ഓപ്പറേഷൻ തൂഫാൻ: ദി നാർകോ ഹണ്ട് ' കേരളം ഒറ്റക്കെട്ടായി ഏറ്റെടുക്കേണ്ട ദൗത്യം

'' ഓപ്പറേഷൻ തൂഫാൻ : ദി നാർകോ ഹണ്ട് ' ഭാഗമായി മയക്ക് മരുന്ന് വിൽപ്പനയിൽ എർപ്പെടുന്നതായി സംശയിക്കുന്നവരെ കർശന പരിശോധനയ്ക്ക് വിധേയമാക്കുകയും, തുടർന്ന് വിവിധ തരത്തിലുള്ള നിരോധിത മയക്ക് മരുന്ന് കൈവശം വച്ചതിന് , 728 കേസ്സുകൾ രജിസ്റ്റർ ചെയ്യുകയും, 795 പേരെ അറസ്റ്റ് ചെയ്യുകയുമാണ് ഉണ്ടായത്. ഈ കേസുകളിലായി രാജ്യാന്തര വിപണിയിൽ ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന മാരക മയക്ക് മരുന്നായ 0.6256 Kg MDMA, കൂടാതെ 48.049 Kg കഞ്ചാവും, 0.136 Kg ഹാഷിഷ് ഓയിലും, 480 കഞ്ചാവ് ബീഡി പോലീസ് ഇവരിൽ നിന്ന് പിടിച്ചെടുക്കുകയുണ്ടായി.
മേൽപ്പറഞ്ഞ 728 കേസുകളിൽ Small Quantity ആയി 233 കേസുകളും, Medium Quantity ആയി 20 കേസുകളും, Commercial Quantity ആയി 6 കേസുകളും, 27 NDPS Act പ്രകാരം 469 കേസുകളും ഉൾപ്പെടുന്നുണ്ട്. ഇതുകൂടാതെ COTPA പ്രകാരം 115 കേസുകൾ കൂടി രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 84 സബ് ഡിവിഷനുകളിലായി 16 അംഗങ്ങളുള്ള 4 ടീമുകളെ രൂപീകരിക്കുകയും, ടീമുകളുടെ സഹായത്തോടെ നിരോധിത മയക്കുമരുന്ന് ഉൽപ്പന്നങ്ങൾ ലഭിക്കുന്ന ഉറവിടം കണ്ടെത്തി തടയുന്നതിനും, ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്നതിനും നടപടികൾ സ്വീകരിച്ചിട്ടുണ്ട്. പുതുതായി രൂപീകരിച്ച ടി ടീം ഫലപ്രദമായി പ്രവർത്തിച്ചതിന്റെ ഫലമായി പത്തനംതിട്ട പന്തളം പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്ത ക്രൈം 472/2026 കേസുമായി ബന്ധപ്പെട്ട് നൈജീരിയൻ പൗരനായ Samuel Clefosn Okafor എന്നയാളെയും, പെരുനാട് പോലീസ് സ്റ്റേഷൻ ക്രൈം 147/26 കേസുമായി ബന്ധപ്പെട്ട് Elcina Sanatan Souza എന്ന വിദേശ വനിതയെയും, പുതിയ അന്വേഷണസംഘത്തിന് ഡൽഹിയിൽ നിന്നും, ബാംഗ്ലൂരിൽ നിന്നും പിടികൂടാൻ കഴിഞ്ഞിട്ടുള്ളതാണ്.
ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട് സ്റ്റേറ്റ് സ്‌പെഷ്യൽ ബ്രാഞ്ചിൽ T-Int എന്നൊരു പദ്ധതി മയക്കുമരുന്നിന്റെ ഉറവിടം കണ്ടെത്തുന്നതിനായി രൂപീകരിച്ചിട്ടുണ്ട്.
ഇത്തരത്തിൽ സംസ്ഥാനത്ത് വേരുറപ്പിച്ചിട്ടുള്ള മയക്കുമരുന്ന് ലോബിയെ ഇല്ലാതാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ വേഗത്തിലും കൃത്യതയോടെയും നടത്തിവരുന്നുണ്ട്. കൂടാതെ ലഹരി സംബന്ധമായ വിവരങ്ങൾ പൊതുജനങ്ങൾക്ക് രഹസ്യമായി അറിയിക്കുന്നതിനായി 9497979794, 9497927797 എന്ന നമ്പറുകളിൽ വിളിക്കാവുന്നതും, 9995966666 എന്ന നമ്പരിൽ ണവമെേഅുു ചെയ്യാവുന്നതുമാണ്. ഇത്തരത്തിൽ വിവരം നൽകുന്നവരുടെ Identity ഒരു കാരണവശാലും പുറത്തുപോകാതെ നോക്കുന്നതിന് വേണ്ട കർശന നടപടികൾ സ്വീകരിച്ചിട്ടുണ്ട്. നമ്മുടെ കുട്ടികളുടെയും യുവജനങ്ങളുടെയും ഭാവി സംരക്ഷിക്കുന്നതിനായി ലഹരിയുടെ ദൂഷ്യഫലങ്ങൾ ഇല്ലാതാക്കി, Drug free കേരളം യാഥാർത്ഥ്യമാക്കാൻ എല്ലാവരുടെയും പിന്തുണ അഭ്യർത്ഥിക്കുന്നു.
"
https://www.facebook.com/Malayalivartha























