ജയിലിൽ നിന്ന് ഇറങ്ങി ജിനു ഇന്ന് രാവിലെ എത്തും..! മോർച്ചറിയിൽ തണുത്ത് മരവിച്ച ഷാനറ്റിനെ കാണാൻ..!

ജിനുവിനായുള്ള ഇടപെടലുകള്‍ വെറുതെ ആയില്ല. കുവൈത്തില്‍ കുടുങ്ങിയ ജിനുവിന്റെ യാത്രാക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. ഇന്നു രാവിലെ നെടുമ്പാശേരിയില്‍ ജിനു വിമാനമിറങ്ങും. 17ന് അണക്കര ചെല്ലാര്‍കോവിലില്‍ ബൈക്കും ജീപ്പും കൂട്ടിയിടിച്ചു മരിച്ച ഷാനറ്റ് ഷൈജുവിന്റെ (17) മൃതദേഹം, കുവൈത്തില്‍ കുടുങ്ങിക്കിടക്കുന്ന അമ്മ ജിനു എത്താത്തതിനാല്‍ സംസ്‌കരിച്ചിരുന്നില്ല.
കുവൈത്തില്‍ ജോലിക്കുപോയി തടങ്കലിലായ ജിനുവിന്റെ തിരിച്ചുവരവിനു കുവൈത്തിലെ മലയാളി അസോസിയേഷനും യാക്കോബായ സഭാനേതൃത്വവും കേന്ദ്രമന്ത്രി സുരേഷ് ഗോപിയും എംപിമാരായ ഡീന്‍ കുര്യാക്കോസ്, ആന്റോ ആന്റണി തുടങ്ങിയവരും ഇടപെട്ടിരുന്നു. നാളെ ഉച്ചയ്ക്കു 12നു ഷാനറ്റിന്റെ മൃതദേഹം ഭവനത്തില്‍ എത്തിക്കും. 3ന് അണക്കര ഏഴാം മൈല്‍ ഒലിവുമല പള്ളിയില്‍ സംസ്‌കരിക്കും.
അണക്കരയിൽ വാഹനാപകടത്തിൽ മരിച്ച ഷാനറ്റ് ഷൈജുവിന്റെ (17) മൃതദേഹം ബുധനാഴ്ച സംസ്ക്കരിക്കുമെന്ന് ബന്ധുക്കൾ. കഴിഞ്ഞ 17ന് അണക്കര ചെല്ലാർകോവിലിൽ ബൈക്കും ജീപ്പും കൂട്ടിയിടിച്ചു മരിച്ച, ഷാനറ്റ് ഷൈജുവിന്റെ (17) മൃതദേഹമാണ് കുവൈത്തിൽ കുടുങ്ങിക്കിടക്കുന്ന അമ്മ ജിനുവിന്റെ വരവു പ്രതീക്ഷിച്ച് അഞ്ചാം നാളും മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഏക മകന്റെ വേർപാട് ജിനുവിനെ ഇനിയും അറിയിച്ചിട്ടില്ല. കുവൈത്തിൽ ജോലിക്കു പോയി തടങ്കലിൽ കഴിയുന്ന അമ്മ ജിനുവിനു തിരികെയെത്താൻ വഴി തെളിഞ്ഞിട്ടില്ല. 3 മാസം മുൻപാണ് ജിനു കുവൈത്തിൽ ജോലിക്കു പോയത്. പറഞ്ഞിരുന്ന ജോലിക്കു പകരം കഠിനമായ മറ്റു ജോലികളാണ് ജിനുവിനു ചെയ്യേണ്ടി വന്നത്.
ഒരു കുടുംബത്തിലെ കുട്ടിയെ നോക്കാനായി പത്തനംതിട്ടയിലുള്ള ഒരു ഏജൻസി വഴിയാണ് ജിനു കുവൈത്തിൽ എത്തിയത്. ജോലിഭാരവും ആരോഗ്യപ്രശ്നങ്ങളും മൂലം തനിക്ക് ജോലിയിൽ തുടരാൻ പറ്റാത്ത സ്ഥിതിയാണെന്ന് ജിനു ഏജൻസിയെ അറിയിച്ചപ്പോൾ ജീവനക്കാരെത്തി മറ്റൊരു സ്ഥലത്തു തടവിലാക്കി. വാഗ്ദാനം ചെയ്ത ശമ്പളവും കൊടുത്തില്ല. പിന്നീട് കുവൈത്ത് മലയാളി അസോസിയേഷൻ ഭാരവാഹികളുടെ സഹായത്തോടെ ഏജൻസിയുടെ തടങ്കലിൽനിന്നു രക്ഷപ്പെട്ട് ഇന്ത്യൻ എംബസിയിലെത്തി. കോടതി നടപടികൾക്കു ശേഷം തടങ്കലിലാണിപ്പോൾ.
താൽക്കാലിക പാസ്പോർട്ട് ലഭിച്ചതിനെത്തുടർന്ന് കഴിഞ്ഞ 16നു തിരികെ വരാനിരിക്കുമ്പോഴാണ് പശ്ചിമേഷ്യയിലെ യുദ്ധവും കോവിഡും പ്രതിസന്ധിയിലാക്കിയത്. മലയാളി അസോസിയേഷനും യാക്കോബായ സഭാ നേതൃത്വവും എംപിമാരായ ഡീൻ കുര്യാക്കോസ്, സുരേഷ് ഗോപി, ആന്റോ ആന്റണി എന്നിവരും ജിനുവിനെ നാട്ടിലെത്തിക്കാൻ ഇടപെടുന്നുണ്ട്. വെള്ളിയും ശനിയും കുവൈത്തിൽ അവധിദിനങ്ങളായതിനാൽ ഒരു ഇടപെടലും സാധ്യമായിരുന്നില്ല. ചൊവ്വാഴ്ച ജിനുവിനു നാട്ടിലെത്താൻ കഴിയുമെന്നാണ് പ്രതീക്ഷ.
പത്തനംതിട്ടയിലുളള ഒരു ഏജൻസിയാണ് ഭാര്യയെ രണ്ടര മാസം മുമ്പ് കുവൈത്തിലേക്ക് കൊണ്ടുപോയതെന്ന് ഭർത്താവ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. 'ഒരു കുട്ടിയെ നോക്കാനാണ് കൊണ്ടുപോയത്. 40,000 രൂപയായിരുന്നു ശമ്പളം. ജോലി സ്ഥലത്തെത്തിയപ്പോൾ വീട്ടിലുളളവരെ മുഴുവൻ നോക്കേണ്ട ജോലിയായിരുന്നു ജിനുവിന്. ഒരു മാസം കഴിഞ്ഞപ്പോൾ 27,000 രൂപ മാത്രമാണ് ശമ്പളമായി ലഭിച്ചത്.തുടർന്ന് ഭാര്യ ഏജൻസിയെ വിവരം അറിയിച്ചു.
അവരെത്തി ഭാര്യയെ മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകുകയായിരുന്നു. തുടർന്ന് ജിനു വിവരം രഹസ്യമായി കുവൈത്ത് മലയാളി അസോസിയേഷനെ അറിയിക്കുകയും രക്ഷപ്പെട്ടതിനുശേഷം ഇന്ത്യൻ എംബസിയിലെത്തുകയുമായിരുന്നു. നടപടികൾ പൂർത്തിയാക്കി ജിനു കഴിഞ്ഞ തിങ്കളാഴ്ച നാട്ടിലെത്തേണ്ടതായിരുന്നു. എന്നാൽ യുദ്ധത്തിന്റെയും കൊവിഡിന്റെയും പേര് പറഞ്ഞ് ഭാര്യയെ ജയിലിലാക്കുകയായിരുന്നു. ആ ജയിലിൽ ഏജൻസികൾ വഴി ചതിയിൽപ്പെട്ട മലയാളികളായ 35 സ്ത്രീകളുമുണ്ട്'- ഭർത്താവ് പറഞ്ഞു.
https://www.facebook.com/Malayalivartha