സ്പീക്കർ ഒരുക്കിയ സദ്യ...ഒടുവിൽ ചോറ് കിട്ടാതെ സ്പീക്കർ... ഓണസദ്യ പകുതിയോളം പേർക്കു വിളമ്പിയപ്പോൾ തീർന്നു.... 20 മിനിറ്റോളം കാത്തിരുന്നിട്ടും ഉൗണ് കിട്ടിയില്ല..... ഒടുവിൽ പായസവും പഴവും മാത്രം കഴിച്ച് സ്പീക്കറും സംഘവും മടങ്ങി.....അന്വേഷണം ആരംഭിച്ചു...

എല്ലയിടത്തും നിന്നും തിരിച്ചടിയാണല്ലോ ഷംസീറേ കിട്ടികൊണ്ട് ഇരിക്കുന്നത്. കുറച്ചു കാലമായിട്ട് സ്പീക്കറിന്റെ കാര്യങ്ങൾ ഒന്നും അങ്ങോട്ടും കാര്യമായിട്ട് നടക്കുന്നില്ല. എല്ലായിടത്തും പാളിച്ചകൾ ആണ് ഉണ്ടാകുന്നത്. ഇപ്പോൾ ശെരിക്കും ഗണപതി ഭഗവാനെ പ്രാർത്ഥിക്കുന്നുണ്ടാവും. സംഭവം എന്താന്ന് വച്ചാൽ ഓണമൊക്കെ അടുത്തിരിക്കുകയാണല്ലോ സ്കൂളുകളിലും കോളേജുകളിലും എല്ലാം ഓണാഘോഷം തകർക്കുകയാണ് . ആ ഒരു വേളയിൽ നിയമസഭാ ജീവനക്കാർക്കായി സ്പീക്കർ ഒരുക്കിയ ഓണസദ്യ പകുതിയോളം പേർക്കു വിളമ്പിയപ്പോൾ തീർന്നു. സദ്യയുണ്ണാൻ എത്തിയ സ്പീക്കർ എ.എൻ.ഷംസീറും പഴ്സനൽ സ്റ്റാഫും 20 മിനിറ്റോളം കാത്തിരുന്നിട്ടും ഉൗണ് കിട്ടിയില്ല. ഒടുവിൽ പായസവും പഴവും മാത്രം കഴിച്ച് സ്പീക്കറും സംഘവും മടങ്ങി.1300 പേർക്കായി ഒരുക്കിയ ഓണസദ്യയാണ് 800 പേർക്കു മാത്രം വിളമ്പി അവസാനിപ്പിച്ചത്.
മുൻപ് ജീവനക്കാർ പിരിവെടുത്താണു നിയമസഭയിൽ ഓണാഘോഷം സംഘടിപ്പിച്ചിരുന്നത്. എന്നാൽ, ഇത്തവണ ഓണസദ്യ സർക്കാർ ചെലവിൽ നടത്താൻ സ്പീക്കർ തീരുമാനിക്കുകയായിരുന്നു. 1,300 പേർക്ക് ഓണസദ്യ നൽകാനായി ക്വട്ടേഷൻ വിളിച്ചു. കാട്ടാക്കട മുതിയാവിളയിലെ കേറ്ററിങ് ഏജൻസി ഏറ്റവും കുറഞ്ഞ തുക രേഖപ്പെടുത്തിയതിനാൽ ക്വട്ടേഷൻ അവർക്കു നൽകി. 400 പേർക്ക് ഇരിക്കാവുന്ന ഹാളിലാണ് സദ്യ വിളമ്പിയത്. ആദ്യത്തെ പന്തിയിൽ എല്ലാവർക്കും സദ്യ ലഭിച്ചു. എന്നാൽ, രണ്ടാമത്തെ പന്തിയിൽ പകുതിപ്പേർക്ക് വിളമ്പിയപ്പോൾ തീർന്നു.ഇതേ സമയത്താണ് സ്പീക്കറും സംഘവും എത്തിയത്. ഇവർക്കായി കസേര ക്രമീകരിച്ച് ഇലയിട്ടെങ്കിലും 20 മിനിറ്റോളം കാത്തിരുന്നിട്ടും സദ്യ എത്തിയില്ല. തുടർന്ന് സദ്യ കഴിച്ചു കൊണ്ടിരുന്നവരുടെ ഭാഗത്തു നിന്നു പായസവും പഴവും എത്തിച്ചുനൽകി. രണ്ടും കഴിച്ച് സ്പീക്കറും സംഘവും ഹാൾ വിട്ടു. രണ്ടാം പന്തിയിൽ കാത്തിരുന്ന ബാക്കിയുള്ളവർക്ക് എവിടെ നിന്നോ ചോറും ഏതാനും കറികളും എത്തിച്ചു നൽകി.
അതോടെ ഓണസദ്യ അവസാനിച്ചു. പുറത്ത് കാത്തുനിന്ന അഞ്ഞൂറോളം പേർ ഇന്ത്യൻ കോഫി ഹൗസിലും മറ്റും പോയാണ് വിശപ്പടക്കിയത്. സദ്യ പ്രതീക്ഷിച്ചു വന്ന പലരും പൊറോട്ടയും ചപ്പാത്തിയും കഴിച്ചു പിരിഞ്ഞു. ഓണസദ്യയുള്ളതിനാൽ കോഫി ഹൗസിലും കുറച്ച് ആഹാരമാണു കരുതിയിരുന്നത്. അതിനാൽ അവസാനം എത്തിയ ഏതാനും പേർക്ക് അവിടെയും ഭക്ഷണം കിട്ടിയില്ല. സദ്യ അലങ്കോലമായതിനെക്കുറിച്ച് അന്വേഷിക്കാൻ സ്പീക്കർ നിർദേശിച്ചിട്ടുണ്ട്. നിയമസഭാ ജീവനക്കാർക്കും വാച്ച് ആൻഡ് വാർഡിനും ഇ–സഭയുടെ ചുമതലയുള്ള കരാർ ജീവനക്കാർക്കുമായാണ് ഓണാഘോഷം സംഘടിപ്പിച്ചത്. കലാകായിക മത്സരങ്ങളും അത്തപ്പൂക്കള മത്സരവും അരങ്ങേറി.ഇതിപ്പോൾ മുഖ്യമന്ത്രിയും മറ്റും പങ്കെടുക്കുന്ന പരിപാടിയാണെങ്കിൽ എന്തായിരിക്കും എന്നാലോചിച്ച് നോക്ക് . പിന്നെ അന്വേഷണം ആയി. ചിലപ്പോൾ കാറ്ററിംഗ് ഏല്പിച്ചവരെ അറസ്റ് ചെയ്യണ്ട അവസ്ഥ വരെ എത്തിയേനെ.
ഈ വാർത്ത പരന്നതിന് പിന്നാലെ നിരവധി ട്രോളുകളാണ് ഉയർന്നു കേട്ട് തുടങ്ങിയത്. ഗണപതിക്ക് വച്ചില്ല ,സദ്യ കുളമായി, മുൻപ് ജീവനക്കാർ പിരിവെടുത്താണു നിയമസഭയിൽ ഓണാഘോഷം സംഘടിപ്പിച്ചിരുന്നത്. എന്നാൽ, ഇത്തവണ ഓണസദ്യ സർക്കാർ ചെലവിൽ നടത്താൻ സ്പീക്കർ തീരുമാനിക്കുകയായിരുന്നു...ഈ ചെലവും ജനങളുടെ തലയിൽ , ഇപ്പോൾ മനസ്സിലായിക്കാണും ഗണപതി ഭഗവാൻ മിത്തല്ലെന്നു.ഈ സദ്യ ശാസ്ത്രീയമായി ഉണ്ടാക്കിയ മിത്തായിരുന്നു..എന്നിങ്ങനെ പോകുന്നു ട്രോളുകൾ
https://www.facebook.com/Malayalivartha


























