അനുശാന്തി മാതൃത്വത്തിന് നാണക്കേടാണെന്ന് കോടതി, നിനോക്ക് വധശിക്ഷയും അനുശാന്തിക്ക് ജീവപരന്ത്യവും വിധിച്ച കോടതിയുടെ പ്രധാന നീരീക്ഷണങ്ങള്‍

മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച ഇരട്ട കൊലപാതകത്തിന്റെ വിധിയില്‍ സന്തോഷിക്കുന്നവരാണ് വിധിക്കായി കാത്ത് നിന്നവര്‍ ഏറെയും. ഒപ്പം ഈ വധശിക്ഷ 24 മണിക്കൂറുകള്‍ക്കുള്ളില്‍ വിധി നടന്നിരുന്നെങ്കില്‍ എന്നാഗ്രഹിക്കുന്നരുമുണ്ട് കാരണം നമ്മുടെ നിയമങ്ങള്‍ അങ്ങനാണ് ഇനി മേല്‍ക്കേടതിയിലേക്ക അപ്പിലും ദയാഹര്‍ജിയും നല്‍കി വധശിക്ഷയില്‍ നിന്നും ഊരിപ്പോകാനുള്ള ശ്രമങ്ങളിളായിരിക്കും. അനുശാന്തിക്ക് ലഭിച്ച ശിക്ഷയിലും തൃപ്തരല്ല അമ്മമാര്‍ അവള്‍ക്കും വധശിക്ഷതന്നെ കൊടുക്കണമായിരുന്നു അവനെയും അവളെയും ഒരുമിച്ച് മേലോട്ട് വിടണമെന്നായിരുന്നു ആ അമ്മയുടെ പ്രതികരണം.
സ്വന്തം മകളെ വരെ ക്രൂരമായി കൊലപ്പെടുത്തിയ അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസിലെ പ്രതികളും ടെക്‌നോപാര്‍ക്ക് ഉദ്യോഗസ്ഥരുമായ അനുശാന്തി, നിനോ മാത്യു എന്നിവര്‍ക്ക് വധശിക്ഷ നല്‍കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യമാണ് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് പരിഗണിച്ചത്. തുടര്‍ന്നാണ് ഒന്നാംപ്രതിക്ക് വധശിക്ഷ ലഭിച്ചത്.
അതിക്രൂരമായ കൊലപാതകമാണിത്. നിനോ കുട്ടിയുടെ ജീവിതം മുളയിലേ നുള്ളി. നിരാലംബയായ കുട്ടിയെ കൊന്നു. കാമപൂര്‍ത്തീകരണത്തിനായിരുന്നു ഈ കൊടുംക്രൂരതയെന്നും കോടതി നിരീക്ഷിച്ചു. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുക്കാത്തതിനാലും ആരോഗ്യസ്ഥിതി കണക്കിലെടുത്തുമാണ് അനുശാന്തിയെ വധശിക്ഷയില്‍നിന്ന് ഒഴിവാക്കിയതെന്നും കോടതി വ്യക്തമാക്കി. കുഞ്ഞിനെ കൊന്ന അമ്മയെന്ന് ചിത്രീകരിക്കരുതെന്ന അനുശാന്തിയുടെ ആവശ്യം തള്ളി. പ്രതികള്‍ ഇരുവരും നിര്‍വികാരതയോടെ വിധി കേട്ടു. അന്വേഷണ സംഘത്തെയും കോടതി അഭിനന്ദിച്ചു.
പ്രതികളും ടെക്‌നോപാര്‍ക്ക് ഉദ്യോഗസ്ഥരുമായ നിനോ മാത്യു, അനുശാന്തി എന്നിവര്‍ കുറ്റക്കാരാണെന്ന് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കണ്ടെത്തിയിരുന്നു. കൊലപാതകം, കൊലപാതകശ്രമം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ സംശയാതീതമായി തെളിഞ്ഞിട്ടുണ്ട്. വാട്‌സ്ആപ് അടക്കം സാമൂഹികമാധ്യമങ്ങള്‍ ഉപയോഗിച്ചാണ് ഗൂഢാലോചന നടത്തിയതെന്നും കോടതി കണ്ടെത്തിയിരുന്നു.
2014 ഏപ്രില്‍ പതിനാറിനായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. അനുശാന്തിയുമായി ഒരുമിച്ച് ജീവിക്കാനാണ് നിനോ മാത്യു കൊലപാതകത്തിന് പുറപ്പെട്ടത്. അനുശാന്തിയുടെ ഭര്‍തൃമാതാവ് ഓമനയെയും മകള്‍ മൂന്നുവയസുകാരി സ്വസ്തികയെയും ക്രൂരമായി കൊലപ്പെടുത്തി. അനുശാന്തിയുടെ ഭര്‍ത്താവ് ലിജീഷിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു.
നിനോ മാത്യുവും അനുശാന്തിയും തമ്മിലുള്ള വഴിവിട്ട പ്രണയവും ഭര്‍ത്താവിനെയും മകളെയും ഒഴിവാക്കി ഒരുമിച്ചു ജീവിക്കാനുളള തീരുമാനവുമാണ് അരുംകൊലകളിലേക്കു നയിച്ചതെന്നാണു പൊലീസ് വിശദീകരണം. നേരത്തെ തന്നെ നിനോ മാത്യുവിനെ പരിചയമുണ്ടായിരുന്ന ലിജീഷില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചതിനാലാണു കരമണലിലെ വീട്ടിലെത്തി വസ്ത്രം മാറി രക്ഷപ്പെടാനുള്ള നീക്കത്തിനിടയില്‍ തന്നെ ഇയാളെ അന്നു പിടികൂടാനായത്. സമീപ ജില്ലകളില്‍ വരെ അതിര്‍ത്തികള്‍ അടച്ചു പൊലീസ് വാഹനപരിശോധന നടത്തുകയും നിനോ മാത്യു എത്തിച്ചേരാനിടയുള്ള എല്ലാ സ്ഥലങ്ങളിലും ഒരേസമയം പരിശോധനകള്‍ സംഘടിപ്പിച്ചുമാണു പൊലീസ് ഇയാളെ കുടുക്കിയത്.
പിന്നാലെ അനുശാന്തിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. അനുശാന്തിയുടെയും നിനോ മാത്യുവിന്റെയും മൊബൈല്‍ ഫോണില്‍ നിന്ന് ഇരുവരും തമ്മിലുള്ള അരുതാത്ത ബന്ധത്തിന്റെയും കൊലയില്‍ ഇരുവരുടെയും പങ്കിന്റെയും അനവധി തെളിവുകളും പൊലീസിനു ലഭിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























