ലെെഫ് മിഷൻ ഇടപാടിൽ രണ്ട് കോടി രൂപ എ.സി മൊയതീന് കിട്ടി; ഖാലിദ് കൊണ്ടുപോയ നാല് കോടി രൂപയിൽ ഒരു കോടി രൂപ വീതം സ്വപ്ന സുരേഷിന്റെയും ശിവശങ്കറിന്റെയും ജോയിന്റ് അക്കൗണ്ടിൽ നിക്ഷേപിച്ചു; ആരോപണവുമായി അനിൽ അക്കരെ

കോൺഗ്രസ് നേതാവ് അനിൽ അക്കരെ വീണ്ടും നിർണായകമായ ചില കാര്യങ്ങൾ ഉന്നയിച്ച് രംഗത്ത് വന്നിരിക്കുകയാണ്. മുൻ മന്ത്രി എ.സി മൊയ്തീനെതിരെയാണ് വലിയ രീതിയിൽ ഉള്ള വിമർശനങ്ങൾ അദ്ദേഹം ഉന്നയിച്ചിരിക്കുന്നത്. ലെെഫ് മിഷൻ ഇടപാടിൽ രണ്ട് കോടി രൂപ എ.സി മൊയതീന് കിട്ടി എന്നാണ് അനിൽ അക്കരെ പറയുന്നത്. ഈ കാര്യത്തെ കുറിച്ച് സി.പി.എമ്മിന്റെ സംസ്ഥാന നേതാക്കൾക്ക് അറിയാമായിരുന്നുവെന്നും അനിൽ അക്കര വ്യക്തമാക്കി .
ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട്, തോമസ് ഐസക്കും ജോൺ ബ്രിട്ടാസും നാല് കോടി രൂപ ഖാലിദ് എന്ന ഒരാൾക്ക് കൈമാറിയതായി പറയുന്നുണ്ട്. ഈ ഖാലിദ് കൊണ്ടുപോയ നാല് കോടി രൂപയിൽ ഒരു കോടി രൂപ വീതം സ്വപ്ന സുരേഷിന്റെയും ശിവശങ്കറിന്റെയും ജോയിന്റ് അക്കൗണ്ടിൽ നിക്ഷേപിച്ചു എന്നാണ് അനിൽ അക്കരെ പറഞ്ഞിരിക്കുന്നത് . അതിൽ ബാക്കിയുള്ള രണ്ട് കോടി രൂപ എ.സി മൊയ്തീനും കിട്ടി എന്നും അനിൽ അക്കരെ ആരോപിച്ചിരിക്കുകയാണ്.
ഈ വിഷയത്തിൽ അവർ മറുപടി പറയണമെന്നും ഖാലിദിന് ഈ വിഷയത്തിൽ നാല് കോടി രൂപ കിട്ടി എന്ന് ഇവർക്ക് എങ്ങിനെയാണ് മനസ്സിലായതെന്നും അനിൽ അക്കര ചോദ്യമുന്നയിച്ചിരിക്കുകയാണ്. കിട്ടിയ രണ്ട് കോടി രൂപ സതീഷ് മുഖാന്തരം അദ്ദേഹം കരുവന്നൂർ ബാങ്കിൽ നിക്ഷേപിച്ചു . പിന്നീട്, ഈ സംഖ്യ നഷ്ടപ്പെടുമെന്ന് മനസ്സിലായ സാഹചര്യത്തിൽ ഇരിഞ്ഞാലക്കുട ഡി.വൈ.എസ്.പി ഫെയ്മസ് വർഗീസ് ഭീഷണിപ്പെടുത്തി പണം കൈക്കലാക്കി. ഡി.വൈ.എസ്.പി ഇത്തരത്തിൽ ഇടപെട്ടത് പണം എ.സി മൊയ്തീന്റെ കൂടെയാണെന്നതിന്റെ സൂചനയാണെന്നും അനിൽ അക്കര തുറന്നടിച്ചു.
രണ്ട് കോടി രൂപ ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട് എ.സി. മൊയ്തീന് കിട്ടിയതായി താൻ പറഞ്ഞിരുന്നു. അന്ന് അദ്ദേഹം തനിക്കെതിരെ മാനനഷ്ടക്കേസ് നൽകുമെന്നാണ് പറഞ്ഞത് . പക്ഷേ കരുവന്നൂർ ബാങ്ക് വിഷയത്തിൽ അന്വേഷണം വന്ന സമയത്ത് അദ്ദേഹം തനിക്കെതിരായ ഒരു കോടി രൂപയുടെ കേസ് പത്ത് ലക്ഷമായി കുറക്കുകയായിരുന്നു ചെയ്തത് . അതിന് അദ്ദേഹം കണ്ടെത്തിയ ന്യായീകരണം തനിക്ക് സമ്പാദ്യമില്ല എന്നതായിരുന്നു എന്നും കരുവന്നൂർ കേസിന്റെ തുടക്കം എവിടെ നിന്നാണ് എന്നും അനിൽ അക്കരെ ചോദിച്ചു.
https://www.facebook.com/Malayalivartha





















