Widgets Magazine
10
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കെ ബി ഗണേഷ് കുമാറിന്റെ കുടുംബ പ്രശ്‌നത്തിൽ ട്വിസ്റ്റ്..കാലുപിടിച്ച് മാപ്പ് പറഞ്ഞ് മന്ത്രിയുടെ ഭാര്യ.. ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് നടക്കുന്ന കൂടിക്കാഴ്ച..മന്ത്രി കസേരയുടെ ഭാവി നിർണയിക്കും..


പെരുമ്പാവൂരിൽ കൊല്ലപ്പെട്ട നിയമവിദ്യാർഥിനിയുടെ അമ്മ രാജേശ്വരി അന്തരിച്ചു


ആധുനിക ഇന്ത്യയുടെ ചരിത്രകാരന്മാരിൽ പ്രമുഖനും കാലടി ശ്രീങ്കരാചാര്യ സംസ്‌കൃത സർവകലാശാല മുൻ വൈസ് ചാൻസലറുമായിരുന്ന പ്രൊഫ.കെ.എൻ.പണിക്കർ അന്തരിച്ചു


അമേരിക്കയുമായും സഖ്യകക്ഷികളുമായും ദീർഘകാല യുദ്ധത്തിന് ഇറാൻ സജ്ജം...നിലവിൽ നയതന്ത്ര ചർച്ചകൾക്ക് യാതൊരു പ്രസക്തിയുമില്ലെന്ന് ഇറാൻ പരമോന്നത നേതാവിന്‍റെ വിദേശനയ ഉപദേഷ്ടാവ് കമാൽ ഖരാസി


പ്രണയിക്കാത്തവര്‍ പൊട്ടന്മാരാണ്: ‘എന്നെ പ്രണയിക്കുന്നവരുണ്ട്, ഞാനും പ്രണയിക്കുന്നുണ്ട്: അഴിമതിക്കാരനെന്ന് ആരും പറയില്ല, എന്റെ ശത്രുക്കൾ വീട്ടിൽ തന്നെ!": രാഹുൽ മാങ്കൂട്ടത്തിലിന് മറുപടിയുമായി മന്ത്രി ഗണേഷ് കുമാർ...

കേരള കോണ്‍ഗ്രസ് എമ്മിന്റെ കാലുവാരി പിണറായി;ജോസ് കെ മാണിയുടെ രാജ്യസഭ സീറ്റ് മോഹം പൊലിയുന്നു?,സീറ്റ് വിട്ടുതരില്ലെന്ന് CPI സീറ്റും ചോദിച്ച് RJD-NCP,ഇടത് മുന്നണിയില്‍ കൂട്ടയടി തുടങ്ങി,ഒന്നും മിണ്ടാതെ പിണറായി മാളത്തില്‍ ഒളിച്ചു

28 MAY 2024 07:40 PM IST
മലയാളി വാര്‍ത്ത

പല വാഗ്ദാനങ്ങളും കൊടുത്താണ് ജോസ് കെ മാണിയേയും സംഘത്തേയും പിണറായി കൂടെ നിര്‍ത്തിയത്. എന്നാല്‍ ഇപ്പോള്‍ തനിക്കൊണം പുറത്തെടുത്തു മുഖ്യന്‍. കേരള കോണ്‍ഗ്രസ് എമ്മിന്റെ കാലുവാരി സിപിഎം. കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തെ വീണ്ടും തഴയുകയാണെന്ന വികാരണം പാര്‍ട്ടിക്കുള്ളില്‍ ശക്തമാകുകയാണ്. ഒഴിവു വരുന്ന മൂന്ന് രാജ്യസഭാ സീറ്റില്‍ ഒരെണ്ണം കേരളാ കോണ്‍ഗ്രസിന് വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും അത് നടക്കാന്‍ നടന്നേക്കില്ലെന്ന സൂചനകളാണ് പുറത്തുവരുന്നത്.

സിപിഐയും കേരള കോണ്‍ഗ്രസും(എം) നോട്ടമിടുന്ന രാജ്യസഭാ സീറ്റില്‍ സിപിഎം മുന്‍ഗണന നല്‍കുന്നതു സിപിഐക്ക് തന്നെയാകും എന്നതാണ് പുറത്തുവരുന്ന സൂചന. കേരളാ കോണ്‍ഗ്രസിന് അടുത്തതവണ സീറ്റു നല്‍കാമെന്ന ധാരണയുണ്ടാക്കാന്‍. എന്നാല്‍, രാജസഭാ സീറ്റിന് പകരം ജോസ് കെ മാണിക്ക് എന്തു സ്ഥാനം നല്‍കുമെന്ന ചോദ്യത്തിന് ഉത്തരമായിട്ടില്ല. ജൂണ്‍ 6 മുതലാണു പത്രിക നല്‍കാവുന്നത്. അതായതു ലോക്‌സഭാ തിരഞ്ഞെടുപ്പു ഫലം വന്നാല്‍ ഉടന്‍തന്നെ എല്‍ഡിഎഫ് ചേര്‍ന്നു രാജ്യസഭാ സീറ്റ് വിഭജനം പൂര്‍ത്തിയാക്കണം. സിപിഐ ഇക്കാര്യത്തില്‍ വിട്ടുവീഴ്ച്ചക്ക് സാധ്യത കുറവാണ്. അതുകൊണ്ട് തന്നെ ജോസ് കെ മാണിയുടെ രാജ്യഭാ മോഹം പൊലിയാനാണ് സാധ്യത.

എളമരം കരീം (സിപിഎം), ബിനോയ് വിശ്വം (സിപിഐ), ജോസ് കെ.മാണി (കേരള കോണ്‍ഗ്രസ്എം) എന്നീ എല്‍ഡിഎഫിലെ 3 പേര്‍ ഒഴിയുമ്പോള്‍ രണ്ടു സീറ്റേ മുന്നണിക്കു ലഭിക്കൂ. യുഡിഎഫിനു ലഭിക്കുന്ന ഏക സീറ്റ് മുസ്‌ലിം ലീഗിന് ആണെന്നു ധാരണയായിട്ടുണ്ട്. മൂന്നില്‍ ഒന്ന് സിപിഎം തന്നെ നിലനിര്‍ത്തും. ഇതിന് ദേശീയ സാഹചര്യങ്ങളെ കുറിച്ചാകും പറയുക. രണ്ടാം സീറ്റ് മുന്നണിയിലെ രണ്ടാമന്‍ എന്ന നിലയില്‍ സിപിഐക്ക് തന്നെയാണ് മുന്‍തൂക്കം. റോട്ടേഷന്‍ വ്യവസ്ഥയില്‍ തീരുമാനമെടുക്കുന്ന രീതി കണക്കിലെടുത്താല്‍ ഊഴം സിപിഐക്കാണെന്നു സിപിഎം വൃത്തങ്ങള്‍ വ്യക്തമാക്കി. 17 നിയമസഭാ സീറ്റുള്ള കക്ഷി എന്നതും അവര്‍ക്കു മേല്‍ക്കൈ നല്‍കുന്നു. കേരള കോണ്‍ഗ്രസിന് 5 നിയമസഭാംഗങ്ങളാണുള്ളത്.

അതേസമയം ജോസ് കെ മാണിക്ക് എന്ത് സ്ഥാനം നല്‍കുമെന്ന ചോദ്യവും പ്രസ്‌കതമാണ്. രാജ്യസഭാ സീറ്റ് ലഭിക്കാതെ വന്നാല്‍ ജോസിന് പദവികള്‍ ഇല്ലാതെ കഴിയേണ്ടി വരും. രണ്ടാം പിണറായി സര്‍ക്കാര്‍ വന്നശേഷം പ്രവര്‍ത്തനം നിലച്ച ഭരണപരിഷ്‌കാര കമ്മിഷന്‍ പുനരുജ്ജീവിപ്പിച്ച് അതിന്റെ അധ്യക്ഷസ്ഥാനം കാബിനറ്റ് റാങ്കോടെ കേരള കോണ്‍ഗ്രസിനു നല്‍കി സാന്ത്വനിപ്പിക്കാന്‍ ശ്രമിക്കുമെന്ന പ്രചാരണം ശക്തമാണ്. ഈ പ്രചരണം കേരളാ കോണ്‍ഗ്രസ് കേന്ദ്രങ്ങളില്‍ നിന്നു തന്നയാണെന്നാണ് പുറത്തുവരുന്ന നിഗമനം. സാമ്പത്തിക പ്രതിസന്ധികള്‍ക്കിടെ ഭരണപരിഷ്‌ക്കരണ കമ്മീഷന്‍ പദവി പുനരുജ്ജീവിപ്പിച്ചാല്‍ അതും വിവാദമാകും എന്നതാണ് പ്രതിസന്ധി.

എല്‍ഡിഎഫിനു ലഭിക്കുന്ന 2 സീറ്റുകള്‍ സിപിഐക്കും കേരള കോണ്‍ഗ്രസിനും കൈമാറിയും സ്വയം ത്യജിച്ചും പ്രശ്‌നപരിഹാരത്തിനു സിപിഎം ശ്രമിക്കുമോയെന്ന് ഉറ്റുനോക്കുന്നവരുമുണ്ട്. എന്നാല്‍, കേന്ദ്രനേതൃത്വം അതിനു സമ്മതം മൂളാനുള്ള സാധ്യത തീരെയില്ല. രാജ്യസഭാ സീറ്റ്, സ്ഥാനാര്‍ത്ഥിത്വം എന്നിവയില്‍ കേന്ദ്ര നേതൃത്വത്തിന്റെ അഭിപ്രായം കൂടി പരിഗണിക്കപ്പെടാറുണ്ട്. ദേശീയ സാഹചര്യം ചൂണ്ടിക്കാട്ടി യെച്ചൂരി അടക്കമുള്ളവര്‍ നോ പറയാനാണ് സാധ്യത കൂടുതല്‍. അതേസമയം കേരളത്തിന്റെ തല്‍പ്പര്യം പരിഗണിച്ചാല്‍ പിണറായി തന്നെയാകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക.

അതേസമയം സീറ്റ് കൂടിയേ തീരു എന്ന നിലപാടിലാണ് കേരള കോണ്‍ഗ്രസ്. സീറ്റ് നിഷേധിക്കപ്പെട്ടാല്‍ മധ്യതിരുവിതാംകൂറില്‍ പാര്‍ട്ടിയുടെ സാധ്യത കൂടുതല്‍ പരുങ്ങലിലാകും. കൂടാതെ യുഡിഎഫിലേക്ക് തിരികെ പോകണമെന്ന വാദം കേരള കോണ്‍ഗ്രസില്‍ കൂടുതല്‍ ശക്തമാകുമെന്നും പാര്‍ട്ടി നേതാക്കള്‍ സൂചിപ്പിക്കുന്നു. കേരള കോണ്‍ഗ്രസിന്റെ നിലപാടിനെത്തുടര്‍ന്നാണ് കേരളത്തില്‍ ഭരണത്തുടര്‍ച്ച ഉണ്ടായതെന്ന് ജോസ് കെ മാണി അഭിപ്രായപ്പെട്ടിരുന്നു.

അതിനിടെ രാജ്യസഭാ സീറ്റിനായി എല്‍ഡിഎഫില്‍ രണ്ടു പാര്‍ട്ടികള്‍ കൂടി രംഗത്തെത്തിയിട്ടുണ്ട്. ആര്‍ജെഡി, എന്‍സിപി പാര്‍ട്ടികളാണ് രാജ്യസഭ സീറ്റ് വേണമെന്ന ആവശ്യം ഉന്നയിച്ചത്. ലോക്‌സഭ സീറ്റ് നിഷേധിച്ച സാഹചര്യത്തില്‍ രാജ്യസഭ സീറ്റ് പാര്‍ട്ടിക്ക് അനുവദിക്കണമെന്ന് ആര്‍ജെഡി നേതാവ് വര്‍ഗീസ് ജോര്‍ജ് ആവശ്യപ്പെട്ടു. രാജ്യസഭ സീറ്റ് എല്‍ഡിഎഫ് യോഗത്തില്‍ പാര്‍ട്ടി ആവശ്യപ്പെടുമെന്ന് എന്‍സിപി നേതാവും മന്ത്രിയുമായ എകെ ശശീന്ദ്രന്‍ വ്യക്തമാക്കിയിട്ടുണ്ട്. പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോയ്ക്ക് വേണ്ടിയാണ് എന്‍സിപി രാജ്യസഭ സീറ്റ് ചോദിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  സ്‌പാർക്ക് ഡാറ്റ ചോർച്ച കേസ്... സർക്കാരിനെതിരായ ഹർജി തള്ളി ഹൈക്കോടതി....  (25 minutes ago)

കുട്ടികളുടെ ക്ഷേമത്തിനും വനിതാ ശാക്തീകരണത്തിനുമായി പി വി സിന്ധുവും ഇബിജി ഫൗണ്ടേഷനും കൈകോർക്കുന്നു  (1 hour ago)

ലോൺ തിരിച്ചടവ് മുടങ്ങി.... ഓൺലൈൻ ലോൺ ആപ്പ് മാഫിയയുടെ ഭീഷണിയിൽ യുവാവ് ജീവനൊടുക്കി...  (1 hour ago)

ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് ആറാട്ട് ചടങ്ങുകളോടെ സമാപനം....  (1 hour ago)

വനിതാ സംവരണം അടുത്ത വർഷം മുതൽ നടപ്പാക്കാനുള്ള ഭേദഗതി ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടത്തിൽ പാസാക്കിയേക്കും...വനിതാ സംവരണ ബില്ലിൽ ഭേദഗതിക്കുള്ള നീക്കവുമായി കേന്ദ്രസർക്കാർ ...  (1 hour ago)

KB GANESH KUMAR മുഖ്യൻ തീരുമാനിക്കും ഭാവി  (1 hour ago)

പ്രവാസി ഐക്യത്തിന്റെ മാധുര്യവുമായി നവയുഗം ദമ്മാം സിറ്റി മേഖല ഇഫ്താർ സംഗമം അരങ്ങേറി  (1 hour ago)

ഡോളറിനെതിരെ 40 പൈസയുടെ നേട്ടം സ്വന്തമാക്കി രൂപ  (2 hours ago)

അയൽവാസിയെ യുവാവ് ചുറ്റികകൊണ്ട് തലയ്ക്കടിച്ചു...  (2 hours ago)

ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം  (3 hours ago)

ഗ്യാസ് സിലിണ്ടറുകളുടെ പൂഴ്ത്തിവെപ്പും ഡൈവര്‍ഷനും തടയുന്നതിനായി കർശന നടപടികൾ സ്വീകരിക്കും; ഗ്യാസ് സിലിണ്ടറുകളുടെ പൂഴ്ത്തിവയ്പിനെതിരെ മന്ത്രി ജി ആർ അനിൽ  (3 hours ago)

ആസിഡ് ആക്രമണത്തെ അതിജീവിച്ച എല്ലാവർക്കും സർക്കാർ ജോലി നൽകുന്നതിന് നയം രൂപീകരിക്കണമെന്ന് എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ട് സുപ്രീംകോടതി  (3 hours ago)

ഇന്ന് സ്വർണ വിലയിൽ വർദ്ധനവ്... പവന് 520 രൂപയുടെ വർദ്ധനവ്  (3 hours ago)

വാഹനാപകടത്തെ തുടർന്ന് വണ്ടാനം മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നയാൾ മരിച്ചു...  (3 hours ago)

വാളകത്തെ വീട്ടിലെ മന്ത്രിയുടെ കിഴങ്ങ് പറിക്കൽ ബിന്ദു പുറത്ത് വിടും..! ഗണേഷ്‌കുമാറിന് റീത്ത് വച്ച് രാഹുൽ മാങ്കൂട്ടത്തിന് പാലക്കാട് വമ്പൻ സ്വീകരണം  (3 hours ago)

Malayali Vartha Recommends