Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം


മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ) അന്തരിച്ചു


നേപ്പാളിലുണ്ടായ കനത്ത മിന്നൽ പ്രളയം.... മരണം 157 ആയി ഉയര്‍ന്നു, 750 ഓളം പേരെ കാണാതായി... അപകടബാധിത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു...


തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...

പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ആദ്യ സന്ദര്‍ശനത്തില്‍ കേരളത്തില്‍ വന്‍ സുരക്ഷാ വീഴ്ച സംഭവിച്ചതായി ഇന്റലിജന്‍സ്

23 DECEMBER 2015 11:23 PM IST
മലയാളി വാര്‍ത്ത.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കേരള സന്ദര്‍ശനത്തിനിടയില്‍ വന്‍ സുരക്ഷാ വീഴ്ച സംഭവിച്ചെന്ന് റിപ്പോര്‍ട്ട്. തിരുവനന്തപുരം വിമാനത്താലളത്തില്‍ വെച്ച് അനധികൃതമായി ഡ്യൂട്ടിപാസുകള്‍ നേടിയ രണ്ടുപേര്‍ പ്രധാനമന്ത്രിയുടെ വിമാനത്തിന് തൊട്ടടുത്ത് എത്തിയതായാണ് റിപ്പോര്‍ട്ട്. സംഭവത്തെത്തുറിച്ച് കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ അന്വേഷണം ആരംഭിച്ചു. സംഭവം സംബന്ധിച്ച് അടിയന്തര റിപ്പോര്‍ട്ട് തയ്യാറാക്കി പ്രധാനമന്ത്രിയുടെ സുരക്ഷാ വിഭാഗത്തിനും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും കൈമാറും. പ്രധാനമന്ത്രി സന്ദര്‍ശനം കഴിഞ്ഞു ഡല്‍ഹിയിലേയ്ക്കു മടങ്ങുന്ന അവസരത്തിലാണു സുരക്ഷാ വീഴ്ചയുണ്ടായത്. അന്നു തന്നെ പ്രധാനമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ സംഭവം ശ്രദ്ധിച്ചിരുന്നു. എന്നാല്‍ വിശദമായ അന്വേഷണം നടന്നില്ല. പിന്നീടു പ്രധാനമന്ത്രിയുടെ സന്ദര്‍ശനം വിലയിരുത്തിയ സംസ്ഥാന ഇന്റലിജന്‍സാണ് സുരക്ഷാ വീഴ്ച ശ്രദ്ധിച്ചത്. ഇതിനിടയില്‍ കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയ്ക്കും വിവരം ലഭിച്ചു.

പ്രധാനമന്ത്രി തിരികെ പോയ ഡിസംബര്‍ 15ന് അതീവ സുരക്ഷ ഏര്‍പ്പെടുത്തിയിരുന്ന വ്യോമ സേനയുടെ വിമാനത്താവളത്തില്‍ പ്രവേശനം കര്‍ശനമായി നിയന്ത്രിച്ചിരുന്നു. വിമാനത്താവളത്തിലെ ജീവനക്കാര്‍ക്കും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും വിമാനത്തിലെ ജീവനക്കാര്‍ക്കും മാത്രമായിരുന്നു നിയന്ത്രിത മേഖലയില്‍ പ്രവേശനം അനുവദിച്ചിരുന്നത്. ഇതിനായി ബന്ധപ്പെട്ട വകുപ്പുകളുടെ മേധാവികള്‍ നല്‍കിയ അപേക്ഷയില്‍ അനുവദിച്ച പാസുകളുള്ളവരെ മാത്രമാണു പ്രവേശിപ്പിച്ചത്. പ്രവേശിച്ചവര്‍ പ്രത്യേകം ചുമതലകളുള്ളവരായിരുന്നു. എന്നാല്‍ ഒരു ചുമതലയുമില്ലാതെ രണ്ടു പേര്‍ പ്രധാനമന്ത്രിയുടെ വിമാനത്തിന് അടുത്ത് എത്തുകയും പ്രധാനമന്ത്രി വഹിച്ചുകൊണ്ടുള്ള വിമാനം പോകുന്നവരെ നിയന്ത്രിത മേഖലയില്‍ തുടരുകയും ചെയ്തു. ഇവര്‍ക്ക് സിറ്റി പൊലീസ് കമ്മിഷണര്‍ അനുവദിച്ച പ്രത്യേക പാസുകളുണ്ടായിരുന്നുവെന്നും ഇന്റലിജന്‍സ് വിഭാഗം കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഒരു ചുമതലകളുമില്ലാത്ത ഇവര്‍ക്കു പാസുകള്‍ ലഭ്യമായതെങ്ങനെ എന്നതിനെ കുറിച്ചാണ് ഇപ്പോള്‍ അന്വേഷിക്കുന്നത്. അതീവ സുരക്ഷ ഏര്‍പ്പെടുത്തിയ സാഹചര്യത്തിലും ഇത്തരമൊരു സംഭവമുണ്ടായതു ഗൗരവ്വമായ വീഴ്ചയാണെന്നാണ് ഇന്റലിജന്‍സ് വിഭാഗങ്ങളുടെ വിലയിരുത്തല്‍.

വിമാനത്താവളത്തിനുള്ളില്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട ജീവനക്കാരെ നിയോഗിച്ചത് എയര്‍പോര്‍ട്ട് മാനെജരും സെക്യൂരിറ്റി ചുമതലയുള്ള ഉദ്യോഗസ്ഥരുമായിരുന്നു. ഗ്രൗണ്ട് ഹാന്‍ഡിലിങ്, കൊമേഴ്‌സ്യല്‍, സാങ്കേതികം തുടങ്ങിയ വിഭാഗങ്ങളിലെ ജീവനക്കാരെയാണ് വിവിഐപി ഡ്യൂട്ടിക്കായി നിയോഗിച്ചത്. ഇതിനായി വിവിധ വിഭാഗങ്ങളിലുള്ളവര്‍ക്കായി 51 പേരുടെ പാസുകള്‍ക്കുള്ള അപേക്ഷയാണ് സിറ്റി പൊലീസ് കമ്മിഷണര്‍ക്കു നല്‍കിയത്. ഈ പാസുകളെല്ലാം കമ്മിഷണര്‍ അനുവദിച്ചു നല്‍കി. ഇതിനു പുറമെയാണു രണ്ടു പാസുകള്‍ അധികമായി അനുവദിച്ചത്. ഇതിനുള്ള അപേക്ഷ വിമാനത്താവള സുരക്ഷാ വിഭാഗം നല്‍കിയിരുന്നില്ല. എയര്‍പോര്‍ട്ടിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന എയര്‍ ഇന്ത്യാ സാറ്റ്‌സ് കമ്പനിയുടെ പേരിലായിരുന്നു രണ്ടു പാസുകള്‍ക്കും അപേക്ഷ നല്‍കിയത്. എയര്‍ ഇന്ത്യാ സാറ്റ്‌സിന് പ്രധാനമന്ത്രിയുടെ വിമാനത്തിന് അടുത്തു പ്രത്യേകിച്ച് ഒരു ചുമതലയും നിര്‍വഹിക്കാനുണ്ടായിരുന്നില്ല. എന്നിട്ടും പാസുകള്‍ അനുവദിച്ചതാണ് സുരക്ഷാ വീഴ്ചയായി വിലയിരുത്തുന്നത്.

പാസുകള്‍ അനുവദിക്കുന്നതിനുള്ള പ്രാഥമിക അന്വേഷണം നടത്തിയത് വിമാനത്താവളത്തിലെ സുരക്ഷാ ചുമതലയുള്ള സബ് ഇന്‍സ്‌പെക്റ്ററായിരുന്നു. ഇദ്ദേഹമാണ് പാസുകള്‍ അനുവദിക്കാന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്. എന്നാല്‍ വിമാനത്താവള സുരക്ഷാ ചുമതലയുള്ള മാനെജര്‍ നല്‍കിയ പട്ടികയില്‍ ഇവര്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും മറ്റൊരു അപേക്ഷയാണ് ഇതിനായി നല്‍കിയതെന്നുമുള്ള വിവരം സബ് ഇന്‍സ്‌പെക്റ്റര്‍ മറച്ചു വച്ചു. സബ് ഇന്‍സ്‌പെക്റ്ററുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ശുപാര്‍ശ ഒപ്പിട്ടു കമ്മിഷണര്‍ക്കു നല്‍കിയത് ഡിവൈഎസ്പിയാണ്. ഇദ്ദേഹവും അന്വേഷണം നടത്താതെ പാസ് അനുവദിക്കാന്‍ ശുപാര്‍ശ ചെയ്തു. പാസുകള്‍ അനുവദിച്ചപ്പോള്‍ വിമാനത്താവളത്തിലെ ജീവനക്കാരാണ് എയര്‍പോര്‍ട്ട് മാനെജരുടെ അപേക്ഷയില്‍ അനുവദിച്ച പാസുകള്‍ ഏറ്റുവാങ്ങിയത്. ഇതിന്റെ കൂട്ടത്തില്‍ അനധികൃത പാസുകളില്ലായിരുന്നു. ഈ പാസുകള്‍ മറ്റൊരാള്‍ നേരിട്ട് കൈപ്പറ്റുകയായിരുന്നു. ഇതില്‍ ഒരാള്‍ ക്രിമിനല്‍ കേസില്‍ കോടതി നടപടി നേരിട്ടയാളാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതും ഗൗരവ്വമായാണ് ഇന്റലിജന്‍സ് വിഭാഗം കാണുന്നത്.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനിടയില്‍ അദ്ദേഹത്തിനെ അനുഗമിക്കുകയോ സന്ദര്‍ശിക്കുകയോ അദ്ദേഹവുമായി ബന്ധപ്പെട്ട മറ്റു ചുമതലകള്‍ കൈകാര്യം ചെയ്യുന്നവര്‍, സംസ്ഥാന ഉദ്യോഗസ്ഥര്‍, പൊലീസ് ഉദ്യോഗസ്ഥര്‍, മാധ്യമ പ്രവര്‍ത്തകര്‍, മന്ത്രിമാര്‍, എംഎല്‍എമാര്‍, വിമാനത്താവളത്തിലെ ജീവനക്കാര്‍, വിമാനത്തിലെ ജീവനക്കാര്‍ തുടങ്ങിയവര്‍ക്കു പ്രത്യേക പാസുകളാണു നല്‍കുന്നത്. ഇതിനായി പ്രത്യേകം അപേക്ഷകള്‍ ബന്ധപ്പെട്ട ജില്ലാ പൊലീസ് സൂപ്രണ്ടുമാര്‍ക്കും സിറ്റി പൊലീസ് കമ്മിഷണര്‍മാര്‍ക്കും നല്‍കണം. തുടര്‍ന്ന് അപേക്ഷിക്കുന്നവരുടെ വിശദാംശങ്ങള്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് പരിശോധിച്ച ശേഷമാണു അനുമതി നല്‍കുന്നത്. സ്ഥാപന മേധാവികള്‍, വകുപ്പു തലവന്മാര്‍ എന്നിവരാണ് അപേക്ഷ നല്‍കേണ്ടത്. അപേക്ഷയില്‍ ഉള്‍പ്പെടുത്തുന്നവരുടെ പൂര്‍ണ ഉത്തരവാദിത്വം അപേക്ഷ നല്‍കുന്നവര്‍ക്കായിരിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണക്കാലത്ത് ബെവ്‌കോയുടെ മദ്യവിൽപനയിൽ കുതിപ്പ്....  (10 minutes ago)

കൂത്താട്ടുകുളം കാക്കൂരിൽ വിവാഹസംഘം സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം...35 പേർക്ക് പരുക്ക്  (27 minutes ago)

ആംബുലൻസ് നിയന്ത്രണംവിട്ട് ഡിവൈഡറിലിടിച്ച് മറിഞ്ഞ് രോഗി മരിച്ചു...  (52 minutes ago)

അതിശക്തമായ മഴ... ഉത്തരാഖണ്ഡിൽ വൻ മണ്ണിടിച്ചിൽ.... മണ്ണിടിച്ചിലിനെ തുടർന്ന് ബദരീനാഥ് ദേശീയപാതയിലൂടെയുള്ള ഗതാഗതം പൂർണമായും സ്തംഭിച്ചു  (1 hour ago)

വനിതാ ട്വന്റി 20 ഏഷ്യാ കപ്പിന്റെ പത്താം പതിപ്പിന് നാളെ ദുബായിൽ തുടക്കമാകും...  (1 hour ago)

ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത  (1 hour ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ് ഇങ്ങനെ  (2 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്.... പവന് 560 രൂപയുടെ കുറവ്  (2 hours ago)

ഇന്ത്യ–ശ്രീലങ്ക രണ്ടാം ടെസ്റ്റ് ആവേശകരമായ അഞ്ചാം ദിനത്തിലേക്ക്...  (2 hours ago)

എംബിബിഎസ് കോഴ്സിന് നാലര വർഷത്തെ ഫീസേ ഈടാക്കാവൂ എന്ന ആരോഗ്യവകുപ്പ് ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തതിനെതിരെ അപ്പീൽ നൽകാനൊരുങ്ങി സംസ്ഥാന സർക്കാർ  (2 hours ago)

ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും മാലിന്യം തള്ളുന്നവർക്കുള്ള പിഴ ഇരട്ടിയായി വർധിപ്പിച്ച് ഇന്ത്യൻ റെയിൽവേ  (2 hours ago)

സങ്കടക്കാഴ്ചയായി.... സൗദിയിൽ പ്രവാസിയായിരുന്ന കോട്ടയം സ്വദേശി നാട്ടിൽ നിര്യാതനായി  (2 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസ് പ്രതി പിഎസ് പ്രശാന്ത് ആശുപത്രിയില്‍...  (3 hours ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... ഒമ്പത് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്  (3 hours ago)

പാലക്കാട് - കോഴിക്കോട് ദേശീയപാതയിൽ ലോറികൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ തീപ്പിടിത്തത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം...  (3 hours ago)

Malayali Vartha Recommends