കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് പിഴവ് സംഭവിച്ചത്....സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.....''ഞാന്‍ ജീവിച്ചിരിപ്പുണ്ട്. നമ്മുടെ സുധാകരന്‍ എന്റെ അടുത്ത സുഹൃത്താണ്. അദ്ദേഹത്തെ ആരോ തെറ്റിദ്ധരിപ്പിച്ച് ഞാന്‍ മരിച്ചുവെന്ന് അറിയിച്ചു...''മറുപടിയുമായി പി സി ജോർജ്...

തെറ്റുകൾ ആർക്ക് എപ്പോൾ വേണമെങ്കിലും സംഭവിക്കാം. എന്നാൽ അത് തിരുത്തി കൊണ്ട് വരുന്നതിലാണ് കാര്യം. ഇപ്പോഴിതാ അത്തരത്തിലൊരു തെറ്റ് സംഭവിക്കുകയും അത് തീര്ത്തു കൊണ്ട് രംഗത്ത് വരികയും ചെയ്തിരിക്കുകയാണ് കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ. പ്രമുഖ സംവിധായകന്‍ കെജി ജോര്‍ജിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തവെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് പിഴവ് സംഭവിച്ചത്. '‘ജോർജ് നല്ലൊരു പൊതുപ്രവർത്തകനും രാഷ്ട്രീയ പ്രവർത്തകനുമായിരുന്നു’’ എന്നാണു കെ.ജി.ജോർജിന്റെ വിയോഗത്തെക്കുറിച്ച് ചോദിച്ചപ്പോൾ സുധാകരൻ പ്രതികരിച്ചത്. അദ്ദേഹത്തിന്‍റെ വിയോഗത്തിൽ ദുഃഖമുണ്ടെന്നും സുധാകരൻ പറഞ്ഞു. ഇതോടെ സുധാകരൻ ഏതു ജോർജിനെക്കുറിച്ചാണ് പറഞ്ഞതെന്ന് ചോദിച്ച് സമൂഹമാധ്യമങ്ങളിൽ ട്രോളുകൾ നിറഞ്ഞിരുന്നു.പിന്നീടാണ് ആള് മാറിയെന്ന് സുധാകരന് മനസിലായത്. അപ്പോഴേക്കും സുധാകരന്റെ പ്രതികരണം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
ഇത് കണ്ട ചിലരാണ് പിസി ജോര്‍ജിനെ വിവരം അറിയിച്ചത്. അദ്ദേഹം പള്ളിയില്‍ പ്രാര്‍ഥനയില്‍ പങ്കെടുക്കുകയായിരുന്നു. തെറ്റിദ്ധാരണ ഒഴിവാക്കാനാണ് പിസി ജോര്‍ജ് വീഡിയോയില്‍ എത്തിയത്. പിന്നാലെയാണ് പ്രതികരണവുമായി പി.സി.ജോർജ് രംഗത്തെത്തിയത്.''ഞാന്‍ ജീവിച്ചിരിപ്പുണ്ട്. നമ്മുടെ സുധാകരന്‍ എന്റെ അടുത്ത സുഹൃത്താണ്. അദ്ദേഹത്തെ ആരോ തെറ്റിദ്ധരിപ്പിച്ച് ഞാന്‍ മരിച്ചുവെന്ന് അറിയിച്ചു.സുധാകരന്റെ ദുഃഖത്തോടെയുള്ള സംസാരം കേള്‍ക്കാനിടയായി. ഞാന്‍ അരുവിത്തറ പള്ളിയില്‍ കുര്‍ബാന കണ്ടിരിക്കുകയായിരുന്നു. ആളുകള്‍ വന്ന് വിവരം പറഞ്ഞപ്പോഴാണ് ഞാന്‍ ഇറങ്ങി വന്നത്. സുധാകരനെ പോലെ മാന്യനായ നേതാവിനെ ഇങ്ങനെ തെറ്റിദ്ധരിപ്പിക്കുന്ന വ്യക്തികള്‍ ചെയ്യുന്നത് ശരിയാണോ എന്നോര്‍ക്കണം. സുധാകരന്‍ നല്ല മനുഷ്യനാണ്. അദ്ദേഹത്തെ തെറ്റിദ്ധരിപ്പിക്കരുത് എന്നാണ് എന്റെ അപേക്ഷ എന്നും പിസി ജോര്‍ജ് പ്രതികരിച്ചു.
അതേസമയം, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നത് മറ്റൊരു കാര്യമാണ്. ജോര്‍ജ് എന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഇന്ന് മരണപ്പെട്ടുവെന്നും സുധാകരനുമായി അടുത്ത ബന്ധമുള്ള വ്യക്തിയായിരുന്നുവെന്നുമാണ് അവരുടെ വാദം. ആ പ്രവര്‍ത്തകനെ പറ്റിയാണ് മാധ്യമപ്രവര്‍ത്തകര്‍ ചോദിക്കുന്നത് എന്ന് കരുതിയാണ് സുധാകരന്‍ മറുപടി പറഞ്ഞതെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു. എന്നാല്‍ ഇതില്‍ തെളിവ് ചോദിച്ചും പരലും പ്രതികരിക്കുന്നുണ്ട്.അതേസമയം, കെ.ജി.ജോർജിന്റെ വിയോഗത്തിൽ അനുശോചിച്ച് സുധാകരൻ പിന്നീട് വാർത്താക്കുറിപ്പ് ഇറക്കി. മലയാള സിനിമാ സങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതിയ സംവിധായകനായിരുന്നു കെ.ജി.ജോർജ് എന്നും പ്രമേയങ്ങളുടെ വൈവിധ്യം കൊണ്ട് അദ്ദേഹം മലയാളികളെ അമ്പരപ്പിച്ചെന്നും കെപിസിസി പ്രസിഡന്റ് അനുശോചന കുറിപ്പിൽ പറഞ്ഞു.
‘‘വാണിജ്യ സാധ്യതകൾക്കൊപ്പം കലാമൂല്യമുള്ള ഒരുപിടി മികച്ച ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ചുകൊണ്ട് മലയാള സിനിമയുടെപൂമുഖത്ത് സ്വന്തം ഇരിപ്പിടം ഉറപ്പിച്ച അതുല്യനായ കലാകാരനാണ് കെ.ജി.ജോർജ്. ശക്തരായ സ്ത്രീ കഥാപാത്രങ്ങളെ സൃഷ്ടിച്ചു കൊണ്ട് ചിരപരിചിതമായ വഴികളില്‍നിന്ന് അദ്ദേഹത്തിന്‍റെ സിനിമകൾ വേറിട്ടുനിന്നു. കെ.ജി.ജോർജിന്‍റെ വിയോഗം മലയാള സിനിമ മേഖലയ്ക്ക് കനത്ത നഷ്ടമാണ്. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു’’– സുധാകരൻ പറഞ്ഞു.കഴിഞ്ഞ ദിവസമാണ് പ്രശസ്ത സംവിധായകൻ കെ.ജി. ജോർജ് (78) അന്തരിച്ചു. എറണാകുളം കാക്കനാട്ടെ വയോജന കേന്ദ്രത്തിലായിരുന്നു അന്ത്യം. വ്യത്യസ്തമായ പ്രമേയങ്ങളിലൂടെ മലയാളസിനിമയ്ക്ക് പുതിയ ഭാഷ്യം നൽകിയ സംവിധായകനായിരുന്നു കെ.ജി.ജോര്‍ജ്.
പഞ്ചവടിപ്പാലം, ഇരകൾ, യവനിക, ആദാമിന്റെ വാരിയെല്ല്, ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക് തുടങ്ങിയ ചിത്രങ്ങൾ ഇതിന് ഉദാഹരണങ്ങളാണ്. സ്വപ്നാടനം എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്കുള്ള വരവ്. 1998-ൽ പുറത്തിറങ്ങിയ ഇലവങ്കോട് ദേശമാണ് സംവിധാനം ചെയ്ത അവസാനചിത്രം.നിരവധി ആളുകളാണ് അനുശോചനം അറിയിച്ചു കൊണ്ട് കഴിഞ്ഞ ദിവസങ്ങളിൽ എല്ലാം രംഗത്ത് വന്നത്.
https://www.facebook.com/Malayalivartha

























