നിലമ്പൂർ ഫലം പുറത്തുവന്നതോടെ കിഫ് ഹൗസിൽ കൂട്ടനിലവിളി.. പിണറായിയുടെ ആരോഗ്യനില പരിശോധിക്കാൻ മെഡിക്കൽ ടീമിനെ നിയോഗിക്കേണ്ടി വരും..ഒടുവിൽ കേരളം പിണറായിയോട് പറയുമോ..?

നിലമ്പൂർ ഫലം പുറത്തുവന്നതോടെ കിഫ് ഹൗസിൽ കൂട്ടനിലവിളി. പിണറായിയുടെ ആരോഗ്യനില പരിശോധിക്കാൻ മെഡിക്കൽ ടീമിനെ നിയോഗിക്കേണ്ടി വരുമെന്നാണ് പിണറായി വിരുദ്ധർ അടക്കം പറഞ്ഞ് ചിരിക്കുന്നത്.ഒടുവിൽ കേരളം പിണറായിയോട് പറയുമോ കടക്ക് പുറത്ത് എന്നാണ് കേരളം ഉറ്റുനോക്കുന്നത്.കെയർ ടേക്കർ ഗവൺമെന്റായി പോലും തുടരാനുള്ള യോഗ്യത പിണറായിക്ക് നഷ്ടമായതായി സി പി എം നേതാക്കൾ പറഞ്ഞു തുടങ്ങി. നിലമ്പൂരിലെ തോൽവി പിണറായി വിരുദ്ധരെ ആഹ്ലാദിപ്പിക്കുന്നു.ഇനി സർ സി പി യുടെ വിധിയാണ് പിണറായിക്ക് വരാൻ പോകുന്നതെന്ന് അടക്കം പറയുന്നത് സി പി എം നേതാക്കൾ തന്നെയാണ്. പഞ്ചുകളുടെ തമ്പുരാനായ പിണറായി പഞ്ചറായ അവസ്ഥയിലാണ് ഇപ്പോഴെന്ന് യഥാർത്ഥ കമ്യൂണിസ്റ്റുകൾ പറയുന്നു.
കേരളത്തിലെ യഥാർത്ഥ കമ്യൂണിസ്റ്റുകളുടെ വോട്ടുകൾ കൂട്ടത്തോടെ കോൺഗ്രസിനും അൻവറിനും മറിഞ്ഞുവെന്നതാണ് സത്യം. കേരളത്തിലെ ഭരണസംവിധാനത്തെ വിമർശിച്ച് കഴിഞ്ഞ പുതുപ്പള്ളി ഉപ തെരഞ്ഞടുപ്പിന്റെ കാലത്ത് മുൻമന്ത്രി തോമസ് ഐസ്ക് എഴുതിയ ഫെയ്സ് ബുക്ക് പോസ്റ്റ് ചിലരെങ്കിലും ഓർക്കുന്നുണ്ടാവും .രാജ്യത്തെ താരതമ്യേന കാര്യക്ഷമവും അഴിമതി കുറഞ്ഞതും പ്രതിബദ്ധതയുള്ളതുമായ ഭരണയന്ത്രമാണ് കേരളത്തിൽ ത്തിന്റേതെങ്കിലും അതിന് നിരവധി പോരായ്മകളുണ്ടെന്ന് പറഞ്ഞായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. 'പഠന കോൺഗ്രസുകളും ഭരണ പരിഷ്കാരവും: ഒരവലോകനം' എന്ന തലക്കെട്ടിൽ 'ചിന്ത' വാരികയിൽ എഴുതിയ ലേഖനത്തിലാണ് ഭരണസംവിധാനത്തിന്റെ പോരായ്മകൾ ചൂണ്ടിക്കാട്ടിയത്.കേരളത്തിന്റെ ഭരണസംവിധാനത്തിനുള്ള പോരായ്മകളുടെ തെളിവുകളിലൊന്നാണ് അനിശ്ചിതമായി നീണ്ടുപോകുന്ന പദ്ധതികളാണ് ഐസക്ക് പറഞ്ഞു.
വൻകിട പ്രൊജക്ടുകൾ ഫലപ്രദമായി നടപ്പാക്കുന്നതിനു ഭരണയന്ത്രം പ്രാപ്തമല്ല. സേവനമേഖലയിലെ രണ്ടാംതലമുറ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ കഴിയുന്നില്ല. സേവന നിലവാരത്തെക്കുറിച്ചുള്ള ജനങ്ങളുടെ പരാതികളേറുകയാണ്. വ്യവസായ പ്രോത്സാഹന ഏജൻസികളുടെ പ്രവർത്തനം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് പിന്നിലാണ്. റെഗുലേറ്ററി വകുപ്പുകൾ പലപ്പോഴും ജനവിരുദ്ധമാകുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.. പൊതുമേഖലയെയും പൊതുസംവിധാനങ്ങളെയും സംരക്ഷിക്കുന്നതിനുള്ള പോരാട്ടം വിജയിക്കണമെങ്കിൽ ഭരണയന്ത്രത്തിന്റെ കാര്യക്ഷമതയും ജനകീയതയും ഉയർത്തിയേ തീരൂ. നിയോ ലിബറൽ സർക്കാർ ഭരണയന്ത്രത്തിനു ബദലായി ഒരു ജനകീയ ഭരണയന്ത്രത്തിനു രൂപം നൽകാൻ കഴിയണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.'കാലോചിതമായി നടത്തേണ്ട പരിഷ്കരണങ്ങൾ ഈ രംഗത്ത് ഉണ്ടായിട്ടില്ല എന്നതിന്റെ ഫലമായിട്ടാണ് നമ്മുടെ ഭരണയന്ത്രം തുരുമ്പിച്ചതും വേണ്ടത്ര ജന സൗഹാർദ്ദപരമല്ലാത്തതുമായ അവസ്ഥ ഉണ്ടായിട്ടുള്ളത്. ഭരണപരിഷ്കരണവുമായി ബന്ധപ്പെട്ട ചരിത്രം പരിശോധിച്ചാൽ ഇടതുപക്ഷ സർക്കാരുകൾ ഇത്തരം പരിശ്രമങ്ങൾ ഓരോ ഘട്ടത്തിലും സ്വീകരിച്ചിരുന്നു
എന്നും വലതുപക്ഷ സർക്കാരുകൾ അതിനെ ഉൾക്കൊണ്ടുകൊണ്ട് മുന്നോട്ടുപോകാൻ തയ്യാറായിരുന്നില്ല എന്നും കാണാനാകും', തോമസ് ഐസക് കുറിച്ചു. ഭരണയന്ത്രത്തിന് സൗഹ്യദമില്ലെന്ന് ഐസക്ക് തുറന്നുപറഞ്ഞത് പിണറായിയെ കുറിച്ചാണ്. പിണറായിയുടെ അവസ്ഥ പരസ്യമായി പ്രവചിക്കാൻ കഴിഞ്ഞ ഏക സി പി എം നേതാവാണ് തോമസ് ഐസക്. രണ്ടാം പിണറായി സർക്കാർ അധികാരത്തിൻ്റെ മുക്കാലിലെത്തുമ്പോൾ സി പി എമ്മിൽ നിന്നുയർന്ന ആദ്യത്തെ വിമത ശബ്ദമാണ് ഐസക്കിൻ്റെത്. ഡോ.തോമസ് ഐസക് ഒരു തുടക്കം മാത്രമാണ്. ഇനി പമ്പയാർ പോലെ ഒഴുകി വരും.നിലമ്പൂർ തിരഞ്ഞടുപ്പിൽ ഇടതു മുന്നണി സ്ഥാനാർത്ഥി സ്വരാജ് തോൽക്കുമെന്ന് ഇൻറലിജൻസ് റിപ്പോർട്ട് ഉണ്ടായിരുന്നു. എന്നാൽ ഇതിനെ സി പി എം നേതാക്കൾ പുച്ഛിച്ച് തള്ളുകയാണ് ചെയ്തത്.പ്രചാരണം മുറുകിയ അവസാന ഘട്ടത്തിൽ വന്ന ഇത്തരം ഒരു റിപ്പോർട്ട് പാർട്ടി നേതാക്കളെ നിരാശരാക്കിയിരുന്നു. ഭരണവിരുദ്ധ വികാരം മാനേജ് ചെയ്യാൻ ഇടത് സ്ഥാനാർത്ഥികൾക്ക് കഴിയില്ലെന്ന് നേതാക്കൾക്ക് അറിയാമായിരുന്നു.
25 വർഷം കൊണ്ട് നടന്നത് കേരളത്തിൽ 25 ലധികം ഉപതിരഞ്ഞെടുപ്പുകളാണ് . ഒരു സർക്കാർ ഭരിക്കുമ്പോൾ നടക്കുന്ന ഉപതെരഞ്ഞടുപ്പിൽ ഭരിക്കുന്ന പാർട്ടി ജയിക്കാറാണ് പതിവ്.ഭരിക്കുന്നവരെ ജയിപ്പിച്ചിട്ട് മാത്രമാണ് കാര്യമെന്ന് വോട്ടർമാർക്കറിയാം. എന്നാൽ ഏറ്റവും നടന്ന മിക്കവാറും ഉപതെരഞ്ഞടുപ്പിൽ വൻ ഭൂരിപക്ഷത്തിനാണ് ഇടതു മുന്നണി തോറ്റത്. തൃക്കാക്കരയിൽ നടന്ന സർക്കാർ വിരുദ്ധ തരംഗം പുതുപ്പള്ളിയിലും നിലനിന്നു. ചേലക്കര ജയിച്ചത് കെ. രാധാകൃഷ്ണന്റെ മിടുക്കിലാണ്.നിലമ്പൂരിലെ ഇടത് മുന്നണിയുടെ തോൽവി സി പി എമ്മിൽ മാത്രമല്ല പിണറായിയുടെ സ്വന്തം കാബിനറ്റിൽ പോലും പലരും ആഗ്രഹിച്ചിരുന്നു. സി പി ഐ ക്ക് ഇടതു മുന്നണി ജയിക്കുന്നതിനോട് താത്പര്യമുണ്ടായിരുന്നില്ല. ക്രൈസ്തവ / , മുസ്ലീം, ഹിന്ദു സമുദായങ്ങളെ കൈയിലെടുത്ത് കേരളത്തെ കൈയിലെടുക്കാൻ പിണറായി കൊണ്ടു പിടിച്ച ശ്രമമാണ് നടത്തിയത്..
കോൺഗ്രസ് ഒരു ബഫർ സോൺ പോലെയാണ് കേരളത്തിൽ പ്രവർത്തിച്ചത്. എല്ലാ നേതാക്കളും ഒരു മനസിൽ പ്രവർത്തിച്ചു. എണ്ണയിട്ട യന്ത്രം പോലെയാണ് കോൺഗ്രസ് പ്രവർത്തിച്ചത്. സി പി എമ്മിൽ നിന്നു വരെ വോട്ടു മറിക്കാൻ സതീശനും ടീമിനും കഴിഞ്ഞു. ഇതിൽ എന്താണ് മാന്ത്രികതയെന്ന് കോൺഗ്രസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ മന്ത്രികതയല്ല ഭരണവിരുദ്ധ തരംഗമാണെന്ന് പറയേണ്ടിവരും. കേരളത്തിൽ കോൺഗ്രസിന് ഗംഭീരമായ വിജയം ലഭിച്ചാൽ ഒരു ഘടകം മാത്യു കുഴൽ നാടൻ ആയിരിക്കും. കാരണം ജനങ്ങളുടെ പിണറായി വിരുദ്ധത പൂർണമായി മുതലാക്കിയത് കുഴൽനാടനാണ്. മകളുടെ ഭരണനേട്ടമെല്ലാം അറച്ചു നിൽക്കാതെ പുറത കൊണ്ടു വന്നത് കുഴൽനാടനാണ്.കേരളത്തിൽ ഇന്ന് നടക്കുന്നത് സംഘടിത കൊള്ളയും സ്ഥാപനവത്കരിക്കപ്പെട്ട അഴിമതിയുമാണെന്ന് കേരളം അംഗീകരിച്ചു. ഇതാണ് പോരാട്ടത്തിന്റെ തുടക്കം. എല്ലാ തെറ്റുകളിലും ഒരു തെളിവ് ബാക്കിനിൽക്കും എന്ന് കേരളം പറഞ്ഞു. അതാണ് സിഎംആർഎൽ വഴി പുറത്തുവന്നത്..
സിപിഎം ഒരു ചോദ്യങ്ങൾക്കും മറുപടി നൽകുന്നില്ല. വീണക്ക് കരിമണൽ കമ്പനിയിൽ നിന്ന് ഈ തുകയേ ലഭിച്ചിട്ടുള്ളൂവെന്ന് പറയാൻ സിപിഎമ്മിന് കഴിയുമോ? ഇതുപോലെ എത്ര കമ്പനികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നുമാണ് പണം കൈപ്പറ്റിയിട്ടുള്ളതെന്നും കേരളം ചോദിച്ചു.സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വീണയുടെയും വീണയുടെ കമ്പനിയുടെയും സെക്യൂരിറ്റിയായി നിന്നു. സിപിഎം നിശബ്ദമായതിനാൽ കോൺഗ്രസിന്റെ വാദങ്ങൾ ശരിയെന്ന് തെളിഞ്ഞുവെന്ന വിലയിരുത്തലാണ് കേരളം. ഇത് ശരിയായിരുന്നു. അവസാനം വരെ മുഖ്യമന്ത്രി ഒന്നും മിണ്ടിയില്ല. അദ്ദേഹത്തിൻ്റെ പ്രസംഗങ്ങൾ ആരെയും ആവേശിപ്പിച്ചില്ല. എം.വി.ഗോവിന്ദൻ തീർത്തും നിസാരനായി. എല്ലാം മനസിലാക്കിയത് എം.എ. ബേബിയാണ്. കേരളം നൽകുന്നത് പിണറായിക്കുള്ള ചികിത്സയാണ്. നിലമ്പൂരിൽ തോറ്റത് സ്ഥാനാർത്ഥി അല്ല. പിണറായി തന്നെയാണ്. പിണറായിയെ തോൽപ്പിച്ചത് അദ്ദേഹത്തിൻ്റെ മകൾ കൂടി ചേർന്നാണ്. ക്യത്യമായ ഭരണവിരുദ്ധ വികാരമാണ് ഉണ്ടായത്. .
തനിക്കും തൻ്റെ കുടുംബത്തിനും എതിരെ ഉയർന്ന എല്ലാ ആരോപണങ്ങളും മൗനത്തിലൂടെ സമ്മതിച്ച മുഖ്യമന്ത്രിക്കുള്ള മറുപടിയാണ് കേരളം പറഞത്. നിലമ്പൂര്‍ വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കേ എം.വി.ഗോവിന്ദൻ നടത്തിയ ആര്‍.എസ്.എസ് കൂട്ടുകെട്ട് പരാമര്‍ശത്തില്‍ സി പി എം വെട്ടിലായി. പാലക്കാട് ഉപ തെരഞ്ഞടുപ്പിൽ ഇ.പി പാർട്ടിയെ പ്രതിസന്ധിയിലാക്കിയെങ്കിൽ ഇക്കുറി പ്രതിസന്ധിയുണ്ടാക്കിയത് സാക്ഷാൽ ഗോവിന്ദൻ മാഷാണ്. നിലമ്പൂർ ന്യൂനപക്ഷ മേഖലയായതിനാൽ ഗോവിന്ദന്റെ പ്രസ്താവന തോൽപ്പിച്ചത് സ്വരാജിനെയാണ്. പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ എം.എ.ബേബി ഉടൻ തലസ്ഥാനത്തെത്തും. എം.വി. ഗോവിന്ദനെതിരെ നടപടിവരുമോ എന്നാണ് കേരളം ഉറ്റുനോക്കുന്നത്. അതോ സ്വരാജിനെ തോൽപ്പിക്കാൻ ഗോവിന്ദൻ നടത്തിയ കരുനീക്കമാണോ ഇത്? ആര്‍.എസ്.എസുമായല്ല ജനതാപാര്‍ട്ടിയുമായാണ് സഹകരിച്ചതെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.സ്വരാജ് പാര്‍ട്ടി സെക്രട്ടറിയെ തള്ളിയതോടെ, പറഞ്ഞത് വളച്ചൊടിച്ചതാണെന്ന വിശദീകരണവുമായി എം.വി.ഗോവിന്ദന്‍ രംഗത്തു വന്നു. വോട്ടെടുപ്പിന് തലേന്ന് എം.വി.ഗോവിന്ദന്‍ സത്യം വിളിച്ചു പറഞ്ഞത് മനഃപൂര്‍വമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. .
ബി.ജെ.പി. ഇത്തവണയും സഹായിക്കണമെന്ന പരസ്യമായ അഭ്യര്‍ഥനയാണ് എം.വി.ഗോവിന്ദന്‍ നടത്തിയതെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ പറഞ്ഞു. ഇന്റലിജൻസ് റിപ്പോർട്ട് പുറത്തു വന്നതോടെ സ്വരാജ് തോൽവി ഉറപ്പിച്ചിരുന്നു. അടിയന്തിരവസ്ഥകാലത്ത് ആര്‍ എസ് എസുമായി സഹകരിച്ചിരുന്നുവെന്ന് തുറന്നു പറയുന്നത് വിവാദമായാലും പ്രശ്നമില്ലെന്ന് എം വി ഗോവിന്ദന്‍റെ പരാമര്‍ശത്തില്‍ ആടിയുലയുകയാണ് സിപിഎം. ആര്‍ എസ് എസുമായി സിപിഎം സഹകരിച്ചിട്ടില്ലെന്നും അടിയന്തിരാവസ്ഥ കാലത്ത് ജനതാപാര്‍ട്ടിയുമായാണ് ഇടത്പക്ഷം സഹകരിച്ചതെന്നും തിരുത്തി എം സ്വരാജ് രംഗത്തെത്തി. ആര്‍ എസ് എസ് വോട്ട് ലക്ഷ്യമിട്ടുള്ളതാണ് ഗോവിന്ദന്‍റെ പരാമര്‍ശമെന്ന് ആക്ഷേപം ഉയര്‍ന്നതോടെ അങ്ങനെ താന്‍ പറഞ്ഞിട്ടില്ലെന്ന് എം വി ഗോവിന്ദന്‍ മലക്കം മറിഞ്ഞു.പയ്യന്നൂർ പെരുമാൾ ഒന്നാന്തരം എന്ന് പടിക വച്ച് ഗണിച്ച് നൽകിയ പിണറായിയുടെ എം . സ്വരാജാണ് നിലമ്പൂരിൽ തോറ്റത്. തോൽക്കുമെന്ന് അറിഞ്ഞിട്ടാണ് സ്വരാജ് തല വച്ചു കൊടുത്തത് .
പ്രതിപക്ഷത്തെ കലക്കം കൂടുതൽ മൂക്കും എന്ന പ്രതീക്ഷ മുറ്റി വന്നത് കൊണ്ടാണ് എം സ്വരാജ് പോരിന് മനസ്സില്ലാ മനസ്സോടെ തലവെച്ചുകൊടുത്തത്. ലക്ഷണമൊത്ത സ്ഥാനാർഥി തന്നെയാണെന്ന ബോദ്ധ്യം മുഖ്യമന്ത്രിക്കുണ്ടായപ്പോൾ സ്വരാജിന്റെ ആത്മവിശ്വാസം പതിൻമടങ്ങായി. എന്നിട്ടും സ്വന്തം ബൂത്തിൽ പോലും വോട്ട് നേടാനാകാതെ ദയനീയ തോൽവി നേരിട്ടു. തന്റെ തോൽവി പിണറായിയുടെ തോൽവിയാണെന്ന് സ്വരാജ് സമ്മതിക്കുന്ന മുഹൂർത്തത്തിന് വേണ്ടി കാത്തിരിക്കുകയാണ് കേരളം. പിണറായിസം അവസാനിച്ചതായി കേരളം ആവർത്തിക്കുന്നു. ജനങ്ങൾക്കുള്ള വെറുപ്പാണ് ആര്യാടന്റെ വിജയമാണ് വി ഡി. സതീശൻ പറഞ്ഞു.
https://www.facebook.com/Malayalivartha