Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

പുതുപ്പള്ളിയിൽ ജെയ്ക് സി തോമസ് ദയനീയമായി പരാജയപ്പെടും; സി പി എം നേതാക്കൾ കൂടി ഉറപ്പിച്ചതോടെ കേരള രാഷ്ട്രീയത്തിൽ, ഉണ്ടാകാൻ പോകുന്നത് ചില അപ്രതീക്ഷിത സംഭവ വികാസങ്ങളാണ്...ജെയ്ക്കിൻ്റെ തോൽവിയുടെ എല്ലാ ഉത്തരവാദിത്വവും പിണറായിയിൽ വന്നു ചേരും...ഷൈലജ ടീച്ചറെ പോലെ എല്ലാവരും അംഗീകരിക്കുന്ന ഒരാൾ മുഖ്യമന്ത്രിയാവണമെന്ന് നേതൃത്വം തന്നെ ആവശ്യപ്പെടും..... അടുത്ത ആറു മാസം സി പി എമ്മിന് നിർണായകമാണ്.....

07 SEPTEMBER 2023 12:44 PM IST
മലയാളി വാര്‍ത്ത
പുതുപ്പള്ളിയിൽ ജെയ്ക് സി തോമസ് ദയനീയമായി പരാജയപ്പെടുമെന്ന് സി പി എം നേതാക്കൾ കൂടി ഉറപ്പിച്ചതോടെ കേരള രാഷ്ട്രീയത്തിൽ ഉണ്ടാകാൻ പോകുന്നത് ചില അപ്രതീക്ഷിത സംഭവ വികാസങ്ങളാണ്. സി പി എമ്മിൽ പ്രതിഛായാ വാദം ഉയരും. 2024 ൽ ഒരൊറ്റ ഇന്ത്യ ഒരൊറ്റ ഇലക്ഷൻ എന്ന ആശയം പ്രാവർത്തികമാകുമെന്ന് ഉറപ്പായ സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും നീക്കണമെന്ന് പാർട്ടിക്ക് ഉള്ളിൽ അഭിപ്രായം ഉടലെടുക്കുന്നു.. ജെയ്ക്കിൻ്റെ തോൽവിയുടെ എല്ലാ ഉത്തരവാദിത്വവും പിണറായിയിൽ വന്നു ചേരും. ഷൈലജ ടീച്ചറെ പോലെ എല്ലാവരും അംഗീകരിക്കുന്ന ഒരാൾ മുഖ്യമന്ത്രിയാവണമെന്ന് സി പി എം നേതൃത്വം തന്നെ ആവശ്യപ്പെടും. അടുത്ത ആറു മാസം സി പി എമ്മിന് നിർണായകമാണ്.പുതുപ്പള്ളി എന്ന് കേട്ടാല്‍ രാഷ്‌ട്രീയ കേരളത്തിന് ഉമ്മന്‍ ചാണ്ടിയാണ്. പുതുപ്പള്ളിയില്‍ യുവ നേതാവായി തുടങ്ങി മുഖ്യമന്ത്രിപദം വരെയെത്തിയ 'കുഞ്ഞൂഞ്ഞ്' തന്‍റേതാക്കി മാറ്റിയ മണ്ഡലമാണ് പുതുപ്പള്ളി. ഉമ്മന്‍ ചാണ്ടിക്ക് ശേഷമുള്ള പുതുപ്പള്ളിയുടെ വരുംകാല ചരിത്രം എന്താകുമെന്ന് ഉപതെരഞ്ഞെടുപ്പ് ഫലം വരുന്ന സെപ്റ്റംബര്‍ എട്ടാം തിയതി അറിയാം.     ഉമ്മന്‍ ചാണ്ടിക്ക് മുമ്പും പുതുപ്പള്ളിക്ക് ഏറെ രാഷ്‌ട്രീയ ചരിത്രം പറയാനുണ്ടെന്നത് വിസ്‌മരിക്കാനാവില്ല. ആദ്യം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെയും പിന്നീട് സിപിഎമ്മിന്‍റേയും മണ്ഡലമായിരുന്ന ഇവിടെ ഉമ്മന്‍ ചാണ്ടിയിലൂടേയാണ് 1970 മുതല്‍ കോട്ടംതട്ടാത്ത കോണ്‍ഗ്രസ് കോട്ടയായത്.  ഉമ്മൻ ചാണ്ടിയാണ് പുതുപ്പള്ളി . പുതുപ്പള്ളിയാണ് ഉമ്മൻ ചാണ്ടി.കോട്ടയം ലോക്‌സഭാ മണ്ഡ‍ലത്തിന് കീഴില്‍ വരുന്ന നിയമസഭാ മണ്ഡലമാണ് പുതുപ്പള്ളി. 1957ലെ ആദ്യ നിയമസഭാ തെരഞ്ഞെടുപ്പില്‍ പുതുപ്പള്ളിയില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ പി സി ചെറിയാനും സിപിഐയുടെ ഇ എം ജോര്‍ജുമായിരുന്നു മത്സരിച്ചത്. തോറ്റു..  പി സി ചെറിയാന്‍ പുതുപ്പള്ളിയുടെ ആദ്യ എംഎല്‍എയായി. 1960ല്‍ നടന്ന അടുത്ത തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് പി സി ചെറിയാനിലൂടെ ഇവിടെ ജയം നിലനിര്‍ത്തി. സിപിഐ സ്ഥാനാര്‍ഥി എം തോമസ് പരാജയപ്പെട്ടു. 1965ലും 67ലും സിപിഎമ്മിനായി കളത്തിലിറങ്ങിയ ഇ എം ജോര്‍ജ് ജയിക്കുന്നതാണ് പുതുപ്പള്ളി കണ്ടത്. അറുപത്തിയഞ്ചില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനായി കളത്തിലിറങ്ങിയ തോമസ് രാജന് തോല്‍വി സമ്മതിക്കേണ്ടിവന്നു.   ഇതോടെ മുന്‍ എംഎല്‍എ പി സി ചെറിയാനെ ഇറക്കി അറുപത്തിയേഴില്‍ കോണ്‍ഗ്രസ് മണ്ഡലം തിരിച്ചുപിടിക്കാന്‍ ശ്രമിച്ചെങ്കിലും സിപിഎമ്മിന്‍റെ ഇ എം ജോര്‍ജ് വിട്ടുകൊടുത്തില്ല. പിന്നീട് പുതുപ്പള്ളി മണ്ഡലം 1970 മുതല്‍ 2021 വരെ കോണ്‍ഗ്രസിലേക്ക് ചാഞ്ഞു. ഉമ്മന്‍ ചാണ്ടി യുവ എംഎല്‍എ മുതല്‍ മുഖ്യമന്ത്രി വരെയായി. പുതുപ്പള്ളിയില്‍ നിന്ന് തുടര്‍ച്ചയായി 12 വട്ടം തെരഞ്ഞെടുക്കപ്പെട്ട ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ 53 വര്‍ഷം തികച്ചു. എഴുപതില്‍ സിപിഎമ്മിന്‍റെ നിലവിലെ എംഎല്‍എയായിരുന്ന ഇ എം ജോര്‍ജിനെ 7288 വോട്ടിന് പരാജയപ്പെടുത്തിയാണ് ഉമ്മന്‍ ചാണ്ടി കുതിപ്പ് തുടങ്ങിയത്. പിന്നീട് 1977, 1980, 1982, 1987, 1991, 1996, 2001, 2006, 2011, 2016, 2021 തെരഞ്ഞെടുപ്പുകളില്‍ ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയുടെ നിയമസഭാ സാമാജികനായി. തോമസ് രാജന്‍, വി എന്‍ വാസവന്‍, റെജി സക്കറിയ, ചെറിയാന്‍ ഫിലിപ്പ്, സിന്ധു ജോയ്, സുജ സൂസന്‍ ജോര്‍ജ്, ജെയ്‌ക് സി തോമസ് എന്നിവര്‍ ഉമ്മന്‍ ചാണ്ടിയോട് തോറ്റു.  . നിയമസഭാംഗമായി അഞ്ച് പതിറ്റാണ്ട് പൂര്‍ത്തിയാക്കിയ ഉമ്മന്‍ ചാണ്ടി ഇതിനിടെ രണ്ട് ടേമിലായി(2004-2006, 2011–2016) ഏഴ് വര്‍ഷം മുഖ്യമന്ത്രിപദത്തിലിരുന്നു. തൊഴിൽവകുപ്പ് മന്ത്രി(1977-1978), ആഭ്യന്തരവകുപ്പ് മന്ത്രി(1982), ധനകാര്യവകുപ്പ് മന്ത്രി(1991–1994), 12-ാം കേരള നിയമസഭയിലെ പ്രതിപക്ഷ നേതാവ്(2006–2011) എന്നീ നിലകളിലും പുതുപ്പള്ളിയുടെ എംഎല്‍എ പ്രവർത്തിച്ചു.    
പുതുപ്പള്ളിയുടെ ചരിത്രമായ ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ഇക്കുറി യുഡിഎഫ് സ്ഥാനാര്‍ഥി അദേഹത്തിന്‍റെ മകന്‍ ചാണ്ടി ഉമ്മനാണ്. സിപിഎമ്മിന്‍റെ യുവ നേതാവ് ജെയ്‌ക് സി തോമസാണ്  എതിര്‍രംഗത്തുള്ളത്. എന്‍ഡിഎ സ്ഥാനാര്‍ഥിയായി ലിജിൻ ലാലും തെരഞ്ഞെടുപ്പ് കൊഴുപ്പിക്കുന്നു. കഴിഞ്ഞ രണ്ട് തവണയും(2016, 2021) ഉമ്മന്‍ ചാണ്ടിയോട് മത്സരിച്ച് ജെയ്‌ക് പരാജയപ്പെട്ടിരുന്നു. എന്നാല്‍ 2021ല്‍ 9044 വോട്ടിന്‍റെ ലീഡ് മാത്രമാണ് ഉമ്മന്‍ ചാണ്ടിക്ക് നേടാനായത് എന്നത് ഇത്തവണ ജെയ്‌ക് സി തോമസിന് പ്രതീക്ഷ നല്‍കുന്നതായി സിപിഎം അണികള്‍ കരുതുന്നു. അതേസമയം ചാണ്ടി ഉമ്മനിലൂടെ വന്‍ ഭൂരിപക്ഷമാണ് യുഡിഎഫ് ക്യാംപ് പ്രതീക്ഷിക്കുന്നത്72.91 ശതമാനം പോളിം​ഗോടെയാണ്   പുതുപ്പള്ളിയിലെ ഉപതെരഞ്ഞെടുപ്പ് വിധിയെഴുത്ത് പൂര്‍ത്തിയായത്. നാളെ നടക്കുന്ന വോട്ടെണ്ണലിൽ മുന്നണികൾ വിജയപ്രതീക്ഷയിലാണ്. നാൽപതിനായിരം വരെ ഭൂരിപക്ഷം കണക്കുകൂട്ടി യുഡിഎഫ് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.  പോളിംഗ് പൂർത്തിയായതിന് പിന്നാലെ തന്നെ അവകാശവാദങ്ങളുമായി മുന്നണികൾ രം​ഗത്തെത്തിയിരുന്നു. ചാണ്ടി ഉമ്മൻ മുപ്പതിനായിരത്തിനും നാൽപതിനായിരത്തിനും ഇടയിൽ ഭൂരിപക്ഷത്തിന് ജയിക്കും എന്നാണ് യുഡിഎഫ് ക്യാമ്പിന്റെ വിലയിരുത്തൽ. പുതുപ്പള്ളിയിൽ ശക്തമായ ഭരണവിരുദ്ധ വികാരം അലയടിച്ചിട്ടുണ്ടെന്നും യുഡിഎഫ് നേതൃത്വം കണക്കുകൂട്ടുന്നു. 

 


എന്നാൽ ചെറിയ ഭൂരിപക്ഷത്തിന് എങ്കിലും ജയ്ക് സി. തോമസ് വിജയിക്കും എന്നാണ് ഇടതുമുന്നണി നേതൃത്വം അവകാശപ്പെടുന്നത്. മണ്ഡലത്തിലെ ഇടതുമുന്നണിയുടെ അടിസ്ഥാന വോട്ടുകൾ ചോർന്നിട്ടില്ല എന്നാണ് സിപിഎം വിലയിരുത്തൽ. ഇതിനൊപ്പം വികസന വിഷയങ്ങളിൽ ഊന്നി നടത്തിയ പ്രചാരണവും ജയിക്കിന് അനുകൂലമായി മാറുമെന്ന് കണക്കുകൂട്ടലിലാണ് ഇടതു നേതൃത്വo. ബൂത്തുകളിൽ നിന്നും സമാഹരിച്ച വോട്ട് കണക്കുകൾ ഇരുമുന്നണി നേതൃത്വങ്ങളും  വിശദമായി വിലയിരുത്തി.
പുതിയ പുതുപ്പള്ളിയുടെ ചരിത്രദിനമാണെന്ന് ഇടതു സ്ഥാനാര്‍ഥി ജെയ്ക് സി തോമസ് പ്രതികരിച്ചത്. അതേ സമയം ഇടതു പ്രചാരണം ഏശിയില്ലെന്നായിരുന്നു യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്റെ  പ്രതികരണം. ചര്‍ച്ചയായത് വികസനമെന്നായിരുന്നു എൻഡിഎ സ്ഥാനാര്‍ഥി ലിജിൻ ലാലിന്റെ പ്രതികരണം. ചാണ്ടി ഉമ്മൻ പുതുപ്പള്ളി ജോർജിയൻ സ്‌കൂൾ ബൂത്തിലും ജെയ്ക്ക് സി തോമസ് മണർകാട് എൽപി സ്‌കൂൾ ബൂത്തിലുമാണ് വോട്ട് ചെയ്തത്. 90,281 സ്ത്രീകളും 86,132 പുരുഷന്മാരും 4 ട്രാൻസ്ജെൻഡറുകളും അടക്കം മണ്ഡലത്തിൽ 1,76,417 വോട്ടർമാരാണ് വിധിയെഴുതിയത്. 

പുതുപ്പളളിയിൽ വോട്ടെടുപ്പ് ദിനവും ഉമ്മൻചാണ്ടിയുടെ ചികിത്സ ആയുധമാക്കിയിരുന്നു സിപിഎം. ചികിത്സയുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കളുടെ പേരിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ശബ്ദസന്ദേശം മുൻനിർത്തി ഇടത് സ്ഥാനാർഥി ജെയ്ക്ക് സി തോമസ് ആരോപണം കടുപ്പിച്ചപ്പോൾ ഇടതു മുന്നണിക്ക് വിഷയദാരിദ്യമെന്ന് യുഡിഎഫും തിരിച്ചടിച്ചിരുന്നു. ജെയ്ക്ക് സി തോമസ് കുടുംബത്തെ വേട്ടയാടുന്നുവെന്ന് പറഞ്ഞാണ് ചാണ്ടി ഉമ്മന്‍ തിരിച്ചടിച്ചത്. ആരോഗ്യസ്ഥിതിയും ചികിത്സയും സംബന്ധിച്ച എല്ലാം ഉമ്മൻചാണ്ടിയുടെ ഡയറിയിലുണ്ടെന്നും താൻ മുൻകൈ എടുത്ത് അമേരിക്കയിൽ കൊണ്ടുപോയി ചികിൽസിച്ചതടക്കമുള്ള കാര്യങ്ങൾ എഴുതിയിട്ടുണ്ടെന്നും ചാണ്ടി ഉമ്മൻ പറയുന്നു. ആവേശം കൊടുമുടി കയറിയ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ പോളിംഗ് ശതമാനത്തില്‍ 2021നേക്കാള്‍ നേരിയ കുറവ് വന്നതോടെ കണക്കുകള്‍ കൂട്ടി കാത്തിരിക്കുകയാണ് മൂന്ന് മുന്നണികളും. പുതുപ്പള്ളിയുടെ ഇതിഹാസ നേതാവ് ഉമ്മന്‍ ചാണ്ടിയില്ലാത്ത ആദ്യ തെരഞ്ഞെടുപ്പ് കണ്ണീരും കണ്ണ് ചിമ്മാത്ത പോരുമായപ്പോള്‍ വോട്ടിംഗ് ശതമാനത്തിലെ കുറവ് ഫലത്തില്‍ എന്ത് മാറ്റമാണ് സൃഷ്‌ടിക്കുക? 

1970 മുതല്‍ പുതുപ്പള്ളിയെ നിയമസഭയില്‍ പ്രതിനിധീകരിച്ചത് കോണ്‍ഗ്രസിന്‍റെ ഉമ്മന്‍ ചാണ്ടിയായിരുന്നു. പുതുപ്പള്ളിയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട് 12 നിയമസഭകളില്‍ അംഗമായി ഉമ്മന്‍ ചാണ്ടി റെക്കോര്‍ഡിട്ടു. എന്നാല്‍ അപ്രതീക്ഷിതമായുള്ള അദേഹത്തിന്‍റെ വിടവാങ്ങല്‍ സൃഷ്ടിച്ച ശൂന്യത പുതുപ്പള്ളി മണ്ഡലത്തെ ഉപതെരഞ്ഞെടുപ്പിലേക്ക് നയിച്ചു.  72.91 ശതമാനം വോട്ടുകളാണ്. സാക്ഷാല്‍ ഉമ്മന്‍ ചാണ്ടിയും യുവ നേതാവ് ജെയ്‌ക് സി തോമസും മുഖാമുഖം വന്ന 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 74.84 ആയിരുന്നു പോളിംഗ് ശതമാനം. ഇത്തവണ പ്രകടനമായ രണ്ട് ശതമാനം വോട്ടിംഗ് കുറവ് ആരെ തുണയ്‌ക്കും ആരെ തഴയും എന്നറിയാന്‍ എട്ടാം തിയതി വരെ കാത്തിരിക്കണം. ഇക്കുറി 90,281 സ്ത്രീകളും 86,132 പുരുഷന്മാരും നാല് ട്രാൻസ്ജെൻഡറുകളും അടക്കം പുതുപ്പള്ളി മണ്ഡലത്തിൽ 1,76,417 വോട്ടർമാരാണ് വിധിയെഴുതിയത്.  കഴിഞ്ഞ വട്ടം ഉമ്മന്‍ ചാണ്ടിക്ക് 63,372 ഉം ജെയ്‌ക് സി തോമസിന് 54,328 ഉം ബിജെപിയുടെ എന്‍ ഹരിക്ക് 11,694 വോട്ടുകളുമാണ് പുതുപ്പള്ളിയില്‍ ലഭിച്ചത്. ജെയ്ക്കിന് ഇക്കുറി 39 ശതമാനം വോട്ട് മാത്രം കിട്ടുമെന്നാണ് എക്സിറ്റ് പോൾ പറയുന്നത്. 60000 വോട്ടിന് മേൽ ചാണ്ടി ഉമ്മന് ലഭിക്കുമെന്ന് ചില സർവേ ഫലങ്ങൾ പറയുന്നു.

പുതുപ്പള്ളി തനിക്ക് വാട്ടർ ലൂ ആണെന്ന് പിണറായി പ്രതീക്ഷിക്കുന്നു. പുതുപ്പള്ളിയിലെ തോൽവി തന്നെ പ്രതിക്കൂട്ടിലാക്കാൻ ഉപയോഗിക്കുമെന്നും  പിണറായി കരുതുന്നു. ആരോപണങ്ങൾക്ക് പിന്നിൽ തൻ്റെ പാർട്ടിക്കാർ ഉണ്ടെന്ന് പിണറായിക്ക് അറിയാം.എന്നാൽ അദ്ദേഹം തീരെ അശക്തനാണ്. കോടിയേരി ബാലകൃഷ്ണൻെറ മരണം സൃഷ്ടിച്ച അപകടം ഇന്നും പിണറായിയെ പേടിപ്പെടുത്തുന്നു. ത്യക്കാക്കരയിലും  സംഭവിച്ചത്  സർക്കാർ വിരുദ്ധ വികാരമാണ്.  പി.ടി.തോമസിൻ്റെ സഹതാപം തൃക്കാക്കരയിൽ ഉണ്ടായിരുന്നുവെന്ന് അദ്ദേഹത്തിൻ്റെ കുടുംബം പോലും പറയുന്നില്ല. രാഷ്ട്രീയ വോട്ടുകളാണ് ഉമാ തോമസിന് ലഭിച്ചത്. ചാണ്ടി ഉമ്മന് ലഭിച്ചതും രാഷ്ട്രീയ വോട്ടുകൾ തന്നെയാണ്. സർക്കാർ വിരുദ്ധ വികാരം പുതുപ്പള്ളിയിൽ ഉണ്ടായതായി സി പി എം കേന്ദ്ര നേതൃത്വം കരുതുന്നു. യച്ചൂരി പുതുപ്പള്ളിയിൽ സജീവമാകാത്തതും ഇതുകൊണ്ടുതന്നെയാണ്. പിണറായിയുടെ ഏകാധിപത്യ ശീലങ്ങളോട് യച്ചൂരിക്ക് താൽപ്പര്യമില്ല.        2024 ൽ പാർലെമെൻ്റിനൊപ്പം  നിയമസഭയിലും ഇലക്ഷൻ നടന്നാൽ ഇടതു മുന്നണിയുടെ പരാജയം ദയനീയമായിരിക്കുമെന്ന് പാർട്ടി കരുതുന്നു. മുഖ്യമന്ത്രി മാറിയാൽ തത്കാലം പിടിച്ചു നിൽക്കാം. അതിനാണ് എല്ലാവർക്കും സമ്മതനായ ഒരു നേതാവിനെ സി പി എം അന്വേഷിക്കുന്നത്. ഇവിടെയാണ് ഷൈലജ ടീച്ചറുടെ പേര് ഉയർന്നു വരുന്നത്. പിണറായി തന്നെ തകർത്തെറിഞ്ഞ നേതാവാണ് ഷൈലജ ടീച്ചർ.  എന്നാൽ പിണറായിയുടെ എതിർപ്പ് മറികടന്ന് പാർട്ടിക്ക് ഇത് നടപ്പിലാക്കാൻ കഴിയുമോ എന്ന് കണ്ടറിയാം. ആരോപണങ്ങളാണ് പിണറായിയെ തകർത്തത്.ഒരു ആരോപണവും ശക്തിയായി ഒന്ന് എതിർക്കാൻ പോലും അദ്ദേഹത്തിന് കഴിഞ്ഞില്ല. കുടുംബത്തിനകത്തേക്ക് ആരോപണങ്ങൾ കടന്നെത്തിയതും അദ്ദേഹത്തിന് വിനയായി.പുതുപ്പള്ളി ഉമ്മൻ ചാണ്ടിയുടെതാണെന്ന് പിണറായി വാദിക്കാൻ ശ്രമിക്കുമെങ്കിലും അത് വിജയിക്കില്ല.ഇക്കുറി പാർട്ടി അദ്ദേഹത്തെ സഹായിക്കാൻ ഉണ്ടാവില്ല. കാരണം പിണറായി ദുർബലനാണെന്ന്  പാർട്ടിക്ക് അറിയാം.കെ ആർ ഗൗരി അമ്മയെയും എം വി രാഘവനെയും വരെ തള്ളി പറഞ്ഞ പാർട്ടിക്ക് എന്ത് പിണറായി?   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (36 minutes ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (46 minutes ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (58 minutes ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (1 hour ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (1 hour ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (2 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (2 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (3 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (3 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (5 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (6 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (6 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (6 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (6 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (6 hours ago)

Malayali Vartha Recommends