പുടിൻ മൗനം തുടരുകയാണ്..ഈ പോക്കു പോയാൽ ഇറാന്റെ ആണവകേന്ദ്രങ്ങള്‍, അമേരിക്ക തകര്‍ത്തതോടെ ഇറാനുള്ള പിന്തുണ വര്‍ദ്ധിക്കുന്നതായി സൂചന..

എന്താണ് ഇനി ഇറാന്റെ നീക്കങ്ങൾ . അതാണ് എല്ലാവരും ഉറ്റുനോക്കുന്നത് . ഒരിക്കലും അമേരിക്ക കക്ഷി ചേരാൻ പാടില്ലാത്ത സംഘർഷത്തിലാണ്, അവരിപ്പോൾ പരസ്യമായി തന്നെ ഇടപെട്ടിരിക്കുന്നത്. ഇതിൻ്റെ പരിണിത ഫലം എന്തായാലും അത് അമേരിക്ക അനുഭവിക്കേണ്ടതായി വരുമെന്നതും ഉറപ്പാണ്. ഇപ്പോൾ തന്നെ ഇസ്രയേലിൻ്റെ രൂപം ഇറാൻ ആക്രമണത്തെ തുടർന്ന് മാറിയിട്ടുണ്ട്. പുതിയ സാഹചര്യത്തിൽ ഇറാൻ ആക്രമണം കടുപ്പിച്ചതോടെ വിരൂപ അവസ്ഥയിലേക്കാണ് ഇസ്രയേലും പോകുന്നത്.
എന്ന യുദ്ധവിദഗ്ദ്ധർ അടക്കം പറഞ്ഞു കൊണ്ട് രംഗത്ത് വരുന്നത് . ഈ പോക്കു പോയാൽ, ബങ്കർരാജ്യമായ ഇസ്രയേലിലെ ഭരണകൂടവും ജനങ്ങളും, തുടർന്നും ബങ്കറിൽ തന്നെ കഴിയേണ്ടതായി വരും. കൂറ്റൻ കെട്ടിടങ്ങൾ ഉൾപ്പെടെയാണ് അവിടെ തരിപ്പണമായിരിക്കുന്നത്. ഇത്തരം കെട്ടിടങ്ങളിലെ ബങ്കറിൽ പെട്ടുപോയവരും മരണപ്പെട്ടിട്ടുണ്ട്. ഇറാൻ്റെ മിസൈൽ ആക്രമണങ്ങളുടെ ഇടവേളകളിൽ ബങ്കറുകളിൽ നിന്നും പുറത്ത് വന്ന പലർക്കും ബങ്കറുകളിൽ കയറുന്നതിന് മുൻപ് സമീപത്തുണ്ടായിരുന്ന കെട്ടിടങ്ങളുടെ ചിതറിയ അവശിഷ്ടങ്ങളാണ് കാണേണ്ടി വന്നിരിക്കുന്നത്.
ഇത്തരം ഭയാനകമായ റിപ്പോർട്ടുകൾ പലതും പുറത്ത് വരാത്തത് ഇസ്രയേൽ ഭരണകൂടം അത് തടയുന്നത് കൊണ്ടാണ്.മറ്റൊരു കാര്യം എന്ന് പറയുന്നത് .
ഇറാന്റെ ആണവകേന്ദ്രങ്ങള്‍ അമേരിക്ക തകര്‍ത്തതോടെ ഇറാനുള്ള പിന്തുണ വര്‍ദ്ധിക്കുന്നതായി സൂചന. ചില രാജ്യങ്ങള്‍ ഇറാന് ആണവായുധങ്ങള്‍ നല്‍കാന്‍ തയ്യാറാണെന്ന് മുന്‍ റഷ്യന്‍ പ്രസിഡന്റ് ഡിമിത്രി മെഡ്വെഡേവ് അവകാശപ്പെട്ടു. ഇസ്ഫഹാന്‍,നതാന്‍സ്, ഫോര്‍ഡോവ് എന്നിവിടങ്ങളില്‍ അമേരിക്ക നടത്തിയ ആക്രമണം തിരിച്ചടിച്ചിരിക്കുകയാണെന്നാണ് മെഡ്വെഡേവ് തന്റെ എക്സ് പോസറ്റിലൂടെ അവകാശപ്പെടുന്നത്.
അമേരിക്കന്‍ പ്രസിഡണ്ട് ആഗ്രഹിച്ചതിന്റെ വിപരീതഫലമായിരിക്കും അത് ഉണ്ടാക്കുക എന്നും അദ്ദേഹം പറഞ്ഞു.ആണവ പദാര്‍ത്ഥങ്ങളുടെ സമ്പുഷ്ടീകരണം - ക്തമായി പറഞ്ഞാല്‍, ഭാവിയില്‍ ആണവായുധങ്ങള്‍ നിര്‍മ്മിക്കല്‍ - അത് ഇനിയും തുടരുമെന്നും അദ്ദേഹം എക്സില്‍ കുറിച്ചു.ആഭ്യന്തര പ്രശ്നങ്ങള്‍ അഭിമുഖീകരിച്ചിരുന്ന ഇറാനിയന്‍ രാഷ്ട്രീയ നേതൃത്വം ഈ ആക്രമണത്തോടെ രക്ഷപ്പെട്ടു എന്ന് മാത്രമല്ല, കൂടുതല്‍ ശക്തമാവുകയും ചെയ്തതായും മെഡ്വെഡേവ് പറഞ്ഞു. 2008 മുതല്‍ 2012 വരെ റഷ്യന്‍ പ്രസിഡിണ്ടായൈരുന്ന വ്യക്തിയാണ് ഡിമിത്രി മെഡ്വെഡേവ്.
രാജ്യത്തിന്റെ ആത്മീയ നേതൃത്വത്തിനെതിരെ നേരത്തെ ശബ്ദമുയര്‍ത്തിയവര്‍ പോലും ഇപ്പോള്‍ ആ നേതൃത്വത്തിനു പിന്നില്‍ അണിനിരക്കുന്ന കാഴ്ചയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.ഇപ്പോഴും പുടിൻ മൗനം തുടരുകയാണ് എന്നുള്ളതും ഈ സാഹചര്യത്തിൽ വിലയിരുത്തണം
https://www.facebook.com/Malayalivartha