150 കോടി രൂപയുടെ ആസ്തി; 15 ഏക്കറും കടമുറികളും നൽകി, കിട്ടിയതൊന്നും പോരെന്ന് പരാതി അച്ഛനെ വെടിവെച്ച് കൊന്ന് മകൻ

പണം കണ്ട് കണ്ണ് മഞ്ഞളിച്ചാൽ പിന്നെ ബന്ധങ്ങൾക്ക് സ്ഥാനമില്ല. അടുത്ത കാലത്ത് ആ യാത്ഥാർത്യങ്ങൾ വിളിച്ച് പറയുന്ന തരത്തിലുള്ള വാർത്തകളാണ് പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്. അച്ഛൻ മരിച്ചപ്പോൾ അമ്മയിലേക്ക് വന്ന് ചേർത്ത ജോലി സ്വന്തമാക്കാൻ വേണ്ടി സ്വന്തം അമ്മയെ വെറുെ ഏഴ് ലക്ഷം രൂപ വിലയിട്ട് വാടക കൊലായാളിയ്ക്ക് ക്വട്ടേഷൻ നൽകുന്ന മകൾ, അത്തരമൊരു മനസാക്ഷിയെ മടുപ്പിച്ച ആ കഴ്പ്പേറിയ വാർത്ത വന്ന് അതികമായിട്ടില്ല .. അതിന് തൊട്ടുപിന്നാലെയിതാ സ്വത്ത് തർക്കത്തിന്റെ പേരിൽ സ്വന്തം അച്ഛനെ വെടി വെച്ച് കൊലപ്പെടുത്തിയ ഒരു മകന്റെ വാർത്ത പുറത്ത് വന്നിരിക്കുന്നു.
തന്റെ സ്വത്തിന്റെ വലിയൊരു ഭാഗം മക്കൾക്ക് വീതം വച്ച് നൽകിയിരുന്നു എങ്കിലും തന്നത് മതിയായില്ല എന്ന് പറഞ്ഞ് തുടങ്ങിയ വഴക്കാണ് കൊലപാതകത്തിലേക്ക് എത്തിച്ചത്. ഉത്തർപ്രദേശിലെ ഗാസിയാബാദ് മോദിനഗർ സ്വദേശി ഹരിഓം ചൗധരി മകന്റെ ഗൺഷൂട്ടിന് മുന്നിൽ നിസ്സഹകനായി നിൽക്കേണ്ടി വന്ന അതി ദാരുണാവസ്ഥ. ഹരിഓമിന്റെ മൂത്തമകനായ നിഖിൽ(32) ആണ് ആ കൊടും ക്രൂരത ചെയ്തത്. പ്രതി ഇപ്പോഴും ഒളിവിലാണ്.
150 കോടിയോളം രൂപയുടെ ആസ്തിയുള്ള മോദിനഗറിലെ പ്രമുഖ കർഷകനാണ് കൊല്ലപ്പെട്ട ഹരി ഓം ചൗധരി. മോദിനഗറിൽ മാത്രം 46 ഏക്കറോളം ഭൂമിയും ഡൽഹി-മീററ്റ് റോഡിലെ മാർക്കറ്റിൽ കെട്ടിടങ്ങളും ഹരിഓമിന് സ്വന്തമായിട്ടുണ്ട്. അതേസമയം, ഇദ്ദേഹത്തിന്റെ മൂത്തമകനായ നിഖിൽ സ്ഥിരം മദ്യപാനിയാണെന്നാണ് പൊലീസ് പറയുന്നത്. ഇതേച്ചൊല്ലി പിതാവും മകനും തമ്മിൽ വഴക്കും പതിവായിരുന്നു.
15 ഏക്കറോളം ഭൂമിയും മാർക്കറ്റിലെ കടമുറികളും അടുത്തിടെയാണ് ഹരിഓം നിഖിലിന്റെ പേരിലാക്കിയത്. എന്നാൽ, ബാക്കി ഭൂമി കൂടി തന്റെ പേരിൽ എഴുതിനൽകണമെന്നായിരുന്നു നിഖിലിന്റെ ആവശ്യം. ഇത് ഹരിഓം സമ്മതിച്ചില്ല. മാത്രമല്ല, മദ്യപിക്കാനും മറ്റുമായി അനാവശ്യമായി പണം ചെലവഴിക്കുന്നതിനെയും ഇദ്ദേഹം കുറ്റപ്പെടുത്തി. ബുധനാഴ്ച രാത്രി മദ്യപിച്ചനിലയിലാണ് നിഖിൽ വീട്ടിലെത്തിയത്.
മദ്യലഹരിയിൽ മകനെ കണ്ടതോടെ ഹരിഓം വഴക്ക് പറഞ്ഞു. സ്വത്തിൻ്റെ കാര്യവും ചർച്ചയായി. ഇതോടെ ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും കൈയിലുണ്ടായിരുന്ന പിസ്റ്റൾ ഉപയോഗിച്ച് നിഖിൽ പിതാവിന് നേരേ വെടിയുതിർക്കുകയുമായിരുന്നു. മുഖത്തും നെഞ്ചിലും വയറിലും ഉൾപ്പെടെ ആറുതവണ ഹരിഓമിന് വെടിയേറ്റെന്നാണ് പൊലീസ് പറയുന്നത്. ഹരിഓമിന്റെ ഭാര്യ അനിതയും ഇളയമകൻ നീഷുവും ഇതേസമയം വീട്ടിലുണ്ടായിരുന്നു. സംഭവത്തിന് പിന്നാലെ പ്രതിയായ നിഖിൽ വീട്ടിൽനിന്ന് കടന്നുകളഞ്ഞു.
https://www.facebook.com/Malayalivartha

























