ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുമായി മുഖ്യമന്ത്രി പിണറായി വിജയന്‍, ഇന്ന് വൈകിട്ട് മൂന്നരയ്‌ക്ക് കൂടിക്കാഴ്ച നടത്തും..മഞ്ഞുരുക്കാനാണ് നിർണ്ണായക ചർച്ചയെന്നാണ് വിവരം.

ഒടുവിൽ മഞ്ഞുരുക്കം . ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് വൈകിട്ട് മൂന്നരയ്‌ക്ക് കൂടിക്കാഴ്ച നടത്തും. രാജ്ഭവനിലാണ് കൂടിക്കാഴ്ച. കേരള സര്‍വകലാശാലയിലെ പ്രതിസന്ധി രൂക്ഷമാകുന്നതിനിടെയാണ് കൂടിക്കാഴ്ച. അതിനാൽ ഇതിന് വലിയ വാര്‍ത്താ പ്രാധാന്യമാണ് ലഭിച്ചിരിക്കുന്നത്.മഞ്ഞുരുക്കാനാണ് നിർണ്ണായക ചർച്ചയെന്നാണ് വിവരം. സർക്കാരിന് കടുത്ത തലവേദന സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന സർവകലാശാലാ വിഷയങ്ങളിൽ സമവായം കണ്ടെത്താനാണ് കൂടിക്കാഴ്ചയിലൂടെ ലക്ഷ്യമിടുന്നതെന്നാണ് വിലയിരുത്തപ്പെടുന്നു.
കേരള സർവകലാശാലാ വിസി നിയമനം, താൽക്കാലിക വിസിമാരുടെ നിയമനം, സർവകലാശാല രജിസ്ട്രാറുടെ സസ്പെൻഷൻ ഉൾപ്പെടെയുള്ള വിഷയങ്ങളിലടക്കം ഗവർണറും സർക്കാരും തമ്മിൽ രൂക്ഷമായ തർക്കങ്ങളാണ് നിലനിൽക്കുന്നത്.സ്ഥിരം, താത്കാലിക വിസിമാരുടെ നിയമനം, കേരള സർവകലാശാലയിലെ വിസി-റജിസ്ട്രാർ തർക്കം ഉൾപ്പടെയുള്ള വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയാകും. കേരള സർവകലാശാല വിഷയത്തിൽ വിട്ടുവീഴ്ചയ്ക്ക് സന്നദ്ധത അറിയിച്ച്, ഉന്നത വിദ്യാഭ്യാസ മന്ത്രി കഴിഞ്ഞ ദിവസം വിസി മോഹനൻ കുന്നുമ്മലുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
പക്ഷേ, രജിസ്ട്രാർ സ്ഥാനത്ത് നിന്ന് കെ.എസ്.അനിൽകുമാറിനെ മാറ്റണമെന്ന ആവശ്യത്തിൽ വിസി ഉറച്ചുനിൽക്കുകയാണ്.താത്കാലിക വിസി നിയമനം സർക്കാർ നൽകുന്ന പട്ടികയിൽ നിന്നായിരിക്കണം എന്ന ഹൈക്കോടതി വിധിക്കെതിരെ രാജ്ഭവൻ സുപ്രീംകോടതിയിൽ അപ്പീൽ നൽകാൻ ഒരുങ്ങുന്നതിനിടെയാണ് കൂടിക്കാഴ്ച. ദല്‍ഹിയില്‍ കേരള ഹൗസില്‍ കഴിഞ്ഞ രണ്ടു ദിവസമായി ഗവര്‍ണറും മുഖ്യമന്ത്രിയുംഅടുത്തടുത്ത മുറികളിലുണ്ടായിരുന്നു. ആ സമയത്ത് അവിടെ കൂടിക്കാഴ്ച നടത്തിയേക്കും എന്നും വാര്‍ത്ത വന്നിരുന്നു.
എന്നാൽ അനൗപചാരിക കൂടിക്കാഴ്ച വേണ്ടന്ന ഗവർണറുടെ നിലപാട് കാരണമായിരുന്നു അത് നടക്കാതെ പോയത്.തുടര്‍ന്നാണ് രാജ്ഭവനില്‍ വെച്ച് ഇന്നത്തേക്ക് കൂടിക്കാഴ്ച നിശ്ചയിച്ചത്.ഭാരാതാംബയുടെ ചിത്രം സ്ഥാപിച്ചതിനെതിരെയുള്ള ഇടതു നുണപ്രചാരണങ്ങൾ കത്തി നിന്നപ്പോളാണ് മുഖ്യമന്ത്രി അമേരിക്കയ്‌ക്ക് ചികിത്സയക്ക് പോയത്. അന്ന് ഗവര്‍ണര്‍ വിളിച്ച് സുഖാശംസം നേര്‍ന്നിരുന്നു. ഈ ഇടതു നുണപ്രചാരണവിവാദത്തിനിടയിലും സര്‍ക്കാറിനെ വിമര്‍ശിക്കാനോ വിവാദം ഉണ്ടാകുന്ന എന്തെങ്കിലും പ്രസ്താവന നടത്താനോ ഗവര്‍ണര്‍ തുനിഞ്ഞിരുന്നില്ല.
മാധ്യമങ്ങളില്‍ നിന്നും ഗവർണ്ണർ അകലം പാലിച്ചിരുന്നു.സെനറ്റ് ഹാളില്‍ ഗവര്‍ണര്‍ പങ്കെടുത്ത പരിപാടിയില്‍ ഭാരതാംബ ചിത്രം വച്ചതില്‍ തുടങ്ങിയ പ്രതിഷേധം സര്‍വകലാശാലയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ സ്തംഭിപ്പിച്ചതോടെയാണ് സര്‍ക്കാര്‍ സമവായത്തിന്റെ വഴിതേടിയത്. രാജ്ഭവനുമായി സര്‍ക്കാര്‍ അനൗദ്യോഗിക ആശയവിനിമയം നടത്തിയെന്നാണ് വിവരം.
https://www.facebook.com/Malayalivartha