സിനിമാ പ്രമോഷനും പാർട്ടി കൊടിയുമായി ഭീമൻ രഘു; ഇത്രയും ആത്മാർത്ഥത സഖാക്കൾക്ക് പോലും കാണില്ല....സോഷ്യൽ മീഡിയയിലെ വിമർശനങ്ങൾക്കു വില കൽപിക്കുന്നില്ല...വീഡിയോ വൈറൽ...

കടുത്ത ഇടതുപക്ഷ അനുഭാവിയായി മാറിയിരിക്കുകയാണ് നടൻ ഭീമൻ രഘു. ഒരുപക്ഷെ ഇത്രയും കാലമായിട്ട് വിദ്യാർത്ഥി സംഘടനകൾ മുതൽ തന്നെ പാർട്ടിയുമായി പ്രവർത്തിച്ചു വന്നവർക്ക് പോലും ഒരുപക്ഷെ ഇത്രയും ആത്മാർത്ഥത പ്രസ്ഥാനത്തിനോട് ഉണ്ടായെന്ന് വരില്ല. അങ്ങനെയാണ് ഭീമൻ രഘുവിന്റെ പല കാട്ടി കൂട്ടലുകളും കാണുമ്പൊൾ തോന്നുന്നതും. . സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കുമ്പോൾ എഴുന്നേറ്റു നിന്ന് ആദരവ് പ്രകടിപ്പിച്ചും ഭീമൻ രഘു വാർത്തകളിൽ നിറഞ്ഞിരുന്നു. ഇപ്പോൾ, തന്റെ തന്റെ പുതിയ സിനിമയായ ‘മിസ്റ്റർ ഹാക്കറി’ന്റെ പ്രമോഷൻ പരിപാടിക്കും പാർട്ടി കൊടിയുമായി എത്തിയ രഘുവിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.‘‘മുഖ്യമന്ത്രി എന്ന നിലയിൽ ആദരവ് പ്രകടിപ്പിച്ച് എഴുന്നേറ്റതാണ്. പുറകിൽ ഇരിക്കുന്ന ആളുകളോട് ചോദിച്ചിട്ടാണ് ഞാൻ എഴുന്നേറ്റുനിന്നത്. പതിനഞ്ച് മിനിറ്റും ആ പ്രസംഗം നിന്നു കേട്ടു.
എന്റെ സംസ്കാരമാണ് ഞാൻ അവിടെ കാണിച്ചത്. ബഹുമാനിക്കേണ്ട ആളെ ബഹുമാനിച്ചു. സോഷ്യൽ മീഡിയയിലെ വിമർശനങ്ങൾക്കു വില കൽപിക്കുന്നില്ല. പിണറായി വിജയൻ ഒരു നല്ല മനുഷ്യനാണ്. അദ്ദേഹത്തെ പണ്ട് മുതലേ ഞാൻ ബഹുമാനിക്കുന്നുണ്ട്. അതെന്റെ സംസ്കാരത്തിൽനിന്നു പഠിച്ചതാണ്.പല രാജ്യങ്ങളിൽ നിന്നു പോലും എന്നെ വിളിച്ചു. അതൊക്കെ ട്രോളുകള്‍ കൊണ്ട് സംഭവിച്ചതാണ്. എനിക്ക് അതിൽ ഒരു വിരോധവുമില്ല.അത് അവരുടെ സംസ്കാരം. എനിക്ക് സ്ഥാനാർഥി ആകണമെന്ന് ആഗ്രഹമൊന്നുമില്ല. പക്ഷേ പാർട്ടി പറഞ്ഞാല്‍ ഞാൻ നിൽക്കും.ബിജെപിയിൽ ഉണ്ടായിരുന്ന സമയത്ത് ഒരു നേതാവ് പോലും ഫോണ്‍ എടുക്കാറില്ല. ഓഫിസിൽ പോയാലും ആരെയും കാണാറില്ല. പല സ്ഥലത്തും എന്നെ ഒഴിവാക്കിയ സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ട്. മാനസികമായുള്ള വെറുപ്പ് കൂടി വന്നു. ബിജെപിയിൽ ആയിരുന്ന സമയത്തും മുഖ്യമന്ത്രിയെക്കുറിച്ച് ഞാൻ സംസാരിക്കാറുണ്ടായിരുന്നു. കോളജിൽ ഇടതുപക്ഷ ചായ്‌വ് എനിക്കുണ്ടായിരുന്നു.
അതിനുശേഷം രാഷ്ട്രീയത്തിലേക്കൊന്നും ഇറങ്ങിയില്ല, അപ്രതീക്ഷിതമായാണ് ബിജെപിയിൽ എത്തുന്നത്. അവിടെയും മനോഹരമായി പ്രവർത്തിച്ചുവെന്ന് ഉറപ്പുപറയാൻ പറ്റും. കേരള ബിജെപിയിലാണ് പ്രശ്നം. ഒരു കോക്കസ് വച്ച് കളിക്കുകയാണ്. പുതുപ്പള്ളി ഇലക്‌ഷനിൽ െകട്ടിവച്ച കാശ് കിട്ടിയോ?അടുത്ത തിരഞ്ഞെടുപ്പിലും കേരളം ഇടതുപക്ഷം പിടിക്കും. യാതൊരു സംശയവുമില്ല. മിസ്റ്റർ ഹാക്കർ എന്ന സിനിമയിലും സഖാവ് ആയാണ് ഞാൻ േവഷമിടുന്നത്. ഈ സിനിമ സഖാവിന്റെ സിനിമയാണ്. അതുകൊണ്ട് ഞാൻ പറഞ്ഞിട്ടാണ് കൊടി കൊണ്ടുവന്നത്. ഇയാൾ എന്തിനാണ് ഈ കൊടി വച്ചിറങ്ങുന്നതെന്ന് ആളുകൾ ചോദിക്കുമല്ലോ. അവിടെയും ചർച്ചയാകുമല്ലോ.’’–ഭീമൻ രഘു പറയുന്നു.ഇതിപ്പോൾ കൊടിയുമായി വന്നത് കൊണ്ട് പാർട്ടി സെക്രട്ടറി ഗോവിന്ദൻ മാഷിന് വരെ രോമാഞ്ചം തോന്നാനുള്ള എല്ലാം സാധ്യതയും ഉണ്ട്.
കഴിഞ്ഞ മാസമാണ് ഭീമന്‍ രഘു സിപിഎമ്മില്‍ എത്തിയത്. എകെജി സെന്ററിലെത്തിയ താരത്തെ സ്വീകരിച്ചത് പാര്ട്ടി സെക്രട്ടറി ആയിരുന്ന
എംവി ഗോവിന്ദന്‍ ആയിരുന്നു. എം വി ഗോവിന്ദന്‍ തന്നെ ചുവന്ന പൊന്നാട അണിയിച്ചാണ് സ്വീകരിച്ചത് എന്ന് ഭീമന്‍ രഘു മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മന്ത്രിമാരായ വി അബ്ദുറഹ്‌മാനും ശിവന്‍കുട്ടിയും ഈ സമയം എ കെ ജി സെന്ററിലുണ്ടായിരുന്നു. ചിന്തശേഷിയുള്ളവര്‍ക്ക് ബി ജെ പിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നും കഴിവുകള്‍ പ്രകടിപ്പിക്കാനുള്ള അവസരം ബി ജെ പി തരുന്നില്ല എന്നും ഭീമന്‍ രഘു കുറ്റപ്പെടുത്തി കൊണ്ടായിരുന്നു പാര്ട്ടി വിട്ടത്. എ.കെ.ജി സെന്റർ സന്ദർശിച്ച ശേഷം പുറത്തിറങ്ങിയത് ചെങ്കൊടി പുതച്ച്, സഖാക്കളേ മുന്നോട്ട് എന്ന പ്രശസ്തമായ ഗാനവും ആലപിച്ചുകൊണ്ടായിരുന്നു. സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ മാസ്റ്റർ തന്നെ സ്വീകരിച്ചത് ഒരു സുഹൃത്തിനെയെന്നപോലെയായിരുന്നുവെന്നും മൂന്നാം പിണറായി സർക്കാർ വരുമെന്നുമാണ് അന്ന് ഭീമൻ രഘു പ്രതികരിച്ചത്. പറയാനുള്ളത് മുഖത്തുനോക്കി പറയുന്നയാളാണ് മുഖ്യമന്ത്രിയെന്നും ഭീമൻ രഘു പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha





















