Widgets Magazine
25
May / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാർഗോ തീരത്ത് അടിഞ്ഞാൽ പൊതുജനം തൊടരുത്..കപ്പലിന് വളരെ അടുത്തായി ഐഎന്‍എസ് സുജാത ഇപ്പോഴും നിലയുറപ്പിച്ചിട്ടുണ്ട്.. ഒരുപക്ഷേ വലിയ പരിസ്ഥിതി നാശത്തിനും വഴിവെച്ചേക്കാം..


ഹോംനഴ്സിന്റെ മർദ്ദനത്തെ തുടർന്ന് ചികിത്സയിലായിരുന്നു വയോധികൻ മരിച്ചു.. നഗ്നനാക്കി നിലത്തിട്ട് വലിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരുന്നത്..സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു..


കേരള തീരത്തുള്ളവർ അതീവ ജാഗ്രത പാലിക്കണം..ആയുധങ്ങൾ സൂക്ഷിക്കുന്ന ചെറിയ ലോഹനിർമിത പെട്ടി.. തൃശൂർ ചാവക്കാട്ടെ തൊട്ടാപ്പ് കടപ്പുറത്ത് നിന്ന് കണ്ടെത്തി..കോസ്റ്റൽ പൊലീസ് സ്റ്റേഷനിൽ പെട്ടി സൂക്ഷിച്ചിട്ടുണ്ട്..


പ്ലസ് വണ്‍ ട്രയല്‍ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു...


അജിത് ഡോവൽ അടുത്ത ആഴ്ച മോസ്കോയിലേക്ക്.. ശേഷിക്കുന്ന രണ്ട് എസ് -400 വ്യോമ പ്രതിരോധ സംവിധാനങ്ങൾ വേഗത്തിൽ ഇന്ത്യയിലേക്ക്..നെഞ്ചിടിപ്പോടെ ശത്രുരാജ്യങ്ങൾ..

പ്രവചനം പാളി,ചിന്തിക്കുന്നതിലും അപ്പുറം, ഭീമൻ കാലവർഷം അടുത്ത മണിക്കൂറിൽ..!തീരത്തടിഞ്ഞ പെട്ടി തുറക്കരുത്‌ ..!മരണം വരെ...!

25 MAY 2025 09:03 AM IST
മലയാളി വാര്‍ത്ത

More Stories...

കാർഗോ തീരത്ത് അടിഞ്ഞാൽ പൊതുജനം തൊടരുത്..കപ്പലിന് വളരെ അടുത്തായി ഐഎന്‍എസ് സുജാത ഇപ്പോഴും നിലയുറപ്പിച്ചിട്ടുണ്ട്.. ഒരുപക്ഷേ വലിയ പരിസ്ഥിതി നാശത്തിനും വഴിവെച്ചേക്കാം..

കടമ്മനിട്ടയില്‍ പതിനേഴു വയസ്സുകാരിയെ മുത്തച്ഛന്റെ മുന്നില്‍ പെട്രോളൊഴിച്ചു കത്തിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം കഠിനതടവും പിഴയും

തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ രണ്ടര കിലോ കഞ്ചാവുമായി അതിഥി തൊഴിലാളിയെ അറസ്റ്റ് ചെയ്തു...

ഹോംനഴ്സിന്റെ മർദ്ദനത്തെ തുടർന്ന് ചികിത്സയിലായിരുന്നു വയോധികൻ മരിച്ചു.. നഗ്നനാക്കി നിലത്തിട്ട് വലിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരുന്നത്..സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു..

നീതി ആയോഗ് യോഗത്തിൽ കേന്ദ്രത്തിന്റെ ശത്രുവിനെ പറഞ്ഞുവിട്ട് പിണറായി: ബാലഗോപാലിനെ ഗറ്റൗട്ട് അടിച്ച് കേന്ദ്രം

 

കേരള തീരത്തു നിന്ന് 38 നോട്ടിക്കല്‍ മൈല്‍ അകലെ അറബിക്കടലില്‍ ചരിഞ്ഞ ചരക്ക് കപ്പലില്‍ ഇന്നും രക്ഷാ പ്രവര്‍ത്തനം തുടരും. വിഴിഞ്ഞത്തു നിന്ന് കൊച്ചിയിലേക്കുള്ള യാത്രയില്‍ ചരിഞ്ഞ എംഎസ്ഇ എല്‍സ 3 എന്ന കപ്പല്‍ അപകട നില തരണം ചെയ്തിട്ടുണ്ട്. കപ്പലിലെ 24 ജീവനക്കാരും സുരക്ഷിതരാണ്. ഇരുപത്തി ഒന്നുപേരെ ഇന്നലെ രാത്രി നാവികസേനാ കപ്പലിലേക്ക് മാറ്റിയിരുന്നു. ചരക്കു കപ്പലിന്‍റെ സ്ഥിതി നിരീക്ഷിക്കാന്‍ ക്യാപ്റ്റന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ കപ്പലില്‍ തന്നെ തുടരുകയാണ്.

കോസ്റ്റ് ഗാര്‍ഡിന്‍റെയും നാവിക സേനയുടെയും കപ്പലുകളും കോസ്റ്റ് ഗാര്‍ഡിന്‍റെ ഹെലികോപ്റ്ററും ചരക്കുകപ്പലിനെ നീരീക്ഷിച്ച് കടലില്‍ തന്നെ തുടരുകയാണ്. കടലില്‍ വീണ കണ്ടെയ്‌നറുകളില്‍ അപകടകരമായ രാസവസ്തുക്കള്‍ നിറച്ചതിനാൽ അതീവ ജാഗ്രതയിലാണ് കൊച്ചിയും, തൃശ്ശൂരും, ആലപ്പുഴയും അടക്കമുള്ള തീരമേഖല. തീരത്ത് അസാധാരണമായി എന്തെങ്കിലും കണ്ടാല്‍ തൊടരുതെന്നും 112 ലേക്ക് വിളിച്ച് ഉടന്‍ വിവരമറിയക്കണമെന്നുമാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദേശം.

കേരള ഫീഡർ എന്ന് അറിയപ്പെടുന്ന കപ്പലാണ് അപകടത്തിൽപെട്ടത്. ബുധനാഴ്ച ഉച്ചയ്ക്കാണ് മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിയുടെ കണ്ടെയ്‌നർ കപ്പൽ വിഴിഞ്ഞം തുറമുഖത്ത് അടുപ്പിച്ചത്. തൂത്തുക്കുടിയിൽ നിന്നാണ് കപ്പലെത്തിയത്. വെള്ളിയാഴ്ച രാത്രി 7.30ഓടെ കൊച്ചിയിലേക്ക് പുറപ്പെട്ടു. യാത്രക്കിടയിൽ കടൽക്ഷോഭം ഉണ്ടാവുകയും കപ്പലിന്റെ വലതുഭാഗത്ത് അടുക്കിയിരുന്ന കണ്ടെയ്‌നറുകൾ മറിയുകയുമായിരുന്നു. ഇതോടെ കപ്പൽ ഒരു വശത്തേക്ക് ചരിഞ്ഞു.

 

 

 

റഷ്യക്കാരനായ ക്യാപ്റ്റൻ ഇവാനോവ് അലക്‌സാണ്ടർ അടക്കം 24 പേരാണ് കപ്പലിലുണ്ടായിരുന്നത്. എല്ലാവരും ഫിലിപ്പിനോ, ജോർജിയ, ഉക്രൈൻ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. ലെനോവിച്ച് അൽവിൻ ആർസെനൽ, ബ്രൂസാസ് ആന്റോളിൻ, കോർണി ഒലെസ്‌കിൽ, ഗ്യൂയിക്കോ ജോവിത്പിൻലാക്, ബാർബെറോ, ഹോർഡി അയോവ്, അൽമാസെൻ, ക്വീന്റാനിയ കാസ്റ്റനെഡ, റോളോ, നസ്രറിത, ബ്രോൺ, ഗ്രാൻഡെ, വെൽസ്‌കോ, എന്റിറോ, സ്വീകിറ്റോ, മനിയോഗോ, സിസോൺ, മാർക്വീസ്, അൽമാഡെൻ, പാങ്കൻ എന്നിവരാണ് കപ്പലിലെ ജീവനക്കാർ.

കേരളാ തീരത്ത് നിന്ന് അകലെയായി അറബിക്കടലിൽ കപ്പലിൽ നിന്ന് അപകടരമായ വസ്തുക്കൾ അടങ്ങിയ കാർഗോ കടലിൽ വീണതായി അറിയിപ്പ്. ഈ കാർഗോ തീരത്ത് അടിഞ്ഞാൽ പൊതുജനം തൊടരുത് എന്ന് നിർദ്ദേശം. ദുരന്ത നിവാരണ അതോറിറ്റിയാണ് പ്രത്യേക മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. ആറ് മുതൽ എട്ട് വരെ കണ്ടെയ്‌നറുകൾ വരെയാണ് കടലിൽ ഒഴുകി നടക്കുന്നത്. മധ്യ കേരളം മുതൽ വടക്കൻ കേരളം വരെയാണ് ഇവ എത്താൻ സാധ്യതയുള്ളത്. ഇവ കണ്ടാൽ ഉടൻ 112 എന്ന നമ്പറിൽ വിവരം അറിയിക്കാനാണ് നിർദേശം.

 

 

 

ഈ കാർഗോകൾ തീരത്തടിഞ്ഞാൽ ഉടൻ പൊലീസിനെയോ അധികൃതരെയോ വിവരമറിയിക്കാൻ നിർദേശമുണ്ട്. കടൽ തീരത്ത് എണ്ണപ്പാട ഉണ്ടാക്കാൻ സാധ്യതയുണ്ട്. കണ്ടെയ്‌നറുകൾ ഒഴുകി നടക്കുന്നത് സംബന്ധിച്ച് കോസ്റ്റ് ഗാർഡാണ് സംസ്ഥാന ദുരന്ത നിവാരണ വിഭാഗത്തിന് കൈമാറിയത്. കണ്ടെയ്‌നറുകളിൽ എന്താണ് എന്നതിൽ കോസ്റ്റ് ഗാർഡ് വ്യക്തത നൽകിയിട്ടില്ല. ഇവ തീരത്ത് എത്തിയാൽ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് സർക്കാർ തലത്തിൽ കൂടിയാലോചനകൾ തുടങ്ങി.

ഏത് കപ്പലിൽ നിന്നാണ് ഇവ കടലിൽ വീണതെന്ന് വ്യക്തമായിട്ടില്ല. കടലിൽ കണ്ടെയ്‌നറുകൾ കണ്ടെത്തിയ ഭാഗത്തേക്ക് കോസ്റ്റ് ഗാർഡ് തിരിച്ചിട്ടുണ്ട്. തീരദേശ പൊലീസിനും മലിനീകരണ നിയന്ത്രണ ബോർഡിനും വിവരം കൈമാറിയിട്ടുണ്ട്. ഇവ തീരത്തടിഞ്ഞാൽ പൊതുജനം ഇതിനടുത്തേക്ക് പോകാൻ പാടില്ലെന്നാണ് അറിയിപ്പ്. ഇത്തരമൊരു മുന്നറിയിപ്പ് സമീപ കാലത്തൊന്നും ഉണ്ടായിട്ടില്ലെന്നത് വിഷയത്തിൻ്റെ ഗൗരവം വർധിപ്പിക്കുന്നു.

ഉൾക്കടലിൽ കേരളാ തീരത്തിന് 38 നോട്ടിക്കൽ മൈൽ അകലെയാണ് കണ്ടെയ്‌നറുകൾ കണ്ടതെന്നാണ് വിവരം. അന്താരാഷ്ട്ര പാതയിലൂടെ പോയ കപ്പലിൽ നിന്ന് കടൽക്ഷോഭത്തെ തുടർന്ന് പത്തോളം കണ്ടെയ്‌നറുകൾ വീണുവെന്നാണ് കരുതുന്നത്. കപ്പൽ ചരിഞ്ഞപ്പോൾ കണ്ടെയ്‌നർ വെള്ളത്തിൽ വീണുവെന്നും ഒപ്പം കപ്പലിലുണ്ടായിരുന്ന എണ്ണയും കടലിൽ വീണതായാണ് കോസ്റ്റ് ഗാർഡിൽ നിന്ന് ലഭിക്കുന്ന വിവരം.

ലൈബീരിയന്‍ പതാകയുളള കപ്പല്‍ വിഴിഞ്ഞത്ത് നിന്ന് മെയ് 23 നാണ് പുറപ്പെട്ടത്. തൂത്തുക്കുടിയില്‍നിന്നാണ് കപ്പല്‍ വിഴിഞ്ഞത്തെത്തിയത്. 24 ന് കൊച്ചിയില്‍ എത്തേണ്ടതായിരുന്നു. ഉച്ചകഴിഞ്ഞ് 1.25 ഓടെ, എം എസ് സി കപ്പല്‍ അധികൃതര്‍ അടിയന്തര സഹായം തേടി ഇന്ത്യന്‍ അധികൃതരെ വിളിച്ചതായി തീരസംരക്ഷണസേന അറിയിച്ചു.

തീരസംരക്ഷണ സേന രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. കപ്പല്‍ ചരിഞ്ഞതിനെത്തുടര്‍ന്ന് ഒന്‍പത് ജീവനക്കാര്‍ ലൈഫ് ജാക്കറ്റുകളുമായി കടലിലേക്ക് ചാടി. ഇവരെ മറ്റൊരു ചരക്കുകപ്പല്‍ രക്ഷപ്പെടുത്തി. എന്നാല്‍, 15 ജീവനക്കാര്‍ ഇപ്പോഴും കപ്പലില്‍ തുടരുകയാണ്. തീരസംരക്ഷണ സേനയും നാവികസേനയും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി രംഗത്തുണ്ട്. തീരസംരക്ഷണ സേനയുടെ രണ്ട് കപ്പലുകള്‍ അപകടസ്ഥലത്തെത്തി. നാവികസേനയുടെ ഒരു കപ്പലും അപകടസ്ഥലത്തെത്തി. തീരസംരക്ഷണ സേനയുടെ ഡോര്‍ണിയര്‍ വിമാനവും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നുണ്ട്.

 

 


ഷിപ്പിങ് ഡിജി, കോസ്റ്റ് ഗാര്‍ഡുമായി ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്. ജീവ ഹാനിയും പരിസ്ഥിതി നാശവും ഉണ്ടാകാതിരിക്കാന്‍ സ്ഥിതിഗതികള്‍ ജാഗ്രതയോടെ നിരീക്ഷിച്ചുവരികയാണെന്ന് തീരസംരക്ഷണസേന അറിയിച്ചു.

കപ്പലിന്റെ കപ്പിത്താന്‍ റഷ്യാക്കാരനാണ്. 20 ഫിലിപ്പിനോകളും രണ്ട് യുക്രൈന്‍കാരും, ഒരു ജോര്‍ജിയക്കാരനുമാണ് കപ്പലില്‍ ഉണ്ടായിരുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Kochi-cargo-ship കാർഗോയിൽ എന്താണ് ഉള്ളത്  (38 minutes ago)

പ്രവാസിയായ യുവാവ് മരിച്ചു  (1 hour ago)

മുത്തച്ഛന്റെ മുന്നില്‍ പെട്രോളൊഴിച്ചു കത്തിച്ച് കൊലപ്പെടുത്തിയ കേസില്‍  (1 hour ago)

പിടിച്ചെടുത്തത് ഒന്നേകാല്‍ ലക്ഷത്തിലധികം രൂപ വില വരുന്ന രണ്ടര കിലോ കഞ്ചാവ്...  (1 hour ago)

HOME NURSE പരാതിയുമായി കുടുംബം വീണ്ടും രംഗത്ത്  (1 hour ago)

നീതി ആയോഗ് യോഗത്തിൽ കേന്ദ്രത്തിന്റെ ശത്രുവിനെ പറഞ്ഞുവിട്ട് പിണറായി: ബാലഗോപാലിനെ ഗറ്റൗട്ട് അടിച്ച് കേന്ദ്രം  (1 hour ago)

CHAVAKKAD BEACH ആദ്യം കണ്ടത് മത്സ്യത്തൊഴിലാളികൾ  (1 hour ago)

സ്വർണം അടിഞ്ഞ് കൂടിയ നദി: ആർക്കുവേണമെങ്കിലും എടുക്കാം..! തടിച്ച് കൂടി ജനം  (1 hour ago)

126 മീറ്റര്‍ ഉയരത്തില്‍ മിനിസ്ട്രീസ് ജില്ലയില്‍ പൂര്‍ത്തിയാക്കിയ കൊടിമരമാണ്  (2 hours ago)

മണിക്കൂറുകളോളം ട്രെയിന്‍ നിര്‍ത്തിയിട്ടു  (2 hours ago)

സ്വർണം അടിഞ്ഞ് കൂടിയ നദി: ആർക്കുവേണമെങ്കിലും എടുക്കാം..! തടിച്ച് കൂടി ജനം  (2 hours ago)

രണ്ട് ഗഡു പെന്‍ഷനാണ് ഇപ്പോള്‍ വിതരണം ചെയ്യുന്നത്  (2 hours ago)

വളര്‍ത്തുനായ കടിച്ചത് ഒരു മാസം മുമ്പ്  (2 hours ago)

ആകര്‍ഷകമായ ഇളവുകളോടെ.... ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി  (2 hours ago)

ആവശ്യമായ ഇടപെടല്‍ നടത്താന്‍ ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി....  (3 hours ago)

Malayali Vartha Recommends