെതിരേ ആരെങ്കിലും ശബ്ദിച്ചാല്‍, അവര്‍ ചെയ്യുന്ന കൊടുംപാതകങ്ങൾക്ക് കുടപിടിക്കുന്ന സമീപനമാണ് സര്‍ക്കാരിന്റേത്. ആര്‍ഷോയുടെ പരാതിയില്‍മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്ത നടപടി മാധ്യമവേട്ടയാണ്. ഇത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്തതാണ്. അന്വേഷണവുമായി പോലീസ് മുന്നോട്ടുപോയാല്‍ നിരന്തരമായ സമരങ്ങള്‍ക്ക് സംസ്ഥാനം സാക്ഷ്യംവഹിക്കും. ഇതിനോടൊന്നും മുട്ടുമടക്കാന്‍ പോകുന്നില്ലെന്നും സതീശന്‍ പറഞ്ഞു.'ഭീരുവാണ് മുഖ്യമന്ത്രി, ഇതുപോലെ ഭീരുവായൊരു മുഖ്യമന്ത്രി കേരളം ഭരിച്ചിട്ടില്ല. ഇതിനെതിരായ ശക്തമായ പോരാട്ടം കേരളത്തില്‍ നാളെമുതലുണ്ടാവും. അടിയന്തരമായി ഇപ്പോള്‍ എടുത്തിരിക്കുന്ന കേസ് പിന്‍വലിക്കണമെന്ന് ശക്തിയായി ആവശ്യപ്പെടുകയാണ്. കേസെടുത്തതിനെ അതിശക്തമായി അപലപിക്കുന്നു. ഞങ്ങളുടെ കുട്ടികളെ ഭീഷണിപ്പെടുത്താന്‍ എം.വി. ഗോവിന്ദന്‍ ആരാണ്? മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്താന്‍ നിങ്ങളാരാണ്?
ഇനിയും സര്‍ക്കാരിനെ വിമര്‍ശിക്കും, എസ്.എഫ്.ഐ. കൊണ്ടുവരുന്ന വൃത്തികേടുകളെ വിമര്‍ശിക്കും. നിങ്ങളുടെ ഭീഷണി ആര് വിലവെക്കുന്നു മിസ്റ്റര്‍ ഗോവിന്ദന്‍? ആരെയാണ് ഭീഷണിപ്പെടുത്തുന്നത്?', പ്രതിപക്ഷനേതാവ് ചോദിച്ചു.പോലീസിന്റെ കൈകാലുകള്‍ കെട്ടപ്പെട്ടിരിക്കുകയാണ്. പാര്‍ട്ടിക്കാരാണ് പോലീസുദ്യോഗസ്ഥരെ പോസ്റ്റ് ചെയ്യുന്നത്. തനിക്കെതിരേ പോസ്റ്റിട്ട സി.പി.എം. പ്രവര്‍ത്തകന് പറവൂരിലെ സി.ഐ. തന്നെ ലൈക്കടിക്കുകയാണ്. ഏറാന്‍മൂളികളായ പോലീസുകാരെ ഓരോസ്ഥലത്തും നിയമിച്ചിരിക്കുകയാണ്. എന്തും നടക്കുന്ന സ്ഥലമായി പോലീസ് മാറി.
കേസെടുത്ത ഭീരുത്വമോര്‍ത്ത് ജനം ചിരിക്കുകയാണ്. വനിതാ മാധ്യമപ്രവര്‍ത്തകരാണ് എപ്പോഴും സൈബര്‍ വെട്ടുകിളി കൂട്ടങ്ങളുടെ ഇരകളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ഇതിപ്പോൾ എന്ത് തന്നെ ചെയ്താലും , അവർക്കെതിരെ ഒന്നും പറയാതെ വാ മൂടി കെട്ടാനുള്ള ശ്രമം, ആണ് പാര്ട്ടി നടത്തി കൊണ്ട് ഇരിക്കുന്നത് എന്നുള്ളത് വ്യക്തം, പിന്നെ എന്തിനാണ് ഇത്ര ഭയം, പിന്നെ എന്താണ് പ്രശനം, അവർ സൈബർ ഇടങ്ങളിൽ ആരെ വേണേലും ചീത്ത വിളിക്കാം അധിക്ഷേപിക്കാം , എന്ത് വേണമെങ്കിലും ചെയ്യാം, പക്ഷെ ഇത്തരത്തിൽ അവർക്കെതിരെ ശബ്‌ദിക്കുന്നവരുടെ വാ അടപ്പിക്കാൻ ആണ് നീക്കമെങ്കിൽ .ഇവിടുത്തെ മുഴുവൻ ജനങ്ങളുടെയും വാ പാർട്ടി അടപ്പിക്കേണ്ടി വരും..
https://www.facebook.com/Malayalivartha























