ഹോസ്റ്റലിൽ ഇടിമുറി ഉണ്ടായിരുന്നു; പൂക്കോട് വെറ്ററിനറി കോളേജിലും ഹോസ്റ്റലിലും അക്രമം പതിവായിരുന്നു; അതിക്രമങ്ങളും മറ്റും തടയാനായി സ്ഥാപിച്ചസിസിടിവി ക്യാമറകൾ എസ്എഫ്ഐ പ്രവർത്തകർ നീക്കം ചെയ്തു; വെളിപ്പെടുത്തലുമായി മുൻ പിടിഎ പ്രസിഡൻ്റ് കുഞ്ഞാമു
![](https://www.malayalivartha.com/assets/coverphotos/w657/306463_1709552173.jpg)
സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ കൂടുതൽ വെളിപ്പെടുത്തലുമായി മുൻ പിടിഎ പ്രസിഡൻ്റ് കുഞ്ഞാമു രംഗത്ത് വന്നിരിക്കുകയാണ് പൂക്കോട് വെറ്ററിനറി കോളേജിലും ഹോസ്റ്റലിലും അക്രമം പതിവായിരുന്നുവെന്ന് മുൻ പിടിഎ പ്രസിഡൻ്റ് പറഞ്ഞു .
അതിക്രമങ്ങളും മറ്റും തടയാനായി സ്ഥാപിച്ചസിസിടിവി ക്യാമറകൾ എസ്എഫ്ഐ പ്രവർത്തകർ നീക്കം ചെയ്തു. ഹോസ്റ്റലിൽ ഇടിമുറി ഉണ്ടായിരുന്നു എന്നും അദ്ദേഹം വെളിപ്പെടുത്തിയിരിക്കുകയാണ്. സിദ്ധാർഥൻ മരിച്ച ദിവസം ഉച്ചമുതൽ വിസി ഡോ. എം.ആർ. ശശീന്ദ്രനാഥ് ക്യാംപസിലുണ്ടായിരുന്നതായി പൊലീസ് റിപ്പോർട്ട് പുറത്ത് വന്നു.
മരണവിവരം അറിഞ്ഞിട്ടും അക്കാര്യം അന്വേഷിക്കാൻ വിസി തയാറായില്ല.മാനേജ്മെന്റ് കൗൺസിൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അഭിമുഖങ്ങൾ നടത്തുകയായിരുന്നു അദ്ദേഹം. അഭിമുഖം കഴിഞ്ഞ് ഫെബ്രുവരി 21നാണ് വിസി ക്യാംപസിൽ നിന്നു പോയതെന്നും റിപ്പോർട്ടിൽ പറയുന്നു.
https://www.facebook.com/Malayalivartha