നഗരസഭയുടെ വികസന പ്രവർത്തനങ്ങളിൽ വലിയ നഷ്ടം; പദ്ധതി നിര്‍വഹണത്തില്‍ പാഴാക്കിക്കളഞ്ഞത് കോടികളെന്ന് കണ്ടെത്തല്‍...

മുതിർന്ന നേതാക്കളുടെ നിരന്തര ഉപദേശവും, പ്രവർത്തനവുമായി ബന്ധപ്പെട്ട പാർട്ടി ക്ലാസുകൾ ഒന്നും ഫലം കണ്ടില്ല. സി.പി.എം നേതൃത്വത്തിലുള്ള തിരുവനന്തപുരം കോര്‍പ്പറേഷന്‍ കേരളത്തിലെ ഏറ്റവും മോശം തദ്ദേശ സ്ഥാപനമായി ലോക്കൽ ഫണ്ട് ഓഡിറ്റ് റിപ്പോർട്ടിൽ വിലയിരുത്തപ്പെട്ടിരിക്കുന്നു. തലസ്ഥാന ജില്ലയുടെ വികസന പ്രവര്‍ത്തനങ്ങളില്‍ തിരുവനന്തപുരം കോര്‍പ്പറേഷന് ഗുരുതര വീഴ്ച സംഭവിച്ചതായാണ് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ അക്കമിട്ടു പറഞ്ഞിട്ടുള്ളത്. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ അനുവദിച്ച പദ്ധതികളില്‍ പകുതിയില്‍ താഴെ മാത്രമാണ് നടപ്പിലാക്കിയത്. 2023- 24 ല്‍ 1872 പദ്ധതികള്‍ക്ക് തിരുവനന്തപുരം കോര്‍പ്പറേഷന്‍ അംഗീകാരം നല്‍കിയതില്‍ നടപ്പിലാക്കിയത് 801 എണ്ണം മാത്രമാണ്. 1071 പദ്ധതികള്‍ നടപ്പിലാക്കിയില്ലെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. നഗരസഭയുടെ സമഗ്ര വികസനത്തിനുള്ള പദ്ധതി നടത്തിപ്പുകളിലാണ് വീഴ്ച സംഭവിച്ചത്. 228.71 കോടി സര്‍ക്കാരില്‍ നിന്ന് അലോട്ട്‌മെന്റ് ലഭിച്ചിട്ടും 178.28 കോടി രൂപ മാത്രമാണ് കോര്‍പ്പറേഷന്‍ ചെലവഴിച്ചത്. 50.43 കോടി രൂപ പാഴാക്കി.
കോര്‍പ്പറേഷന്റെ ഭരണം ആരംഭിച്ച് മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ മുതല്‍ മേയര്‍ ആര്യാ രാജേന്ദ്രനും ഭരണസമിതിക്കുമെതിരെ ഗുരുതര ആരോപണങ്ങള്‍ പ്രതിപക്ഷം ഉന്നയിച്ചിരുന്നു. മേയറുടെ പക്വതക്കുറവും നിരവധി തവണ ചര്‍ച്ചാ വിഷയമായിരുന്നു. ഇതേത്തുടര്‍ന്ന് പാര്‍ട്ടി നേതൃത്വം മേയര്‍ക്കും ഭരണകക്ഷിയിലെ സി.പി.എം അംഗങ്ങള്‍ക്കും പഠന ക്ലാസ് സംഘടിപ്പിച്ചിരുന്നു. പ്രതിപക്ഷ ആരോപണങ്ങള്‍ പക്വതയോടെ നേരിടാനും ഉദ്യോഗസ്ഥരെ വിശ്വാസത്തിലെടുത്ത് ഭരണം മെച്ചപ്പെടുത്താനും എങ്ങനെ പ്രവര്‍ത്തിക്കാമെന്നതിനെക്കുറിച്ചാണ് പഠന ക്ലാസ് നല്‍കിയത്.
വിളപ്പില്‍ശാല ഇ.എം.എസ് അക്കാദമിയില്‍ നടത്തിയ ക്ലാസ്സില്‍ മുതിര്‍ന്ന സി.പി.എം നേതാക്കളോടൊപ്പം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍, ആസൂത്രണ ബോര്‍ഡ് മുന്‍ അംഗം, തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട സിപിഎം അനുഭാവികള്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ക്ലാസ് നയിച്ചിരുന്നു. ക്ലാസ്സുകള്‍ കൊണ്ട് യാതൊരു ഗുണവുമുണ്ടായില്ലെന്നാണ് വ്യക്തമാകുന്നത്.
https://www.facebook.com/Malayalivartha