ശബരിമല സ്വർണക്കൊള്ള കേസ്... എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട്, കേസിലെ പ്രതിയായ സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരി നൽകിയ ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്

ശബരിമല സ്വർണക്കൊള്ള കേസിൽ എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട്, കേസിലെ പ്രതിയായ സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരി നൽകിയ ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്. അറസ്റ്റ് നിയമ വിരുദ്ധമെന്നാരോപിച്ചാണ് പങ്കജ് ഭണ്ഡാരി ഹർജി നൽകിയിട്ടുള്ളത്. മതിയായ കാരണങ്ങൾ ഇല്ലാതെയുള്ള അറസ്റ്റ് റദ്ദാക്കി തന്നെ മോചിപ്പിക്കണമെന്ന് ഹർജയിൽ ആവശ്യപ്പെടുകയും ചെയ്യുന്നു.
തന്റെ സ്ഥാപനത്തിൽ നിന്നും എസ്ഐടി കണ്ടെത്തിയ 109. 234 ഗ്രാം സ്വർണം സ്വമേധയാ കൈമാറിയതാണ്. കേസ് അന്വേഷണത്തിന്റെ ഭാഗമായി ആറു തവണ അറസ്റ്റിന് മുൻപ് ചോദ്യം ചെയ്യലിന് ഹാജരായിട്ടുണ്ടന്നും പങ്കജ് ഭണ്ഡാരിയുടെ ഹർജിയിൽ വ്യക്തമാക്കുന്നുണ്ട്. എന്നാൽ ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം കേസിലെ പ്രധാന പ്രതികളിലൊരാളാണ് പങ്കജ് ഭണ്ഡാരിയെന്നും, അതിനാൽ പ്രതിക്ക് ജാമ്യം നൽകരുതെന്നുമാണ് എസ്ഐടി ആവശ്യപ്പെട്ടിട്ടുള്ളത്.
അതിനിടെ, ശബരിമല സ്വർണക്കൊള്ളയിൽ ശാസ്ത്രീയപരിശോധനയ്ക്കായി സന്നിധാനത്തു നിന്നുള്ള സാംപിൾ ശേഖരിക്കൽ രണ്ടാം ദിനത്തിലേക്ക് കടക്കുകയും ചെയ്തു. എസ്‌ഐടി തലവൻ എസ് പി ശശിധരന്റെ നേതൃത്വത്തിലാണ് സാംപിൾ ശേഖരിക്കുന്നത്. ലീഗൽ മെട്രോളജിയുടെ ഗോൾഡ് അസസ്‌മെന്റ് വിഭാഗവും എസ്‌ഐടിക്കൊപ്പമുണ്ട്. എത്ര സ്വർണമാണ് ശബരിമലയിൽ നിന്നും സ്വർണ്ണക്കൊള്ളയുടെ ഭാഗമായി നഷ്ടമായതെന്നാണ് എസ്‌ഐടി പരിശോധിച്ചു വരുന്നത്.
"
https://www.facebook.com/Malayalivartha


























