Widgets Magazine
14
Jan / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കടിച്ച പാമ്പിനെയും പോക്കറ്റിലിട്ട് ചികിത്സ തേടി ആശുപത്രിയിലെത്തി യുവാവ്..വീഡിയോ സമൂഹമാധ്യമങ്ങളില്‍ അതിവേഗം പ്രചരിച്ചുകൊണ്ടിരിക്കുകയാണ്...


രാഹുലുമായി തെളിവെടുപ്പ്.. 15 മിനിറ്റാണ് എടുത്തത്. ഹോട്ടലിലെ 408–ാം നമ്പർ മുറിയിലാണ് തെളിവെടുപ്പ്.. 21 മാസം പിന്നിട്ടതിനാൽ cctv ദൃശ്യങ്ങൾ സൂക്ഷിച്ചിട്ടില്ലെന്ന് ഹോട്ടൽ ജീവനക്കാർ..


ജോസ് കെ മാണിയാട് റോഷി അഗസ്റ്റിനും പ്രമോദ് നാരായണൻ ചെയ്തത്.. പിണറായിയുടെ ക്യാമ്പിൽ നിന്നും പുറത്തുകടക്കാനുള്ള ജോസിന്റെ ശ്രമങ്ങൾക്ക്.. വിലങ്ങുതടിയാവുന്നത് ഈ രണ്ടു നേതാക്കളാണ്..


കണ്ഠരർക്ക് ഇനി രക്ഷയില്ല.. വാജിവാഹനം പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) കൊല്ലം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു.. ഈ ശില്‍പ്പം 11 കിലോ തൂക്കം വരുന്നതും പഞ്ചലോഹത്തില്‍ സ്വര്‍ണം പൊതിഞ്ഞതുമാണ്..

പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ആദ്യ സന്ദര്‍ശനത്തില്‍ കേരളത്തില്‍ വന്‍ സുരക്ഷാ വീഴ്ച സംഭവിച്ചതായി ഇന്റലിജന്‍സ്

23 DECEMBER 2015 11:23 PM IST
മലയാളി വാര്‍ത്ത.

More Stories...

സങ്കടക്കാഴ്ചയായി... കുളത്തൂപ്പുഴയാറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

കേരളത്തില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സംസ്ഥാനത്ത് തന്നെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സംരംഭങ്ങള്‍ തുടങ്ങാനും സഹായകമാകാന്‍ വിജ്ഞാന കേരളം എന്ന പുതിയ പദ്ധതിക്ക് സര്‍ക്കാതുടക്കംകുറിക്കുന്നു; സംസ്ഥാനത്തെ ദാരിദ്ര്യമുക്തമാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാർ നടപ്പിലാക്കുന്നതെന്ന് മന്ത്രി ഒ.ആര്‍. കേളു

പതിനഞ്ചാം നിയമസഭയുടെ അവസാന സമ്മേളനം ജനുവരി 20ന് .. സംസ്ഥാന ബജറ്റ് ജനുവരി 29ന് അവതരിപ്പിക്കുമെന്ന് സ്പീക്കർ എഎൻ ഷംസീർ

'എന്ത് തൊലിക്കട്ടിയാടാ നിനക്ക്'; 'പിണറായി ഇവിടെ തന്നെ ഉണ്ടെടാ'; രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ.യ്ക്കെതിരെ അസഭ്യ പെരുംമഴ

ഹരിവരാസനം പുരസ്കാരം പ്രശസ്ത നാഗസ്വര വിദ്വാൻ തിരുവിഴ ജയശങ്കറിന് സമ്മാനിച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കേരള സന്ദര്‍ശനത്തിനിടയില്‍ വന്‍ സുരക്ഷാ വീഴ്ച സംഭവിച്ചെന്ന് റിപ്പോര്‍ട്ട്. തിരുവനന്തപുരം വിമാനത്താലളത്തില്‍ വെച്ച് അനധികൃതമായി ഡ്യൂട്ടിപാസുകള്‍ നേടിയ രണ്ടുപേര്‍ പ്രധാനമന്ത്രിയുടെ വിമാനത്തിന് തൊട്ടടുത്ത് എത്തിയതായാണ് റിപ്പോര്‍ട്ട്. സംഭവത്തെത്തുറിച്ച് കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ അന്വേഷണം ആരംഭിച്ചു. സംഭവം സംബന്ധിച്ച് അടിയന്തര റിപ്പോര്‍ട്ട് തയ്യാറാക്കി പ്രധാനമന്ത്രിയുടെ സുരക്ഷാ വിഭാഗത്തിനും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും കൈമാറും. പ്രധാനമന്ത്രി സന്ദര്‍ശനം കഴിഞ്ഞു ഡല്‍ഹിയിലേയ്ക്കു മടങ്ങുന്ന അവസരത്തിലാണു സുരക്ഷാ വീഴ്ചയുണ്ടായത്. അന്നു തന്നെ പ്രധാനമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ സംഭവം ശ്രദ്ധിച്ചിരുന്നു. എന്നാല്‍ വിശദമായ അന്വേഷണം നടന്നില്ല. പിന്നീടു പ്രധാനമന്ത്രിയുടെ സന്ദര്‍ശനം വിലയിരുത്തിയ സംസ്ഥാന ഇന്റലിജന്‍സാണ് സുരക്ഷാ വീഴ്ച ശ്രദ്ധിച്ചത്. ഇതിനിടയില്‍ കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയ്ക്കും വിവരം ലഭിച്ചു.

പ്രധാനമന്ത്രി തിരികെ പോയ ഡിസംബര്‍ 15ന് അതീവ സുരക്ഷ ഏര്‍പ്പെടുത്തിയിരുന്ന വ്യോമ സേനയുടെ വിമാനത്താവളത്തില്‍ പ്രവേശനം കര്‍ശനമായി നിയന്ത്രിച്ചിരുന്നു. വിമാനത്താവളത്തിലെ ജീവനക്കാര്‍ക്കും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും വിമാനത്തിലെ ജീവനക്കാര്‍ക്കും മാത്രമായിരുന്നു നിയന്ത്രിത മേഖലയില്‍ പ്രവേശനം അനുവദിച്ചിരുന്നത്. ഇതിനായി ബന്ധപ്പെട്ട വകുപ്പുകളുടെ മേധാവികള്‍ നല്‍കിയ അപേക്ഷയില്‍ അനുവദിച്ച പാസുകളുള്ളവരെ മാത്രമാണു പ്രവേശിപ്പിച്ചത്. പ്രവേശിച്ചവര്‍ പ്രത്യേകം ചുമതലകളുള്ളവരായിരുന്നു. എന്നാല്‍ ഒരു ചുമതലയുമില്ലാതെ രണ്ടു പേര്‍ പ്രധാനമന്ത്രിയുടെ വിമാനത്തിന് അടുത്ത് എത്തുകയും പ്രധാനമന്ത്രി വഹിച്ചുകൊണ്ടുള്ള വിമാനം പോകുന്നവരെ നിയന്ത്രിത മേഖലയില്‍ തുടരുകയും ചെയ്തു. ഇവര്‍ക്ക് സിറ്റി പൊലീസ് കമ്മിഷണര്‍ അനുവദിച്ച പ്രത്യേക പാസുകളുണ്ടായിരുന്നുവെന്നും ഇന്റലിജന്‍സ് വിഭാഗം കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഒരു ചുമതലകളുമില്ലാത്ത ഇവര്‍ക്കു പാസുകള്‍ ലഭ്യമായതെങ്ങനെ എന്നതിനെ കുറിച്ചാണ് ഇപ്പോള്‍ അന്വേഷിക്കുന്നത്. അതീവ സുരക്ഷ ഏര്‍പ്പെടുത്തിയ സാഹചര്യത്തിലും ഇത്തരമൊരു സംഭവമുണ്ടായതു ഗൗരവ്വമായ വീഴ്ചയാണെന്നാണ് ഇന്റലിജന്‍സ് വിഭാഗങ്ങളുടെ വിലയിരുത്തല്‍.

വിമാനത്താവളത്തിനുള്ളില്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട ജീവനക്കാരെ നിയോഗിച്ചത് എയര്‍പോര്‍ട്ട് മാനെജരും സെക്യൂരിറ്റി ചുമതലയുള്ള ഉദ്യോഗസ്ഥരുമായിരുന്നു. ഗ്രൗണ്ട് ഹാന്‍ഡിലിങ്, കൊമേഴ്‌സ്യല്‍, സാങ്കേതികം തുടങ്ങിയ വിഭാഗങ്ങളിലെ ജീവനക്കാരെയാണ് വിവിഐപി ഡ്യൂട്ടിക്കായി നിയോഗിച്ചത്. ഇതിനായി വിവിധ വിഭാഗങ്ങളിലുള്ളവര്‍ക്കായി 51 പേരുടെ പാസുകള്‍ക്കുള്ള അപേക്ഷയാണ് സിറ്റി പൊലീസ് കമ്മിഷണര്‍ക്കു നല്‍കിയത്. ഈ പാസുകളെല്ലാം കമ്മിഷണര്‍ അനുവദിച്ചു നല്‍കി. ഇതിനു പുറമെയാണു രണ്ടു പാസുകള്‍ അധികമായി അനുവദിച്ചത്. ഇതിനുള്ള അപേക്ഷ വിമാനത്താവള സുരക്ഷാ വിഭാഗം നല്‍കിയിരുന്നില്ല. എയര്‍പോര്‍ട്ടിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന എയര്‍ ഇന്ത്യാ സാറ്റ്‌സ് കമ്പനിയുടെ പേരിലായിരുന്നു രണ്ടു പാസുകള്‍ക്കും അപേക്ഷ നല്‍കിയത്. എയര്‍ ഇന്ത്യാ സാറ്റ്‌സിന് പ്രധാനമന്ത്രിയുടെ വിമാനത്തിന് അടുത്തു പ്രത്യേകിച്ച് ഒരു ചുമതലയും നിര്‍വഹിക്കാനുണ്ടായിരുന്നില്ല. എന്നിട്ടും പാസുകള്‍ അനുവദിച്ചതാണ് സുരക്ഷാ വീഴ്ചയായി വിലയിരുത്തുന്നത്.

പാസുകള്‍ അനുവദിക്കുന്നതിനുള്ള പ്രാഥമിക അന്വേഷണം നടത്തിയത് വിമാനത്താവളത്തിലെ സുരക്ഷാ ചുമതലയുള്ള സബ് ഇന്‍സ്‌പെക്റ്ററായിരുന്നു. ഇദ്ദേഹമാണ് പാസുകള്‍ അനുവദിക്കാന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്. എന്നാല്‍ വിമാനത്താവള സുരക്ഷാ ചുമതലയുള്ള മാനെജര്‍ നല്‍കിയ പട്ടികയില്‍ ഇവര്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും മറ്റൊരു അപേക്ഷയാണ് ഇതിനായി നല്‍കിയതെന്നുമുള്ള വിവരം സബ് ഇന്‍സ്‌പെക്റ്റര്‍ മറച്ചു വച്ചു. സബ് ഇന്‍സ്‌പെക്റ്ററുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ശുപാര്‍ശ ഒപ്പിട്ടു കമ്മിഷണര്‍ക്കു നല്‍കിയത് ഡിവൈഎസ്പിയാണ്. ഇദ്ദേഹവും അന്വേഷണം നടത്താതെ പാസ് അനുവദിക്കാന്‍ ശുപാര്‍ശ ചെയ്തു. പാസുകള്‍ അനുവദിച്ചപ്പോള്‍ വിമാനത്താവളത്തിലെ ജീവനക്കാരാണ് എയര്‍പോര്‍ട്ട് മാനെജരുടെ അപേക്ഷയില്‍ അനുവദിച്ച പാസുകള്‍ ഏറ്റുവാങ്ങിയത്. ഇതിന്റെ കൂട്ടത്തില്‍ അനധികൃത പാസുകളില്ലായിരുന്നു. ഈ പാസുകള്‍ മറ്റൊരാള്‍ നേരിട്ട് കൈപ്പറ്റുകയായിരുന്നു. ഇതില്‍ ഒരാള്‍ ക്രിമിനല്‍ കേസില്‍ കോടതി നടപടി നേരിട്ടയാളാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതും ഗൗരവ്വമായാണ് ഇന്റലിജന്‍സ് വിഭാഗം കാണുന്നത്.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനിടയില്‍ അദ്ദേഹത്തിനെ അനുഗമിക്കുകയോ സന്ദര്‍ശിക്കുകയോ അദ്ദേഹവുമായി ബന്ധപ്പെട്ട മറ്റു ചുമതലകള്‍ കൈകാര്യം ചെയ്യുന്നവര്‍, സംസ്ഥാന ഉദ്യോഗസ്ഥര്‍, പൊലീസ് ഉദ്യോഗസ്ഥര്‍, മാധ്യമ പ്രവര്‍ത്തകര്‍, മന്ത്രിമാര്‍, എംഎല്‍എമാര്‍, വിമാനത്താവളത്തിലെ ജീവനക്കാര്‍, വിമാനത്തിലെ ജീവനക്കാര്‍ തുടങ്ങിയവര്‍ക്കു പ്രത്യേക പാസുകളാണു നല്‍കുന്നത്. ഇതിനായി പ്രത്യേകം അപേക്ഷകള്‍ ബന്ധപ്പെട്ട ജില്ലാ പൊലീസ് സൂപ്രണ്ടുമാര്‍ക്കും സിറ്റി പൊലീസ് കമ്മിഷണര്‍മാര്‍ക്കും നല്‍കണം. തുടര്‍ന്ന് അപേക്ഷിക്കുന്നവരുടെ വിശദാംശങ്ങള്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് പരിശോധിച്ച ശേഷമാണു അനുമതി നല്‍കുന്നത്. സ്ഥാപന മേധാവികള്‍, വകുപ്പു തലവന്മാര്‍ എന്നിവരാണ് അപേക്ഷ നല്‍കേണ്ടത്. അപേക്ഷയില്‍ ഉള്‍പ്പെടുത്തുന്നവരുടെ പൂര്‍ണ ഉത്തരവാദിത്വം അപേക്ഷ നല്‍കുന്നവര്‍ക്കായിരിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുളത്തൂപ്പുഴയാറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു  (5 minutes ago)

കേരളത്തില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സംസ്ഥാനത്ത് തന്നെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സംരംഭങ്ങള്‍ തുടങ്ങാനും സഹായകമാകാന്‍ വിജ്ഞാന കേരളം എന്ന പുതിയ പദ്ധതിക്ക് സര്‍ക്കാതുടക്കംകുറിക്കുന്നു; സംസ്ഥാനത്  (17 minutes ago)

ഗവർണറുടെ നയപ്രഖ്യാപനം 20ന് നടക്കും...  (22 minutes ago)

'എന്ത് തൊലിക്കട്ടിയാടാ നിനക്ക്'; 'പിണറായി ഇവിടെ തന്നെ ഉണ്ടെടാ'; രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ.യ്ക്കെതിരെ അസഭ്യ പെരുംമഴ  (30 minutes ago)

തിരുവിഴ ജയശങ്കറിന് ഹരിവരാസനം പുരസ്കാരം സമ്മാനിച്ചു  (1 hour ago)

HOSPITAL ആശുപത്രില്‍ നാടകീയ സംഭവങ്ങള്‍  (1 hour ago)

വൈകിട്ട് നാലുമുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി  (1 hour ago)

Rahul-Mamkootathil കോഴി കൂവുന്നതിന് മുൻപേ തെളിവെടുപ്പ്  (1 hour ago)

ഓഹരി വിപണി നഷ്ടത്തിൽ  (1 hour ago)

കേരള കോണ്‍ഗ്രസ് (എം) യുഡിഎഫിലേക്ക് വന്നാലും പാലാ വിട്ടു പോകില്ല.... പാലാ മണ്ഡലം വിട്ടു നല്‍കില്ലെന്ന് മാണി സി കാപ്പന്‍ എംഎല്‍എ...  (2 hours ago)

രാവിലെ 11 മണിയോടെ പ്രധാന വേദിയായ സൂര്യകാന്തിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ തിരികൊളുത്തി ഉദ്‌ഘാടനം നിർവഹിച്ചു  (2 hours ago)

മോദി ഈ മാസം തിരുവനന്തപുരത്തെത്തും.  (2 hours ago)

ഫെബ്രുവരി 11 വരെയാണ് ട്രക്കിങ്  (2 hours ago)

കേരളത്തിന്റെ മാതൃക രാജ്യത്തെ മറ്റു നിയമസഭകളും മാതൃകയാക്കണമെന്ന് ഗവർണർ  (2 hours ago)

ആയൂർ തോട്ടത്തറ മുട്ടക്കോഴി ഹാച്ചറിയിൽ രോഗതീവ്രതയോ വ്യാപനമോ ഇല്ലാത്ത എച്ച്9 എൻ2 പക്ഷിപ്പനി സ്ഥിരീകരിച്ചു...  (3 hours ago)

Malayali Vartha Recommends