Widgets Magazine
07
Jun / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രാര്‍ത്ഥനയോടെ വിശ്വാസികള്‍... ത്യാഗത്തിന്റെയും ആത്മസമര്‍പ്പണത്തിന്റെയും സ്മരണ പുതുക്കി വിശ്വാസികള്‍ ഇന്ന് ബലി പെരുന്നാള്‍ ആഘോഷിക്കുന്നു


അമീബിക്ക് മസ്തിഷ്‌ക ജ്വരം: രോഗ നിര്‍ണയത്തില്‍ നിര്‍ണായക ചുവടുവയ്പ്പുമായി ആരോഗ്യ വകുപ്പ്; സംസ്ഥാനത്ത് മസ്തിഷ്‌ക ജ്വരം ഉണ്ടാക്കുന്ന 5 തരം അമീബകളെ കണ്ടെത്താനുള്ള മോളിക്യുലര്‍ സങ്കേതം വിജയം


തെന്നലയെന്ന ഇളം തെന്നൽ : ചെറിയാൻ ഫിലിപ്പ്


ചികിത്സയ്ക്കായി ബെംഗളൂരുവിലേക്ക് കുടുംബത്തിന്റെ യാത്ര; ലോറിയിൽ കാർ ഇടിച്ചുകയറി അപകടം: കാറിന്‍റെ മധ്യഭാഗത്തെ സീറ്റിലിരുന്ന പിതാവിന് ദാരുണാന്ത്യം; ഇരുകൈകൾക്കും പരിക്കുപറ്റി നടൻ ഷൈൻ ടോം ചാക്കോ: പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കി ഉച്ചയോടെ മൃതദേഹം വിട്ട് നല്‍കും...


ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു... പ്രൊഫഷണല്‍ കോളേജുകള്‍ക്കും അവധി ബാധകമായിരിക്കും

കട്ടക്കലിപ്പില്‍ അന്‍വര്‍... മുഖ്യമന്ത്രി തന്നെ നേരിട്ട് രംഗത്തെത്തിയതോടെ സിപിഎമ്മിനുള്ളില്‍ നിന്നുള്ള സ്വീകാര്യത കുറയാന്‍ സാധ്യത; പുറത്തേക്ക് പോകാന്‍ മടിയില്ലെന്ന് അന്‍വര്‍

22 SEPTEMBER 2024 08:26 AM IST
മലയാളി വാര്‍ത്ത

പാര്‍ട്ടിയ്ക്കായി, മുഖ്യമന്ത്രിയ്ക്കായി പടപൊരുതിയ പിവി അന്‍വര്‍ എന്ന വന്‍മരം ഏത് ഭാഗത്തേയ്ക്ക് ചായും എന്ന് കണ്ടറിയാം. വിമര്‍ശനം മുഖ്യമന്ത്രിയും അന്‍വറും നേരിട്ടായതോടു കൂടിപി വി അന്‍വറിന് സിപിഎമ്മിനുള്ളില്‍ നിന്നുള്ള സ്വീകാര്യത ഇനി കുറയും. പാര്‍ട്ടിക്ക് പുറത്തേക്ക് പോകാനും മടിയില്ല എന്നാണ് അന്‍വറിന്റെ നിലപാട്. അന്‍വറിന്റെ ഭാവിയെന്ത് ഉറ്റ് നോക്കുകയാണ് രാഷ്ട്രീയ കേരളം.

2011 ല്‍ ഏറനാട് മണ്ഡലത്തില്‍ സിപിഐക്ക് സ്വന്തമായി സ്ഥാനാര്‍ത്ഥി ഉണ്ടായിരിക്കേ സിപിഎം പിന്തുണ രഹസ്യമായി ഉറപ്പുവരുത്തിയാണ് പി വി അന്‍വര്‍ ഇടതുമുന്നണിയിലേക്ക് വഴിവെട്ടിയത്. ആ തെരഞ്ഞെടുപ്പില്‍ തോറ്റു പോയെങ്കിലും അടുത്ത തവണ എ വിജയരാഘവനുമായും അതുവഴി പിണറായി വിജയനുമായും സൗഹൃദം സ്ഥാപിച്ച പി വി അന്‍വര്‍ പിന്നീട് രണ്ട് തവണ നിലമ്പൂരില്‍ നിന്നും എംഎല്‍എയായി.

പാര്‍ട്ടിയിലെ പ്രാദേശിക നേതാക്കളെ അന്‍വറിന് വേണ്ടി സിപിഎം വെട്ടി നിരത്തി. പക്ഷേ രണ്ടാം പിണറായി സര്‍ക്കാര്‍ അന്‍വറിന് പഴയതുപോലെ പരിഗണന നല്‍കിയില്ല. മന്ത്രിയാകുമെന്ന സ്വപ്നം കെട്ടടങ്ങി. മുഖ്യമന്ത്രിയുടെ ഓഫീസുമായി ഇടഞ്ഞതോടെ മുഖ്യമന്ത്രി ഗുഡ് ബുക്കില്‍ നിന്നും അന്‍വറിനെ വെട്ടി.

കണ്ണൂര്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കളുമായി സൗഹൃദം സ്ഥാപിച്ച അന്‍വര്‍ അവരുടെ കൂടി പിന്‍ബലത്തിലാണ് പോരിന് ഇറങ്ങിയത്. മുഖ്യമന്ത്രി അന്‍വറിന് നല്‍കിയ ഒടുവിലത്തെ മുന്നറിയിപ്പ് ആ പിന്തുണ നല്‍കിയവര്‍ക്ക് കൂടി ഉള്ളതാണ്. അന്‍വറിനൊപ്പം കെ ടി ജലീല്‍ ഇനി എന്തു ചെയ്യും. രണ്ട് പേരും പാര്‍ട്ടി നിയന്ത്രണത്തിന് പുറത്തായി എന്നാണ് സിപിഎമ്മിന്റെ വിലയിരുത്തല്‍. സൈബര്‍ സിപിഎം അണികളുടെ പിന്തുണ ഇരുവര്‍ക്കും ഉണ്ട്. പാര്‍ട്ടി ഇടഞ്ഞാല്‍ ഇനിയത് തുടരുമോ എന്ന് കണ്ടറിയണം. ടി പി രാമകൃഷ്ണന്‍ ഒഴികെ മറ്റൊരു നേതാവും ഇതേവരെ അന്‍വറിന്റെ പരസ്യമായ വിഴുപ്പ് അലക്കലിനെതിരെ പ്രതികരിച്ചിരുന്നില്ല. ഇനി കൂടുതല്‍ നേതാക്കള്‍ അന്‍വറിനെതിരെ പ്രതികരിക്കാന്‍ നിര്‍ബന്ധിതമാകും.

പോരാളി പരിവേഷം ഇനി അന്‍വറിന് പാര്‍ട്ടി അണികള്‍ നല്‍കാനിടയില്ല. അകത്തു പറയേണ്ടത് പുറത്ത് പറഞ്ഞു. എതിരാളികള്‍ക്ക് ആയുധം നല്‍കി സിപിഎമ്മിന്റെ കണക്കെടുപ്പില്‍ ഇതേപോലെ നിരവധി അച്ചടക്ക ലംഘനങ്ങള്‍ അന്‍വര്‍ നടത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിനെ പരസ്യമായി വിമര്‍ശിച്ച് മാനം കെടുത്തിയത് മറ്റൊരു വശത്ത്. അന്‍വര്‍ ഇനി എത്ര നാള്‍ ഇങ്ങനെ തുടരുമെന്നുള്ളതാണ് ചോദ്യം. പാര്‍ട്ടി അംഗമല്ലാത്തതുകൊണ്ട് അച്ചടക്കവാള്‍ വീശി സിപിഎമ്മിന് അന്‍വറിനെ വിരട്ടനാകുന്നില്ല. അന്‍വറിനെ പിടിച്ചു കെട്ടാന്‍ സിപിഎം എന്ത് ആയുധം പ്രയോഗിക്കും എന്നാണ് അണികള്‍ ഉറ്റ് നോക്കുന്നത്.

അതേസമയം ഭരണപക്ഷ എംഎല്‍എ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടും എഡിജിപിക്കെതിരെ നടപടി ഉണ്ടാകുന്നില്ലെങ്കില്‍ എംഎല്‍എക്കെതിരെ മുഖ്യമന്ത്രി കേസ് എടുക്കട്ടെയെന്ന് മുന്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍ പറഞ്ഞു. അജിത് കുമാറിനെതിരെ തെളിവില്ലെങ്കില്‍ അദ്ദേഹം മുഖ്യമന്ത്രിയുടെ ഓഫീസ് അധോലോകമാക്കി എന്നുപറഞ്ഞ പി.വി. അന്‍വറിനെതിരെ പിണറായി നിയമ നടപടി സ്വീകരിക്കണം.

ആരോപണങ്ങള്‍ തെറ്റെങ്കില്‍, മാധ്യമങ്ങളല്ല അന്‍വറാണ് കേരളത്തെ അപമാനിക്കുന്നത്. അതല്ലെങ്കില്‍ മുഖ്യമന്ത്രിയേയും കുടുംബത്തേയും ഭീഷണിപ്പെടുത്താവുന്ന തെളിവുകള്‍ അജിത്കുമാറിന്റെ കൈവശമുണ്ടെന്ന് സംശയിക്കേണ്ടിവരും. എസ്പിക്ക് ഒരു നിയമവും എഡിജിപിക്ക് മറ്റൊരു നിയമവുമാണോ എന്നും വി.മുരളീധരന്‍ ചോദിച്ചു

അതേസമയം, മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തിന് പിന്നാലെ കടുത്ത ഭാഷയില്‍ പ്രതികരിച്ച് നിലമ്പൂരിലെ ഇടത് എംഎല്‍എ പിവി അന്‍വര്‍ മറുപടി നല്‍കിയിരുന്നു. മുഖ്യമന്ത്രിയെ പൂര്‍ണമായും തെറ്റിദ്ധരിപ്പിച്ചുവെന്നും മുഖ്യമന്ത്രി നിലപാട് പുനഃപരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ശശിയുടെ പ്രവര്‍ത്തനം മാതൃകാപരമല്ല, സ്വര്‍ണം പൊട്ടിക്കലില്‍ ശശിക്ക് പങ്കുണ്ടോയെന്ന് സംശയമുണ്ട്, മനോവീര്യം തകര്‍ന്നത് പൊലീസിലെ കള്ളന്മാരുടേതാണ്, തന്റെ വീട്ടിലെ കാര്യത്തിനല്ല മുഖ്യമന്ത്രിയെ കണ്ടത്, ഇഎംഎസും മുന്‍പ് കോണ്‍ഗ്രസായിരുന്നു തുടങ്ങി മുഖ്യമന്ത്രിയുടെ വിമര്‍ശനത്തിന് അക്കമിട്ട് അന്‍വര്‍ വാര്‍ത്താ സമ്മേളനത്തില്‍ മറുപടി പറഞ്ഞത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അൻവറിന്റെ കോടികൾ ചിതലരിച്ചു..!ഇട്ടുമൂടാൻ പൂത്ത പണം, നിസ്‍കാരം കഴിഞ്ഞ് പള്ളിയിൽ ബക്കറ്റ് പിരിവ്..!  (32 minutes ago)

ഞാൻ അടിച്ചു സാറെ.. സമനിലതെറ്റി അമ്മ 9 വയസുകാരി തൂങ്ങിമരിച്ച സമയം വീട്ടിൽ ആ ഒരാൾ  (39 minutes ago)

അമ്മയ്‌ക്കൊപ്പം വരണമെന്ന് വാശി; വഴക്ക് പറഞ്ഞ് 'അമ്മ; പിന്നാലെ 9 വയസുകാരി മുറിയിലെ ഫാനിൽ തൂങ്ങി മരിച്ചു; മുറിയിലേക്ക് നോക്കിയവർ കണ്ടത് കൊടുംഭീകര കാഴ്ച; കുരുക്കിട്ടത് എങ്ങനെ?  (3 hours ago)

ശബരിമലയിൽ ഭക്തൻ പിടഞ്ഞ് മരിച്ചു പ്രശനം വെച്ചു... പ്രശനപരിഹാരവയും രാഷ്ട്രപതി എത്തും മുന്നേ..!  (4 hours ago)

കണ്ടെയ്നറിലെ കൊടും ചതി തീരത്ത് ..19 PDP ബാരലുകൾ വലയിൽ..!മീനുകളുടെ വയറുനിറയെ ഈ വസ്തു,VDR-ന് ആദരാഞ്ജലികൾ  (4 hours ago)

'ബാക്കിൽ ഒരു സൗണ്ട് കേട്ടു, ഒരു പുകയും പൊട്ടിത്തെറിയും TVS ഷോറൂമിൽ സംഭവിച്ചത് ചാരമായത്ത് ലക്ഷങ്ങൾ  (5 hours ago)

റോഡിലൂടെ പോകുന്നതിനിടെ സ്‌കൂട്ടര്‍ കുഴിയില്‍ വീണ്  (9 hours ago)

കാനഡയില്‍ ജി-7 ഉച്ചകോടി  (10 hours ago)

ലോക ചാംപ്യന്‍മാരായ അര്‍ജന്റീന ടീം കേരളത്തിലെത്തുമെന്ന് കായിക മന്ത്രി വി അബ്ദുറഹിമാന്‍...  (10 hours ago)

ബസിനടിയില്‍ കുടുങ്ങി പ്രവാസിക്ക് ദാരുണാന്ത്യം  (10 hours ago)

ജോലിക്കാര്‍ക്കിടയില്‍ കാര്‍ പാഞ്ഞു കയറി ഒരു മരണം....  (10 hours ago)

യുവാവിന്റെ മരണം പേവിഷബാധയേറ്റെന്ന് സ്ഥിരീകരണം...  (10 hours ago)

ത്യാഗത്തിന്റെയും ആത്മസമര്‍പ്പണത്തിന്റെയും സ്മരണ പുതുക്കി  (10 hours ago)

അമ്മയും അനിയനും അറസ്റ്റില്‍  (15 hours ago)

അന്വേഷണത്തില്‍ പരാതി വ്യാജമാണെന്ന് കണ്ടെത്തിയതോടെ അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തു  (16 hours ago)

Malayali Vartha Recommends