Widgets Magazine
05
Jun / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കണ്ണീര്‍ക്കാഴ്ചയായി.... പതിനൊന്നുപേരുടെ പേരുടെ ജീവന്‍ കവര്‍ന്ന ചിന്നസ്വാമി സ്റ്റേഡിയം അപകടത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍


അപകടകരമായ പകര്‍ച്ചരോഗാണു അമേരിക്കയിലേക്ക്.. ചൈനക്കാരായ രണ്ട് ഗവേഷകരെ എഫ്ബിഐ..വന്‍ നാശം വിതയ്ക്കുന്ന അപകടകരമായ ഫംഗസാണ്..


എല്ലാ ഓപ്പറേഷൻ സിന്ദൂർ ജനസമ്പർക്ക പരിപാടികളും റദ്ദാക്കണം..10 പരിപാടികളും റദ്ദാക്കാൻ പാകിസ്ഥാൻ എംബസി മലേഷ്യൻ സർക്കാർ ഉദ്യോഗസ്ഥരോട്..ഒടുവിൽ സംഭവിച്ചത്..


തീരമേഖലയിലെ എല്ലാ മഹാ നഗരങ്ങളും ജനവാസ മേഖലകളും കടലില്‍ മുങ്ങും; 50 വര്‍ഷത്തിനുള്ളില്‍ സംഭവിക്കുന്നത്...


ആത്മഹത്യയ്ക്ക് ശ്രമിച്ചത് ഓർമ്മയില്ലെന്ന് അഫാൻ: കേസിന്റെ ഭാവി ഇനിയെന്ത്..?

വയ്യാതെ വീൽചെയറിലായിട്ടും അമ്മവന് അവൻ ഒന്നും വിട്ട് കൊടുത്തില്ല; ഒടുക്കം കോടികളുടെ ആസ്തിയുണ്ടായിട്ടും ദയനീയമായ മരണം. നന്ദൻകോട് കൊലപാതക കേസിൽ പ്രതി ബാക്കി വച്ച ഏക ജീവൻ; ജോസ് സുന്ദരവും മരണപ്പെട്ടു

03 JUNE 2025 01:11 PM IST
മലയാളി വാര്‍ത്ത

നന്ദൻ കോട് കൂട്ടക്കൊലപാത കേസിലെ പ്രതി കേഡലിന്റെ അമ്മാവൻ മരണപ്പെട്ടു. കേഡല്‍ ജീന്‍സണ്‍ രാജയുടെ അമ്മാവൻ ജോസ് സുന്ദരം ആണ് മരണപ്പെട്ടത്. കോടികളുടെ ആസ്തിയുണ്ടെങ്കിലും അവസാനക്കാലത്ത് സ്വന്തമെന്ന് പറയാൻ പ്രത്യേകിച്ച് ആരുമില്ലാതെ വളരെ മോശം അവസ്ഥയിലൂടെ കടന്ന് പോയാണ് അദ്ദേഹം മരണപ്പെട്ടത്.

നന്ദൻ കോട് കൊലപാതകമുണ്ടാകുന്നതിന് മൂന്ന് മാസങ്ങൾക്ക് മുമ്പാണ് കേസിലെ പ്രതിയായ കേഡലിന്റെ അമ്മയ്ക്ക് തനിക്ക് ചിലവിന് മാസം 50000 രൂപ നൽകാമെന്ന ധാരണയിൽ തന്റെ വീടും പറമ്പും ഇഷ്ടധാനമായി നൽകിയത്. എന്നാൽ പിന്നീട് നടന്നത് കേരളക്കരയെ ഒന്നടങ്കം ഞെട്ടിച്ച കൂട്ടക്കുരുതിയായിരുന്നു.

2017 ഏപ്രിൽ അഞ്ചിനാണ് നാടിനെ നടുക്കിയ കൂട്ടകൊലപാതകം നടന്നത്. തിരുവനന്തപുരത്ത് ഏറ്റവും പ്രധാനപ്പെട്ട മേഖലയായ നന്ദൻകോടിലായിരുന്നു സംഭവം ഉണ്ടായത്. മാതാപിതാക്കളായ ജീൻ പദ്മ, രാജാ തങ്കം,സഹോദരി കരോളിൻ, ബന്ധു ലളിത എന്നിവരെയാണ് കേദൽ കൊലപ്പെടുത്തി. രണ്ട് ദിവസമായാണ് ഈ കൊലപാതകങ്ങൾ നടത്തിയത്.

ആസ്ട്രല്‍ പ്രൊജക്ഷന്‍ എന്ന സാത്താന്‍ സേവയുടെ ഭാഗമായാണ് കൊലപാതകം എന്നായിരുന്നു കേദലിന്റെ വെളിപ്പെടുത്തൽ. ഓൺലൈൻ വഴി വാങ്ങിയ മഴു ഉപയോഗിച്ചായിരുന്നു കൊലപാതകം. ഈ സംഭവത്തോടെ ഒറ്റപ്പെട്ട് പോയത് ജോസ് സുന്ദർ എന്നറിയപ്പെടുന്ന കേഡലിന്റെ അമ്മാവനാണ്.

അതേ സമയം കൂട്ടക്കൊലപാതകത്തിനു പിന്നാലെ കേഡല്‍, ജോസിനെയും വകവരുത്താന്‍ പദ്ധതിയിട്ടുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. കൂട്ടക്കൊലപാതകം നടത്തിയതിന്റെ പിറ്റേന്നു രാത്രി പത്തരയോടെ കേഡല്‍ മതില്‍ ചാടിക്കടന്ന് ജോസിന്റെ വീട്ടിലെത്തിയിരുന്നു. അന്നു രാത്രി കേഡലിനെ കണ്ടതും കയ്യില്‍ പൊള്ളലേറ്റതും സാക്ഷിമൊഴിയായി ജോസ് കോടതിയെ അറിയിച്ചത് കേസില്‍ നിര്‍ണായകമായത്.

പിന്നീട് കഴിഞ്ഞ കുറച്ച് കാലമായി തനിക്ക് അവകാശപ്പെട്ട തന്റെ വീടും പറമ്പും തന്റെ പേരിലേക്ക് വിട്ട് നൽകണം എന്നാവശ്യപ്പെട്ട് അദ്ദേഹം പല തവണ കേഡലിനെ ജയിലിലെത്തി കണ്ടിരുന്നു എങ്കിലും കേഡൽ സ്വത്ത് വിട്ട് നൽകാൻ തയ്യാറായിരുന്നില്ല.

മാസം 6000 രൂപ മരുന്നുകൾക്ക് വേണ്ടി മാത്രം വേണ്ടിയിരുന്ന ജോസ് സുന്ദറിന് പള്ളികമ്മറ്റിയും കുറച്ച് സുഹൃത്തുക്കളുമാണ് അവസാന നാൾവരെ തുണയായി ഉണ്ടായിരുന്നത്. ഉണ്ടായിരുന്ന വീടും സ്വത്തുക്കളും കേഡലിന്റെ അമ്മയ്ക്ക് ഇഷ്ടദാനം എഴുതിക്കൊടുത്തതോടെ ജോസിന് സ്വന്തമെന്ന് പറയാൻ ഒന്നുമില്ലാത്ത അവസ്ഥയാകുകയായിരുന്നു. കേസില്‍ ജീന്‍സണു വിധിച്ച പിഴത്തുകയായ 15 ലക്ഷം ജോസിനു നല്‍കണമെന്നു കോടതി വിധിച്ചെങ്കിലും അതും കിട്ടിയിരുന്നില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാര്‍ റോഡരികിലെ തോട്ടിലേക്ക് മറിഞ്ഞ് ഉള്ളില്‍ കുടുങ്ങിയ യുവാവിന്  (2 minutes ago)

ജനകീയ കാന്‍സര്‍ പ്രതിരോധ ക്യാമ്പയിനെ അഭിനന്ദിച്ച്  (4 minutes ago)

മൃതദേഹം കണ്ണമ്പുഴ ക്ഷേത്രത്തിനു സമീപത്തു നിന്നും കണ്ടെടുത്തു.  (7 minutes ago)

ഇടത് കണ്ണിന് നല്‍കേണ്ട ചികിത്സ വലത് കണ്ണിന് മാറി നല്‍കി; തിരുവനന്തപുരം സര്‍ക്കാര്‍ കണ്ണാശുപത്രിയില്‍ ഗുരുതര ചികിത്സ വീഴ്ച  (9 minutes ago)

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി  (9 minutes ago)

സഹപാഠികളുടെ മരണം നാടിനെ തീരാവേദനയായി  (1 hour ago)

ഓപ്പറേഷന്‍ സിന്ദൂര്‍ ചര്‍ച്ച ചെയ്യാന്‍ അതിനുമുന്‍പ് പ്രത്യേക സമ്മേളനം വിളിക്കുമോയെന്നതില്‍ വ്യക്തതയില്ല...  (2 hours ago)

പ്രതികള്‍ക്ക് അവിടെ നേരിട്ടോ ഓണ്‍ലൈനായോ ഹാജരാകാന്‍....  (2 hours ago)

ഗേറ്റുകളിലൂടെ ആളുകള്‍ ഇടിച്ച് കയറിയതാണ് ദുരന്തത്തിന് വഴി വച്ചത്.  (2 hours ago)

മധുവിധുവിനായി പോയ ദമ്പതിമാരില്‍ ഭര്‍ത്താവിന്റെ മൃതദേഹം കണ്ടെത്തി  (9 hours ago)

കുഞ്ഞിനൊപ്പം തലമുറകള്‍ക്ക് സമ്മാനമായി വൃക്ഷതൈ  (9 hours ago)

AMERICA ലക്ഷ്യം വിളനാശവും ഭക്ഷ്യ ക്ഷാമവും  (14 hours ago)

Operation-Sindoor-Mission പാക്കിന്റെ അലർച്ച  (14 hours ago)

തീരമേഖലയിലെ എല്ലാ മഹാ നഗരങ്ങളും ജനവാസ മേഖലകളും കടലില്‍ മുങ്ങും; 50 വര്‍ഷത്തിനുള്ളില്‍ സംഭവിക്കുന്നത്...  (14 hours ago)

അഡ്‌നോക്ക് ദാസ് ദ്വീപിൽ പുതിയ ആശുപത്രി തുറക്കുന്നു; നടത്തിപ്പ് ചുമതല ബുർജീൽ ഹോൾഡിങ്സിന്...  (14 hours ago)

Malayali Vartha Recommends