കടലിനടിയിൽ ഭൂകമ്പം!! ഓര്‍ഫിഷ് വലയിൽ ലോകാവസാനം.! 2 മാസത്തിനുള്ളിൽ..?

തമിഴ്‌നാട് തീരത്ത് മത്സ്യ തൊഴിലാളികളുടെ വലയില്‍ കുടുങ്ങിയ ഓര്‍ മത്സ്യം ആശങ്കയ്ക്കിടയാക്കി. ആഴക്കടലില്‍ ഓര്‍ ഫിഷ് സ്വാഭാവികമാണെങ്കിലും തീരപ്രദേശങ്ങള്‍ക്ക് സമീപമെത്തുന്നത് സംബന്ധിച്ച് നിരവധി മിഥ്യ നിലവിലുണ്ട്. തീരപ്രദേശങ്ങളിലെ ഓര്‍ ഫിഷ് സാന്നിധ്യം വരാനിരിക്കുന്ന പ്രകൃതി ദുരന്തം പോലുള്ള അശുഭകരമായ കാര്യങ്ങളെയാണ് സൂചിപ്പിക്കുന്നതെന്നാണ് വളരെക്കാലമായുള്ള വിശ്വാസം. 2011 ലെ ജപ്പാന്‍ ഭൂകമ്പത്തിനും സുനാമിക്കും ദിവസങ്ങള്‍ക്ക് മുമ്പ് ജപ്പാന്‍ തീരങ്ങളില്‍ ഓര്‍ഫിഷ് കരയ്ക്കടിഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
'അന്ത്യനാൾ മത്സ്യം' എന്നറിയപ്പെടുന്ന ഈ മത്സ്യം 30 അടി വരെ നീളം വെക്കാവുന്ന ഒരു റിബൺ പോലുള്ള ജീവിയാണ്. സാധാരണയായി 200 മുതൽ 1,000 മീറ്റർ വരെയുള്ള ആഴത്തിലാണ് ഇവ ആവസിക്കുന്നത്. ജാപ്പനീസ് ഇതിഹാസങ്ങളിലും നാടോടികഥകളിലും ഓർഫിഷിനെ വരാനിരിക്കുന്ന ഭൂകമ്പത്തിന്റെ സൂചനയായിട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സാധാരണയായി സമുദ്രത്തിന്റെ ആഴങ്ങളിൽ കഴിയുന്ന ഈ മത്സ്യം, വെള്ളത്തിനടിയിലുള്ള പ്രകമ്പനങ്ങൾ കാരണം ഉപരിതലത്തിലേക്ക് നീന്തുന്നു എന്നാണ് കരുതപ്പെടുന്നത്.
2011-ലെ ജപ്പാൻ ഭൂകമ്പത്തിനും സുനാമിക്കും ദിവസങ്ങൾക്ക് മുമ്പ് ജപ്പാന്റെ തീരങ്ങളിൽ ഓൾഫിഷ് കരയ്ക്കടിഞ്ഞതായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഇതോടെയാണ് സുനാമി പോലുള്ള ദുരന്തങ്ങൾക്ക് മുന്നോടിയായാണ് ഓർ ഫിഷ് ഉപരിതലത്തിലെത്തുന്നതെന്ന വിശ്വാസം ശക്തി പ്രാപിച്ചത്. മെക്സിക്കോയിൽ, ഒരു വലിയ ഭൂകമ്പം ഉണ്ടാകുന്നതിന് തൊട്ടുമുമ്പ് തീരത്ത് ഓർഫിഷിനെ കണ്ടെത്തിയിരുന്നു. എന്നാൽ ശാസ്ത്രജ്ഞർ ഇത്തരം വിശ്വാസങ്ങൾ തള്ളിക്കളഞ്ഞിട്ടുണ്ട്.
ഭൂകമ്പങ്ങളോ മറ്റ് ദുരന്തങ്ങളോ പ്രവചിക്കാൻ ഓർഫിഷിന് കഴിയുമെന്നതിന് ശാസ്ത്രീയമായ തെളിവുകളൊന്നും ഇല്ലെങ്കിലും ഇതിൽ വിശ്വസിക്കുന്ന നിരവധിയാളുകളുണ്ട്. അതേസമയം, ചുറ്റുപാടുകളിലെ മാറ്റങ്ങൾ കാരണമോ ആഴക്കടലിലെ ആവാസവ്യവസ്ഥയിലെ അസ്വസ്ഥതകൾ കാരണമോ ആകാം ഓർഫിഷ് ഉപരിതലത്തിലേക്ക് വരുന്നതെന്നാണ് മറൈൻ ബയോളജിസ്റ്റുകൾ വ്യക്തമാക്കുന്നത്. ആ മാറ്റങ്ങൾ ദുരന്തത്തിനുള്ള സൂചനകളായിക്കൂടെയെന്നുള്ള മറു ചോദ്യങ്ങളും പലപ്പോഴും ഉയരാറുണ്ട്.
30 മീറ്റര്‍ വരെ നീളം വെച്ചേക്കാവുന്ന റിബണ്‍ പോലെയാണ് ഓര്‍ഫിഷിന്റെ രൂപം. ഈയിടെയാണ് തമിഴ്‌നാട്ടില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളുടെ വലയില്‍ ഓര്‍ഫിഷ് കുടുങ്ങിയത്. വെള്ളി നിറത്തിലുള്ള പുറംതൊലിയുള്ള കൂറ്റന്‍ മത്സ്യം മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ ആശങ്കയ്ക്ക് വഴിവെച്ചു. 'അന്ത്യനാള്‍ മത്സ്യം' എന്നറിയപ്പെടുന്ന ഓര്‍ഫിഷ് 200 മുതല്‍ 1,000 മീറ്റര്‍ വരെ ആഴത്തിലാണ് കാണപ്പെടുന്നത്. അപൂര്‍വ്വമായി മാത്രമെ മുകളിലേക്ക് വരാറുള്ളു. വെള്ളത്തിനടിയിലുള്ള പ്രകമ്പനങ്ങള്‍ കാരണമാകാം ഉപരിതലത്തിലേക്ക് നീന്തുന്നത് എന്നാണ് കരുതപ്പെടുന്നത്.
ജപ്പാന് പുറമെ മെക്‌സിക്കോയില്‍ ഭുമികുലുക്കം ഉണ്ടായതിന് തൊട്ടുമുമ്പായി തീരത്ത് ഓര്‍ഫിഷിനെ കണ്ടെത്തിയിരുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ജാപ്പനീസ് വിശ്വാസപ്രകാരം ഓര്‍ ഫിഷ് ഭൂമികുലുക്കത്തിന്റെ സൂചനയായാണ് കണക്കാക്കുന്നത്. അതേസമയം ഓര്‍ഫിഷ് തീരത്തടിയുന്നത് ഭൂമികുലുക്കത്തെക്കുറിച്ചോ മറ്റേതെങ്കിലും പ്രകൃതിദുരന്തത്തെക്കുറിച്ചോ മുന്നറിയിപ്പ് നല്‍കുന്നതാണെന്ന് ശാസ്ത്രീയമായി എവിടെയും തെളിയിക്കപ്പെട്ടിട്ടില്ല. ആഴക്കടല്‍ ആവാസവ്യവസ്ഥയില്‍ ഏതെങ്കിലും തരത്തിലുള്ള അസ്വസ്ഥതകള്‍ കാരണമോ ചുറ്റുപാടിലെ മാറ്റങ്ങള്‍ കാരണമോ ആയിരിക്കാം ഓര്‍ഫീഷ് മുകളിലേക്ക് വരുന്നതെന്നാണ് മറൈന്‍ ബയോളജിസ്റ്റ് പറയുന്നത്.
സുനാമി പോലുള്ള പ്രകൃതിദുരന്തങ്ങൾ വരുന്നതിന്‍റെ സൂചനയാണ് ഓർ മത്സ്യങ്ങളുടെ സാന്നിധ്യം എന്നാണ് വിശ്വാസം. ഓര്‍ മല്‍സ്യങ്ങള്‍ കടലിനടിയില്‍ നിന്ന് പുറത്തുവരുന്നത്, വരാന്‍ പോകുന്ന വൻ ഭൂകമ്പത്തിന്റെ സൂചനയാണെന്ന് ജപ്പാൻകാര്‍ വിശ്വസിക്കുന്നു. സമുദ്രോപരിതലത്തിൽ നിന്ന് 650 മുതൽ 3,200 അടി വരെ താഴ്ചയിലാണ് ഓർ മത്സ്യങ്ങൾ ജീവിക്കുന്നത്. ആഴക്കടലിൽ വസിക്കുന്ന ഇവ കടലിനടിയില്‍ ശക്തമായ ഭൂകമ്പമോ അഗ്നിപര്‍വത സ്‌ഫോടനമോ ഉണ്ടാകുമ്പോഴാണ് ജലോപരിതലത്തില്‍ എത്തുന്നതെന്നാണ് കരുതപ്പെടുന്നത്. 2011 ൽ ഫുകുഷിമ ഭൂകമ്പവും സൂനാമിയും ഉണ്ടാകുന്നതിന് മുൻപുള്ള രണ്ടു വർഷങ്ങളിൽ ഡസൻ കണക്കിന് ഓര്‍മത്സ്യങ്ങൾ തീരത്തു വന്നടിഞ്ഞ സംഭവം ഈ വിശ്വാസത്തിന് ആക്കം കൂട്ടുകയും ചെയ്തു.
ഓര്‍ മല്‍സ്യങ്ങളും പ്രകൃതിദുരന്തങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള വിശ്വാസത്തിന് ശാസ്ത്രീയ അടിത്തറയില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. സമുദ്രജല പ്രവാഹത്തിലെ വ്യതിയാനമോ ആരോഗ്യകാരണങ്ങളോ മൂലമാണ് ഓർമത്സ്യങ്ങൾ ഉപരിതലത്തിലേക്ക് എത്തുന്നത്. പലപ്പോഴും അവയെ തീരത്ത് ചത്ത നിലയിൽ കണ്ടെത്തുന്നതിന് കാരണം ഇതാണെന്നും വിദഗ്ധർ വിലയിരുത്തുന്നു.
എന്തുകൊണ്ടാണ് ഇവ തീരത്തെന്നുന്നതെന്ന കാര്യം ഇപ്പോഴും നിഗൂഢമാണ്. കടൽക്ഷോഭം രൂക്ഷമാകുമ്പോൾ പരുക്കേറ്റാകാം ഇവ തീരത്തെത്തുന്നതെന്നാണ് ഒരു നിഗമനം. പാമ്പിനോടു സാമ്യമുള്ള കൂറ്റൻ ഓർ മത്സ്യങ്ങൾക്ക് ഇരുപത് അടിയിലധികം നീളം വയ്ക്കാറുണ്ട്. വെള്ളി നിറത്തിൽ തിളങ്ങുന്ന ശരീരവും ചുവപ്പു നിറത്തിലുള്ള മനോഹരമായ ചിറകുമാണ് ഇവയ്ക്കുള്ളത്.
കണ്ടെയ്നർ കപ്പലിൽ നിന്ന് രാസപദാർഥങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും കടലിൽ കലർന്നതോടെ കേരളത്തിന്റെ തീരമേഖല നേരിടുന്നത് സമാനതകളില്ലാത്ത പരിസ്ഥിതി ദുരന്തം. ഈ വർഷത്തെ പരിസ്ഥിതിദിന മുദ്രാവാക്യം പ്ലാസ്റ്റിക് മലിനീകരണത്തിൽനിന്ന് ആവാസ വ്യവസ്ഥയെ മോചിപ്പിക്കുക എന്നതാണ്. എന്നാൽ, അപകടത്തെ തുടർന്ന് തെക്കൻ ജില്ലകളിലെ തീരങ്ങളിൽ അടിഞ്ഞ പ്ലാസ്റ്റിക് മാലിന്യം ഇതുവരെ പൂർണമായി നീക്കിയിട്ടില്ല. പെല്ലറ്റ് ഉൾപ്പെടെയുള്ള പ്ലാസ്റ്റിക് മാലിന്യങ്ങളാണ് തീരത്തുള്ളത്.
പ്ലാസ്റ്റിക് നിർമാർജനം ചെയ്യുന്ന പദ്ധതിയിൽ ഇന്ത്യ ഒപ്പിട്ടിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ കപ്പലിൽ നിന്നുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കാത്തതു കരാർ ലംഘനമാണെന്നു സ്വതന്ത്ര സമുദ്ര ഗവേഷണ സംഘടനയായ ‘ഫ്രണ്ട്സ് ഓഫ് മറൈൻ ലൈഫ്’ കോഓർഡിനേറ്റർ റോബർട്ട് പനിപ്പിള്ള പറഞ്ഞു. തമിഴ്നാടിന്റെ തീരത്ത് അടിഞ്ഞ മാലിന്യങ്ങൾ കപ്പൽ കമ്പനിയുടെ പങ്കാളിത്തത്തോടെയാണ് മാറ്റിയതെന്നും കേരളത്തിൽ അത്തരം ശ്രമങ്ങൾ നടക്കുന്നില്ലെന്നും വിമർശനമുണ്ട്.
പ്രതിദിനം കേരളത്തിൽ ഉണ്ടാകുന്നത് 10,000 ടൺ മാലിന്യം. ഇതിൽ 20 ശതമാനത്തോളം പ്ലാസ്റ്റിക് ഉൾപ്പെടെ ഉള്ള അജൈവ മാലിന്യമാണ്.
പ്ലാസ്റ്റിക് മാലിന്യനീക്കം; ഇനിയെന്ത്..?∙ പൊതുമേഖലാ സ്ഥാപനങ്ങൾ, തദ്ദേശ സ്ഥാപനങ്ങൾ എന്നിവയുടെ കടലോര അതിർത്തിയിൽ മാലിന്യ നീക്കത്തിനായി സ്ഥിരം സംവിധാനം ഏർപ്പെടുത്തുക.
∙ പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്യുന്നതിനു ദുരന്തനിവാരണ വകുപ്പിന്റെ നേതൃത്വത്തിൽ ‘സ്റ്റാൻഡേഡ് ഓപ്പറേറ്റിങ് പ്രൊസീജ്യർ’ ആവിഷ്കരിക്കുക. ഇതിന്റെ പ്രവർത്തനങ്ങൾ മുടക്കമില്ലാതെ നടക്കുന്നുവെന്നു സർക്കാർ ഉറപ്പു വരുത്തുക.
∙ കടലോര മാലിന്യങ്ങൾ ആദ്യം തൂത്തെടുക്കുകയും പിന്നീട് മണൽ അരിച്ചെടുത്ത് പെല്ലറ്റുകൾ വേർതിരിക്കുകയും ചെയ്യുക.
∙ കടൽ ജൈവവൈവിധ്യം, അതിന്റെ സുസ്ഥിരമായ നിലനിൽപ് എന്നിവ സംബന്ധിച്ച് ദീർഘകാല ‘ഇക്കളോജിക്കൽ മോണിറ്ററിങ്’ ഏർപ്പെടുത്തുക.
∙ പ്ലാസ്റ്റിക് നിർമാർജന പ്രവർത്തനങ്ങളിൽ മത്സ്യത്തൊഴിലാളികളുടെ പങ്കാളിത്തം ഉറപ്പാക്കുക.
∙ തീര ഗവേഷകരെയും മുങ്ങൽ വിദഗ്ധരെയും ഉൾപ്പെടുത്തി 40 മീറ്റർ ആഴം വരെ കടലിന്റെ ഡോക്യുമെന്റേഷൻ നടത്തുക.
https://www.facebook.com/Malayalivartha