Widgets Magazine
10
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  എസ്എടി ആശുപത്രിയിൽ പ്രസവത്തിന് എത്തിയ യുവതി അണുബാധയെ തുടർന്ന് മരിച്ചെന്ന പരാതിയിൽ വിശദ അന്വേഷണത്തിന് ആരോഗ്യവകുപ്പ്....


ബിഗ് ബോസ് മലയാളം 7 ന്റെ കപ്പ് പൊക്കി അനുമോൾ; രണ്ടാം സ്ഥാനത്ത് 'ആ മത്സരാർത്ഥി'


സ്വർണം പൂശി തിരികെ ഘടിപ്പിച്ച പാളികൾ യഥാർത്ഥമാണോ, വ്യാജമാണോ..? ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാൻ പ്രത്യേക അന്വേഷണ സംഘം: സ്റ്റഡിയിലുള്ള പ്രതികളെ വിശദമായി ചോദ്യം ചെയ്യുന്നു...


150 വർഷത്തിലൊരിക്കൽ മാത്രം സംഭവിക്കുമെന്ന് കരുതിയിരുന്ന പ്രളയം, ഇനി മുതൽ 25 വർഷത്തിലൊരിക്കൽ ആവർത്തിക്കും - കേരളത്തിന് മുന്നറിയിപ്പായി പുതിയ പഠനം: . കാലാവസ്ഥാ വ്യതിയാനം രൂക്ഷമാകുന്നത് പ്രധാന അടിസ്ഥാന സൗകര്യങ്ങളെ ദുർബലമാക്കും...


ശബരിമല തീർഥാടനത്തിന് വെർച്വൽ ക്യൂ ബുക്കിങ്​ നിർബന്ധം...

കുട്ടിക്കളിയല്ല സമാധി... കല്ലറ പൊളിക്കാതെ തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിച്ച് പരിശോധിക്കണമെന്ന് മകന്‍ സനന്ദന്‍; മണിയനില്‍ നിന്നും ഗോപന്‍ സ്വാമിയിലേക്കുള്ള വളര്‍ച്ച ഗൂഗിളില്‍ ട്രെന്‍ഡിംഗ്

15 JANUARY 2025 09:42 AM IST
മലയാളി വാര്‍ത്ത

നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയാണ് ഗൂഗിള്‍ നിറയെ. അതിനിടെ സ്വാമിയുടെ ദുരൂഹ സമാധിയില്‍ പ്രതികരണവുമായി മകന്‍ സനനന്ദന്‍ രംഗത്തെത്തി. കല്ലറ പൊളിക്കാതെ പരിശോധിക്കണമെന്നും തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിച്ച് മനുഷ്യ സാന്നിധ്യം പരിശോധിക്കണമെന്നും മകന്‍ സനന്ദന്‍ ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞു. അത് കല്ലറ അല്ലെന്നും ഋഷി പീഡമാണെന്നും മകന്‍ പറഞ്ഞു.

അച്ഛന്റെ സമാധി സ്ഥലം പൊളിക്കാന്‍ സമ്മതിക്കില്ല. അച്ഛനെ കാണാതായെന്ന പരാതി അന്വേഷിക്കാന്‍ സമാധി സ്ഥലം പൊളിക്കാതെ തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിച്ച് പരിശോധന നടത്താം. നാട്ടുകാര്‍ പരാതി നല്‍കിയത് അച്ഛനെ കാണാനില്ലെന്ന് പറഞ്ഞിട്ടാണ്. അങ്ങനെയാണെങ്കില്‍ തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിച്ച് അതില്‍ ആളുണ്ടോയെന്ന് പരിശോധിക്കട്ടെ. അച്ഛന്റെ ആഗ്രഹ പ്രകാരമാണ് എല്ലാം ചെയ്തതെന്നും മകന്‍ സനന്ദന്‍ പറഞ്ഞു. അച്ഛന്‍ മുമ്പ് ചുമട്ടു തൊഴിലാളിയായിരുന്നു. ചെറുപ്പത്തില്‍ അച്ഛനൊപ്പം വയലില്‍ പണിക്ക് പോയിരുന്നു. അങ്ങനെ എല്ലാ ജോലിയും ചെയ്തിരുന്നു. സമാധിയിരുത്തിയതും മറ്റു കാര്യങ്ങളും എല്ലാം ചെയ്തതും ഞങ്ങള്‍ തന്നെയാണ്. ഋഷി പീഡത്തിലാണ് അച്ഛന്‍ ഇരുന്നത്. അതിന്റെ മുകള്‍ ഭാഗം കെട്ടാന്‍ മാത്രമാണ് അല്‍പ്പം ബുദ്ധിമുട്ടുണ്ടായിരുന്നത്.

അതേസമയം നെയ്യാറ്റിന്‍കരയില്‍ അച്ഛന്‍ സമാധിയായെന്ന് പറഞ്ഞ് മക്കള്‍ പോസ്റ്റര്‍ പതിക്കുകയും അടക്കം ചെയ്ത് സ്മാരകം സ്ഥാപിക്കുകയും ചെയ്തതോടെയാണ് 'ഗോപന്‍ സ്വാമി'യെന്ന പേര് പ്രശസ്തമായത്. അതിയന്നൂര്‍ കാവുവിളാകത്ത് ഗോപന്‍സ്വാമിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് അയല്‍വാസികള്‍ രംഗത്ത് വന്നതോടെ കഥ മാറി, വീടിന് മുന്നില്‍ സമാധി ഇരുത്തിയെന്ന് മകന്‍ അവകാശപ്പെടുന്ന കല്ലറ പൊളിച്ച് പരിശോധിക്കാന്‍ പൊലീസെത്തി. ഇതോടെ ഒരു വിഭാഗം എതിര്‍പ്പുമായെത്തി. എന്തായാലും ഇതോടെ ഗോപന്‍ ഗൂഗിള്‍ സെര്‍ച്ചിലടക്കം ട്രെന്റിംഗ് ആയി.

നെയ്ത്തു ജോലിയും ചുമട്ട് തൊഴിലുമൊക്കെ ചെയ്തുപോന്നിരുന്ന ആളാണ് ഇന്ന് 'ഗോപന്‍ സ്വാമി' എന്നറിയപ്പെടുന്ന മണിയന്‍. അതിയന്നൂര്‍ കാവുവിളാകത്ത് പ്ലാവിളയിലായിരുന്നു ആദ്യം താമസിച്ചിരുന്നത്. ഗോപന്‍സ്വാമി ജീവിതം ആരംഭിച്ചത് നെയ്ത്ത് തൊഴിലാളിയായാണ്. പിന്നീട് ചുമട്ടുതൊഴിലിലേക്ക് മാറി. ഇവിടെ നിന്നു പിന്നീട് ആറാലുംമൂട്ടിലേക്കു കുടുംബത്തോടൊപ്പം താമസം മാറുകയായിരുന്നു. ഇവിടെ ബിഎംഎസ്, എ.ഐ.ടി.യു.സി യൂണിയനുകളില്‍ ചുമട്ട് തൊഴിലാളിയായി ജോലി നോക്കിയിരുന്നു.

പിന്നീട് മണിയന്‍ ആത്മീയതയുടെ വഴിയിലേക്ക് മാറി. ഇതോടെയാണ് ഗോപന്‍ സ്വാമിയെന്ന പേര് സ്വീകരിക്കന്നതും ക്ഷേത്രം നിര്‍മിച്ച് പൂജ തുടങ്ങിയതും. ഇരുപത് വര്‍ഷത്തിനു മുന്‍പാണ് കാവുവിളയില്‍ സ്ഥലം വാങ്ങി വീടുവെക്കുന്നത്. പിന്നീട് വീടിനോടുചേര്‍ന്ന് കൈലാസനാഥന്‍ മഹാദേവര്‍ ക്ഷേത്രം നിര്‍മിച്ചത്. ഇവിടെ പൂജകള്‍ ചെയ്തു പോന്നിരുന്നു. അര്‍ദ്ധ രാത്രിയില്‍ ആഭിചാരകര്‍മ്മങ്ങടക്കം ഇവിടെ നടക്കുന്നുണ്ടായിരുന്നുവെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.

രക്താധിസമ്മര്‍ദവും പ്രമേഹവും കാരണം പാറശ്ശാലയിലെ സ്വകാര്യ ആശുപത്രിയിലെ ചികിത്സ തേടിയിരുന്നു ഗോപന്‍. ഏതാനും മാസങ്ങളായി പുറത്തിറങ്ങാനാവാതെ കിടപ്പിലുമായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ പത്തരയോടെയാണ് ഗോപന്‍ സ്വാമി മരിക്കുന്നത്. അച്ഛന്‍ നടന്നാണ് സമാധിപീഠത്തിലിരുന്നതെന്നും തന്നെ നെറുകയില്‍ കൈവെച്ച് അനുഗ്രഹിച്ചിരുന്നെന്നും പൂജാരിയായ മകന്‍ രാജശേഖരന്‍ പറഞ്ഞു. സമാധിയിരിക്കാനായി അഞ്ചുവര്‍ഷം മുന്‍പാണ് ഗോപന്‍സ്വാമി പദ്മപീഠം നിര്‍മിച്ചതെന്നാണ് പറയപ്പെടുന്നത്.

ഗോപന്റെ കല്ലറ പൊളിച്ച് പരിശോധിക്കണമെന്ന നിലപാടില്‍ തന്നെയാണ് പൊലീസ്. നിലവില്‍ നെയ്യാറ്റിന്‍കര ആറാംമൂട് സ്വദേശി ഗോപനെ കാണാനില്ലെന്ന കേസാണ് നെയ്യാറ്റിന്‍കര പൊലീസ് എടുത്തിരിക്കുന്നത്. നാട്ടുകാര്‍ നല്‍കിയ പരാതിയിലാണ് പൊലീസ് കേസ്. ഗോപന്‍ സ്വാമി വ്യാഴാഴ്ച രാവിലെ 11 മണിയോടെ നടന്ന് പോയി കല്ലറയിലിരുന്ന് സമാധിയായെന്നാണ് മകന്‍ ആദ്യം രാജസേനന്‍ പറഞ്ഞത്. എന്നാല്‍ ഗോപന്‍ അതീവ ഗുരുതാവസ്ഥയില്‍ കിടപ്പിലായിരുന്നെന്നും വ്യാഴാഴ്ച രാവിലെ പോയി കണ്ടിരുന്നെന്നുമാണ് അടുത്ത ബന്ധുവിന്റെ മൊഴി. വീട്ടുകാരുടെയും അടുത്ത ബന്ധുക്കളുടെയും പരസ്പര വിരുദ്ധമായ മൊഴിയാണ് പൊലീസിന് മുന്നിലുള്ളത്. ഗോപന്‍ സ്വാമിയെ അപായപ്പെടുത്തിയതാകാമെന്ന നാട്ടുകാരുടെ പരാതിയും നിലവിലുള്ളതിനാല്‍ സമവായമുണ്ടാക്കി കല്ലറ പൊളിക്കാന്‍ തന്നെയാണ് പൊലീസിന്റെ നീക്കം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൂറ്റൻ കുടിവെള്ള ഫീഡർ ടാങ്കിന്റെ ഭിത്തി തകർന്ന നിലയിൽ  (12 minutes ago)

യുവതി അണുബാധയെ തുടർന്ന് മരിച്ചെന്ന ....  (46 minutes ago)

മൂന്നു ജില്ലകളിൽ യെല്ലോ അലർട്ട്...  (59 minutes ago)

ഒരുക്കങ്ങളെല്ലാം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ പൂര്‍ത്തിയാക്കി...  (1 hour ago)

സ്‌കൂൾ ശാസ്ത്രോത്സവത്തിൽ...  (1 hour ago)

ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ...  (1 hour ago)

രണ്ട് കുട്ടികൾ ഉൾപ്പെടെ അഞ്ച് പേരെ രക്ഷപ്പെടുത്തി  (2 hours ago)

വളരെ കാലമായി അസുഖം ഉണ്ടായിരുന്നവർക്ക് അതെല്ലാം മാറി ആരോഗ്യം വീണ്ടെടുക്കുവാൻ ഇന്ന് സാധിക്കും.  (2 hours ago)

പാക് ക്യാപ്റ്റന്‍ അബ്ബാസ് അഫ്രീദി പ്ലെയര്‍ ഓഫ് ദ് മാച്ചും പ്ലെയര്‍ ഓഫ് ദ് ടൂര്‍ണമെന്റും.  (2 hours ago)

അന്തര്‍ സംസ്ഥാന ടൂറിസ്റ്റ് ബസുകള്‍ നാളെ മുതല്‍ പണിമുടക്കും...  (2 hours ago)

അവസാനഘട്ട വോട്ടെടുപ്പ്‌ നാളെ... ഫലപ്രഖ്യാപനം വെള്ളിയാഴ്‌ച...  (3 hours ago)

ഭാര്യയെ കൊലപ്പെടുത്തി ചൂളയില്‍ കത്തിച്ചു: സിനിമയെ വെല്ലും കൊലപാതക തിരക്കഥ  (10 hours ago)

തിരുവനന്തപുരം ശാസ്തമംഗലം വാര്‍ഡില്‍ ആര്‍ ശ്രീലേഖ ബിജെപി സ്ഥാനാര്‍ഥി  (11 hours ago)

ബലാത്സംഗക്കേസിലെ പ്രതിയായ ആം ആദ്മി പാര്‍ട്ടി എംഎല്‍എ ഓസ്‌ട്രേലിയയില്‍  (13 hours ago)

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയ്ക്ക് പണിഷ്‌മെന്റ് നല്‍കി കോണ്‍ഗ്രസ്  (13 hours ago)

Malayali Vartha Recommends