രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ബലാത്സംഗക്കേസ് ; ഉഭയസമ്മത പ്രകാരം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതില്‍ തെറ്റെന്തെന്ന് കോടതി

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പ്രതിയായ ഒന്നാമത്തെ ബലാത്സംഗക്കേസില്‍ അവിവാഹിതനായ രാഹുല്‍ വിവാഹിതയായ യുവതിയുമായി ഉഭയസമ്മത പ്രകാരം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതില്‍ നിയമപരമായി എന്താണു തെറ്റെന്നു ഹൈക്കോടതി ചോദിച്ചു. അതേസമയം, ബലം പ്രയോഗിച്ചതും ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചതുമടക്കം പ്രഥമ വിവര മൊഴിയിലുള്ള (എഫ്‌ഐഎസ്) കാര്യങ്ങള്‍ ഗൗരവകരമാണെന്നും കോടതി വാക്കാല്‍ അഭിപ്രായപ്പെട്ടു. കേസില്‍ പിന്നീട് വിധി പറയുമെന്ന് ജസ്റ്റിസ് കൗസര്‍ എഡപ്പഗത്ത് വ്യക്തമാക്കി.
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയാണെന്നും സ്വാധീനമുള്ള വ്യക്തിയാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. പരാതിക്കാരിക്കെതിരെ വ്യാപകമായ സൈബര്‍ ആക്രമണമാണു നടക്കുന്നത്. ഇതുവരെ അക്കാര്യത്തില്‍ 36 കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതിനിടെ, ആരോപിക്കപ്പെടുന്ന കുറ്റകൃത്യം നടന്നതിനു ശേഷം 2 ദിവസം പാലക്കാട് രാഹുലിനൊപ്പം പരാതിക്കാരി താമസിച്ചിരുന്നല്ലോ എന്നും കോടതി ആരാഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ പരാതിക്കാരിക്കു വിശദീകരണമുണ്ടെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വേറെയും കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നു പ്രോസിക്യൂഷന്‍ വാദിച്ചെങ്കിലും കോടതി ഇതിനു ശേഷമാണല്ലോ മറ്റു കേസുകള്‍ ഉണ്ടായത് എന്ന് ചോദിച്ചു. ക്രിമിനല്‍ പശ്ചാത്തലം ഉണ്ടല്ലോ എന്ന വാദം നിലനില്‍ക്കില്ലെന്നും കോടതി പറഞ്ഞു. മാര്‍ച്ച് 17ന് പാലക്കാട് എത്തിയപ്പോള്‍ രാഹുല്‍ ബലം പ്രയോഗിച്ചു എന്നും കുട്ടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുലാണെന്നും എഫ്‌ഐഎസില്‍ ഉണ്ടല്ലോ എന്ന് കോടതി ചൂണ്ടിക്കാട്ടി. ഗര്‍ഭഛിദ്രത്തിന് അതിജീവിതയ്ക്ക് താല്‍പര്യമില്ലാഞ്ഞിട്ടും വിഡിയോ കോളില്‍ വിളിച്ച് ഇക്കാര്യം ആവശ്യപ്പെട്ടെന്നതും കോടതി ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha

























