എട്ടാം ക്ലാസുകാരനു ക്രൂരമർദനം..വിഡിയോയിൽ തല്ലരുതെന്നും അസുഖമുണ്ടെന്നുമെല്ലാം, അപേക്ഷിക്കുന്നുണ്ടെങ്കിലും വിദ്യാർഥികൾ ആക്രമണം തുടരുകയായിരുന്നു..കുട്ടിയുടെ കർണപുടം തകർന്നെന്ന് മാതാപിതാക്കൾ..

ഇപ്പോഴത്തെ തലമുറയിലെ ഒരു കൂട്ടം വിദ്യാർത്ഥികൾ അതിക്രൂരമായ ഒരു മാനസിക നിലയിലേക്ക് പോയ്കൊണ്ട് ഇരിക്കുകയാണ് . സ്വന്തം സഹപാഠികളെ പോലും അതിക്രൂരമായി മർദിച്ചു അവശരാക്കാൻ യാതൊരു മടിയുമില്ലാതെ ആയിരിക്കുന്നു . ഇപ്പോഴിതാപയ്യോളിയിൽ ഫുട്ബോൾ താരമായ എട്ടാം ക്ലാസുകാരനു ക്രൂരമർദനം. ചിങ്ങപുരം സികെജിഎം ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥിക്കാണ് മർദനമേറ്റത്. പരിശീലനം കഴിഞ്ഞ് മടങ്ങുമ്പോഴാണ് മറ്റൊരു സ്കൂളിലെ വിദ്യാർഥികൾ ആക്രമിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.
വിഡിയോയിൽ തല്ലരുതെന്നും അസുഖമുണ്ടെന്നുമെല്ലാം എട്ടാം ക്ലാസുകാരൻ അപേക്ഷിക്കുന്നുണ്ടെങ്കിലും വിദ്യാർഥികൾ ആക്രമണം തുടരുകയായിരുന്നു.മർദനത്തിൽ കുട്ടിയുടെ കർണപുടം തകർന്നെന്ന് മാതാപിതാക്കൾ പറഞ്ഞു. മൂന്നു മാസത്തേക്ക് കുട്ടിക്ക് വിശ്രമം വേണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചത്. സംഭവത്തിൽ പൊലീസ് നടപടി സ്വീകരിക്കാൻ വൈകിയെന്നു കുട്ടിയുടെ കുടുംബം പറഞ്ഞു.തിക്കോടിയൻ സ്മാരക ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളാണ് മർദിച്ചതെന്നാണ് പരാതി. ഈ മാസം ഒന്നിനായിരുന്നു ആക്രമണം.
തിക്കോടിയൻ സ്കൂൾ ഗ്രൗണ്ടിൽ ഫുട്ബോൾ പരിശീലനത്തിനെത്തിയതായിരുന്നു വിദ്യാർഥികൾ. ഇതിനിടെയുണ്ടായ വാക്കുതർക്കമാണ് മർദനത്തിൽ കലാശിച്ചതെന്നാണ് വിവരം.ഇന്ന് തിരുവനന്തപുരം കാര്യവട്ടം ഗവണ്മെന്റ് കോളേജിൽ ഒന്നാംവർഷ ബയോ ടെക്നോളജി വിദ്യാർത്ഥിയെ റാഗ് ചെയ്‌തെന്ന് പരാതി. ഒന്നാംവർഷ വിദ്യാർത്ഥി ബിൻസ് ജോസഫാണ് കോളേജ് പ്രിൻസിപ്പലിനും കഴക്കൂട്ടം പൊലീസ് സ്റ്റേഷനിലും പരാതി നൽകിയത്. അന്വേഷണം നടത്തിയ കോളേജ് ആന്റി റാഗിംഗ് കമ്മിറ്റി പരാതിയിൽ കഴമ്പുണ്ടെന്നും സ്ഥിരീകരിച്ചു.
https://www.facebook.com/Malayalivartha