പോളിംഗ് കഴിഞ്ഞു : പ്രതീക്ഷയറ്റ് സി.പി.എം ഗോവിന്ദനെതിരെ നടപടി വരുമോ? ബേബി തലസ്ഥാനത്തേക്ക്

എം. വി ഗോവിന്ദനും ഇ.പി.ജയരാജനും സി പി എം നൽകിയ ഇരട്ട നീതിയിൽ പാർട്ടിക്കുള്ളിൽ അമർഷം പുകയുന്നു. പാലക്കാട് ഉപ തെരഞ്ഞടുപ്പിനിടയിൽ ഇ.പി. ജയരാജൻ നടത്തിയ ആർ എസ്. എസ്. അനുകൂല പ്രസ്താവനക്ക് സമാനമായ രീതിയിൽ പരസ്യ പ്രസ്താവന നടത്തിയിട്ടും എം.വി ഗോവിന്ദൻ മാഷിനെ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ അനുകൂലിച്ചതാണ് വിവാദമായത്.
നിലമ്പൂര്‍ വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കേ എം.വി.ഗോവിന്ദൻ നടത്തിയ ആര്‍.എസ്.എസ് കൂട്ടുകെട്ട് പരാമര്‍ശത്തില്‍ സി പി എം വെട്ടിലായി. പാലക്കാട് ഉപ തെരഞ്ഞടുപ്പിൽ ഇ.പി പാർട്ടിയെ പ്രതിസന്ധിയിലാക്കിയെങ്കിൽ ഇക്കുറി പ്രതിസന്ധിയുണ്ടാക്കിയത് സാക്ഷാൽ ഗോവിന്ദൻ മാഷാണ്. നിലമ്പൂർ ന്യൂനപക്ഷ മേഖലയായതിനാൽ ഗോവിന്ദന്റെ പ്രസ്താവന തോൽപ്പിച്ചത് സ്വരാജിനെയാണ്. പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ എം.എ.ബേബി ഉടൻ തലസ്ഥാനത്തെത്തും. എം.വി. ഗോവിന്ദനെതിരെ നടപടിവരുമോ എന്നാണ് കേരളം ഉറ്റുനോക്കുന്നത്.
ആര്‍.എസ്.എസുമായല്ല ജനതാപാര്‍ട്ടിയുമായാണ് സഹകരിച്ചതെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.സ്വരാജ് പാര്‍ട്ടി സെക്രട്ടറിയെ തള്ളിയതോടെ, പറഞ്ഞത് വളച്ചൊടിച്ചതാണെന്ന വിശദീകരണവുമായി എം.വി.ഗോവിന്ദന്‍ രംഗത്തു വന്നു. വോട്ടെടുപ്പിന് തലേന്ന് എം.വി.ഗോവിന്ദന്‍ സത്യം വിളിച്ചു പറഞ്ഞത് മനഃപൂര്‍വമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. . ബി.ജെ.പി. ഇത്തവണയും സഹായിക്കണമെന്ന പരസ്യമായ അഭ്യര്‍ഥനയാണ് എം.വി.ഗോവിന്ദന്‍ നടത്തിയതെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ പറഞ്ഞു. ഇന്റലിജൻസ് റിപ്പോർട്ട് പുറത്തു വന്നതോടെ സ്വരാജ് തോൽവി ഉറപ്പിച്ചിരുന്നു.
അടിയന്തിരവസ്ഥകാലത്ത് ആര്‍ എസ് എസുമായി സഹകരിച്ചിരുന്നുവെന്ന് തുറന്നു പറയുന്നത് വിവാദമായാലും പ്രശ്നമില്ലെന്ന് എം വി ഗോവിന്ദന്‍റെ പരാമര്‍ശത്തില്‍ ആടിയുലയുകയാണ് സിപിഎം. ആര്‍ എസ് എസുമായി സിപിഎം സഹകരിച്ചിട്ടില്ലെന്നും അടിയന്തിരാവസ്ഥ കാലത്ത് ജനതാപാര്‍ട്ടിയുമായാണ് ഇടത്പക്ഷം സഹകരിച്ചതെന്നും തിരുത്തി എം സ്വരാജ് രംഗത്തെത്തി. ആര്‍ എസ് എസ് വോട്ട് ലക്ഷ്യമിട്ടുള്ളതാണ് ഗോവിന്ദന്‍റെ പരാമര്‍ശമെന്ന് ആക്ഷേപം ഉയര്‍ന്നതോടെ അങ്ങനെ താന്‍ പറഞ്ഞിട്ടില്ലെന്ന് എം വി ഗോവിന്ദന്‍ മലക്കം മറിഞ്ഞു. അടിയന്തിരവാസ്ഥ കാലത്ത് ജനസംഘം ഉള്‍പ്പടെ വിവിധ പാര്‍ട്ടികള്‍ ചേര്‍ന്ന് ജനതാപാര്‍ട്ടിയായതാണ് താന്‍ പറഞ്ഞതെന്നും ആര്‍ എസ് എസുമായി ഒരു കാലത്തും ബന്ധമില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
ഇടതുപക്ഷത്തെ തോല്‍പ്പിക്കാന്‍ വടകരയിലും ബേപ്പൂരിലും ഇ എം എസിന്‍റെ കാലത്ത് ആര്‍ എസ് എസുമായി കോണ്‍ഗ്രസ് സഖ്യമുണ്ടാക്കിയിരുന്നുവെന്ന് ആരോപിച്ച് വിവാദത്തില്‍ നിന്ന് തടിയൂരാനായിരുന്നു എം വി ഗോവിന്ദന്‍റെ ശ്രമം. അടിയന്തരാവസ്ഥക്കാലത്ത് മാത്രമല്ല, 89ലും ആര്‍ എസ് എസുമായി സിപിഎം കൂട്ടുകൂടിയെന്ന് പ്രതിപക്ഷനേതാവ് തുറന്നടിച്ചു. കോണ്‍ഗ്രസ് വിരോധത്തിന്‍റെ പേരില്‍ ഇപ്പോഴും ബന്ധമെന്നും വി ഡി സതീശന്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് തലേന്ന് ആര്‍ എസ് എസ് ബന്ധത്തില്‍ വിവാദം ചൂട് പിടിച്ചതില്‍ പാര്‍ട്ടിക്കുള്ളില്‍ വലിയ അമര്‍ഷമുണ്ട്. ഇത് തണുപ്പിക്കാന്‍ വേണ്ടിക്കൂടിയാണ് എം വി ഗോവിന്ദന്‍ ചരിത്രത്തെ കൂട്ട് പിടിച്ച് ന്യായീകരണവുമായി എത്തിയത്
പറഞ്ഞത് അമ്പതുവർഷം മുമ്പുള്ള കാര്യമാണെന്നും രാഷ്ട്രീയ മാറ്റത്തേക്കുറിച്ച് പറഞ്ഞപ്പോൾ ചൂണ്ടിക്കാണിച്ച ഉദാഹരണമാണതെന്നും അദ്ദേഹം പറഞ്ഞു. ആർഎസ്എസുമായി അന്നും ഇന്നും എന്നും ബന്ധമുണ്ടാകില്ലെന്നും ചരിത്രത്തെ ചരിത്രത്തിന്റെ ഭാഗമായിത്തന്നെ പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സ്വരാജ് സ്ഥാനാർഥിയായി വന്നതുമുതൽ കേരളത്തിൽ, പ്രത്യേകിച്ച് നിലമ്പൂരിൽ ആവേശമായിരുന്നു. വ്യക്തമായ കാഴ്ചപ്പാടോടുകൂടിയാണ് ഇടതുപക്ഷം അവിടെ മത്സരിച്ചത്. ജനങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ മുന്നോട്ടുവെക്കാൻ യുഡിഎഫിന് സാധിച്ചില്ല. ജമാഅത്തെ ഇസ്ലാമിയെ യുഡിഎഫ് വെള്ളപൂശി. ഇസ്ലാമിക രാഷ്ട്രം വേണമെന്ന് പറയുന്ന ജമാഅത്തെ ഇസ്ലാമി എന്ന തീവ്രപ്രസ്ഥാനത്തെ അസോസിയേറ്റ് ആയി ചേർത്തുനിർത്തുന്നത് യുഡിഎഫ് ആണ്. ആർഎസ്എസ് ഉൾപ്പടെ ശക്തിയായി പ്രവർത്തിക്കുന്ന രാജ്യമാണ് ഇന്ത്യ. രണ്ട് വർഗീയ ശക്തികളെയും ഒന്നിച്ച് നേരിടാൻ ഇടതുപക്ഷം തയ്യാറായി മുന്നോട്ട് പോകുന്നു. ഒരു വർഗീയ ശക്തികളുടെയും പിന്തുണ വേണ്ടെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. വികസനമാണ് ഞങ്ങൾ മുന്നോട്ടുവെക്കുന്നത്. യുഡിഎഫിന് ഇത് പറയാനാകില്ല. സർക്കാരിനെതിരെ പറയാൻ ഒരു ആയുധം പോലും യുഡിഎഫിന് ഇല്ലായിരുന്നു, എം.വി. ഗോവിന്ദൻ പറഞ്ഞു.
'ഞാൻ വർഗീയ വാദികളുമായി ചേരുന്നു എന്ന തരത്തിലുള്ള വ്യാജ പ്രചരണങ്ങൾ നടത്തുന്നു. ചരിത്രത്തെ ചരിത്രമായി പഠിക്കണം. അടിയന്തരാവസ്ഥ കാലത്ത് ജയിലിൽ കിടന്നവരാണ് ഞാൻ ഉൾപ്പടെയുള്ളവർ. അടിയന്തരാവസ്ഥ അറബിക്കടലിൽ എന്നതായിരുന്നു മുദ്രാവാക്യം. ഇതിനെതിരെ ശക്തമായ മുന്നേറ്റം നടന്നു. അർധഫാസിസത്തിനെതിരെയുള്ള പോരാട്ടം. വിവിധ പാർട്ടികൾ ചേർന്ന് ജനതാ പാർട്ടി രൂപീകരിച്ചു. ആർ.എസ്.എസും അതിന്റെ ഭാഗമായിരുന്നു. ഇന്ത്യ ഒറ്റക്കെട്ടായി മുന്നോട്ടുപോയ സാഹചര്യമാണ് ഞാൻ സൂചിപ്പിച്ചത്'-ഗോവിന്ദൻ പറഞ്ഞു.
ആർഎസ്എസുമായി സിപിഎം ഇന്നേവരെ ഒരു രാഷ്ട്രീയ കൂട്ടുകെട്ടും ഉണ്ടാക്കിയിട്ടില്ല. ഇന്നലെയും ഇല്ല ഇന്നും ഇല്ല ഇനി നാളെയും ഉണ്ടാകുകയില്ല. ആർഎസ്എസ് യഥാർത്ഥത്തിൽ യുഡിഎഫുമായി ചേർന്നാണ് പ്രവർത്തിച്ചത്. ആർഎസ്എസിന്റെ വോട്ടുകൾ വേണ്ടെന്ന് പറഞ്ഞവരാണ് ഞങ്ങൾ.
കാവിവത്കരണത്തിന്റെ കേന്ദ്രമായി രാജ്ഭവൻ മാറിക്കൊണ്ടിരിക്കുന്നു. അവിടെ എപ്പോഴാണ് ഗോഡ്സെയുടെ ഫോട്ടോ വെക്കുന്നതെന്നേ അറിയാനുള്ളൂ. രാഷ്ട്രീയം ഉപേക്ഷിക്കുകയല്ല, ശരിയായി രാഷ്ട്രീയം ഉപയോഗിക്കാൻ യുവതലമുറയെ പഠിപ്പിക്കണം. 50 കൊല്ലം മുൻപ് നടന്ന സംഭവം വിവാദം ആകേണ്ട ആവശ്യം ഇല്ല. രാഷ്ട്രീയമാറ്റത്തെകുറിച്ച് പറഞ്ഞപ്പോൾ ചൂണ്ടിക്കാണിച്ച ഉദാഹരണം ആണത്. നിലമ്പൂരിലെ ജനങ്ങൾക്ക് കാര്യം മനസിലായിട്ടുണ്ട്. യുഡിഎഫിനെ അവർ പാഠം പഠിപ്പിക്കും. ഒരു ജാഗ്രതക്കുറവും സംഭവിച്ചിട്ടില്ല. ഒരു വോട്ടും ഇക്കാരണംകൊണ്ട് കുറയില്ല, എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.
ചാനൽ അഭിമുഖത്തിലെ ചോദ്യത്തിന് ജമാഅത്തെ ഇസ്ലാമിയുമായി ഒരിക്കലും സഹകരിച്ചില്ലെന്ന് മറുപടി പറഞ്ഞുകൊണ്ടായിരുന്നു, അടിയന്തരാവസ്ഥക്കുശേഷം ആർ.എസ്.എസുമായി സി.പി.എം ചേർന്ന് പ്രവർത്തിച്ചത് ഗോവിന്ദൻ സ്ഥിരീകരിച്ചത്.
ഭരണനേട്ടവും വർഗീയതക്കെതിരായ ചെറുത്തുനിൽപും ഉയർത്തിക്കാട്ടിയാണ് നിലമ്പൂരിൽ പാർട്ടി പ്രചാരണം കൊഴുപ്പിച്ചതെന്നതിനാൽ സി.പി.എം-ആർ.എസ്.എസ് സഹകരണവുമായി ബന്ധപ്പെട്ട സെക്രട്ടറിയുടെ തുറന്നുപറച്ചിൽ അതിവേഗമാണ് സമൂഹ മാധ്യമങ്ങളിലാകെ കത്തിപ്പടർന്നത്. ന്യൂനപക്ഷ വിഭാഗങ്ങൾ ഏറെയുള്ള നിലമ്പൂരിലെ വിജയപ്രതീക്ഷക്കുപോലും സെക്രട്ടറിയുടെ പ്രതികരണം തിരിച്ചടിയാകുമെന്നാണ് പാർട്ടി തന്നെ വിലയിരുത്തുന്നത്.
അസ്ഥാനത്തുള്ള പ്രസ്താവന തിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചതോടെ, വാർത്തസമ്മേളനം നടത്തിയ ഗോവിന്ദൻ, ആർ.എസ്.എസുമായി സി.പി.എം ഇതുവരെ ഒരു കൂട്ടുകെട്ടുമുണ്ടാക്കിയിട്ടില്ലെന്നുപറഞ്ഞ് മലക്കംമറിഞ്ഞു. ഇതിനിടെ, സി.പി.എം-ആർ.എസ്.എസ് സഹകരണം ശരിവെച്ച് ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്റ് കെ. രാമന്‍പിള്ള രംഗത്തെത്തി. 1977ൽ സി.പി.എം മത്സരിച്ചത് ആർ.എസ്.എസ് പിന്തുണയോടെയാണെന്നും ആർ.എസ്.എസ് വോട്ട് സി.പി.എം സന്തോഷത്തോടെ സ്വീകരിച്ചെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വിഷയത്തിൽ ഗോവിന്ദനെ തള്ളി സി.പി.ഐ രംഗത്തുവന്നു.
അമ്പതുവർഷം മുമ്പ് സംഭവിച്ച രാഷ്ട്രീയത്തിൽ ചുറ്റിത്തിരിയാൻ സി.പി.ഐയില്ലെന്നും എന്ത് കാര്യം എപ്പോൾ പറയണമെന്നതിൽ പാർട്ടിക്ക് വ്യക്തതയുണ്ടെന്നും പറഞ്ഞ് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അതൃപ്തി പരസ്യമാക്കി. വിവാദം പാർട്ടിക്ക് പരിക്കേൽപിച്ചതോടെ, മുഖ്യമന്ത്രി വാർത്തസമ്മേളനം നടത്തി ഗോവിന്ദനെ തിരുത്തുകയും ആർ.എസ്.എസിനെ രൂക്ഷഭാഷയിൽ വിമർശിച്ച് പ്രതിരോധമൊരുക്കുകയും ചെയ്തു.
മുൻ ഉപതെരഞ്ഞെടുപ്പുകളിലേതിന് സമാനമായി നിലമ്പൂരിലും യു.ഡി.എഫിനെ വർഗീയ മുന്നണിയായി ചിത്രീകരിക്കാൻ പ്രചാരണത്തിൽ സി.പി.എം ശ്രദ്ധിച്ചിരുന്നു. ഭൂരിപക്ഷ വോട്ടിലുൾപ്പെടെ പ്രത്യേകം കണ്ണുവെച്ച്, വെൽഫെയർ പാർട്ടിയുടെ യു.ഡി.എഫ് പിന്തുണ ചൂണ്ടിക്കാട്ടിയായിരുന്നു യു.ഡി.എഫ് വർഗീയ കൂടാരമായെന്ന പ്രചാരണം.
അതിനിടെയാണ് പാർട്ടിയും ആർ.എസ്.എസും മുമ്പ് ഒരു കൂടാരത്തിലായിരുന്നെന്ന കാര്യം സെക്രട്ടറി തന്നെ തുറന്നുപറഞ്ഞത്. വിവാദ അഭിമുഖം പുറത്തുവന്നതോടെ, സി.പി.എമ്മിന്റെ വർഗീയവിരുദ്ധ നിലപാട് കാപട്യമെന്ന് അവർ തന്നെ സമ്മതിച്ചെന്ന് യു.ഡി.എഫ് ചൂണ്ടിക്കാട്ടുന്നു.
ബി.ജെ.പി നേതാവ് പ്രകാശ് ജാവ്ദേക്കറുമായുള്ള വിവാദ കൂടിക്കാഴ്ച പാർട്ടിയെ മുൾമുനയിലാക്കിയിയിട്ടും ഇ.പി. ജയരാജനെ സി പി എം പരസ്യമായി തള്ളിപ്പറഞ്ഞില്ല. ഇതിനു പിന്നിൽ പിണറായിയുടെ ഇടപെടലാണുള്ളത്. സെക്രട്ടേറിയറ്റ് യോഗത്തിൽ ഇ.പിക്കെതിരെ വിമർശനമുയർന്നെങ്കിലും നടപടി വേണ്ടെന്നും പരസ്യനിലപാടിൽ പിന്തുണക്കുന്ന സമീപനം മതിയെന്നും ധാരണയിലെത്തുകയായിരുന്നു. ആരോപണമുന്നയിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കാനും സി.പി.എം ഇ.പിക്ക് അനുമതി നൽകി.എന്നാൽ ഇ.പി. അതിനെന്നും തയ്യാറാവില്ല.
ഇ.പിക്കെതിരെ മുഖ്യമന്ത്രി പരസ്യമായി ഉന്നയിച്ച വിമർശനങ്ങൾ ശരിയാണെന്നായിരുന്നു യോഗത്തിന്റെ നിലപാട്. പരസ്യമായി തള്ളിപ്പറയാതിരിക്കുമ്പോഴും കൂട്ടുകെട്ടുകളില്‍ ഇ.പി ജാഗ്രത പുലര്‍ത്തണമെന്നും നേരത്തേയും ഇത്തരം കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തുന്നില്ലെന്നുമുള്ള പിണറായി വിജയന്റെ പരാമർശം ശരിവെക്കുന്നതോടെ ജാഗ്രതക്കുറവുണ്ടായി എന്ന് അംഗീകരിക്കുകയായിരുന്നു പാർട്ടി.
ജാവ്ദേക്കറെ കണ്ടതിൽ തെറ്റില്ലെന്നും കൂടിക്കാഴ്ച നിഷ്കളങ്കമായിരുന്നെന്നുമാണ് സെക്രട്ടേറിയറ്റ് യോഗ ശേഷമുള്ള സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ വിശദീകരണം. "രാഷ്ട്രീയ എതിരാളികളെ പല സന്ദർഭങ്ങളിലും കാണുകയും സംസാരിക്കുകയും ചെയ്യേണ്ടിവരും. അങ്ങനെ കാണുമ്പോഴേക്കും അവസാനിച്ചു പോകുന്ന പ്രത്യയ ശാസ്ത്ര കരുത്ത് മാത്രമേ ഇടതുപക്ഷ നേതാക്കൾക്കുള്ളൂവെന്നത് പൈങ്കിളി ശാസ്ത്രമാണ്. വ്യക്തിപരമായി ഒരാളെ കണ്ടൂവെന്ന് പറഞ്ഞാൽ തെറ്റായി പോയി എന്ന് പറയാൻ മാത്രം എന്ത് ഭ്രാന്താണുള്ളത്. ഇനി മറ്റു നേതാക്കൾ ജാവ്ദേക്കറുമായി കണ്ടാലും കുഴപ്പമില്ല’’ -എന്നതിലേക്ക് വരെ സെക്രട്ടറിയുടെ ന്യായീകരണവും ഉദാരസമീപനവും നീണ്ടു.പിണറായി എഴുതി കൊടുത്തത് വായിക്കുകയാണ് ഗോവിന്ദൻ ചെയ്തത്.
ഇ.പിക്കെതിരെ നടപടിക്ക് മുതിരുന്നത് പ്രതിപക്ഷത്തിന് നൽകുന്ന വടിയായിരിക്കുമെന്ന വിലയിരുത്തലും ഉണ്ടായി. ഇ.പിയുടെ കൂടിക്കാഴ്ച മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിൽ ഇ.പിക്കെതിരെ നടപടിയുണ്ടായാൽ മുഖ്യമന്ത്രിയിലേക്കും പ്രതിപക്ഷ ആരോപണമുന നീളും. ഈ സാഹചര്യത്തിലാണ് ഇ.പിയെ പിന്തുണച്ച് മുഖം രക്ഷിക്കലാണ് ഉചിതമെന്ന വിലയിരുത്തലുണ്ടായത്. ജാവ്ദേക്കറെ കണ്ടതിലല്ല, നന്ദകുമാറുമായുള്ള സൗഹൃദമാണ് ഏറെ വിമർശിക്കപ്പെട്ടത്. അദ്ദേഹവുമായുള്ള ബന്ധം നേരത്തേ അവസാനിപ്പിച്ചെന്ന് ഇ.പി യോഗത്തിൽ വിശദീകരിച്ചു. ഇ.പിയെ പാർട്ടി പിന്തുച്ചതിനുപിന്നാലെ കനത്ത വിമർശനവുമായി പ്രതിപക്ഷ നേതാവ് രംഗത്തെത്തി. ഇ.പി. ജയരാജനെ തൊടാൻ സി.പി.എമ്മിനും മുഖ്യമന്ത്രിക്കും ഭയമാണെന്നും മുഖ്യമന്ത്രിയുടെ ഏജന്റായി ബി.ജെ.പിയുമായി സംസാരിച്ച ഇ.പി. ജയരാജനെതിരെ ചെറുവിരൽ അനക്കാനുള്ള ധൈര്യം സി.പി.എമ്മിനില്ലെന്നും വി.ഡി. സതീശൻ പറഞ്ഞു.
യഥാർത്ഥത്തിൽ പിണറായി ഇ.പിയെ രക്ഷിച്ചത് ഇ.പിക്ക് വേണ്ടിയല്ല തനിക്ക് വേണ്ടിയാണ്. ഇ.പിയെ പിടിച്ചാൽ താനും കളിയിലെ കഥാപാത്രമാകുമെന്ന് പിണറായിക്ക് അറിയാമായിരുന്നു. പിണറായിക്ക് വേണ്ടിയാണ് ഇ.പി. ബി.ജെ.പി. നേതാക്കളെ കണ്ടതെന്ന വാദത്തിന് കഴമ്പുണ്ടാവും. ഇത്തരം ഒരു സാഹചര്യം ഒരുക്കാതിരിക്കാനാണ് പിണറായി ശ്രമിച്ചത്. പിണറായിയും കുടുംബവും നേരിടുന്ന കേസുകൾക്ക് വേണ്ടി ഇ.പി. ബി ജെ പി നേതാക്കളെ കാണുന്നുണ്ടെന്ന ആരോപണം മുമ്പേയുണ്ട്.
ഇ പിയും പിണറായിയും തമ്മിലുള്ള ഹൃദയബന്ധം അറിയുന്ന ആരും ഇ പിയെ സംശയിക്കില്ല. ഇ.പിക്കുള്ളത് ജാഗ്രതക്കുറവ് മാത്രമാണ്. അക്കാര്യം നേതാക്കൾക്കറിയാം. എന്നാൽ ഗോവിന്ദന്റേത് ഇ പിയോടുള്ള പക മാത്രമാണ്. അത് തീർക്കുകയാണ് ഉദ്ദേശ്യം. എന്നാൽ എം.വി.ഗോവിന്ദന് ഇപിയെ ഭയമുടെന്നതും നിസ്തർക്കമായ കാര്യങ്ങളാണ്. കാരണംഇ.പിഎല്ലാം പറഞ്ഞാൽ എം.വി. ഗോവിന്ദന് എ.കെ.ജി. സെന്ററിൽ നിന്നും ഇറങ്ങി ഓടേണ്ടി വരും.
മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും തള്ളിപ്പറഞ്ഞതോടെ ഇ.പി മുന്നണി കൺവീനറായി എത്രനാൾ എന്ന ചോദ്യവുമുയർന്നിരുന്നു. സിപിഎം സംഘടനാരീതി കണിശമായി പിന്തുടരുന്ന പിണറായി അത് ഉപേക്ഷിച്ചാണ് ജയരാജനോടുള്ള അമർഷം പരസ്യമാക്കിയത്. ഒരാൾക്കെതിരെ പരാതി ഉയരുമ്പോൾ ബന്ധപ്പെട്ട കമ്മിറ്റി ചർച്ച ചെയ്ത് പാർട്ടിയുടെ അഭിപ്രായം പരസ്യമാക്കുകയാണു രീതി. ബന്ധപ്പെട്ടയാൾക്കു പറയാനുള്ളതു കേൾക്കുകയും ചെയ്യും. ഇവിടെ പാർട്ടിതല ചർച്ച നടന്നില്ല; പകരം പാർട്ടി കമ്മിറ്റികളിൽ പലപ്പോഴും പിണറായി പ്രകടിപ്പിക്കുന്ന ക്ഷോഭം പുറത്തു പ്രകടിപ്പിക്കുകയും ചെയ്തു. ഇത് തനിക്ക് രക്ഷപ്പെടാനുള്ള പിണറായിയുടെ അടവായി കരുതുന്ന നേതാക്കളും സി.പി.എമ്മിലുണ്ട്.
സിപിഎം നേതൃത്വവുമായി ഉടക്കിയ സമയത്തു ബിജെപിയുടെ പ്രലോഭനത്തിൽ ഇ.പി വീണത് പിണറായിക്ക് അറിയാമായിരുന്നു. ഇ.പി. വഴി ബി ജെ പിയിലേക്ക് ഒരു പാലം നിർമ്മിക്കാൻ പിണറായി ആഗ്രഹിച്ചിരുന്നുവെന്നാണ് മനസിലാക്കുന്നത്. എന്നാൽ ഇലക്ഷന് തലേന്ന് മുന്നണിക്കാകെ അലോസരമുണ്ടാക്കുന്ന തരത്തിൽ അക്കാര്യം ഉയർന്നപ്പോൾ ഇനി സംയമനം വേണ്ടെന്നു പിണറായി തീരുമാനിച്ചിട്ടുണ്ടാകാം. എന്നാൽ, പ്രതിപക്ഷത്തിന്റെ വിലയിരുത്തൽ മറ്റൊന്നാണ്– എൽഡിഎഫ് തോൽക്കുമെന്ന് ഉറപ്പായതോടെ ആ പാപഭാരം ജയരാജനുമേൽ ചാർത്തി കൈകഴുകാനുള്ള തന്ത്രമാണു മുഖ്യമന്ത്രിയുടേതെന്ന് അവർ കരുതുന്നു. ഇതേ വികാരം സി.പി.എമ്മിലെ പല നേതാക്കൾക്കുമുണ്ട്.
‘വഴിയിൽകൂടി പോയപ്പോൾ എന്റെ വീടാണെന്നറിഞ്ഞ് ജാവഡേക്കർ വന്നുകയറിയെന്നും തിരിച്ചയച്ചെന്നും’ ഉള്ള ഇ.പിയുടെ വിശദീകരണം അണികൾക്കു പോലും വിഴുങ്ങാൻ എളുപ്പമല്ല. കേന്ദ്രകമ്മിറ്റി അംഗമായ മുതിർന്ന നേതാവ് വോട്ടെടുപ്പുദിനം തന്നെ പാർട്ടിയെ ഇങ്ങനെ പരിഹാസ്യമാക്കിയത് എന്തുകൊണ്ടെന്നും പാർട്ടിയിൽ ചർച്ച നടക്കുന്നു . ദല്ലാൾ നന്ദകുമാറാണ് ഇ പിക്ക് ഇടനില നിന്നതെന്നാണ് സി.പി.എം നേതാക്കൾ കരുതുന്നത്.
ദല്ലാൾ നന്ദകുമാറുമായുള്ള സൗഹൃദത്തിന്റെ പേരിൽ മുഖ്യമന്ത്രി ഒരിക്കൽ ജയരാജനു മുന്നറിയിപ്പു നൽകിയതാണ്. ലാവ്‌ലിൻ വിവാദകാലത്തു വി.എസ്.അച്യുതാനന്ദന്റെ കാലാൾപ്പടയിൽ ഉണ്ടായിരുന്ന നന്ദകുമാർ, പിണറായി ഏറ്റവും വെറുക്കുന്നവരിലൊരാളാണ്. ദേശാഭിമാനി ജനറൽ മാനേജരായിരിക്കെ സാന്റിയാഗോ മാർട്ടിനുമായി ഉണ്ടാക്കിയ ബിസിനസ് ബന്ധമാണ് പിണറായി ഓർമിപ്പിച്ച മറ്റൊരു ചീത്തക്കൂട്ടുകെട്ട്. ജയരാജന്റെ ‘വൈദേകം’ റിസോർട്ട് രാജീവ് ചന്ദ്രശേഖറിന്റെ സ്ഥാപനവുമായി കരാറിലായതും ബിജെപിയും എൽഡിഎഫും തമ്മിലാണ് ഇവിടെ ചിലയിടത്തു മത്സരമെന്നു ജയരാജൻ പറഞ്ഞതും പാർട്ടിക്കും എൽഡിഎഫിനുമെതിരെ പ്രതിപക്ഷം ആയുധമാക്കിയിരുന്നു.
മുഖ്യമന്ത്രിയുടെ പരസ്യ പ്രതികരണം ജയരാജനെ വൻ പ്രതിസന്ധിയിലേക്കാണു തള്ളിവിട്ടത്. പാർട്ടി ആവശ്യപ്പെടാതെതന്നെ മുന്നണി കൺവീനർ സ്ഥാനം അദ്ദേഹം ഒഴിഞ്ഞേക്കുമെന്നു എല്ലാവരും കരുതി. എന്നാൽ പിണറായി പറഞ്ഞ വിമർശനം ഉപദേശമാണെന്ന് പറഞ്ഞ് ഇ.പി. സർവാത്മനാ അംഗീകരിച്ചു. പിന്നീട് പിണറായി തന്നെ ഇ പിയെ കൺവീനർ സ്ഥാനത്ത് നിന്നും മാറ്റി.
ഇ പി.ജയരാജൻ പാർട്ടിയുമായി പിണങ്ങിയാണ് നിൽക്കുന്നതെങ്കിലും പിണറായി അദ്ദേഹത്തെ ഉപേക്ഷിച്ചിരുന്നില്ല. മനസുകൊണ്ട് പിണറായിക്ക് ഇ പി യെ സ്നേഹമായിരുന്നു. ജേക്കബ് തോമസ് വിജിലൻസ് ഡയറക്ടറായിരുന്ന കാലത്താണ് ഇ.പിയുടെ അഴിമതി ആദ്യം പിടിക്കപ്പെട്ടത്.തുടർന്ന് പിണറായി മന്ത്രിസഭയിൽ നിന്നും പുറത്തായി. പിന്നീട് ഇ.പിയെ പിണറായി മന്ത്രിയാക്കിയത് ഇ പി യോടുള്ള താൽപ്പര്യത്തിലാണ്. കണ്ണൂരിലെ പ്രബല നായർ കുടുംബമായ ഇ.പിയെ പിണക്കാൻ പിണറായിക്ക് കഴിയില്ല. എന്നാൽ ഗോവിന്ദനെ സഹായിച്ചത് പോലെ ഇ.പിയെ പിണറായി സഹായിച്ചില്ല. അതാണ് ഇ.പിയുടെ വൈരാഗ്യം.
https://www.facebook.com/Malayalivartha