Widgets Magazine
10
May / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കമ്പിവടികൊണ്ട് അടിച്ചുവീഴ്ത്തി കൊലപ്പെടുത്തി; ശരീരഭാഗങ്ങൾ വിവിധ ഇടങ്ങളിൽ ചാക്കിലും പ്ലാസ്റ്റിക് കവറുകളിലും ഉപേക്ഷിച്ചു: പ്രതികൾക്ക് ശിക്ഷ...


കേരളത്തിലും രഹസ്യാന്വേഷണ ഏജൻസികൾ നിരീക്ഷണം തുടങ്ങി... ഐ. എസ്. ആർ. ഒ , ദക്ഷിണ വ്യോമ കമാന്റ്,വിഴിഞ്ഞം തുറമുഖം തുടങ്ങിയ തന്ത്രപ്രധാന സ്ഥാപനങ്ങൾ കേരളത്തിലുണ്ട്..


പാകിസ്ഥാൻ സൈനിക മേധാവി ജനറൽ അസിം മുനീർ എവിടെ..?മരണക്കിടക്കയിലോ..? അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി..കസ്റ്റഡിയിലെടുത്തെന്നും റിപ്പോർട്ടുകൾ..


പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഒളിച്ചോടി..ഷഹബാസ് ഷരീഫ് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറി..കാശ്മീര് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള റോഡ് മാര്‍ഗ്ഗമാണ് ജമ്മുവിലേക്ക് യാത്ര തിരിച്ചത്..എന്തൊരു അവസ്ഥ..


ഒരു മിസൈലോ, ഡ്രോണോ പോലും ഇന്ത്യയിൽ നാശം വിതക്കാത്തവിധം എല്ലാം തകർത്തെറിയാൻ രാജ്യത്തിനായി.. സുദർശൻ ചക്ര എന്ന എസ് 400 ട്രയംഫ് ..റഷ്യയുടെ വജ്രായുധം..

പിണറായി പക്ഷം ഇത്തവണ വി.എസ്സിന്റെ കാലുവാരും

19 APRIL 2016 01:58 AM IST
മലയാളി വാര്‍ത്ത.

1996-ല്‍ മുഖ്യമന്ത്രി സ്ഥാനം മോഹിച്ച് സ്വന്തം നാടായ ആലപ്പുഴയിലെ മാരാരിക്കുളത്ത് മത്സരിച്ച വി.എസ്.അച്യുതാനന്ദനെ പാര്‍ട്ടിയിലെ എതിര്‍ വിഭാഗം കാലുവാരിത്തോല്‍പ്പിച്ച മഹത്തായ ചരിത്രം മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കുണ്ട്. പിന്നെ 2001-ല്‍ തട്ടകം മാറ്റി പാലക്കാട് ജില്ലയിലെ മലമ്പുഴയില്‍ അഭയം തേടിയ വി.എസ് തിരഞ്ഞെടുപ്പില്‍ ജയിച്ച് പ്രതിപക്ഷനേതാവായി.

2006-ലും 2011-ലും വി.എസിന് സീറ്റ് നിഷേധിക്കാന്‍ പിണറായിയുടെ നേതൃത്വത്തിലുളള ഔദ്യോഗിക പക്ഷം പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും ഫലമുണ്ടായില്ല. രണ്ടുതവണയും വി.എസ് പക്ഷം തെരുവിലിറങ്ങി പ്രകടനം നയിച്ചപ്പോള്‍ പോളിറ്റ്ബ്യൂറോ മുട്ടുമടക്കി വി.എസ്സിന് മലമ്പുഴയില്‍ത്തന്നെ സീറ്റ് നല്‍കി. അങ്ങനെ വിജയിച്ച വി.എസ് 2006-ല്‍ മുഖ്യമന്ത്രിയും 2011-ല്‍ പ്രതിപക്ഷ നേതാവുമായി.

15 വര്‍ഷമായി സ്റ്റേറ്റ് കാറിലും ഔദ്യോഗിക വസതിയിലും കഴിയുന്ന അദ്ദേഹത്തിന് വയസ്സ് 92 ആയി. പക്ഷേ അവയൊന്നുമില്ലാതെ ഇനി ഒരു നിമിഷം പോലും കഴിച്ചുകൂട്ടാന്‍ അദ്ദേഹത്തിന് ബുദ്ധിമുട്ടാണ്. ഇത്തവണത്തേത് വി.എസ്സിന്റെ എട്ടാമത്തെ തിരഞ്ഞെടുപ്പുമത്സരമാണ്. 1967-നു ശേഷം സംസ്ഥാനത്തുനടന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും വി.എസ്. മത്സരിച്ചിട്ടുണ്ട്. ഇത്തവണ ജയിച്ചാല്‍ മുഖ്യമന്ത്രിയോ പ്രതിപക്ഷനേതാവോ ആയി സ്റ്റേറ്റ് കാറില്‍ത്തന്നെ തുടരാം എന്നാണ് അദ്ദേഹത്തിന്റെ കണക്കുകൂട്ടല്‍.

വി.എസ് അച്യുതാനന്ദന്റെ ഈ ദുര്‍മോഹത്തിന് തടയിടാന്‍ തന്നെയാണ് പോളിറ്റ്ബ്യൂറോ അംഗങ്ങളായ പിണറായി വിജയന്റെയും കോടിയേരി ബാലകൃഷ്ണന്റെയും നേതൃത്വത്തിലുളള ഔദ്യോഗിക പക്ഷത്തിന്റെ തീരുമാനം. വി.എസ്. മുഖ്യമന്ത്രിയായിരുന്ന കാലത്തും ഇത്തവണ പ്രതിപക്ഷ നേതാവായ ശേഷവും പാര്‍ട്ടിയില്‍ അദ്ദേഹത്തെ ഒറ്റപ്പെടുത്താനും അവമതിക്കാനും അവര്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരുന്നു.

ആലപ്പുഴ സമ്മേളനത്തില്‍ നിന്ന് വിട്ടിറങ്ങിയ വി.എസ്.അച്യുതാനന്ദനെ അനുഗമിക്കാന്‍ സ്വന്തം മകനല്ലാതെ മറ്റാരും കൂട്ടുണ്ടായിരുന്നില്ല. സംസ്ഥാന സെക്രട്ടറിയായി സ്ഥാനമേറ്റ കോടിയേരി ബാലകൃഷ്ണനും ആ പദവി ഒഴിഞ്ഞ പിണറായിയും വി.എസ്സിനെ പാര്‍ട്ടിവിരുദ്ധനായി ചിത്രീകരിച്ചുകൊണ്ടു പരസ്യ പ്രസ്താവനകള്‍ നടത്തി. എന്നാല്‍ അദ്ദേഹത്തിന്റെ കുചേഷ്ടകള്‍ സഹിതമുളള അസഭ്യപ്രസംഗങ്ങളും കേള്‍ക്കാന്‍ ആളുകള്‍ കൂടുന്നതിന്റെ പേരില്‍ തിരഞ്ഞെടുപ്പുകാലങ്ങളില്‍ അദ്ദേഹത്തെ കെട്ടി എഴുന്നെളളിക്കാനും അവര്‍ തയ്യാറായി.

കേരളത്തിലെ സി.പി.എമ്മിന്റെ ഔദ്യോഗിക നേതൃത്വം ഈ തിരഞ്ഞെടുപ്പില്‍ വി.എസ്സിനെ നേരിടാന്‍ കുറേക്കൂടി തന്ത്രപരമായ ഒരു നിലപാടാണ് സ്വീകരിച്ചത്. വി.എസ്സിന് സീറ്റ് നിഷേധിച്ച് പ്രശ്‌നമുണ്ടാക്കാന്‍ അവര്‍ അവസരം കൊടുത്തില്ല. എന്നാല്‍ ഔദ്യോഗിക പ്രഖ്യാപനം വരും മുമ്പേ പുറത്തുവന്ന ആദ്യസ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ മലമ്പുഴയിലേക്ക് മറ്റൊരു പേരുണ്ടായിരുന്നു. എന്നാല്‍ വി.എസ്സിനോട് അനുഭാവമുളള കേന്ദ്രസെക്രട്ടറി സീതാറാം യെച്ചൂരി ഇടപ്പെട്ടാണ് വി.എസ്സിന് മലമ്പുഴയില്‍ സീറ്റു കൊടുത്തതെന്ന് വരുത്തിത്തീര്‍ത്തു. അതോടെ വി.എസ്സിനെതിരേ മലമ്പുഴയില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു.

മുമ്പ് മാരാരിക്കുളത്ത് ചെയ്തപോലെ തന്റെ കാലുവാരാനാണ് ഔദ്യോഗിക പക്ഷത്തിന്റെ നീക്കമെന്ന് മനസ്സിലാക്കിയ വി.എസ് തന്റെ പക്ഷക്കാരനായ ഒരാളെ ഏരിയസെക്രട്ടറിയാക്കണമെന്ന് നിര്‍ദ്ദേശിച്ചു. പാര്‍ട്ടിയിലെ വിഭാഗീയത മൂര്‍ധന്യത്തിലെത്തിക്കാന്‍ ആ നടപടി ഉപകരിക്കുമെന്ന് തിരിച്ചറിഞ്ഞ ഔദ്യോഗിക പക്ഷം ആ നിര്‍ദേശം ആംഗീകരിച്ച് വി.എസ്.പക്ഷക്കാരനെ ഏരിയസെക്രട്ടറിയാക്കി. ഇപ്പോള്‍ ഔദ്യോഗികപക്ഷത്തുളള പ്രദേശിക നേതാക്കള്‍ വി.എസ്സിനുവേണ്ടി പ്രചാരണം നടത്താന്‍ രംഗത്തില്ല. കേരളയാത്ര നടത്തിയും പാര്‍ട്ടിയില്‍ നിന്നും സ്ഥാനാര്‍ത്ഥി ലിസ്റ്റില്‍ നിന്നും വി.എസ്.പക്ഷക്കാരെ വെട്ടി നിരത്തിയും വെന്നിക്കൊടി പാറിച്ചു നില്‍ക്കുന്ന പിണറായി വിജയന് മുഖ്യമന്ത്രിയോ പ്രതിപക്ഷനേതാവോ ആകുന്നതിന് ഏകതടസമായി നില്‍ക്കുന്ന വി.എസ്സിനെ കാലുവാരിത്തോല്‍പ്പിക്കുക എന്ന ഏക മാര്‍ഗമേ ഇനി ഔദ്യോഗിക പക്ഷത്തിന്റെ മുന്നിലുളളു എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാറിടിച്ച് രണ്ടരവയസ്സുകാരന് ദാരുണാന്ത്യം  (10 minutes ago)

ആംബുലന്‍സ് ബൈക്കുകളില്‍ ഇടിച്ചു മറിഞ്ഞ് അപകടമുണ്ടായതിന് പിന്നാലെ ചികിത്സയിലിരുന്ന  (20 minutes ago)

'ഓപ്പറേഷന്‍ സിന്ദൂറിന്റെ' പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷ പരിപാടികള്‍...  (42 minutes ago)

മനോജ് എബ്രഹാമിനെ വിജിലന്‍സ് മേധാവിയായി  (57 minutes ago)

റിക്ടര്‍ സ്‌കെയില്‍ 4.0 തീവ്രത രേഖപ്പെടുത്തി.  (1 hour ago)

അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമായതിനാല്‍ വ്യോമഗതാഗതത്തിനും വി.വി.ഐ.പി യാത്രകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി  (1 hour ago)

രണ്ടാം ദിവസവും പാക്കിസ്ഥാന്‍ വിവിധയിടങ്ങളില്‍ ഡ്രോണ്‍ ....  (1 hour ago)

ഇന്ത്യയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതില്‍ റഷ്യയ്ക്ക് നന്ദി പറഞ്ഞ് വിദേശകാര്യമന്ത്രി  (10 hours ago)

നയതന്ത്ര സമീപനത്തിന് തയ്യാറാകണമെന്ന് പാക് പ്രധാനമന്ത്രിയെ ഉപദേശിച്ച് നവാസ് ഷെരീഫ്  (10 hours ago)

അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം:തിരിച്ചടിച്ച് ഇന്ത്യന്‍ സൈന്യം  (11 hours ago)

വ്യാജവാര്‍ത്തയ്‌ക്കെതിരെ പ്രതികരണവുമായി ഹരീഷ് കണാരന്‍  (11 hours ago)

വീണ്ടും പാക് പ്രകോപനം; സൈനിക മേധാവിമാരുമായി പ്രധാനമന്ത്രിയുടെ ചര്‍ച്ച  (11 hours ago)

വിദേശ യാത്രക്കാര്‍ 5 മണിക്കൂര്‍ നേരത്തെയെത്തണമെന്ന് കൊച്ചി വിമാനത്താവളവും  (12 hours ago)

കറാച്ചി പോര്‍ട്ടും തകര്‍ത്ത് സമുദ്രം ഇളക്കിമറിച്ച് INS വിക്രാന്ത് കുതിക്കുന്നു ? കിട്ടിയ അടിയുടെ പേടി പാക്കിന് മാറിയിട്ടില്ല  (12 hours ago)

വെടിയുണ്ടകള്‍ തീര്‍ന്നു ; ഇന്ത്യന്‍ സേനയ്‌ക്കെതിരെ കല്ലെടുത്ത് എറിഞ്ഞ് പാക് പട്ടാളം  (12 hours ago)

Malayali Vartha Recommends