Widgets Magazine
12
Oct / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വനിതാ ലോകകപ്പിൽ ശ്രീലങ്കയെ പരാജയപ്പെടുത്തി ഇംഗ്ലണ്ട്...


  സംസ്ഥാനത്ത് വീണ്ടും അമീബിക്ക് മസ്തിഷ്ക ജ്വര മരണം... തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കൊല്ലം പട്ടാഴി മരുതമൺഭാഗം സ്വദേശിനിയാണ് മരിച്ചത്


15 ലക്ഷം വിലയുള്ള ആഡംബര ബൈക്ക് വാങ്ങി നൽകിയത് ദിവസങ്ങൾക്ക് മുമ്പ്; ആഢംബര കാറിനുവേണ്ടി വീട്ടിൽ പ്രശ്നങ്ങൾ പതിവ്: നടക്കില്ലെന്ന് പറഞ്ഞ അച്ഛനെ ആക്രമിക്കാൻ കമ്പിപ്പാരയെടുത്ത മകൻ ഐസിയുവിൽ...


സിപിഎമ്മിന് വേണ്ടി ബൈജു പണിയെടുക്കേണ്ടെന്ന് രാഹുൽ മാങ്കൂട്ടത്തിൽ; സിപിഎമ്മിന് വേണ്ടി ഷാഫിയെ മർദ്ദിച്ച ക്രിമിനൽ: ഐപിഎസ് കൺഫർ ചെയ്ത് കിട്ടിയതിന് ഉപകാരസ്മരണ ചെയ്യാനായി കോൺഗ്രസ് പ്രവർത്തകരെ തല്ലിച്ചതച്ചാൽ രാഷ്ട്രീയമായി കയ്യുംകെട്ടി നോക്കിയിരിക്കില്ല...


സംഘർഷത്തിനിടെ ഷാഫി പറമ്പിൽ എം.പി.യുടെ തലയ്ക്ക് ലാത്തിക്ക് അടിയേൽക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്; ലാത്തിച്ചാർജ് നടത്തിയിട്ടില്ലെന്ന എസ്പിയുടെ വാദം പൊളിഞ്ഞു:- നടന്നത് പൊലീസ് നരനായാട്ടെന്ന് കോണ്‍ഗ്രസ് നേതാവ് എംകെ രാഘവൻ...

ഷാഫിയുടെ കാലന്മാരെ തീഹാറിൽ തള്ളും..! മുഖ്യന്റെയും പുത്രന്റെയും കൊണവതികാരം പൊളിച്ച് സ്വപനം

12 OCTOBER 2025 09:03 AM IST
മലയാളി വാര്‍ത്ത

മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അയച്ച സമന്‍സ് ക്ലിഫ് ഹൗസ് വാങ്ങിയില്ല. വിവേകിനുള്ള സമന്‍സ് മുഖ്യമന്ത്രിയുടെ വസതി കൈപ്പറ്റാതെ മടക്കിയെന്നാണ് റിപ്പോര്‍ട്ട്. 'വിവേക് കിരണ്‍, സണ്‍ ഓഫ് പിണറായി വിജയന്‍, ക്ലിഫ് ഹൗസ്, തിരുവനന്തപുരം' എന്ന വിലാസത്തിലാണ് സമന്‍സ് അയച്ചത്. വിവേക് ഈ വിലാസത്തിലല്ല താമസിക്കുന്നതെന്നും ഇതു മുഖ്യമന്ത്രിയുടെ വസതിയാണെന്നും അറിയിച്ച് സമന്‍സ് മടക്കുകിയെന്നാണ് റിപ്പോര്‍ട്ട്. സമന്‍സ് കൊടുത്തുവെന്നതിന് അപ്പുറമൊന്നും ഇഡിയും ഇപ്പോള്‍ വിശദീകരിക്കുന്നില്ല.


മുഖ്യമന്ത്രിയുടെ മകന്റെ സാമ്പത്തിക ഇടപാടുകള്‍ സമഗ്രമായി പരിശോധിക്കാനാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്ദേശിച്ചിരുന്നതെന്ന് സൂചന. അബുദാബിയിലെ ബാങ്കില്‍ ജോലി ചെയ്യുന്ന വിവേകിന്റെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് മറ്റുചിലരെ ചോദ്യംചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഈ നീക്കം. ലൈഫ് മിഷന്‍ കേസിലെ ഒന്നിലധികം സാക്ഷികള്‍ വിവേകിനെ കുറിച്ച് പറഞ്ഞിരുന്നു. ഇന്ത്യയിലും വിദേശത്തുമായി വിവേകിനുള്ള ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങള്‍, അവ തുടങ്ങിയതു മുതലുള്ള വിശദ സ്റ്റേറ്റ്‌മെന്റ് എന്നിവ ഹാജരാക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥനായ ഇ.ഡി അസിസ്റ്റന്റ് ഡയറക്ടര്‍ പി.കെ.ആനന്ദ് സമന്‍സില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനു പുറമേ വിവേകിന്റെ പേരിലും കുടുംബാംഗങ്ങളുടെ പേരിലുമുള്ള സ്ഥാവര, ജംഗമ വസ്തുക്കളുടെ വിശദാംശങ്ങളും അവയുടെ രേഖകളും ഹാജരാക്കാനും നിര്‍ദേശിച്ചു.

 

 



കമ്പനികളിലെയും സ്ഥാപനങ്ങളിലെയും ഡയറക്ടര്‍, പാര്‍ട്‌നര്‍ പദവികളെക്കുറിച്ചും അവിടെയുള്ള ഓഹരി പങ്കാളിത്തത്തെക്കുറിച്ചും രേഖകള്‍ സഹിതം വിശദീകരിക്കാനും ആവശ്യപ്പെട്ടു. കമ്പനികളിലും സ്ഥാപനങ്ങളിലും വിവേകിനു പങ്കാളിത്തമുള്ളതിനാലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. 2023 ഫെബ്രുവരി 14ന് ഇ.ഡിയുടെ കൊച്ചി ഓഫിസില്‍ ഹാജരാകുമ്പോള്‍ കൊണ്ടുവരേണ്ട രേഖകളുടെ പട്ടിക അന്വേഷണ ഉദ്യോഗസ്ഥന്‍ ഒപ്പിട്ടു നല്‍കിയ സമന്‍സില്‍ ചേര്‍ത്തിട്ടുണ്ട്. ക്ലിഫ് ഹൗസ് ഈ സമന്‍സ് കൈപ്പറ്റാത്താതു കൊണ്ട് തന്നെ നിയമപരമായി ഇതൊന്നും വിവേക് കിരണ്‍ അറിഞ്ഞിട്ടുമില്ല.

കള്ളപ്പണം വെളുപ്പിക്കല്‍ കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണിന് 2023ല്‍ ഇ.ഡി സമന്‍സ് അയച്ചെന്ന വാര്‍ത്തയ്ക്കു പിന്നാലെ പ്രതികരണവുമായി സ്വപ്ന സുരേഷ് രംഗത്തു വന്നിട്ടുണ്ട്. മകനെയും മകളെയും ഇ.ഡി ഒന്ന് നല്ലതുപോലെ ചോദ്യംചെയ്താല്‍ മണി മണി പോലെ എല്ലാം പുറത്തു വരുമെന്ന് സ്വപ്ന ഫെയ്‌സ്ബുക്കില്‍ കുറിച്ചു. അത് അച്ഛനു നല്ലപോലെ അറിയാമെന്നും അതുകൊണ്ടാണ് രണ്ടുപേരെയും വിട്ടു കൊടുക്കാത്തതെന്നും സ്വപ്ന ആരോപിച്ചു. ഇ.ഡി അത് നടപ്പാക്കണമെങ്കില്‍ അച്ഛന്റെ സിംഹാസനം തെറിക്കണമെന്നും സ്വപ്ന പറയുന്നു. ''

 

 

ഇത് കേട്ടപ്പോള്‍ എനിക്ക് ഒരു പഴയ സംഭവം ഓര്‍മവന്നു. 2018ല്‍ ഞാനും പഴയ ബോസ് ആയ യുഎഇ കോണ്‍സല്‍ ജനറലും ആയി ക്യാപ്റ്റനെ കാണാന്‍ പോയി. ക്യാപ്റ്റന്റെ ഔദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്ച. അവിടെ വച്ച് ക്യാപ്റ്റന്‍ ആയ അച്ഛന്‍ തന്റെ മകനെ കോണ്‍സല്‍ ജനറലിനു പരിചയപെടുത്തി. മകന്‍ യുഎഇയില്‍ ബാങ്കില്‍ ആണ് ജോലി ചെയ്യുന്നതെന്നും അവന് യുഎഇയില്‍ ഒരു നക്ഷത്ര ഹോട്ടല്‍ വിലയ്ക്ക് മേടിക്കാന്‍ ആഗ്രഹം ഉണ്ടന്നും അതിനുവേണ്ട സഹായം ചെയ്തുകൊടുക്കണം എന്നും കോണ്‍സല്‍ ജനറലിനോട് ക്യാപ്റ്റന്‍ ആവശ്യട്ടു'' സ്വപ്ന പറഞ്ഞു.

അച്ഛന്റെ പദവി ദുരുപയോഗം ചെയ്ത് അച്ഛനും അമ്മയും സഹോദരിയും ഉണ്ടാക്കുന്ന കള്ളപ്പണം ഉണ്ടങ്കില്‍ നക്ഷത്ര ഹോട്ടല്‍ വിലയ്ക്ക് വാങ്ങിക്കാമെന്നും സ്വപ്ന പറഞ്ഞു. വരും ദിവസങ്ങളില്‍ കൂടുതല്‍ സത്യങ്ങള്‍ പുറത്തുവരും. നമുക്ക് കാത്തിരിക്കാമെന്ന് പറയുന്ന സ്വപ്ന, സ്വാമിയേ ശരണം അയ്യപ്പാ എന്നു പറഞ്ഞാണ് ഫെയ്‌സ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പെറ്റമ്മയും ഭർത്താവും കിടപ്പ് മുറിയിൽ..ആ കഴച്ച കണ്ട് അലറി വധു..! ഇവന് അമ്മായിയമ്മ മതി..! കൊന്നു..!  (32 minutes ago)

പിണറായി എന്തിന് ദില്ലിയിലെത്തി? എ.ഐ. ക്യാമറാ തട്ടിപ്പും അന്വേഷണത്തിലേക്ക്?  (49 minutes ago)

സ്വർണക്കൊള്ളയിൽ അന്വേഷണത്തിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും...  (1 hour ago)

ആറ്, ഒമ്പത് ക്ലാസുകളിലേക്കുള്ള പ്രവേശനത്തിനാണ് അപേക്ഷിക്കാൻ സാധിക്കുക  (1 hour ago)

വയോധികയുടെ മാലപൊട്ടിച്ച് ട്രെയിനിൽ നിന്ന് ചാടിയ യുവാവിന് ഗുരുതരപരുക്ക്  (1 hour ago)

സ്വർണവിലയിൽ  (1 hour ago)

കാന്താരി മുളകിന്റെ വില കിലോഗ്രാമിന് ആയിരത്തിൽ എത്തിയതോടെ...  (1 hour ago)

വാഹനം വിട്ടു നൽകണമെന്ന് കസ്റ്റംസിന് അപേക്ഷ നൽകി നടൻ  (1 hour ago)

റെയിൽവേ സ്റ്റേഷൻ പൂട്ടിക്കും RPF-മായി ഉടക്കി പിണറായി ട്രെയിൻ വന്നില്ല..! പ്ലാറ്റ്ഫോമിൽ കുത്തിയിരുന്ന് മുഖ്യൻ  (2 hours ago)

പാടത്തെ വെള്ളക്കെട്ടിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി  (2 hours ago)

ആധാറിൽ രേഖപ്പെടുത്തിയിരിക്കുന്ന വിവരങ്ങൾ പുതുക്കാനുള്ള പുതിയ നിരക്ക് ജില്ലയിൽ പ്രാബല്യത്തിൽ...  (2 hours ago)

ക്യാപ്ടൻ മിൽട്ടൺ ജേക്കബ് മറ്റൊരു കപ്പലുമായി വീണ്ടുമെത്തും  (2 hours ago)

തിരുവനന്തപുരത്തേക്ക് മടങ്ങാൻ റെയിൽവേ സ്റ്റേഷൻ ...  (3 hours ago)

വളരെക്കാലമായി ആഗ്രഹിച്ച വാഹനം, വീട് എന്നിവ സ്വന്തമാക്കാൻ സാധ്യത  (3 hours ago)

ബോർഡ് പ്രതിപട്ടികയിൽ.... 2019 ലെ ദേവസ്വം ബോർഡ് അം​ഗങ്ങൾ പ്രതികളാകും  (3 hours ago)

Malayali Vartha Recommends