സൗദി രാജാവിന്റെ ആരോഗ്യനിലയിൽ ആശങ്ക പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.... സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവ് എത്രയും വേഗത്തിൽ ആരോഗ്യം വീണ്ടെടുക്കട്ടെയെന്നും സുഖം...
സൗദി രാജാവിന്റെ ആരോഗ്യനിലയിൽ ആശങ്ക പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവ് എത്രയും വേഗത്തിൽ ആരോഗ്യം വീണ്ടെടുക്കട്ടെയെന്നും സുഖം പ്രാപിക്കട്ടെയെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജാവ് ശ്വാസകോശ വീക്കം, കടുത്ത പനി, സന്ധി വേദന എന്നിവയുമായി ബന്ധപ്പെട്ട ചികിത്സയിലാണെന്ന റിപ്പോർട്ടുകൾ പുറത്തു വന്നതിന് പിന്നാലെയാണ് ഇത്.
വീക്കം ശമിക്കുന്നതുവരെ 88-കാരനായ രാജാവിന് ആൻ്റിബയോട്ടിക്കുകൾ നൽകുമെന്ന് വൃത്തങ്ങൾ അറിയിച്ചു. രാജാവിന്റെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് 20ന് ആരംഭിക്കാനിരുന്ന കിരീടാവകാശി മുഹമ്മദിന്റെ ജപ്പാൻ സന്ദർശനം മാറ്റിവച്ചതായി ജപ്പാൻ ചീഫ് കാബിനറ്റ് സെക്രട്ടറി യോഷിമാസ ഹയാഷി അറിയിച്ചു.
സൗദി രാഷ്‌ട്രപിതാവ് അബ്ദുൽഅസീസ് രാജാവിന്റെ 25 മക്കളിൽ ഒരാളായി 1935 ഡിസംബർ 31-ന് റിയാദിലാണ് സൽമാൻ ബിൻ അബ്ദുൽഅസീസ് അൽ സൗദിന്റെ ജനനം. 19-ാമത്തെ വയസിൽ തന്നെ സൽമാൻ ബിൻ അബ്ദുൽ അസീസ് ഔദ്യോഗിക ജീവിതം ആരംഭിച്ചു. രണ്ടു തവണയായി 48 വർഷം റിയാദ് ഗവർണർ പദവി അലങ്കരിച്ചു. 2011-ൽ സൗദി അറേബ്യയുടെ പ്രതിരോധ മന്ത്രിയായി നിയമിക്കപ്പെട്ടു. 2015-ൽ അബ്ദുള്ള രാജാവ് അന്തരിച്ചപ്പോൾ, സൽമാൻ സൗദി അറേബ്യയുടെ രാജാവായി നിയമിതനായി
88 കാരനായ സല്‍മാന്‍ രാജാവ് ചില ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. കഴിഞ്ഞ മാസം അദ്ദേഹത്തെ പതിവായി നടത്തുന്ന പരിശോധനയ്ക്ക് വേണ്ടി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും വൈകാതെ മടങ്ങുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം മുതല്‍ പനി ശക്തമായി വരികയാണ്. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം അദ്ദേഹത്തെ പരിശോധിച്ചു.
ശേഷമാണ് ചില ടെസ്റ്റുകള്‍ക്ക് വിധേനാക്കാന്‍ തീരുമാനിച്ചത്. മറ്റു വിവരങ്ങളൊന്നും സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ടില്‍ പറയുന്നില്ല. കഴിഞ്ഞ കുറച്ച് കാലമായി ഭരണകാര്യങ്ങളില്‍ സജീവമായി രാജാവ് ഇടപെടുന്നില്ല. മകനും കിരീടവകാശിയുമായ മുഹമ്മദ് ബിന്‍ സല്‍മാനാണ് ദൈനംദിന ഭരണകാര്യങ്ങള്‍ ശ്രദ്ധിക്കുന്നത്. സല്‍മാന്‍ രാജാവിന്റെ ആരോഗ്യ വിവരങ്ങള്‍ സംബന്ധിച്ച് വൈകാതെ ഔദ്യോഗിക അറിയിപ്പുണ്ടാകുമെന്നാണ് പ്രതീക്ഷ.
2015ലാണ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് സൗദി അറേബ്യയുടെ രാജാവായി ചുമതലയേറ്റത്. അതിന് മുമ്പ് കിരീടവകാശിയും ഉപ പ്രധാനമന്ത്രിയുമായിരുന്നു. രാജാവിന്റെ പദവി ഏറ്റെടുത്ത പിന്നാലെ മകന്‍ മുഹമ്മദിനെ അദ്ദേഹം കിരീടവകാശിയായി നിയോഗിച്ചു. ശേഷം അതിവേഗമായിരുന്നു സൗദിയിലെ മാറ്റങ്ങള്‍. ഒട്ടേറെ പരിഷ്‌കാരങ്ങള്‍ വരുത്തിയ മുഹമ്മദ് ബിന്‍ സല്‍മാന്‍ സൗദി യുവജനങ്ങള്‍ക്കിടയില്‍ വലിയ സ്വീകാര്യതയുള്ള വ്യക്തിയാണ്.
https://www.facebook.com/Malayalivartha