Widgets Magazine
20
Feb / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അജിത് ഡോവൽ കഥകൾ..പാകിസ്ഥാനിൽ ചാരപ്പണിക്കിടയിൽ അജിത് ഡോവൽ പിടിക്കപ്പെട്ടു..ഹിന്ദുവാണെന്ന് ഒരാൾ തിരിച്ചറിഞ്ഞു, ചതിച്ചത് ചെവി.. തന്റെ വ്യക്തിത്വം കണ്ടുപിടിക്കപ്പെട്ട ഒരു സംഭവം ..


ശശി തരൂരിന് കോണ്‍ഗ്രസ് പാര്‍ട്ടിയിലും നേതൃത്വത്തിലും വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു..ഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ അടുത്ത കാലത്തൊന്നും, കോണ്‍ഗ്രസ് കേന്ദ്രത്തില്‍ അധികാരത്തില്‍ വരില്ലെന്ന തിരിച്ചറിവ് ശശി തരൂരിനുണ്ട്..


ബഹിരാകാശയാത്രിക സുനിത വില്യംസും സഹപ്രവർത്തകനായ ബുച്ച് വിൽമോറും...മാർച്ച് 19 ന് ഭൂമിയിലേക്ക്.. ഒരു പെൻസിൽ ഉയർത്തുന്നത് പോലും ഒരു കഠിന വ്യായാമം പോലെ തോന്നും..


ഇസ്രയേലിന്റെ അണിയറയിലെ പുതിയ ആയുധം..യുഎസ് ടെക് ഭീമന്മാർ ഇസ്രായേലിനെ കൂടുതൽ ശക്തി പകർന്നിരിക്കുകയാണ്..AI മോഡലുകൾ ഇനി യുദ്ധത്തിന്..ശത്രുക്കളുടെ നീക്കങ്ങൾ മനസ്സിലാക്കുന്നതിനും രഹസ്യാന്വേഷണം..


കരഞ്ഞുകൊണ്ട് കുട്ടി പറഞ്ഞു... കൊച്ചിയില്‍ നിന്ന് കാണാതായ വിദ്യാര്‍ത്ഥിനിയെ വല്ലാര്‍പാടത്ത് നിന്ന് കണ്ടെത്തി; 12കാരിക്ക് രക്ഷകനായത് യുവാവ്, നിര്‍ണായകമായത് ഞാറക്കല്‍ സ്വദേശിയുടെ സമയോജിത ഇടപെടല്‍

പെരിയ ഇരട്ടക്കൊലക്കേസില്‍ നിയമ പോരാട്ടത്തിനായി വീണ്ടും പണപ്പിരിവിന് നീക്കവുമായി സിപിഎം

15 JANUARY 2025 08:28 PM IST
മലയാളി വാര്‍ത്ത

പെരിയ ഇരട്ടക്കൊലക്കേസില്‍ നിയമ പോരാട്ടത്തിനായി വീണ്ടും പണപ്പിരിവിന് നീക്കവുമായി സിപിഎം. കാസര്‍കോട് ജില്ലയിലെ പാര്‍ട്ടി അംഗങ്ങളോട് 500 രൂപ വീതം നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സ്പെഷല്‍ ഫണ്ടെന്ന പേരിലാണ് പണം പിരിക്കുന്നത്. രണ്ട് കോടി രൂപ ഈ രീതിയില്‍ സമാഹരിക്കാനാണ് ജില്ലാ നേതൃത്വം തീരുമാനിച്ചിരിക്കുന്നത്.

ജോലിയുള്ള സിപിഎം അംഗങ്ങള്‍ ഒരു ദിവസത്തെ ശമ്പളം നല്‍കണം. പാര്‍ട്ടി നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരും ഒരു ദിവസത്തെ ശമ്പളം നല്‍കണം. ശിക്ഷിക്കപ്പെട്ട നേതാക്കള്‍ അടക്കമുള്ളവര്‍ക്കായി നിയമപോരാട്ടം നടത്താനാണ് പണപ്പിരിവ്.

നേരത്തെ കേസിലെ നാല് പ്രതികള്‍ ജയില്‍മോചിതരായിരുന്നു. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും മുന്‍ ഉദുമ എംഎല്‍എയുമായ കെവി കുഞ്ഞിരാമന്‍, പ്രാദേശിക സിപിഎം നേതാക്കളായ കെ മണികണ്ഠന്‍, വെലുത്തോളി രാഘവന്‍, കെവി ഭാസ്‌കരന്‍ എന്നിവരാണ് പുറത്തിറങ്ങിയത്. കേസില്‍ ശിക്ഷാവിധിയില്‍ സ്റ്റേ കിട്ടിയതിന് പിന്നാലെയാണ് ജയില്‍മോചനം.

പ്രതികളെ സ്വീകരിക്കാനായി സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവ് എംവി ജയരാജന്‍, കാസര്‍കോട് ജില്ലാ സെക്രട്ടറി എംവി ബാലകൃഷ്ണന്‍, സിപിഎം സംസ്ഥാന സമിതി അംഗം സതീഷ് ചന്ദ്രന്‍ തുടങ്ങിയവര്‍ ണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ എത്തിയിരുന്നു.

ശിക്ഷ നടപ്പാക്കുന്നത് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് മരവിപ്പിച്ചതിനെത്തുടര്‍ന്നാണ് ഇവര്‍ക്ക് ജാമ്യം ലഭിച്ചത്. ശിക്ഷ നടപ്പാക്കുന്നത് നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് പ്രതികള്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ നടപടി. 5 വര്‍ഷം തടവും 10,000 രൂപവീതം പിഴയുമാണ് ഇവര്‍ക്ക് വിചാരണക്കോടതി വിധിച്ച ശിക്ഷ.

കേസില്‍ സിബിഐയുടെ വിചാരണ കോടതി ഉത്തരവിനെതിരെ കുഞ്ഞിരാമന്‍ അടക്കമുള്ളവര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുകയായിരുന്നു. പിന്നാലെ 14-ാം പ്രതിയും കാഞ്ഞങ്ങാട് ബ്ലോക് പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന കെ.മണികണ്ഠന്‍, 20-ാം പ്രതി ഉദുമ മുന്‍ എംഎല്‍എ കെ.വി.കുഞ്ഞിരാമന്‍, 21-ാം പ്രതി രാഘവന്‍ വെളുത്തോളി എന്ന രാഘവന്‍ നായര്‍, 22-ാം പ്രതി കെ.വി.ഭാസ്‌കരന്‍ എന്നിവരുടെ ശിക്ഷ നടപ്പാക്കുന്നത് ഹൈക്കോടതി മരവിപ്പിക്കുകയായിരുന്നു.

ജീവപര്യന്തം തടവുശിക്ഷ വരെ ലഭിക്കാവുന്ന കുറ്റകൃത്യം ചെയ്ത പ്രതിയെ പൊലീസ് കസ്റ്റഡിയില്‍നിന്ന് കടത്തിക്കൊണ്ടു പോയി എന്നതാണ് 4 പേരെയും ശിക്ഷിക്കാന്‍ കാരണമായത്. ഇവരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും ജാമ്യം ലഭിച്ചിരുന്നു.

കുറ്റകൃത്യം നടത്തിയ പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ നിന്നും മോചിപ്പിച്ചതായിരുന്നു ഇവര്‍ക്കെതിരെയുള്ള കുറ്റം. അതേസമയം ഡിവിഷന്‍ ബെഞ്ച് ഉത്തരവ് കോടതി ഉദ്യോഗസ്ഥന്‍ സെന്‍ട്രല്‍ ജയിലില്‍ എത്തിച്ച ശേഷമേ നാലുപേര്‍ക്കും പുറത്തിറങ്ങാന്‍ സാധിക്കുകയുള്ളൂ.

നേരത്തെ സിപിഎം കേന്ദ്ര കമ്മിറ്റിയംഗം പി.കെ ശ്രീമതി, ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി.ദിവ്യ എന്നിവര്‍ ജയിലിലെത്തി എല്ലാ പ്രതികളെയും സന്ദര്‍ശിച്ചിരുന്നു. മനുഷ്യത്വത്തിന്റെ പേരിലാണ് ഇവരെ സന്ദര്‍ശിച്ചതെന്നു ശ്രീമതി പറഞ്ഞു.

കാസര്‍ഗോഡ് കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത്ലാല്‍ എന്നിവരെ വെട്ടിക്കൊന്ന കേസില്‍ 10 പ്രതികള്‍ക്ക് വിചാരണക്കോടതി ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. 2 ലക്ഷം രൂപ പിഴയും നല്‍കണം. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി പറഞ്ഞത്.

ആറ് വര്‍ഷം നീണ്ട നിയമ പോരാട്ടത്തിനും 20 മാസത്തോളം നീണ്ട വിചാരണയ്ക്കും ഒടുവിലാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. കേസിലെ 14 പ്രതികള്‍ കുറ്റക്കാരെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. പത്ത് പ്രതികള്‍ക്കെതിരെ വധശിക്ഷ വരെ കിട്ടാവുന്ന കുറ്റങ്ങളായിരുന്നു ചുമത്തിയിരിക്കുന്നത്. എന്നാല്‍ മറ്റ് പത്ത് പ്രതികളെ കോടതി വെറുതെ വിട്ടിരുന്നു.

ഒന്നു മുതല്‍ എട്ട് വരെയുള്ള പ്രതികള്‍ക്കെതിരെ കൊലക്കുറ്റവും ഗൂഢാലോചനയും തെളിഞ്ഞിട്ടുണ്ട്. മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍ അടക്കമുള്ളവര്‍ കുറ്റക്കാരനാണെന്നാണ് കോടതി കണ്ടെത്തിയത്. കുറ്റക്കാരായ 16 പേരില്‍ ആറ് പേര്‍ സിപിഎമ്മിന്റെ പ്രധാന നേതാക്കളാണ്.

മുഖ്യ ആസൂത്രകന്‍ സിപിഎം പെരിയ ലോക്കല്‍ കമ്മിറ്റി മുന്‍ അംഗം എ പീതാംബരന്‍, കൊലപാതകം കൃത്യം നടത്തിയ സജി സി. ജോര്‍ജ് (സജി), കെ.എം. സുരേഷ്, കെ. അനില്‍ കുമാര്‍ (അബു), ജിജിന്‍, ആര്‍. ശ്രീരാഗ് (കുട്ടു), എ. അശ്വിന്‍ (അപ്പു), സുബീഷ് (മണി) എന്നിവര്‍ക്കെതിരെയാണ് കൊലക്കുറ്റം തെളിഞ്ഞത്.

കൂടാതെ ടി. രഞ്ജിത്ത്, കെ. മണികണ്ഠന്‍ (ഉദുമ മുന്‍ ഏരിയ സെക്രട്ടറി, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്), എ. സുരേന്ദ്രന്‍ (വിഷ്ണു സുര), കെ.വി. കുഞ്ഞിരാമന്‍ (ഉദുമ മുന്‍ എംഎല്‍എ, സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം), രാഘവന്‍ വെളുത്തോളി (മുന്‍ പാക്കം ലോക്കല്‍ സെക്രട്ടറി), കെ. വി. ഭാസ്‌കരന്‍ എന്നിവരാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ മറ്റ് പ്രതികള്‍.

2019 ഫെബ്രുവരി 17-നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പെരിയ കല്ല്യോട്ട് ശരത് ലാലിനെയും കൃപേഷിനേയും കൊലപ്പെടുത്തിയത്. കേസിലെ ഒന്നാം പ്രതിയും സിപിഎം മുന്‍ ലോക്കല്‍ക്കമ്മിറ്റിയംഗം എ.പീതാംബരനള്‍പ്പെടെ 14 പേരെ ക്രൈംബ്രാഞ്ചാണ് അറസ്റ്റ് ചെയ്തിരുന്നത്. മുന്‍ എം എല്‍ എ കെ.വി.കുഞ്ഞിരാമന്‍ ഉള്‍പ്പെടെ പത്തുപേരെ സി.ബി.ഐയുമാണ് അറസ്റ്റു ചെയ്തത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരുകാലത്ത് സീരിയലുകളിലും സിനിമകളിലും സജീവമായിരുന്ന താരത്തിന്റെ ഇപ്പോഴത്തെ ജോലി  (33 minutes ago)

കോഴിക്കോട് ജില്ലയിലെ ഉത്സവങ്ങളില്‍ ഒരു ആനയെ എഴുന്നെള്ളിക്കാന്‍ അനുമതി  (41 minutes ago)

മൈസൂരു നഗര വികസന അതോറിറ്റി സൈറ്റ് അനുവദിച്ച കേസില്‍ സിദ്ധരാമയ്യയ്ക്കും ഭാര്യയ്ക്കും കര്‍ണാടക ലോകായുക്തയുടെ ക്ലീന്‍ ചിറ്റ്  (49 minutes ago)

ആറ്റുകാല്‍ പൊങ്കാലയ്ക്ക് സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്ന് റെയില്‍വേമന്ത്രിക്ക് നിവേദനം നല്‍കി കെ.സുരേന്ദ്രന്‍  (56 minutes ago)

''പാര്‍ട്ടിക്കകത്ത് നേതാക്കള്‍ തമ്മില്‍ത്തല്ലുന്നതില്‍ ദുഃഖമുണ്ടായിരുന്നു. എന്റെ വിഷയത്തിലെങ്കിലും അവര്‍ക്കിടയില്‍ ഐക്യം വന്നല്ലോ. അതില്‍ സന്തോഷമുണ്ട്'' വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി ശശി തരൂര്‍  (1 hour ago)

ത്രിവേണി സംഗമത്തിലെ വെളളം കുളിക്കാന്‍ മാത്രമല്ല കുടിക്കാനും അനുയോജ്യമെന്ന് യോഗി ആദിത്യനാഥ്  (1 hour ago)

ഒരുകാലത്ത് സീരിയലുകളിലും സിനിമകളിലും സജീവമായിരുന്ന താരത്തിന്റെ ഇപ്പോഴത്തെ ജോലി  (1 hour ago)

താമരശ്ശേരിയില്‍ അധ്യാപികയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി  (1 hour ago)

കാര്യവട്ടം കോളേജിലെ റാഗിങ്ങില്‍ അറസ്റ്റ് ചെയ്ത ഏഴ് വിദ്യാര്‍ഥികളെ പോലീസ് വിട്ടയച്ചു  (2 hours ago)

ഭീകരെ സംഘടനകളെ പോലെയാണ് ഡിവൈഎഫ്ഐയും എസ്എഫ്ഐയും പ്രവര്‍ത്തിക്കുന്നത്; കആദ്യം റാഗിംഗും അക്രമപ്രവര്‍ത്തനങ്ങളും അവസാനിപ്പിക്കട്ടെ എന്നും എന്നിട്ടാകട്ടെ സ്റ്റാര്‍ട്ടപ്പിലേക്ക് പോകുന്നതെന്ന് ചെന്നിത്തല  (3 hours ago)

ആവശ്യവും അനാവശ്യവും എന്താണെന്ന് വീണാ ജോര്‍ജ് തിരിച്ചറിയണമെന്ന് വി.ഡി.സതീശന്‍  (3 hours ago)

പെണ്‍കുട്ടികളോട് ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തെത്തുടര്‍ന്ന്  അധ്യാപകന്‍ അറസ്റ്റില്‍  (3 hours ago)

ഡല്‍ഹി മുഖ്യമന്ത്രിയായി രേഖ ഗുപ്ത: നാളെ സത്യപ്രതിജ്ഞ; പര്‍വേശ് വര്‍മ ഉപമുഖ്യമന്ത്രി  (3 hours ago)

മദ്യത്തിന്റെ അളവ് കുറഞ്ഞതു ചോദ്യം ചെയ്ത നാട്ടുകാരനും ബാര്‍ ജീവനക്കാരനും തമ്മില്‍ അടി  (4 hours ago)

തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ച് മോഹന്‍ലാല്‍  (4 hours ago)

Malayali Vartha Recommends