ഇസ്രയേലല്ല പിന്നിൽ ട്രംപ്..150 പെൺകുട്ടികൾക്ക് കൂട്ടക്കുഴിമാടമെടുത്ത് ഇറാൻ..ഇറാനിയൻ പതാക പുതച്ച ആ ചെറിയ ശവപ്പെട്ടികൾ ലോകത്തിന്റെ നെഞ്ച് തകരുന്ന നിമിഷങ്ങൾ..

യുദ്ധം അതിനിടെ സംഭവിച്ചാലും അതിന്റെ അങ്ങേയ്‌യറ്റത്തെ ക്രൂരത അനുഭവിക്കുന്നത് അന്നാട്ടിലെ സാധാരണക്കാരായ ജനങ്ങളെ ആണ് . യുദ്ധം അവസാനിച്ചാലും കേറി കിടക്കാൻ ഒരു പാർപ്പിടം ഇല്ലാതെ ടെന്റുകളിലും ഉറ്റവരെയും സുഹൃത്തുക്കളെയും എല്ലാം നഷ്ട്ടപ്പെട്ട് അനാഥമായി ഭക്ഷണവും വസ്ത്രവുമില്ലാതെ അവർക്ക് ജീവിക്കേണ്ടി വരിക മാസങ്ങങ്ങളാണ് . അതുകൊണ്ട് ആണ് യുദ്ധം ആരും ആഗ്രഹിക്കാത്തതും . ഇപ്പോൾ ഇറാനിൽ നിന്നുള്ള ഒരാകാശ കാഴ്ച അത് എല്ലാവരുടെയും മനസ് വേദനിപ്പിക്കുന്നതാണ് . അറിവിന്റെ വെളിച്ചം തേടി പുസ്തകസഞ്ചികളുമായി എത്തിയ 150 ഓളം പെൺകുട്ടികൾ,
നിമിഷങ്ങൾക്കുള്ളിൽ ചാരമായ വാർത്ത ലോകത്തെ നടുക്കിയിരുന്നു .
മിനാബിലെ ആ സ്‌കൂൾ ചുവരുകളിൽ ഇന്ന് പതിഞ്ഞിരിക്കുന്നത് കേവലം സ്ഫോടനത്തിന്റെ കറകളല്ല, മറിച്ച് ലോകം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ക്രൂരമായ സാമ്രാജ്യത്വ വേട്ടയാടലിന്റെ ചോരപ്പാടുകളാണ്. ഇറാന്റെ മണ്ണിൽ പെയ്തിറങ്ങിയ ആ മാരകായുധങ്ങൾ തകർത്തത് കേവലം ഒരു കെട്ടിടത്തെയല്ല, മറിച്ച് ഒരു തലമുറയുടെ സ്വപ്നങ്ങളെയാണ്. എന്നാൽ, ഇറാനിയൻ പതാക പുതച്ച ആ ചെറിയ ശവപ്പെട്ടികൾ ലോകത്തിന് നൽകുന്ന സന്ദേശം വിലാപത്തിന്റേതല്ല, മറിച്ച് അചഞ്ചലമായ പ്രതിരോധത്തിന്റേതാണ്.
അന്താരാഷ്ട്ര നിയമങ്ങളെയും മാനുഷിക മൂല്യങ്ങളെയും കാറ്റിൽ പറത്തിക്കൊണ്ട് പിഞ്ചുകുഞ്ഞുങ്ങളെ ലക്ഷ്യമിട്ട ട്രംപ് ഭരണകൂടത്തിന്,ഇറാന്റെ ആത്മവീര്യത്തെ തകർക്കാൻ കഴിയില്ലെന്ന് മിനാബിലെ ഓരോ ശവകുടീരവും ഇന്ന് വിളിച്ചുപറയുന്നു. ആ പെൺകുട്ടികൾക്കായി കൂട്ടക്കുഴിമാടം എടുക്കുന്നതിന്റെ ദൃശ്യങ്ങളാണ് കാണുന്നത് . ഇറാനിൽ ഇസ്രയേലും യുഎസും ആക്രമണം ആരംഭിച്ച ശനിയാഴ്ച പെൺകുട്ടികൾ പഠിക്കുന്ന സ്കൂളിൽ ആക്രമണം നടത്തിയത് യുഎസ് സൈന്യമാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. സംഭവത്തിൽ യുഎസ് സൈനിക വിഭാഗം അന്വേഷണം നടത്തുന്നുണ്ട്.
എന്നാൽ തങ്ങൾ അന്വേഷണം പൂർത്തിയാക്കിയിട്ടില്ലെന്നും റിപ്പോർട്ട് സമർപ്പിച്ചിട്ടില്ലെന്നും സംഭവത്തിൽ അന്വേഷണം നടത്തുന്ന രണ്ട് യുഎസ് ഉദ്യോഗസ്ഥർ റോയിട്ടേഴ്സിനോടു പറഞ്ഞു.ആക്രമണത്തിനു ഉപയോഗിച്ച ആയുധങ്ങൾ അടക്കമുള്ള വിവരങ്ങൾ പുറത്തുവന്നാൽ മാത്രമേ ആക്രമിച്ചതാരാണെന്ന വിവരം ഉറപ്പിക്കാനാവു. അതേസമയം സ്കൂളിൽ ആക്രമണം നടത്തിയതുമായി ബന്ധപ്പെട്ട് ഒട്ടേറെ കാരണങ്ങൾ പ്രചരിക്കുമ്പോഴും തെളിവുകളുടെ അഭാവത്തിൽ ഒന്നും സ്ഥിരീകരിക്കാൻ വാർത്താ ഏജൻസികൾക്ക് ഉൾപ്പെടെ കഴിഞ്ഞിട്ടില്ല.
സ്കൂളിലുണ്ടായ ആക്രമണത്തിൽ അമേരിക്കൻ സൈന്യത്തിനു പങ്കുണ്ടെന്ന് സൂചിപ്പിക്കുന്ന റിപ്പോർട്ട് ന്യൂയോർക്ക് ടൈംസ് നൽകിയിരുന്നു. സ്കൂളിനു സമീപത്തുള്ള ഇറാൻ റവല്യൂഷനറി ഗാർഡിന്റെ നാവിക താവളത്തിൽ യുഎസ് ആക്രമണം ഉണ്ടായ അതേസമയത്താണ് സ്കൂളിലും മിസൈൽ പതിച്ചത്.യുഎസ് അബദ്ധത്തിൽ സ്കൂൾ ആക്രമിച്ചെന്നായിരുന്നു മാധ്യമ റിപ്പോർട്ട്.ഇറാൻ സ്കൂളിലുണ്ടായ ആക്രമണത്തിൽ സൈന്യം അന്വേഷണം ആരംഭിച്ചതായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് ബുധനാഴ്ച പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha





















