Widgets Magazine
21
Jun / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൂന്ന് ലക്ഷം പേര്‍ അണിനിരന്ന അന്താരാഷ്ട്ര യോഗാദിനാഘോഷ പരിപാടി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ആന്ധ്രാപ്രദേശിലെ വിശാഖപ്പട്ടണത്ത് ആരംഭിച്ചു...


ഖൊമേനിയുടെ ഒളിത്താവളം ഇസ്രായേലിന്റെ ചാര ഉപഗ്രഹങ്ങള്‍ കണ്ടെത്തി; ഇസ്രായേല്‍ വധിച്ചു എന്ന വാര്‍ത്ത ഉടൻ പുറത്ത് വരുമെന്ന് ഇസ്രായേൽ...


പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി ഉത്തരവിട്ടാല്‍.. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ അത് സാധ്യമാകുമെന്നും വൈറ്റ് ഹൗസ്.. ഇസ്രായേലിന് മാത്രമല്ല, അമേരിക്കയ്ക്കും ആഗോള സുരക്ഷയ്ക്കും ഭീഷണി..


രാജ്യദ്രോഹക്കുറ്റം ചുമത്തി മാധ്യമപ്രവര്‍ത്തകനെ വധശിക്ഷയ്ക്ക് വിധിച്ചതിന് പിന്നാലെ.. വലിയതോതിലുള്ള വിമര്‍ശനങ്ങളാണ് സൗദി ഭരണകൂടത്തിനെതിരെ ഉയരുന്നത്..രഹസ്യമായി നടത്തിയ നീക്കം..


ഇറാനെ സംരക്ഷിക്കാൻ ശ്രമിച്ചുകൊണ്ട് മൂന്ന് ആഗോള വൻശക്തികൾ..ജർമ്മനി, ഫ്രാൻസ്, യുണൈറ്റഡ് കിംഗ്ഡം.. ജനീവയിൽ ആണവ ചർച്ചകൾക്കായി തലവന്മാർ ഒത്തുകൂടി..

കേരളത്തിലെ കലാലയങ്ങളില്‍ ഹസനുല്‍ ബന്നയുടെയും ഖുത്തുബിന്റെയും ചിത്രങ്ങള്‍;സൗദി യുഎഇ ഉള്‍പ്പെടെ മുസ്ലീം രാജ്യങ്ങള്‍ വിലക്കേര്‍പ്പെുത്തിയ തീവ്ര മതമൗലികവാദികള്‍.

22 APRIL 2025 07:12 PM IST
മലയാളി വാര്‍ത്ത

More Stories...

ആണവ യുദ്ധം ഉടൻ..! Doomsday വിമാനം കുതിച്ചിറങ്ങി ഇറാന്റെ 'അന്ത്യ ദിനം' അടുത്തു..! അമേരിക്കയുടെ പറക്കുന്ന പെന്റഗൺ .!

ആഫ്രിക്കയില്‍ നിന്ന് കടത്തിയ 158 കോടിയുടെ 22 കിലോ ഹെറോയിന്‍ മയക്കുമരുന്ന് ...തിരുവനന്തപുരത്ത് ബാലരാമപുരം വാടകവീട്ടില്‍ നിന്ന് ഡിആര്‍ഐ പിടികൂടിയ കേസില്‍ ഒന്നും രണ്ടും പ്രതികള്‍ക്ക് 60 വര്‍ഷം തടവും 4ലക്ഷം രൂപ വീതം പിഴയും മൂന്നും നാലും പ്രതികള്‍ക്ക് 20 വര്‍ഷം തടവും 2 ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു

ആലപ്പുഴ തോട്ടപ്പള്ളിയില്‍ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായി.... പ്രദേശത്ത് തെരച്ചില്‍ തുടരുന്നു

ബസിനുള്ളിൽ വീണ്ടും സവാദിന്റെ പേക്കൂത്ത്.! കയ്യോടെ പെണ്ണ് തൂക്കി; പ്രതികരണവുമായി മെൻസ് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാർ

മാതൃഘാതകന് ജീവപര്യന്തം കഠിന തടവും, പിഴയും

ആഗോള ഇസ്ലാമിക തീവ്രവാദത്തിന്റെ തലതൊട്ടപ്പ•ാര്‍. സൗദി യുഎഇ ഉള്‍പ്പെടെ മുസ്ലീം രാജ്യങ്ങള്‍ വിലക്കേര്‍പ്പെുത്തിയ തീവ്ര മതമൗലികവാദികള്‍. ഇങ്ങ് കേരളത്തിലെ കലാലയങ്ങളില്‍ ഹസനുല്‍ ബന്നയുടെയും ഖുത്തുബിന്റെയും ചിത്രങ്ങള്‍ ഉയരുമ്പോള്‍ സമൂഹം ഭയക്കണം. അതിനെ എതിര്‍ക്കണം നിരോധിക്കണം.   ജമാഅത്തെ ഇസ്ലാമിയുടെ യുവജനവിദ്യാര്‍ത്ഥി സംഘടനകളായ സോളിഡാരിറ്റിയും എസ്‌ഐഒയും ഇരുവരുടേയും ചിത്രങ്ങള്‍ ഉയര്‍ത്തി മുദ്രാവാക്യം വിളിച്ചത്. നേതൃത്വത്തില്‍, വഖഫ് ഭേദഗതി ബില്ലില്‍ പ്രതിഷേധിച്ച് കഴിഞ്ഞാഴ്ച, കോഴിക്കോട് എയര്‍പോര്‍ട്ടിലേക്ക് നടന്ന സമരത്തിലാണ്, ആഗോള തീവ്രവാദത്തിന് വഴിമരുന്നിട്ടവരുടെ ചിത്രങ്ങള്‍ ഉയര്‍ന്നത്. കൊല്ലത്ത് നടന്ന ഉത്സവത്തില്‍ ഹെഡ്‌ഗേവാറിന്റെ ചിത്രം ഉയര്‍ന്നപ്പോള്‍ ഉണ്ടായ അതേ ഭീതി തന്നെയാണ് ഇവിടെയും ഉണ്ടാകേണ്ടത്.  എന്നാല്‍ ഹെഡ്‌ഗേവാറിന്റെ ചിത്രം കണ്ടപ്പോള്‍ പ്രതികരിച്ചവരുടെ നാവ് ബന്നയുടേയും ഖുത്തുബിന്റെയും ചിത്രം കണ്ടപ്പോള്‍ വായിലേക്ക് ചുരുട്ടിക്കൂട്ടി.

ഇസ്ലാമിന്റെ യോദ്ധക്കാളാവുക എന്നതാണ് നമ്മുടെ പരമമായ കടമ. ഇസ്ലാമിനെ സേവിക്കുന്ന സഹോദരങ്ങളാണ് നമ്മള്‍.. അതാണ് നമ്മുടെ ബ്രദര്‍ഹുഡ്'' ഹസനുല്‍ ബന്ന പ്രഖ്യാപിച്ചതാണ്. മതവെറി പരിടിച്ചവരുടെ ധീര രക്തസാക്ഷി. ഈജിപ്തില്‍ രൂപം കൊണ്ട് മുസ്ലീം ബ്രദര്‍ഹുഡാണ്, ഇന്ന് അല്‍ഖായിദയിലുടെ, ഐസിസിലൂടെ, ബോക്കോഹറാമിലുടെയൊക്കെ കടന്നുപോയി നൂറായിരം ഇസ്ലാമിക ജിഹാദി സംഘടനകളിലേക്ക് മത തീവ്രവാദത്തിന്റെ വൈറസ് പടര്‍ത്തിയത്. ലോകത്തെ പല ഇസ്ലാമിക രാജ്യങ്ങള്‍ പോലും ഇരുവര്‍ക്കും വിലക്കേര്‍പ്പെടുത്തിയ ചരിത്രം കേരളം മറക്കരുത്.

സോളിഡാരിറ്റിയും എസ്‌ഐഒയും താമസിയാതെ പണിമേടിച്ച് കൂട്ടും. സംഭവം രഹസ്യാന്വേഷണ വിഭാഗമടക്കം അന്വേഷിക്കുന്നുമുണ്ട്. ആരാണ് ഈ ഹസനുല്‍ ബന്നയും സയിദ് ഖുതുബും, സോളിഡാരിറ്റിയുടെ എയര്‍പോര്‍ട്ട് മാര്‍ച്ചില്‍ ഈ ബ്രദര്‍ഹുഡ് നേതാക്കള്‍ക്ക് എന്താണ് കാര്യം, എന്ന ചോദ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലും സജീവമായിക്കഴിഞ്ഞു. ഈ ഫോട്ടോകള്‍ സൗദി അറേബ്യയിലോ, യു.എ.യും ഉള്‍പ്പടെയുള്ള മുസ്ലിം രാജ്യങ്ങളിലോ പൊക്കിപ്പിടിച്ച് പ്രകടനം നടത്തിയാല്‍ അകത്താവുമെന്നതാണ് വേറെ കാര്യം. ഭൂരിഭാഗം മുസ്ലിം രാജ്യങ്ങളിലും, സയ്യിദ് ഖുതുബും, ഹസനുല്‍ ബന്നയും ചേര്‍ന്ന് രൂപീകരിച്ച മുസ്ലിം ബ്രദര്‍ഹുഡ് നിരോധിത സംഘടനയാണ്. ഖുതുബും, ബന്നയും ഉയര്‍ത്തിപ്പിച്ച മതരാഷ്ട്ര ആശയത്തോട് അവിടങ്ങളിലെ മുസ്ലിം സമൂഹത്തിനോ ഭരണകര്‍ത്താക്കള്‍ക്കോ യാതൊരു യോജിപ്പുമില്ല. എന്നിട്ടും ഈ മാലിന്യങ്ങള്‍ എങ്ങനെ കേരളത്തില്‍ അടിയുന്നുവെന്ന് പരിശോധിക്കപ്പെടണ്ടേതുണ്ട്.

ലോകത്തിലെ ഇസ്ലാമിക തീവ്രവാദത്തിന്റെ ചരിത്രം പഠിച്ച ഹമീദ് ചേന്ദമംഗല്ലൂരിനെപ്പോലുള്ളവര്‍ പറയുന്നത്, മുസ്ലീം തീവ്രവാദത്തെ ഒരു മതചര്യയാക്കി തീര്‍ത്തും സുസംഘടിതമായി വളര്‍ത്തിയത്, മുസ്ലീം ബ്രദര്‍ഹുഡ് എന്ന സംഘടനയായിരുന്നു. 1928ല്‍ ഈജിപ്തിലെ ഇസ്മയിലിയയില്‍ വെച്ച് രൂപം കൊണ്ട മുസ്ലിം ബ്രദര്‍ഹുഡ്, മതരാഷ്ട്രവാദം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന തീവ്ര രാഷ്ട്രീയ ഇസ്ലാമിസ്റ്റ് സംഘടനയാണ്. ഇസ്ലാമിനെ വിശ്വാസപരമായ ഒരു ആശയസംഹിത എന്ന പരമ്പരാഗത രീതിയില്‍ നിന്ന് മാറ്റി ഒരു രാഷ്ട്രീയ പദ്ധതിയായി അവതരിപ്പിക്കുകയാണ് ബ്രദര്‍ഹുഡും ഹസനുല്‍ബന്നയും ചെയ്തത്. പൊളിറ്റിക്കല്‍ ഇസ്ലാം എന്ന ആശയത്തിന് ബ്രദര്‍ഹുഡ് വലിയ രീതിയില്‍ പ്രചാരണം നല്‍കി.  

ഇസ്ലാം തന്നെ പരിഹാരം എന്ന ബ്രദര്‍ഹുഡിന്റെ മുദ്രാവാക്യവും, മതരാഷ്ട്ര വാദം മുന്‍നിര്‍ത്തിയുള്ള അവരുടെ ആശയ പ്രചാരണങ്ങളും, തീവ്രവാദ സ്വഭാവമുള്ള അവരുടെ പ്രവര്‍ത്തന പദ്ധതികളും കണക്കിലെടുത്ത് തുടക്കകാലത്ത് തന്നെ സംഘടന ഈജിപ്തില്‍ നിരോധിക്കപ്പെട്ടിട്ടുണ്ട്. നിലവില്‍ ഈജിപ്ത്, സൗദി അറേബ്യ, യുഎഇ, റഷ്യ തുടങ്ങി വിവിധ രാജ്യങ്ങളില്‍ ബ്രദര്‍ഹുഡ് നിരോധിത സംഘടനയാണ്. അതിനുമുമ്പും ലോകത്ത് ഇസ്ലാമിക തീവ്രവാദം ഉണ്ടായിരുന്നെങ്കിലും, ഒരു മതത്തെ ഒന്നടങ്കം, രാഷ്ട്രീയമാക്കി മാറ്റിയതിലും, അതിനെ കൃത്യമായി ജിഹാദിലേക്ക് വഴിതിരിച്ചുവിട്ടതിലും, വലിയ പങ്ക്, ഹസ്സന്‍ അഹമ്മദ് അബ്ദുല്‍റഹ്മാന്‍ മുഹമ്മദ് അല്‍ബന്ന എന്ന ഈജിപ്തുകാരനാണ്.   14 ഒക്ടോബര്‍ 1906 ജനിച്ച ബന്ന, ഖുര്‍ആനും സുന്നത്തും മാത്രമാണ് സ്വീകാര്യമായ ഭരണഘടനയായി കണക്കാക്കിയത്. അദ്ദേഹത്തെ സംബന്ധിച്ച് ഇസ്ലാം സമഗ്രമായ ഒരു ജീവിത വ്യവസ്ഥയാണ്. സമൂഹത്തിന്റെ സമ്പുര്‍ണ്ണ ഇസ്ലാമികവല്‍ക്കരണത്തിന് അദ്ദേഹം ആഹ്വാനം ചെയ്തു. അസമത്വം കുറയ്ക്കുന്നതിന് ഒരു ഇസ്ലാമിക സാമ്പത്തിക സിദ്ധാന്തവും അദ്ദേഹം വികസിപ്പിച്ചു. അതായത് ബന്നയുടെ ചിന്താ പദ്ധതിയനുസരിച്ച് എന്തിനും ഏതിനും ഉത്തരം ഇസ്ലാം ആണ്. ഇതിനുവേണ്ടിയുള്ള ആയുധമെടുക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു. ഈ ഒരു മതരാഷ്ട്രം സ്ഥാപിതമാവുന്നതുവരെ ജിഹാദ് നടത്തേണ്ട ബാധ്യതയും, അദ്ദേഹം വിശ്വാസികളുടെ മേല്‍ അടിച്ചേല്‍പ്പിച്ചു.

പാശ്ചാത്യ ഭൗതികവാദം, ബ്രിട്ടീഷ് സാമ്രാജ്യത്വം എന്നിവയ്‌ക്കെതിരായ വിമര്‍ശനം ബന്നയുടെ പ്രത്യയശാസ്ത്രത്തില്‍ ഉണ്ടായിരുന്നു.അദ്ദേഹം അറബ് ദേശീയതയെപോലും നിരസിച്ചു. എല്ലാ മുസ്ലിംകളെയും ഒരൊറ്റ രാഷ്ട്രസമൂഹത്തിലെ അംഗങ്ങളായി കണക്കാക്കി. അതാണ് മുസ്ലീം ബ്രദര്‍ഹുഡ്. ഇവിടെ സ്വാഭാവികമായും മറ്റു മതസ്ഥര്‍ക്ക് യാതൊരു സ്ഥാനവുമില്ല. മസ്ലീം നോണ്‍ മുസ്ലീം എന്നല്ലാതെ മനുഷ്യരെ മനുഷ്യരായി കാണാന്‍ ബന്നക്ക് കഴിഞ്ഞില്ല. കൊളോണിയല്‍ ഭരണത്തിനെതിരെ സായുധ പോരാട്ടത്തിന് തയ്യാറെടുക്കാന്‍ ബന്ന മുസ്ലീങ്ങളോട് ആഹ്വാനം ചെയ്തു. വാളിന്റെ ജിഹാദിലായിരുന്നു അദ്ദേഹം വിശ്വസിച്ചിരുന്നത്. അറബ്ഇസ്രായേല്‍ സംഘര്‍ഷത്തില്‍ പങ്കെടുക്കാന്‍ മുസ്ലീം ബ്രദര്‍ഹുഡിനുള്ളില്‍ ഒരു രഹസ്യ സൈനിക വിഭാഗം രൂപീകരിക്കാന്‍ അദ്ദേഹം അനുവദിച്ചു. പാശ്ചാത്യമായത് ഒന്നും അദ്ദേഹത്തിന് കണ്ടുകൂടായിരുന്നു. ക്രിമിനല്‍സിവില്‍ നിയമങ്ങള്‍ക്കും, രാജ്യഭരണത്തിനുമെല്ലാം, ഇസ്ലാം. ഇങ്ങനെ അടിമുടി മതം മുങ്ങിക്കുളിച്ച ആ രാഷ്ട്രീയ രൂപമായിരുന്നു അദ്ദേഹത്തിന്റെത്. അത് ശരിക്കും ഒരു ഭൂതത്തെ തുടര്‍ന്ന് വിട്ടതിന് തുല്യമായിരുന്നു. പില്‍ക്കാലത്ത് ലോക വ്യാപകമായി വന്ന ഇസ്ലാമിക തീവ്രവാദ സംഘടകള്‍ എല്ലാം ഈ ഫോര്‍മാറ്റാണ് അനുകരിച്ചത്.  

ബ്രദര്‍ഹുഡിന്റെ പൊളിറ്റിക്കല്‍ ഇസ്ലാമിസ്റ്റ് ആശയ പ്രചാരണങ്ങള്‍ക്ക് ഏറ്റവും വലിയ സംഭാവന നല്‍കിയ സൈദ്ധാന്തികനായിരുന്നു സയിദ് ഖുതുബ്. ഐഎസ്, അല്‍ഖൈ്വദ തുടങ്ങിയ ഭീകരവാദ സംഘനകളെ അടക്കം ആശയപരമായി സ്വാധീനിച്ചിട്ടുള്ള നേതാവാണ് സയിദ് ഖുതുബ് എന്നത് പരസ്യമായി അംഗീകരിക്കപ്പെട്ടിട്ടുള്ളതുമാണ്. ഈജിപ്തിലെ സാഹിത്യകാരന്‍, വിമര്‍ശകന്‍, വിപ്ലവകാരി എന്നീനിലകളിലാണ് ഇസ്ലാമിസ്റ്റുകള്‍ സയ്യിദ് ഖുതുബിനെ വെള്ളയടിക്കാറുള്ളത്. ഖുര്‍ആന്റെ തണലില്‍, വഴിയടയാളങ്ങള്‍, ഞാന്‍ കണ്ട അമേരിക്ക തുടങ്ങിയ അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങള്‍ പ്രസിദ്ധമാണ്. വഴിയടയാളങ്ങളുടെ രചനയാണ് അദ്ദേഹത്തിനെതിരെ വധശിക്ഷ വിധിക്കുന്നതിലേക്ക് നയിച്ചത്. അത് വായിച്ചാല്‍ ശിക്ഷയെ എതിര്‍ക്കാന്‍ കഴിയില്ല. കാരണം അത്രക്ക് വലിയ തീവ്രവാദ ആശയങ്ങളാണ് ഇദ്ദേഹം പ്രചരിപ്പിക്കുന്നത്.  

       
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആണവ യുദ്ധം ഉടൻ..! Doomsday വിമാനം കുതിച്ചിറങ്ങി ഇറാന്റെ 'അന്ത്യ ദിനം' അടുത്തു..! അമേരിക്കയുടെ പറക്കുന്ന പെന്റഗൺ .!  (7 minutes ago)

തിരുവനന്തപുരത്ത് ബാലരാമപുരം വാടകവീട്ടില്‍ നിന്ന് ഡിആര്‍ഐ പിടികൂടിയ കേസില്‍ ഒന്നും രണ്ടും പ്രതികള്‍ക്ക് 60 വര്‍ഷം തടവും 4ലക്ഷം രൂപ വീതം പിഴയും  (8 minutes ago)

മത്സ്യബന്ധനത്തിനിടെ ശക്തമായ തിരമാലയില്‍പ്പെട്ട് വള്ളം മറിയുകയായിരുന്നു....  (13 minutes ago)

ബസിനുള്ളിൽ വീണ്ടും സവാദിന്റെ പേക്കൂത്ത്.! കയ്യോടെ പെണ്ണ് തൂക്കി; പ്രതികരണവുമായി മെൻസ് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാർ  (24 minutes ago)

വീട്ടിനുള്ളില്‍ വച്ച്‌ അമ്മയെ കൊല ചെയ്ത് ....  (34 minutes ago)

റേഷന്‍കടകള്‍ വഴിയുള്ള മണ്ണെണ്ണ വിതരണം ഇന്നു മുതല്‍  (44 minutes ago)

തിരുവനന്തപുരത്തു തുടങ്ങിയ സ്മാര്‍ട്ട് കാര്‍ഡ് യാത്ര  (58 minutes ago)

ഏക ഭൂമിയ്ക്കും ആരോഗ്യത്തിനുമായി യോഗ എന്നതാണ് ഇക്കൊല്ലത്തെ യോഗാദിന പ്രമേയം.  (1 hour ago)

വാന്‍ ഹായ്-503 കപ്പല്‍, തീയണച്ചശേഷം ശ്രീലങ്കയിലെ ഹമ്പന്‍ടോട്ട തുറമുഖത്തേക്ക്  (1 hour ago)

നീരജ് ചോപ്ര  (1 hour ago)

ആദ്യ മത്സരത്തില്‍ ശുഭ്മന്‍ ഗില്ലിനും സെഞ്ച്വറിത്തിളക്കം.  (1 hour ago)

ഖമേനിയെ ഉടന്‍ വധിക്കുമെന്ന് അന്ത്യശാസനം മുഴക്കി ഇസ്രായേലും അമേരിക്കയും; ഖമേനിക്ക് ചൈന അഭയം കൊടുക്കാനുള്ള സാധ്യതയേറുന്നു  (2 hours ago)

വാല്‍പ്പാറയില്‍ പുലിയുടെ സാന്നിധ്യം പതിവ്... വീടിന് മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലുവയസ്സുകാരിയെ....  (2 hours ago)

കേരളത്തിൽവരും ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത; ബിഹാറിന് മുകളിലായി ന്യുനമർദ്ദം സ്ഥിതിചെയ്യുന്നു  (2 hours ago)

വോട്ടിംഗ് യന്ത്രങ്ങള്‍ സീല്‍ ചെയ്ത് സൂക്ഷിച്ചിട്ടുള്ള സ്‌ട്രോംഗ് റൂം തിങ്കളാഴ്ച രാവിലെ  (2 hours ago)

Malayali Vartha Recommends