Widgets Magazine
06
Jun / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിദ്യയുടെ മരണത്തിനും പ്രേംകുമാറിന്റെ ജയില്‍വാസത്തിനുമപ്പുറം സംഭവിച്ചത്... പ്രേംകുമാറിനെ ഭയന്ന് രണ്ടാം ഭാര്യയും അമ്മയും പോലീസ് സ്റ്റേഷനിൽ... പിന്നാലെ ഇരട്ട കൊലപാതകം


പ്ലാസ്റ്റിക് നിരോധനം സർക്കാർ അട്ടിമറിച്ചു: ചെറിയാൻ ഫിലിപ്പ്...


ആദ്യ ഭാര്യയുടെ ഗതിതന്നെ രേഖയ്ക്കും: അമ്മയ്‌ക്കൊപ്പം കഴുത്ത് ഞെരിച്ച് പരലോകത്തേയ്ക്ക് അയച്ച ഭാര്യയുടെ മൃതദേഹത്തിനടുത്ത് അശ്‌ളീല പരാമർശമടങ്ങിയ കത്ത്... മൃതദേഹങ്ങൾ അഴുകിയ നിലയിൽ... പൂർവവിദ്യാർഥി സംഗമവും പ്രണയവും....


രാജ്യത്തിന്റെ കായിക ചരിത്രത്തിലെതന്നെ വേദനിപ്പിക്കുന്ന വാർത്ത.. രാജ്യത്തിന്റെ കായിക ചരിത്രത്തിലെതന്നെ വേദനിപ്പിക്കുന്ന വാർത്ത..വിഷയത്തില്‍ ഇടപെട്ട് ബിസിസിഐ രംഗത്തെത്തി...


കേരള സര്‍ക്കാര്‍ സമര്‍പ്പിച്ച വിവാദ സില്‍വര്‍ ലൈന്‍ പദ്ധതി.... എട്ടു മാസം മാത്രം ശേഷിക്കുന്ന സർക്കാരിന്, ഇത്തരം ഒരു ബൃഹത്തായ പദ്ധതി നടപ്പിലാക്കാൻ കഴിയില്ലെന്നാണ് പിണറായി സർക്കാരിന്റെ നിലപാട്..

ഒന്നൊന്നര ഫൈനല്‍... 18 വര്‍ഷം നീണ്ട കാത്തിരിപ്പ് അവസാനിച്ചു; ഒടുവില്‍ ആ മോഹകപ്പില്‍ മുത്തമിട്ട് ആര്‍സിബി, ഐപിഎല്‍ കിരീടപ്പോരില്‍ പഞ്ചാബിനെ വീഴ്ത്തിയത് 6 റണ്‍സിന്

04 JUNE 2025 09:28 AM IST
മലയാളി വാര്‍ത്ത

ഇന്നലത്തെ ഐപിഎല്‍ പോരാട്ടം ആര്‍ക്കും മറക്കാനാവാത്തത്. പഞ്ചാബ് ജയിക്കുമെന്ന് കരുതിയവരെല്ലാം തോറ്റു. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെയും വിരാട് കോലിയുടെയും 18 വര്‍ഷം നീണ്ട കാത്തിരിപ്പ് അവസാനിച്ചു. പതിനെട്ടാം ഐപിഎല്ലില്‍ ആര്‍സിബി ആ ഐപിഎല്‍ കിരീടമെന്ന മോഹകപ്പില്‍ മുത്തമിട്ടു. ഫൈനലില്‍ ശ്രേയസ് അയ്യരുടെ പഞ്ചാബ് കിംഗ്‌സിനെ 6 റണ്‍സിന് തകര്‍ത്താണ് ആര്‍സിബി ആദ്യ ഐപിഎല്‍ കിരിടം കൈയെത്തിപ്പിടിച്ചത്. കിരീടപ്പോരില്‍ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സടിച്ചപ്പോള്‍ പഞ്ചാബിന് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.

30 പന്തില്‍ പുറത്താവാതെ 61 റണ്‍സെടുത്ത ശശാങ്ക് സിംഗിന്റെ പോരാട്ടമാണ് പഞ്ചാബിന്റെ തോല്‍വിഭാരം കുറച്ചത്. ജോഷ് ഹേസല്‍വുഡ് എറിഞ്ഞ അവസാന ഓവറില്‍ 29 റണ്‍സായിരുന്നു പഞ്ചാബിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. ജോഷ് ഹേസല്‍വുഡിന്റെ ആദ്യ രണ്ട് പന്തിലും റണ്ണെടുക്കാതിരുന്ന ശശാങ്ക് അവസാന നാലു പന്തില്‍ മൂന്ന് സിക്‌സും ഒരു ഫോറും പറത്തിയെങ്കിലും ആറ് റണ്‍സകലെ പഞ്ചാബ് കിരീടം കൈവിട്ടു.

ശശാങ്കിന് പുറമെ 29 പന്തില്‍ 39 റണ്‍സെടുത്ത ജോഷ് ഇംഗ്ലിസ് മാത്രമാണ് പഞ്ചാബ് നിരയില്‍ പൊരുതിയത്. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ഒരു റണ്ണുമായി മടങ്ങിയപ്പോള്‍ നാലോവറില്‍ 17 റണ്‍സ് മാത്രം വഴങ്ങി ഇംഗ്ലിസിന്റെ അടക്കം രണ്ട് വിക്കറ്റെടുത്ത ക്രുനാല്‍ പാണ്ഡ്യ ഫൈനലിലെ താരമായി. സ്‌കോര്‍ ആര്‍സിബി 20 ഓവറില്‍ 190-9. പഞ്ചാബ് കിംഗ്‌സ് 20 ഓവറില്‍ 184-7.

191 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ പഞ്ചാബ് ഓപ്പണര്‍മാര്‍ റിസ്‌കി ഷോട്ടുകള്‍ക്ക് മുതിരാതെ കരുതലോടെയാണ് തുടങ്ങിയത്. ആദ്യ രണ്ടോവറില്‍ 23 റണ്‍സടിച്ച പ്രിയാന്‍ഷ് ആര്യയും പ്രഭ്സിമ്രാന്‍ സിംഗും മൂന്നാം ഓവര്‍ എറിയാനെത്തിയ ജോഷ് ഹേസല്‍വുഡിനെ കരുതലോടെ കളിച്ചു. ഹേസല്‍വുഡിന്റെ മൂന്നാം ഓവറില്‍ അഞ്ച് റണ്‍സ് മാത്രമാണ് ഇരുവരും നേടിയത്. ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ നാലാം ഓവറില്‍ നാലു റണ്‍സ് മാത്രം നേടാനെ പഞ്ചാബിനായുള്ളു. ഹേസല്‍വുഡിനെതിരെ രണ്ട് ബൗണ്ടറിയടിച്ച അഞ്ചാം ഓവറില്‍ സിക്‌സിനായുള്ള പ്രിയാന്‍ഷ് ആര്യയുടം ശ്രമം ബൗണ്ടറിയില്‍ ഫില്‍ സാള്‍ട്ടിന്റെ ഉഗ്രന്‍ ക്യാച്ചില്‍ അവസാനിച്ചു. 19 പന്തില്‍ 24 റണ്‍സായിരുന്നു പ്രിയാന്‍ഷിന്റെ സംഭാവന.

ഓപ്പണിംഗ് വിക്കറ്റില്‍ പ്രിയാന്‍ഷ്-പ്രഭ്സിമ്രാന്‍ സഖ്യം 43 റണ്‍സടിച്ചു. മൂന്നാം നമ്പറിലിറങ്ങിയ ജോഷ് ഇംഗ്ലിസും പ്രഭ്സിമ്രാനും ചേര്‍ന്ന് പഞ്ചാബിനെ സമ്മര്‍ദ്ദമേതുമില്ലാതെ മുന്നോട്ട് നയിക്കുമ്പോഴാണ് ക്രൂനാല്‍ പാണ്ഡ്യ പന്തെറിയാനെത്തിയത്. ക്രുനാലിന്റെ ആദ്യ ഓവറില്‍ മൂന്ന് റണ്‍ മാത്രം നേടാനെ പഞ്ചാബിനായുള്ളു. എട്ടാം ഓവര്‍ എറിയാനെത്തിയ സുയാഷ് ശര്‍മക്കെതിരെ രണ്ട് സിക്‌സ് അടക്കം 15 റണ്‍സടിച്ച പഞ്ചാബ് 8 ഓവറില്‍ 70 റണ്‍സിലെത്തി. എന്നാല്‍ ക്രുനാലിന്റെ അടുത്ത ഓവറില്‍ പ്രഭ്സിമ്രാന് അടിതെറ്റി. 22 പന്തില്‍ 26 റണ്‍സെടുത്ത പ്രഭ്സിമ്രാന്‍ ഭുവനേശ്വര്‍ കുമാറിന്റെ കൈകളിലൊതുങ്ങി.

പിന്നീടായിരുന്നു പഞ്ചാബ് ശരിക്കും ഞെട്ടിയത്. വിശ്വസ്തനായ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ഓഫ് സ്റ്റംപിന് പുറത്തുപോയ ഷെപ്പേര്‍ഡിന്റെ പന്തില്‍ വിക്കറ്റിന് പിന്നില്‍ ജിതേഷ് ശര്‍മക്ക് ക്യാച്ച് നല്‍കി മടങ്ങിയ രണ്ട് പന്തില്‍ ഒരു റണ്ണായിരുന്നു ക്യാപ്റ്റന്റെ സംഭാവന. ക്രുനാലിനും ഷെപ്പേര്‍ഡിനുമെതിരെ സിക്‌സുകളുമായി നേടിയ ഇംഗ്ലിസ് പഞ്ചാബിന് 100ന് അടുത്തെത്തിച്ചെങ്കിലും നെഹാല്‍ വധേര റണ്ണെടുക്കാന്‍ ബുദ്ധിമുട്ടിയത് ഇംഗ്ലിസിനെ സമ്മര്‍ദ്ദത്തിലാക്കി. പതിമൂന്നാം ഓവറിലെ ആദ്യ പന്തില്‍ ഇംഗ്ലിസിനെ മടക്കിയ ക്രുനാല്‍ പഞ്ചാബിനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കി. 13-ാം ഓവറില്‍ 100 കടന്ന പഞ്ചാബിനെ പതിനാലാം ഓവറില്‍ സുയാഷ് ശര്‍മ വീണ്ടും വരിഞ്ഞു മുറുക്കി. സുയാഷിന്റെ ഓവറില്‍ 5 റണ്‍സ് മാത്രമാണ് പഞ്ചാബിന് നേടാനായത്.

14 ഓവറില്‍ 106-4 എന്ന സ്‌കോറില്‍ പതറിയ പഞ്ചാബിനെ ഷെപ്പേര്‍ഡിന്റെ ഓവറില്‍ 13ഉം ഹേസല്‍വുഡിന്റെ ഓവറില്‍ 17ഉം റണ്‍സടിച്ച നെഹാല്‍ വധേരയും ശശാങ്ക് സിംഗും പ്രതീക്ഷ നല്‍കി. അവസാന നാലോവറില്‍ 55 റണ്‍സായിരുന്നു പഞ്ചാബിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. പതിനേഴാം ഓവറില്‍ നെഹാല്‍ വധേരയെ(17 പന്തില്‍ 15) മടക്കിയ ഭുവി പഞ്ചാബിനെ ലക്ഷ്യത്തില്‍ നിന്ന് അകറ്റി. ഭൂവിയുടെ നേരിട്ട ആദ്യ പന്ത് തന്നെ സിക്‌സ് അടിച്ച് സ്റ്റോയ്‌നിസ് പഞ്ചാബിനെ പോരാട്ടത്തില്‍ നിലനിര്‍ത്തിയെങ്കിലും അടുത്ത പന്തില്‍ സ്റ്റോയ്‌നിസ് ഷോര്‍ട്ട് തേര്‍ഡ് മാനില്‍ യാഷ് ദയാലിന്റെ കൈകളിലെത്തിയതോടെ പഞ്ചാബിന്റെ പ്രതീക്ഷയറ്റു. വമ്പനടിക്ക് ശ്രമിച്ച ഒമര്‍സായിയെ(1) യാഷ് ദയാല്‍ മടക്കി. പിന്നീടായിരുന്നു ഹേസല്‍വുഡിന്റെ അവസാന ഓവറിലെ ശശാങ്കിന്റെ വെടിക്കെട്ട്.

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സടിച്ചു. 43 റണ്‍സെടുത്ത വിരാട് കോലിയാണ് ആര്‍സിബിയുടെ ടോപ് സ്‌കോറര്‍. കോലി മടങ്ങിയതിന് പിന്നാലെ ക്രീസിലെത്തിയ ജിതേഷ് ശര്‍മയുടെ വെടിക്കെട്ടാണ്(10 പന്തില്‍ 24) ആര്‍സിബിയെ 190 റണ്‍സിത്തിച്ചത്. രജത് പാട്ടീദാര്‍(16 പന്തില്‍ 26), ലിയാം ലിവിംഗ്സ്റ്റണ്‍(15 പന്തില്‍ 25), മായങ്ക് അഗര്‍വാള്‍(18 പന്തില്‍ 24), റൊമാരിയോ ഷെപ്പേര്‍ഡ് (9 പന്തില്‍ 17), ഫില്‍ സാള്‍ട്ട്(9 പന്തില്‍ 17) എന്നിവരും ആര്‍സിബി സ്‌കോറിലേക്ക് സംഭാവന നല്‍കി. പഞ്ചാബിനുവേണ്ടി കെയ്ല്‍ ജയ്മിസണ്‍ രണ്ട് വിക്കറ്റെടുത്തു.

ഐപിഎല്‍ ഫൈനലില്‍ വിരാട് കോലിയുടെ വിക്കറ്റിനിടയിലൂടെയുള്ള ഓട്ടത്തിനെതിരെ വിമര്‍ശനവുമായി മുന്‍ താരം സുനില്‍ ഗവാസ്‌കര്‍. ആര്‍സിബി ഇന്നിംഗ്‌സിലെ പന്ത്രണ്ടാം ഓവറില്‍ യുസ്വേന്ദ്ര ചാഹലിന്റെ പന്ത് ലോംഗ് ഓണിലേക്ക് അടിച്ച വിരാട് കോലി ഡബിള്‍ ഓടാന്‍ സഹതാരം ലിയാം ലിവിംഗ്സ്റ്റണോട് ആവശ്യപ്പെട്ടു. ഇരുവരും അതിവേഗ ഡബിള്‍ വിജയകരമായി പൂര്‍ത്തിയാക്കുകയും ചെയ്തു.

എന്നാല്‍ റണ്ണെടുക്കാന്‍ ഓടിയ കോലി പിച്ചിന് നടുവിലൂടെയാണ് ഓടിയത്. സാധാരണഗതിയില്‍ പിച്ചിലെ അപകടമേഖലയില്‍ കൂടി ബാറ്റര്‍ റണ്ണെടുക്കാനായി ഓടിയാല്‍ അമ്പയര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി താക്കീത് ചെയ്യേണ്ടതാണെങ്കിലും ഇത്തവണ അതുണ്ടായില്ല. ഇതാണ് കമന്ററി ബോക്‌സിലുണ്ടായിരുന്ന ഗവാസ്‌കറെ ചൊടിപ്പിച്ചത്. പിച്ചിന് കേടുപാടുണ്ടാക്കുന്ന രീതിയിലായിരുന്നു കോലിയുടെ ഓട്ടമെന്ന് ഗവാസ്‌കര്‍ പറഞ്ഞു.

കോലി വിക്കറ്റിനിടയിലൂടെ അതിവേഗം റണ്ണെടുക്കുന്ന ബാറ്ററാണ്. ആ പന്ത് അടിച്ചപ്പോള്‍ തന്നെ രണ്ട് റണ്‍സ് കിട്ടുമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. എന്നാല്‍ റണ്ണെടുക്കാന്‍ പിച്ചിലൂടെ ഓടിയാലും ഒരു അമ്പയറും അതിനെ താക്കീത് ചെയ്യില്ല. അദ്ദേഹം പിച്ചിന് നടുവിലൂടെയാണ് ഓടുന്നത്. പഞ്ചാബിന് രണ്ടാമത് ബാറ്റ് ചെയ്യേണ്ട പിച്ചാണിതെന്നും ഗവാസ്‌കര്‍ പറഞ്ഞു.

പിച്ചിലൂടെ ഓടിയതിന് പുറമെ കോലിയുടെ മെല്ലെപ്പോക്കിനെതിരെയും ആരാധകരില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നു. 35 പന്തില്‍ മൂന്ന് ബൗണ്ടറി മാത്രം നേടി 43 റണ്‍സടിച്ച കോലി ടെസ്റ്റ് കളിക്കുകയായിരുന്നു എന്നായിരുന്നു പ്രധാന വിമര്‍ശനം. മികച്ച കൂട്ടുകെട്ടുണ്ടാക്കാന്‍ ശ്രമിക്കുമ്പൊഴൊക്കെ വിക്കറ്റുകള്‍ നഷ്ടമായതോടെയാണ് കോലി നങ്കൂരമിട്ട് കളിച്ചത്. പഞ്ചാബിനെതിരെ ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സാണ് നേടിയത്. ഫൈനലില്‍ ടോസ് നേടിയ പഞ്ചാബ് ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.

പഞ്ചാബ് കിങ്‌സിനായി പന്തെറിഞ്ഞ ബോളര്‍മാര്‍ക്കെല്ലാം വിക്കറ്റ് ലഭിച്ചു. കൈല്‍ ജയ്മിസന്‍ നാല് ഓവറില്‍ 48 റണ്‍സ് വഴങ്ങിയും അര്‍ഷ്ദീപ് സിങ് നാല് ഓവറില്‍ 40 റണ്‍സ് വഴങ്ങിയും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. അസ്മത്തുല്ല ഒമര്‍സായ് നാല് ഓവറില്‍ 35 റണ്‍സ് വഴങ്ങിയും വിജയകുമാര്‍ വൈശാഖ് നാല് ഓവറില്‍ 30 റണ്‍സ് വഴങ്ങിയും യുസ്വേന്ദ്ര ചെഹല്‍ നാല് ഓവറില്‍ 37 റണ്‍സ് വഴങ്ങിയും ഓരോ വിക്കറ്റ് വീഴ്ത്തി.ബാറ്റിങ് തുടങ്ങിയ പിന്നാലെ രണ്ടാം ഓവറിലെ കൈല്‍ ജാമീസന്റെ പന്തില്‍ പഞ്ചാബ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ക്യാച്ചെടുത്ത് ഫില്‍ സോള്‍ട്ടിനെ സോള്‍ട്ടിനെ ഔട്ടാക്കുകയായിരുന്നു. സ്‌കോര്‍ 56 ല്‍ നില്‍ക്കെ സിക്‌സടിക്കാന്‍ ശ്രമിച്ച മയങ്ക് അഗര്‍വാളിനെ യുസ്‌വേന്ദ്ര ചെഹല്‍ അര്‍ഷ്ദീപ് സിങ്ങിന്റെ കൈകളിലെത്തിച്ചു. പവര്‍പ്ലേയില്‍ 55 റണ്‍സാണ് ആര്‍സിബി നേടിയത്. നിലയുറപ്പിക്കാന്‍ ശ്രമിച്ച പാട്ടീദാറും ജാമീസനു മുന്നില്‍ വീണു.

35 ഓളം പന്തുകള്‍ നേരിട്ട കോലി മൂന്നു ഫോറുകള്‍ മാത്രമാണ് ആകെ നേടിയത്. 15-ാം ഓവറില്‍ അസ്മത്തുല്ല ഒമര്‍സായി സ്വന്തം പന്തില്‍ ക്യാച്ചെടുത്തു കോലിയെ മടക്കി. കൈല്‍ ജാമീസണിന്റെ 17-ാം ഓവറില്‍ ആര്‍സിബി മൂന്നു സിക്‌സുകള്‍ പറത്തിയെങ്കിലും, അഞ്ചാം പന്തില്‍ ലിയാം ലിവിങ്സ്റ്റനെ പുറത്താക്കി പഞ്ചാബ് കളിയിലേക്കു തിരിച്ചെത്തി. തൊട്ടുപിന്നാലെ ജിതേഷ് ശര്‍മയെ വിജയകുമാര്‍ വൈശാഖും വീഴ്ത്തിയതോടെ ആര്‍സിബി സമ്മര്‍ദത്തിലായി. അര്‍ഷ്ദീപ് സിങ്ങിന്റെ 20-ാം ഓവറില്‍ റൊമാരിയോ ഷെഫേഡും പുറത്തായതോടെ 200 ല്‍ എത്താനുള്ള ബെംഗളൂരുവിന്റെ സാധ്യതകള്‍ ഇല്ലാതായി. അര്‍ഷ്ദീപ് സിങ്ങെറിഞ്ഞ 20-ാം ഓവറില്‍ ബെംഗളൂരുവിന്റെ മൂന്നു വിക്കറ്റുകളാണു വീണത്. ടോസിനു മുന്‍പ് ശങ്കര്‍ മഹാദേവനും സംഘവും നയിക്കുന്ന സംഗീത വിരുന്നും നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ അരങ്ങേറി. ഇന്ത്യന്‍ സൈന്യത്തിന് ആദരമര്‍പ്പിച്ചുകൊണ്ടുള്ള ഐപിഎല്‍ സമാപനച്ചടങ്ങിനിടെ സ്റ്റേഡിയത്തിനു മുകളിലൂടെ ത്രിവര്‍ണ പതാകകളേന്തിയ ഹെലികോപ്റ്ററുകള്‍ പറത്തി.

വിരാട് കോലിയുടെ താരത്തിളക്കമുള്ള ക്രിക്കറ്റ് കരിയറിലെ ആ വലിയ കുറവിന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഇന്ന് പരിഹാരമായി. നീണ്ട 18 വര്‍ഷം റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ 18-ാം നമ്പര്‍ ജഴ്‌സി മാത്രം ധരിച്ച സൂപ്പര്‍ താരത്തിന്, ഒടുവില്‍ ഐപിഎല്‍ കിരീടത്തിന്റെ പൊന്‍തിളക്കം. ആവേശം വാനോളമുയര്‍ന്ന കലാശപ്പോരില്‍ പഞ്ചാബ് കിങ്‌സിന്റെ പോരാട്ടം ആറു റണ്‍സ് അകലെ അവസാനിക്കുമ്പോള്‍, ബൗണ്ടറിക്കു സമീപം ഫീല്‍ഡ് ചെയ്തിരുന്ന കോലി ബൗണ്ടറിക്കരികെ കണ്ണീരോടെ ഗ്രൗണ്ടിലേക്ക് വീണു. ആഹ്ലാദാരവത്തോടെ സഹതാരങ്ങള്‍ കോലിയെ പൊതിയുമ്പോള്‍, നാലാം ഫൈനല്‍ വേദിയിലും താരത്തിന്റെ കണ്ണീര്‍ വീണു. ഇത്തവണ പക്ഷേ ആ കണ്ണീരിന് ആനന്ദത്തിന്റെ പകിട്ടുണ്ടായിരുന്നു.

കിരീടനേട്ടത്തിന്റെ ആനന്ദം പിന്നീട് മുന്‍ ഓസീസ് താരം മാത്യു ഹെയ്ഡനുമായി പങ്കുവയ്ക്കുമ്പോള്‍, കോലി സംസാരിച്ചതത്രയും 18 വര്‍ഷം നീണ്ട ആ കാത്തിരിപ്പിനെക്കുറിച്ചായിരുന്നു. കിരീടം അകന്നുനിന്നിട്ടും ആര്‍സിബി ജഴ്‌സിയോട് കാട്ടിയ വിശ്വസ്തതയെക്കുറിച്ചായിരുന്നു.

''ടീമിനേപ്പോലെ തന്നെ ടീമിന്റെ ആരാധകരും ഒരുപോലെ അര്‍ഹിച്ച കിരീടമാണിത്. നീണ്ട 18 വര്‍ഷമാണ് ഞങ്ങള്‍ കാത്തിരുന്നത്. എന്റെ യുവത്വവും നല്ല കാലവും പരിചയസമ്പത്തുമെല്ലാം ഈ ടീമിനാണ് ഞാന്‍ നല്‍കിയത്. കളിച്ച എല്ലാ സീസണിലും ഈ കിരീടമായിരുന്നു എന്റെ ലക്ഷ്യം. അതിനായി എന്നേക്കൊണ്ട് സാധ്യമായതെല്ലാം ചെയ്തു. ഒടുവില്‍ ആ ലക്ഷ്യം സ്വന്തമാക്കുമ്പോള്‍ അത് പ്രത്യേകതരം അനുഭൂതിയാണ്.' - കോലി പറഞ്ഞു.

എറിഞ്ഞുകഴിഞ്ഞപ്പോള്‍ ഞാന്‍ സന്തോഷാധിക്യത്താല്‍ വിങ്ങിപ്പൊട്ടിപ്പോയി. എന്റെ കഴിവിന്റെ പരമാവധി ഇതിനായി നല്‍കിയതാണ്. അതുകൊണ്ട് ഈ നിമിഷം വല്ലാത്ത സന്തോഷം നല്‍കുന്നു.' - കോലി പറഞ്ഞു.

''എ.ബി. ഡിവില്ലിയേഴ്‌സ് ആര്‍സിബിക്കായി ചെയ്ത എല്ലാക്കാര്യങ്ങളും ഓര്‍ക്കുന്നു. ഈ കിരീടം ഞങ്ങളുടേതുപോലെ തന്നെ അദ്ദേഹത്തിന്റേതു കൂടിയാണ്. ഈ നിമിഷം അദ്ദേഹത്തിനൊപ്പം ആഘോഷിക്കണമെന്ന് ഞാന്‍ പറഞ്ഞിരുന്നു. വിരമിച്ചിട്ട് നാലു വര്‍ഷമായെങ്കിലും ആര്‍സിബിക്കായി കൂടുതല്‍ പ്ലെയര്‍ ഓഫ് ദ് മാച്ച് നേടിയത് അദ്ദേഹമാണ്. അതാണ് ഈ ടീമിലും ലീഗിലും എന്നിലും അദ്ദേഹത്തിന്റെ സ്വാധീനം. ഇന്ന് പോഡിയത്തില്‍ വന്ന് കിരീടം ഏറ്റുവാങ്ങാന്‍ ഏറ്റവും യോഗ്യനും അദ്ദേഹമാണ്' - കോലി പറഞ്ഞു.

ഐപിഎല്ലില്‍ റെക്കോഡ് കുറിച്ച് സൂപ്പര്‍താരം വിരാട് കോലി. ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ ഫോറുകളടിച്ച താരമെന്ന റെക്കോഡാണ് കോലി സ്വന്തമാക്കിയത്. ചൊവ്വാഴ്ച പഞ്ചാബ് കിങ്സിനെതിരായ ഐപിഎല്‍ ഫൈനലിലാണ് കോലിയുടെ നേട്ടം.

മുന്‍ താരം ശിഖര്‍ ധവാന്റെ റെക്കോഡാണ് കോലി പഴങ്കഥയാക്കിയത്. ഫൈനലിലെ നാലാം ഓവറില്‍ ബൗണ്ടറി നേടിയാണ് കോലി ഈ നേട്ടം കരസ്ഥമാക്കിയത്. മത്സരത്തില്‍ ആകെ മൂന്നുഫോറുകള്‍ ഉള്‍പ്പെടെ 43 റണ്‍സാണ് താരം നേടിയത്. ഐപിഎല്ലില്‍ 770 ഫോറുകളാണ് ആകെ കോലി നേടിയത്. ധവാന്‍ 768 ഫോറുകളാണ് അടിച്ചെടുത്തത്.

അതേസമയം നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ ആര്‍സിബി 190 റണ്‍സാണ് അടിച്ചെടുത്തത്. 191 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന്റെത് തകര്‍പ്പന്‍ തുടക്കമാണ്. ഇരുടീമുകളും ആദ്യ കിരീടമാണ് ലക്ഷ്യമിടുന്നത്.

ഐപിഎല്ലില്‍ റെക്കോഡ് കുറിച്ച് സൂപ്പര്‍താരം വിരാട് കോലി. ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ ഫോറുകളടിച്ച താരമെന്ന റെക്കോഡാണ് കോലി സ്വന്തമാക്കിയത്. ചൊവ്വാഴ്ച പഞ്ചാബ് കിങ്സിനെതിരായ ഐപിഎല്‍ ഫൈനലിലാണ് കോലിയുടെ നേട്ടം.

മുന്‍ താരം ശിഖര്‍ ധവാന്റെ റെക്കോഡാണ് കോലി പഴങ്കഥയാക്കിയത്. ഫൈനലിലെ നാലാം ഓവറില്‍ ബൗണ്ടറി നേടിയാണ് കോലി ഈ നേട്ടം കരസ്ഥമാക്കിയത്. മത്സരത്തില്‍ ആകെ മൂന്നുഫോറുകള്‍ ഉള്‍പ്പെടെ 43 റണ്‍സാണ് താരം നേടിയത്. ഐപിഎല്ലില്‍ 770 ഫോറുകളാണ് ആകെ കോലി നേടിയത്. ധവാന്‍ 768 ഫോറുകളാണ് അടിച്ചെടുത്തത്.

അതേസമയം നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ ആര്‍സിബി 190 റണ്‍സാണ് അടിച്ചെടുത്തത്. 191 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന്റെത് തകര്‍പ്പന്‍ തുടക്കമാണ്. ഇരുടീമുകളും ആദ്യ കിരീടമാണ് ലക്ഷ്യമിടുന്നത്.

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട് രണ്ടുപേര്‍ക്ക് പെരുമ്പാമ്പിന്റെ കടിയേറ്റു  (4 hours ago)

തന്റെ യഥാര്‍ത്ഥ പേര് രേണു സുധിയെന്നല്ല; മറ്റ് ചില വെളിപ്പെടുത്തലുകള്‍ കൂടി നടത്തി സോഷ്യല്‍മീഡിയ താരം  (4 hours ago)

ബക്രീദ്: സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് അവധി ശനിയാഴ്ച  (5 hours ago)

ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ തിക്കിലും തിരക്കിലും 11 പേര്‍ മരിച്ച സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍  (5 hours ago)

യുവതിയുമായി അടുപ്പത്തിലാണെന്നും നഗ്‌നചിത്രങ്ങളും വീഡിയോകളും കൈവശമുണ്ടെന്ന് ഭീഷണി  (5 hours ago)

വിവാഹം മാത്രമല്ല കുടുംബം സ്ഥാപിക്കാനുള്ള ഏക മാര്‍ഗം; വിവാഹം കഴിക്കാതെ തന്നെ സ്വവര്‍ഗ ദമ്പതികള്‍ക്ക് കുടുംബം രൂപീകരിക്കാമെന്ന് മദ്രാസ് ഹൈക്കോടതി  (6 hours ago)

ബംഗളൂരു ദുരന്തത്തില്‍ ആര്‍സിബിക്കും കര്‍ണാടക ക്രിക്കറ്റ് അസോസിയേഷനും എതിരെ കേസെടുത്ത് പൊലീസ്  (7 hours ago)

സംസ്ഥാനത്ത് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി  (7 hours ago)

സമഗ്ര ട്രാന്‍സ്പ്ലാന്റ് സെന്റര്‍: അവയവം മാറ്റിവയ്ക്കല്‍ രംഗത്ത് നിര്‍ണായക ചുവടുവയ്പ്പ്  (8 hours ago)

നിലമ്പൂരില്‍ മത്സരരംഗത്ത് പത്തുപേര്‍: കത്രിക അടയാളത്തില്‍ സ്വതന്ത്രനായി അന്‍വര്‍  (9 hours ago)

വെള്ളിയാഴ്ച പെരുന്നാള്‍ അവധി പ്രഖ്യാപിക്കണമെന്ന് മുസ്‌ലിം ലീഗ്  (9 hours ago)

73 കണ്ടെയ്നറുകൾ; കൊടും വിഷം , കടലിൽ മറിഞ്ഞ കണ്ടെയ്നറുകളിൽ ഉണ്ടായിരുന്നത്  (11 hours ago)

ജീവന്‍': പ്രസവശേഷം ആശുപത്രിയില്‍ നിന്ന് കുഞ്ഞുമായി മടങ്ങുന്ന അമ്മയ്ക്ക് വൃക്ഷതൈ സമ്മാനം; ലോക പരിസ്ഥിതി ദിനത്തില്‍ വേറിട്ട മാതൃകയുമായി ആരോഗ്യ വകുപ്പ്  (12 hours ago)

ട്രാന്‍സ്പ്ലാന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന് 643.88 കോടി രൂപയുടെ ഭരണാനുമതി; നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും, ഉപകരണങ്ങള്‍ വാങ്ങാനുള്ള നടപടികള്‍ ആരംഭിച്ചു... സമഗ്ര ട്രാന്‍സ്പ്ലാന്റ് സെന്റര്‍:  (12 hours ago)

വിദ്യയുടെ മരണത്തിനും പ്രേംകുമാറിന്റെ ജയില്‍വാസത്തിനുമപ്പുറം സംഭവിച്ചത്... പ്രേംകുമാറിനെ ഭയന്ന് രണ്ടാം ഭാര്യയും അമ്മയും പോലീസ് സ്റ്റേഷനിൽ... പിന്നാലെ ഇരട്ട കൊലപാതകം  (12 hours ago)

Malayali Vartha Recommends