Widgets Magazine
07
Feb / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദീപക്ക് ജീവനൊടുക്കിയ കേസിൽ സംഭവം... പ്രതി ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും


അണ്ടര്‍ 19 ഏകദിന ലോകകപ്പ് .. കലാശപ്പോരില്‍ 100 റണ്‍സിന്റെ വമ്പന്‍ വിജയം നേടി ഇന്ത്യ


അഗ്നി-3 പരീക്ഷണം വിജയകരം.... ഇന്ത്യയുടെ ഇടത്തരം ദൂരപരിധിയുള്ള ബാലിസ്റ്റിക് മിസൈലായ അഗ്നി-3 വിജയകരമായി പരീക്ഷിച്ചു...


സഹോദരിമാരുടെ ആത്മഹത്യയിൽ കൂടുതൽ വിവരങ്ങൾ..സഹോദരിമാർ ജീവിച്ചിരുന്നത് പാരലൽ 'കൊറിയൻ' യൂണിവേഴ്സിൽ...വെർച്വൽ ലോകത്തായിരുന്നു അവർ. എട്ടുപേജ് ആത്മഹത്യാക്കുറിപ്പ്..


24കാരന്‍റെ മലാശയത്തില്‍ ഒന്നാംലോക മഹായുദ്ധകാലത്ത് ഉപയോഗിച്ചിരുന്ന ഒരു ആര്‍ട്ടിലറി ഷെല്‍..ഞെട്ടലോടെ ഡോക്ടർമാർ..ബോംബ് ഡിസ്പോസല്‍ യൂണിറ്റിനെ വിളിച്ചുവരുത്തേണ്ടി വന്നു..

കേരള കോണ്‍ഗ്രസ് എമ്മിന്റെ കാലുവാരി പിണറായി;ജോസ് കെ മാണിയുടെ രാജ്യസഭ സീറ്റ് മോഹം പൊലിയുന്നു?,സീറ്റ് വിട്ടുതരില്ലെന്ന് CPI സീറ്റും ചോദിച്ച് RJD-NCP,ഇടത് മുന്നണിയില്‍ കൂട്ടയടി തുടങ്ങി,ഒന്നും മിണ്ടാതെ പിണറായി മാളത്തില്‍ ഒളിച്ചു

28 MAY 2024 07:40 PM IST
മലയാളി വാര്‍ത്ത

പല വാഗ്ദാനങ്ങളും കൊടുത്താണ് ജോസ് കെ മാണിയേയും സംഘത്തേയും പിണറായി കൂടെ നിര്‍ത്തിയത്. എന്നാല്‍ ഇപ്പോള്‍ തനിക്കൊണം പുറത്തെടുത്തു മുഖ്യന്‍. കേരള കോണ്‍ഗ്രസ് എമ്മിന്റെ കാലുവാരി സിപിഎം. കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തെ വീണ്ടും തഴയുകയാണെന്ന വികാരണം പാര്‍ട്ടിക്കുള്ളില്‍ ശക്തമാകുകയാണ്. ഒഴിവു വരുന്ന മൂന്ന് രാജ്യസഭാ സീറ്റില്‍ ഒരെണ്ണം കേരളാ കോണ്‍ഗ്രസിന് വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും അത് നടക്കാന്‍ നടന്നേക്കില്ലെന്ന സൂചനകളാണ് പുറത്തുവരുന്നത്.

സിപിഐയും കേരള കോണ്‍ഗ്രസും(എം) നോട്ടമിടുന്ന രാജ്യസഭാ സീറ്റില്‍ സിപിഎം മുന്‍ഗണന നല്‍കുന്നതു സിപിഐക്ക് തന്നെയാകും എന്നതാണ് പുറത്തുവരുന്ന സൂചന. കേരളാ കോണ്‍ഗ്രസിന് അടുത്തതവണ സീറ്റു നല്‍കാമെന്ന ധാരണയുണ്ടാക്കാന്‍. എന്നാല്‍, രാജസഭാ സീറ്റിന് പകരം ജോസ് കെ മാണിക്ക് എന്തു സ്ഥാനം നല്‍കുമെന്ന ചോദ്യത്തിന് ഉത്തരമായിട്ടില്ല. ജൂണ്‍ 6 മുതലാണു പത്രിക നല്‍കാവുന്നത്. അതായതു ലോക്‌സഭാ തിരഞ്ഞെടുപ്പു ഫലം വന്നാല്‍ ഉടന്‍തന്നെ എല്‍ഡിഎഫ് ചേര്‍ന്നു രാജ്യസഭാ സീറ്റ് വിഭജനം പൂര്‍ത്തിയാക്കണം. സിപിഐ ഇക്കാര്യത്തില്‍ വിട്ടുവീഴ്ച്ചക്ക് സാധ്യത കുറവാണ്. അതുകൊണ്ട് തന്നെ ജോസ് കെ മാണിയുടെ രാജ്യഭാ മോഹം പൊലിയാനാണ് സാധ്യത.

എളമരം കരീം (സിപിഎം), ബിനോയ് വിശ്വം (സിപിഐ), ജോസ് കെ.മാണി (കേരള കോണ്‍ഗ്രസ്എം) എന്നീ എല്‍ഡിഎഫിലെ 3 പേര്‍ ഒഴിയുമ്പോള്‍ രണ്ടു സീറ്റേ മുന്നണിക്കു ലഭിക്കൂ. യുഡിഎഫിനു ലഭിക്കുന്ന ഏക സീറ്റ് മുസ്‌ലിം ലീഗിന് ആണെന്നു ധാരണയായിട്ടുണ്ട്. മൂന്നില്‍ ഒന്ന് സിപിഎം തന്നെ നിലനിര്‍ത്തും. ഇതിന് ദേശീയ സാഹചര്യങ്ങളെ കുറിച്ചാകും പറയുക. രണ്ടാം സീറ്റ് മുന്നണിയിലെ രണ്ടാമന്‍ എന്ന നിലയില്‍ സിപിഐക്ക് തന്നെയാണ് മുന്‍തൂക്കം. റോട്ടേഷന്‍ വ്യവസ്ഥയില്‍ തീരുമാനമെടുക്കുന്ന രീതി കണക്കിലെടുത്താല്‍ ഊഴം സിപിഐക്കാണെന്നു സിപിഎം വൃത്തങ്ങള്‍ വ്യക്തമാക്കി. 17 നിയമസഭാ സീറ്റുള്ള കക്ഷി എന്നതും അവര്‍ക്കു മേല്‍ക്കൈ നല്‍കുന്നു. കേരള കോണ്‍ഗ്രസിന് 5 നിയമസഭാംഗങ്ങളാണുള്ളത്.

അതേസമയം ജോസ് കെ മാണിക്ക് എന്ത് സ്ഥാനം നല്‍കുമെന്ന ചോദ്യവും പ്രസ്‌കതമാണ്. രാജ്യസഭാ സീറ്റ് ലഭിക്കാതെ വന്നാല്‍ ജോസിന് പദവികള്‍ ഇല്ലാതെ കഴിയേണ്ടി വരും. രണ്ടാം പിണറായി സര്‍ക്കാര്‍ വന്നശേഷം പ്രവര്‍ത്തനം നിലച്ച ഭരണപരിഷ്‌കാര കമ്മിഷന്‍ പുനരുജ്ജീവിപ്പിച്ച് അതിന്റെ അധ്യക്ഷസ്ഥാനം കാബിനറ്റ് റാങ്കോടെ കേരള കോണ്‍ഗ്രസിനു നല്‍കി സാന്ത്വനിപ്പിക്കാന്‍ ശ്രമിക്കുമെന്ന പ്രചാരണം ശക്തമാണ്. ഈ പ്രചരണം കേരളാ കോണ്‍ഗ്രസ് കേന്ദ്രങ്ങളില്‍ നിന്നു തന്നയാണെന്നാണ് പുറത്തുവരുന്ന നിഗമനം. സാമ്പത്തിക പ്രതിസന്ധികള്‍ക്കിടെ ഭരണപരിഷ്‌ക്കരണ കമ്മീഷന്‍ പദവി പുനരുജ്ജീവിപ്പിച്ചാല്‍ അതും വിവാദമാകും എന്നതാണ് പ്രതിസന്ധി.

എല്‍ഡിഎഫിനു ലഭിക്കുന്ന 2 സീറ്റുകള്‍ സിപിഐക്കും കേരള കോണ്‍ഗ്രസിനും കൈമാറിയും സ്വയം ത്യജിച്ചും പ്രശ്‌നപരിഹാരത്തിനു സിപിഎം ശ്രമിക്കുമോയെന്ന് ഉറ്റുനോക്കുന്നവരുമുണ്ട്. എന്നാല്‍, കേന്ദ്രനേതൃത്വം അതിനു സമ്മതം മൂളാനുള്ള സാധ്യത തീരെയില്ല. രാജ്യസഭാ സീറ്റ്, സ്ഥാനാര്‍ത്ഥിത്വം എന്നിവയില്‍ കേന്ദ്ര നേതൃത്വത്തിന്റെ അഭിപ്രായം കൂടി പരിഗണിക്കപ്പെടാറുണ്ട്. ദേശീയ സാഹചര്യം ചൂണ്ടിക്കാട്ടി യെച്ചൂരി അടക്കമുള്ളവര്‍ നോ പറയാനാണ് സാധ്യത കൂടുതല്‍. അതേസമയം കേരളത്തിന്റെ തല്‍പ്പര്യം പരിഗണിച്ചാല്‍ പിണറായി തന്നെയാകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക.

അതേസമയം സീറ്റ് കൂടിയേ തീരു എന്ന നിലപാടിലാണ് കേരള കോണ്‍ഗ്രസ്. സീറ്റ് നിഷേധിക്കപ്പെട്ടാല്‍ മധ്യതിരുവിതാംകൂറില്‍ പാര്‍ട്ടിയുടെ സാധ്യത കൂടുതല്‍ പരുങ്ങലിലാകും. കൂടാതെ യുഡിഎഫിലേക്ക് തിരികെ പോകണമെന്ന വാദം കേരള കോണ്‍ഗ്രസില്‍ കൂടുതല്‍ ശക്തമാകുമെന്നും പാര്‍ട്ടി നേതാക്കള്‍ സൂചിപ്പിക്കുന്നു. കേരള കോണ്‍ഗ്രസിന്റെ നിലപാടിനെത്തുടര്‍ന്നാണ് കേരളത്തില്‍ ഭരണത്തുടര്‍ച്ച ഉണ്ടായതെന്ന് ജോസ് കെ മാണി അഭിപ്രായപ്പെട്ടിരുന്നു.

അതിനിടെ രാജ്യസഭാ സീറ്റിനായി എല്‍ഡിഎഫില്‍ രണ്ടു പാര്‍ട്ടികള്‍ കൂടി രംഗത്തെത്തിയിട്ടുണ്ട്. ആര്‍ജെഡി, എന്‍സിപി പാര്‍ട്ടികളാണ് രാജ്യസഭ സീറ്റ് വേണമെന്ന ആവശ്യം ഉന്നയിച്ചത്. ലോക്‌സഭ സീറ്റ് നിഷേധിച്ച സാഹചര്യത്തില്‍ രാജ്യസഭ സീറ്റ് പാര്‍ട്ടിക്ക് അനുവദിക്കണമെന്ന് ആര്‍ജെഡി നേതാവ് വര്‍ഗീസ് ജോര്‍ജ് ആവശ്യപ്പെട്ടു. രാജ്യസഭ സീറ്റ് എല്‍ഡിഎഫ് യോഗത്തില്‍ പാര്‍ട്ടി ആവശ്യപ്പെടുമെന്ന് എന്‍സിപി നേതാവും മന്ത്രിയുമായ എകെ ശശീന്ദ്രന്‍ വ്യക്തമാക്കിയിട്ടുണ്ട്. പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോയ്ക്ക് വേണ്ടിയാണ് എന്‍സിപി രാജ്യസഭ സീറ്റ് ചോദിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബൈക്ക് കുഴിയിലേക്ക് മറിഞ്ഞ് യുവാവിന്  (3 minutes ago)

കണ്ണീർക്കാഴ്ചയായി... മകന്റെ വിവാഹ ഒരുക്കങ്ങൾക്കിടെ പിതാവ് കുഴഞ്ഞ് വീണ് മരിച്ചു  (12 minutes ago)

നാട്ടിലേയ്ക്കുള്ള യാത്രാമധ്യേ യുവാവ് വിമാനത്തിൽ കുഴഞ്ഞു വീണു മരിച്ചു  (38 minutes ago)

  അങ്കമാലി - ശബരി റെയില്‍ പദ്ധതി...  (53 minutes ago)

ദീപക്ക് ജീവനൊടുക്കിയ കേസിൽ സംഭവം... പ്രതി ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും  (1 hour ago)

പഞ്ചവാദ്യരംഗത്ത് നിറസാന്നിധ്യമായിരുന്ന പ്രശസ്ത കൊമ്പ് കലാകാരന്‍ മച്ചാട് രാമകൃഷ്ണന്‍ നായര്‍ അന്തരിച്ചു  (1 hour ago)

കലാകാരന്മാർക്ക് പ്രശസ്തി, കൃഷിയിൽ നേട്ടം! ധനു രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (1 hour ago)

എന്‍പിആര്‍ നടപ്പാക്കില്ലെന്നുറപ്പാക്കാന്‍ ഉത്തരവ് പുറപ്പെടുവിച്ച് സംസ്ഥാന സര്‍ക്കാര്‍...  (1 hour ago)

ആറാം കിരീടമുയര്‍ത്തി ഇന്ത്യ....  (1 hour ago)

ഇന്ത്യയുടെ ഇടത്തരം ദൂരപരിധിയുള്ള ബാലിസ്റ്റിക് മിസൈലായ അഗ്നി-3 വിജയകരമായി പരീക്ഷിച്ചു...  (1 hour ago)

പത്മവിഭൂഷണ്‍ പുരസ്‌കാരം സ്വീകരിക്കേണ്ടതില്ലെന്ന് സിപിഎമ്മും വിഎസിന്റെ കുടുംബവും  (8 hours ago)

സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് സംരക്ഷണ ഭിത്തി തകര്‍ത്ത് കുഴിയിലേക്ക് വീണ് അച്ഛനും മകള്‍ക്കും ദാരുണാന്ത്യം  (8 hours ago)

അണ്ടര്‍ 19 ലോകകപ്പ് കിരീടം ഇന്ത്യയ്ക്ക്  (8 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ആംബുലന്‍സ് ഇടിച്ച് കാല്‍നടയാത്രികന് ദാരുണാന്ത്യം  (8 hours ago)

കേരളത്തില്‍ എന്‍പിആര്‍ നടപ്പാക്കില്ലെന്ന് ഉത്തരവിറക്കി സംസ്ഥാന സര്‍ക്കാര്‍  (8 hours ago)

Malayali Vartha Recommends