Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

വിഎസ്എസ്സി ഹൈടെക്ക് പരീക്ഷാ തട്ടിപ്പ്... കോപ്പിയടിക്ക് ഓരോ ഉദ്യോഗാര്‍ത്ഥിയില്‍ നിന്നും പ്രതിഫലം 7 ലക്ഷം രൂപ, മുഖ്യ സൂത്രധാരന്‍ ഹരിയാനയിലെ ജിണ്ട് ജില്ലയിലെ ഗ്രാമത്തലവന്റെ സഹോദരന്‍ ദീപക് ഷോഗന്റടക്കം 3 പേരെ 4 ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

05 SEPTEMBER 2023 07:41 AM IST
മലയാളി വാര്‍ത്ത

രാജ്യത്തിന്റെ പ്രതിരോധ തന്ത്ര പ്രധാന സ്ഥാപനമായ വി എസ് എസ് സി ( വിക്രം സാരാഭായ് സ്‌പേസ് സെന്റര്‍) യിലേക്ക് രാജ്യവ്യാപകമായി നടന്ന ഇലക്ട്രീഷ്യന്‍ ഗ്രേഡ് - ബി റിക്രൂട്ട്‌മെന്റ് പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തി വ്യാജരേഖകള്‍ ഉപയോഗിച്ച് ഹൈടെക്ക് കോപ്പിയടിച്ച കേസില്‍ മുഖ്യ സൂത്രധാരന്‍ ഹരിയാനയിലെ ജിണ്ട് ജില്ലയിലെ ഗ്രാമത്തലവന്റെ സഹോദരന്‍ ദീപക് ഷോഗന്റടക്കം 3 പേരെ 4 ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.


തിരുവനന്തപുരം അഡീ.ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയുടേതാണുത്തരവ്. പരീക്ഷാ തട്ടിപ്പിന്റെ മുഖ്യസൂത്രധാരന്‍ ദീപക് ഷോഗന്റ്, ഫൂല്‍ സിംഗ് മകന്‍ സോനു സിംഗ് (30), ലാഖ്വീന്ദര്‍ എന്നിവരെയാണ് പോലീസ് കസ്റ്റഡിയില്‍ വച്ച് 4 ദിവസം ചോദ്യം ചെയ്യാനായി അഡീ.സി.ജെ.എം എല്‍സാ കാതറിന്‍ ജോര്‍ജ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ നല്‍കിയത്.




പരീക്ഷാ തട്ടിപ്പ് ഉപകരണങ്ങളുടെയും വ്യാജ ഐഡി കാര്‍ഡുകളുടെയും ഉറവിടം , കൃത്യത്തിലുള്‍പ്പെട്ട കോച്ചിംഗ് സെന്ററുകള്‍ , കൃത്യത്തിലുള്‍പ്പെട്ട കൂടുതല്‍ പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യല്‍ , തെളിവു ശേഖരണം എന്നിവക്കായി പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടുള്ള പോലീസ് കസ്റ്റഡിഅപേക്ഷയിലാണ് കോടതി ഉത്തരവ്. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിഞ്ഞ പ്രതികളെ കോടതി പ്രൊഡക്ഷന്‍ വാറണ്ടയച്ചു വരുത്തിയാണ് പോലീസ് കസ്റ്റഡി നല്‍കിയത്. അതേ സമയം നേരത്തേ അറസ്റ്റിലായ ഹരിയാനക്കാരായ സുനില്‍ , സുമിത് കുമാര്‍ , മനോജ് കുമാര്‍ , ജഗദീപ് സിംഗ് , റിഷിപാല്‍ എന്നിവരുടെ റിമാന്റ് കോടതി 14 ദിവസത്തേക്ക് നീട്ടി ജയിലിലേക്ക് തിരിച്ചയച്ചു. 2023 ആഗസ്റ്റ് 20 ന് നടന്ന പരീക്ഷയിലാണ് തട്ടിപ്പ് നടന്നത്. തലസ്ഥാന ജില്ലയില്‍ സംഭവം നടന്നത് വഴുതക്കാട് കോട്ടണ്‍ഹില്‍ സ്‌കൂളിലും പട്ടം സെന്റ്. മേരീസ് സ്‌കൂളിലുമായിട്ടാടായിരുന്നു.


ബ്ലൂടുത്ത് ഹെഡ്‌സെറ്റും മൊബൈല്‍ ക്യാമറയും ക്ലൗഡ് സ്റ്റോറേജും ബെല്‍റ്റും ഉപയോഗിച്ച് ഹൈടെക്ക് കോപ്പിയടിച്ചതിനു ഓരോ ഉദ്യോഗാര്‍ത്ഥിയില്‍ നിന്നും പ്രതികള്‍ക്ക് പ്രതിഫലമായി കിട്ടിയത് 7 ലക്ഷം രൂപയെന്നാണ് പോലീസ് കണ്ടെത്തല്‍. ഇത്തരത്തില്‍ പ്രതിഫലം ഉദ്യോഗാര്‍ത്ഥികള്‍ മുന്‍കൂറായി നല്‍കണമായിരുന്നെന്നും അറസ്റ്റിലായ പ്രതികള്‍ പോലീസിന് നല്‍കിയ കുറ്റസമ്മത മൊഴിയില്‍ സമ്മതിച്ചു. കേരള പൊലീസ് ഹരിയാനയിലെത്തി നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിന്റെ ചുരുളുകളഴിയുന്നത്.
പരീക്ഷാ തട്ടിപ്പിന്റെ മുഖ്യസൂത്രധാരന്‍ ദീപക് ഷോഗന്റ്, റിഷിപാല്‍, ലാഖ്വീന്ദര്‍ എന്നിവരാണ് ആഗസ്റ്റ് 28 ന് ഹരിയാനയില്‍ നിന്നും അറസ്റ്റിലായത്. ഋഷിപാലിനു വേണ്ടി തിരുവനന്തപുരത്ത് എത്തി പരീക്ഷ എഴുതിയത് അമിത്ത് എന്നയാളായിരുന്നു. ഇയാളെ പരീക്ഷ നടന്ന ആഗസ്റ്റ് 20 ന് തന്നെ അറസ്റ്റ് ചെയ്തിരുന്നു.

കൂടാതെ തട്ടിപ്പിനു പിന്നില്‍ വന്‍ സംഘങ്ങളാണ് ഉള്ളതെന്നും പൊലീസിനു വ്യക്തമായി. കേസില്‍ മൊത്തം 9 പേരാണ് അറസ്റ്റിലായത്. തട്ടിപ്പിന് സംഘം ഉപയോഗിച്ച സിം കാര്‍ഡ് യഥാര്‍ത്ഥ ഉദ്യോഗാര്‍ത്ഥിയുടേതായിരുന്നു. വിമാനത്തില്‍ വന്ന് വിമാനത്തില്‍ തിരിച്ചു പോകാനായിരുന്നു പ്രതികളുടെ പദ്ധതി. ഇവര്‍ ആദ്യമായിട്ടല്ല ഇത്തരത്തില്‍ കോപ്പിയടി നടത്തുന്നതെന്നും തെളിഞ്ഞു. സമാനമായ രീതിയില്‍ മുന്‍പ് 3 തവണ ഇവര്‍ തട്ടിപ്പ് നടത്തിയിട്ടുണ്ട്. അതേ സമയം ഈ സംഭവങ്ങളിലെല്ലാം ഇവര്‍ അറസ്റ്റിലായിട്ടുണ്ട്. കൂടാതെ ഇതിലൊരു കേസിന് സമീപ കാലത്താണ് ഇവര്‍ക്ക് ജാമ്യം ലഭിച്ചത്. പുറത്തിറങ്ങിയ ശേഷമാണ് വിഎസ്എസ്സി പരീക്ഷയിലും ആള്‍മാറാട്ട കോപ്പിയടി നടത്തിയത്.


തിരുവനന്തപുരം സിറ്റി മ്യൂസിയം എസ്‌ഐ ജിജുവിന് ലഭിച്ച രഹസ്യ വിവരമാണ് വന്‍ തട്ടിപ്പ് പുറത്തു കൊണ്ടുവന്നത്. കോട്ടണ്‍ഹില്‍ സ്‌കൂളില്‍ പരീക്ഷയെഴുതുന്നതിനിടെയാണ് സുനില്‍കുമാര്‍ പരീക്ഷാഹാളിലുണ്ടായിരുന്ന ഇന്‍വിജിലേറ്റര്‍മാരുടെ പിടിയിലായത്. ദേഹത്ത് മൊബൈല്‍ ക്യാമറയൊളിപ്പിച്ചാണ് ഇയാള്‍ പരീക്ഷ ഹാളില്‍ കയറിയത്. ചോദ്യപേപ്പര്‍ ലഭിച്ചയുടനെ സ്‌ക്രീന്‍ വ്യൂവര്‍ റെക്കോഡര്‍ വഴി ചോദ്യ പേപ്പറിന്റെ ഫോട്ടോ എടുത്ത് പുറത്തേക്ക് ഹരിയാന കോച്ചിംഗ് സെന്ററിലേക്ക് അയച്ചു. അതിനു ശേഷം ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ ബ്ലുടൂത്ത് സ്പീക്കര്‍ വഴി കേട്ടെഴുതുകയായിരുന്നു. കോപ്പിയടിയുമായി ബന്ധപ്പെട്ട് ആര്‍ക്കും സംശയം തോന്നിയിരുന്നില്ല. 79 ചോദ്യങ്ങള്‍ക്ക് ഇയാള്‍ ഉത്തരമെഴുതുകയും ചെയ്തിരുന്നു. 25 ലധികം ഉത്തരങ്ങള്‍ സുമിതും ശരിയായി എഴുതിയിരുന്നു. മൊബൈല്‍ ഫോണ്‍, ബ്ലൂടൂത്ത് ഉപകരണങ്ങള്‍ തുടങ്ങിയവ ഇയാളില്‍ നിന്ന് കണ്ടെടുത്തു. മൊബൈല്‍ ഫോണും ബ്ലൂടൂത്ത് ഉപകരണങ്ങളും ദേഹത്ത് ബെല്‍റ്റുപയോഗിച്ച് കെട്ടിവെച്ച നിലയിലായിരുന്നു. കംപ്യൂട്ടര്‍, കാല്‍ക്കുലേറ്റര്‍, മൊബൈല്‍ ഫോണ്‍, ഹെഡ്‌ഫോണ്‍, സ്മാര്‍ട്ട്വാച്ച് തുടങ്ങി പെന്‍സില്‍ ബോക്‌സിന് വരെ നിരോധനമുണ്ടായിരുന്ന പരീക്ഷയിലാണ് കോപ്പിയടി നടന്നത്.

സുനില്‍ കോട്ടണ്‍ഹില്ലില്‍ വച്ചും സുമിത് കുമാര്‍ പട്ടം സെന്റ് മേരീസ് സ്‌കൂളില്‍ നിന്നുമാണ് പിടിയിലായത്.

ടെക്‌നിക്കല്‍ സ്റ്റാഫിനെ നിയമിക്കുന്നതിനായുള്ള പരീക്ഷയ്ക്കിടെയാണ് സംഭവം. പ്ലസ് ടു യോഗ്യത ആവശ്യമായുള്ള പരീക്ഷയിലാണ് ഇരുവരും കോപ്പിയടിക്കാന്‍ ശ്രമിച്ചത്.  

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (59 minutes ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (1 hour ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (1 hour ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (1 hour ago)

കൊല്ലത്ത് ജുവലറിയില്‍ വന്‍ മോഷണം; ജീവനക്കാരന്‍ കടത്തിയത് 22 ലക്ഷം രൂപയുടെ സ്വര്‍ണം  (1 hour ago)

ഇന്ന് ഗൾഫ് രാജ്യങ്ങളിൽ മലയാളികൾക്ക് ലഭ്യമായ ചില പ്രധാന തൊഴിൽ അവസരങ്ങളും, അവയ്ക്ക് എങ്ങനെ അപേക്ഷിക്കാമെന്നും നോക്കാം  (1 hour ago)

ഞാൻ ഇവിടെ തന്നെ ഉണ്ടേ.. തോമസിന്റെ കൈ പിടിച്ച് 'പിണറായി...!വിജയന്റെ പക..തോമസിന്റെ പ്രതികാരം  (1 hour ago)

പുതിയ മുല്ലപ്പെരിയാർ ഡാം..! ഇടിച്ച് നിരത്തി വിജയിയുടെ പ്രഖ്യാപനം..! CM സതീശന്റെ ആഗ്രഹം നടത്തിക്കില്ലെന്ന്  (1 hour ago)

പിഎം ശ്രീ പദ്ധതിയെ എതിര്‍ത്തവര്‍ ഇന്ന് നടപ്പാക്കാന്‍ ശ്രമിക്കുന്നു: പിഎം ശ്രീയില്‍ യുഡിഎഫ് സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ്  (1 hour ago)

വീണ ഇന്നലെ വന്ന 40 ലക്ഷത്തിന്റെ 'ഇന്നോവ ഹൈക്രോസ്....ജികേഷ്, സണ്‍ ഓഫ് നാരായണന്‍ വിജയന്റെ ബന്ധു  (2 hours ago)

ED-യെ മുട്ട എറിഞ്ഞ ബിനു 'ജാമ്യത്തിനുവേണ്ടി കോടതിയിൽ, എടുത്ത് തറയിലടിക്കും..! പിണറായിക്ക് ഇവറ്റകളെ 'ഓർമ്മയേയില്ല'  (2 hours ago)

തമിഴ്‌നാട് നിയമസഭാ സമ്മേളനം ആരംഭിച്ചു  (2 hours ago)

യു.ഡി.എഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് നാളെ  (2 hours ago)

മോഹന്‍ലാല്‍ ഇനി തൂഫാന്‍ വാറിയര്‍; ലഹരിക്കെതിരായ പോരാട്ടത്തിന് കേരള പോലീസുമായി കൈകോര്‍ത്തു  (5 hours ago)

VEENA VIJAYAN ഇഡി നിര്‍ണ്ണായക നീക്കങ്ങള്‍ തുടങ്ങും  (6 hours ago)

Malayali Vartha Recommends