വയ്യാതെ വീൽചെയറിലായിട്ടും അമ്മവന് അവൻ ഒന്നും വിട്ട് കൊടുത്തില്ല; ഒടുക്കം കോടികളുടെ ആസ്തിയുണ്ടായിട്ടും ദയനീയമായ മരണം. നന്ദൻകോട് കൊലപാതക കേസിൽ പ്രതി ബാക്കി വച്ച ഏക ജീവൻ; ജോസ് സുന്ദരവും മരണപ്പെട്ടു

നന്ദൻ കോട് കൂട്ടക്കൊലപാത കേസിലെ പ്രതി കേഡലിന്റെ അമ്മാവൻ മരണപ്പെട്ടു. കേഡല്‍ ജീന്‍സണ്‍ രാജയുടെ അമ്മാവൻ ജോസ് സുന്ദരം ആണ് മരണപ്പെട്ടത്. കോടികളുടെ ആസ്തിയുണ്ടെങ്കിലും അവസാനക്കാലത്ത് സ്വന്തമെന്ന് പറയാൻ പ്രത്യേകിച്ച് ആരുമില്ലാതെ വളരെ മോശം അവസ്ഥയിലൂടെ കടന്ന് പോയാണ് അദ്ദേഹം മരണപ്പെട്ടത്.
നന്ദൻ കോട് കൊലപാതകമുണ്ടാകുന്നതിന് മൂന്ന് മാസങ്ങൾക്ക് മുമ്പാണ് കേസിലെ പ്രതിയായ കേഡലിന്റെ അമ്മയ്ക്ക് തനിക്ക് ചിലവിന് മാസം 50000 രൂപ നൽകാമെന്ന ധാരണയിൽ തന്റെ വീടും പറമ്പും ഇഷ്ടധാനമായി നൽകിയത്. എന്നാൽ പിന്നീട് നടന്നത് കേരളക്കരയെ ഒന്നടങ്കം ഞെട്ടിച്ച കൂട്ടക്കുരുതിയായിരുന്നു.
2017 ഏപ്രിൽ അഞ്ചിനാണ് നാടിനെ നടുക്കിയ കൂട്ടകൊലപാതകം നടന്നത്. തിരുവനന്തപുരത്ത് ഏറ്റവും പ്രധാനപ്പെട്ട മേഖലയായ നന്ദൻകോടിലായിരുന്നു സംഭവം ഉണ്ടായത്. മാതാപിതാക്കളായ ജീൻ പദ്മ, രാജാ തങ്കം,സഹോദരി കരോളിൻ, ബന്ധു ലളിത എന്നിവരെയാണ് കേദൽ കൊലപ്പെടുത്തി. രണ്ട് ദിവസമായാണ് ഈ കൊലപാതകങ്ങൾ നടത്തിയത്.
ആസ്ട്രല്‍ പ്രൊജക്ഷന്‍ എന്ന സാത്താന്‍ സേവയുടെ ഭാഗമായാണ് കൊലപാതകം എന്നായിരുന്നു കേദലിന്റെ വെളിപ്പെടുത്തൽ. ഓൺലൈൻ വഴി വാങ്ങിയ മഴു ഉപയോഗിച്ചായിരുന്നു കൊലപാതകം. ഈ സംഭവത്തോടെ ഒറ്റപ്പെട്ട് പോയത് ജോസ് സുന്ദർ എന്നറിയപ്പെടുന്ന കേഡലിന്റെ അമ്മാവനാണ്.
അതേ സമയം കൂട്ടക്കൊലപാതകത്തിനു പിന്നാലെ കേഡല്‍, ജോസിനെയും വകവരുത്താന്‍ പദ്ധതിയിട്ടുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. കൂട്ടക്കൊലപാതകം നടത്തിയതിന്റെ പിറ്റേന്നു രാത്രി പത്തരയോടെ കേഡല്‍ മതില്‍ ചാടിക്കടന്ന് ജോസിന്റെ വീട്ടിലെത്തിയിരുന്നു. അന്നു രാത്രി കേഡലിനെ കണ്ടതും കയ്യില്‍ പൊള്ളലേറ്റതും സാക്ഷിമൊഴിയായി ജോസ് കോടതിയെ അറിയിച്ചത് കേസില്‍ നിര്‍ണായകമായത്.
പിന്നീട് കഴിഞ്ഞ കുറച്ച് കാലമായി തനിക്ക് അവകാശപ്പെട്ട തന്റെ വീടും പറമ്പും തന്റെ പേരിലേക്ക് വിട്ട് നൽകണം എന്നാവശ്യപ്പെട്ട് അദ്ദേഹം പല തവണ കേഡലിനെ ജയിലിലെത്തി കണ്ടിരുന്നു എങ്കിലും കേഡൽ സ്വത്ത് വിട്ട് നൽകാൻ തയ്യാറായിരുന്നില്ല.
മാസം 6000 രൂപ മരുന്നുകൾക്ക് വേണ്ടി മാത്രം വേണ്ടിയിരുന്ന ജോസ് സുന്ദറിന് പള്ളികമ്മറ്റിയും കുറച്ച് സുഹൃത്തുക്കളുമാണ് അവസാന നാൾവരെ തുണയായി ഉണ്ടായിരുന്നത്. ഉണ്ടായിരുന്ന വീടും സ്വത്തുക്കളും കേഡലിന്റെ അമ്മയ്ക്ക് ഇഷ്ടദാനം എഴുതിക്കൊടുത്തതോടെ ജോസിന് സ്വന്തമെന്ന് പറയാൻ ഒന്നുമില്ലാത്ത അവസ്ഥയാകുകയായിരുന്നു. കേസില്‍ ജീന്‍സണു വിധിച്ച പിഴത്തുകയായ 15 ലക്ഷം ജോസിനു നല്‍കണമെന്നു കോടതി വിധിച്ചെങ്കിലും അതും കിട്ടിയിരുന്നില്ല.
https://www.facebook.com/Malayalivartha