മുല്ലപ്പെരിയാറിനെ തകർത്തേ അടങ്ങുകയുള്ളൂ..!!മലയാളികളുടെ ജീവൻ വെച്ച് കളിച്ച് 'വിജയ്' ഒന്നൊന്നര കളി..മലയാളികൾ കൂടെ ഇറങ്ങും

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്താൻ നടപടി സ്വീകരിക്കുമെന്ന് തമിഴ്‌നാട് ബജറ്റിൽ പ്രഖ്യാപനം. മുഖ്യമന്ത്രി വിജയിയുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ ആദ്യ ബജറ്റ് പ്രസംഗത്തിലാണ് കേരളത്തെ ആശങ്കയിലാക്കുന്ന പ്രഖ്യാപനം ധനമന്ത്രി നടത്തിയത്. നിലവിലുള്ള കരാറുകൾ, ട്രൈബ്യൂണൽ ഉത്തരവുകൾ, കോടതി വിധികൾ എന്നിവ മുൻനിർത്തി ജലനിരപ്പ് ഉയർത്തുമെന്നാണ് തമിഴ്‌നാടിന്റെ നിലപാട്.
സംസ്ഥാനത്തിന്റെ ജലാവകാശങ്ങൾ പൂർണ്ണമായും സംരക്ഷിക്കുമെന്നും അയൽസംസ്ഥാനങ്ങളുമായുള്ള നദീജല തർക്കങ്ങളിൽ വിട്ടുവീഴ്ചയില്ലെന്നും ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കുന്നു. കർണാടകയുടെ മേഘദാതു പദ്ധതിയെ ശക്തമായി എതിർക്കുന്നതിനൊപ്പം, കേരളവുമായുള്ള മുല്ലപ്പെരിയാർ വിഷയത്തിലും കടുത്ത നിലപാട് തുടരാനാണ് പുതിയ സർക്കാരിന്റെ നീക്കം.
ദീർഘകാല ജലസുരക്ഷ ഉറപ്പാക്കുന്നതിനും കർഷക ക്ഷേമത്തിനുമായി മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയർത്തുന്നതിന് പുറമെ ആനമലയാർ, നല്ലൂർ അണക്കെട്ട് പദ്ധതികൾ നടപ്പിലാക്കുമെന്നും ബജറ്റ് വാഗ്ദാനം ചെയ്യുന്നു. രാഷ്ട്രീയ നേട്ടങ്ങൾക്കും സിനിമയിലെ നായക പരിവേഷത്തിനും വേണ്ടി അയൽസംസ്ഥാനങ്ങളുടെ സുരക്ഷയും ആശങ്കകളും അവഗണിച്ച് മാസ് കാണിക്കാൻ മുതിരുന്നത് ഇരുസംസ്ഥാനങ്ങൾക്കുമിടയിൽ വലിയ ആപത്തും നയതന്ത്ര വിള്ളലും വിളിച്ചുവരുത്തുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
കേരളത്തിന്റെ സുരക്ഷാ ആശങ്കകൾ തള്ളി തമിഴ്‌നാട് ഏകപക്ഷീയമായി മുന്നോട്ടുപോകുന്നത് അണക്കെട്ടിന് താഴെ കഴിയുന്ന ആയിരക്കണക്കിന് ജനങ്ങളെ വീണ്ടും ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന ഇത്തരം നീക്കങ്ങളിൽ നിന്ന് പുതിയ സർക്കാർ പിന്തിരിയണമെന്ന ആവശ്യം ശക്തമാകുന്നുണ്ട്.
അതേസമയം, ഗോദാവരി-കാവേരി നദീബന്ധന പദ്ധതി ദ്രുതഗതിയിൽ പൂർത്തിയാക്കുമെന്നും അന്തർസംസ്ഥാന നദീജല പങ്കുവെക്കലിൽ തമിഴ്‌നാടിന്റെ താൽപ്പര്യങ്ങൾ മാത്രമായിരിക്കും മുൻനിർത്തുകയെന്നും സർക്കാർ പ്രഖ്യാപിച്ചു. പുതിയ സർക്കാരിന്റെ ഈ നിലപാടിനെതിരെ ശക്തമായ പ്രതിഷേധവുമായി പ്രതികരണങ്ങൾ വരും ദിവസങ്ങളിൽ ഉയരാൻ സാധ്യതയുണ്ട്.
അതേസമയം, തമിഴ്‌നാടിൻ്റെ 2026-27 സാമ്പത്തിക വർഷത്തേക്കുള്ള സംസ്ഥാന ബജറ്റ് ധനമന്ത്രി മരിയ വിൽസൺ നിയമസഭയിൽ അവതരിപ്പിച്ചു. 2031-ഓടെ തമിഴ്‌നാടിനെ 1.5 ട്രില്യൺ ഡോളർ സാമ്പത്തിക വ്യവസ്ഥയാക്കി മാറ്റുക എന്ന ബൃഹത്തായ ലക്ഷ്യത്തോടെയുള്ള നിർണായക പദ്ധതികളാണ് ബജറ്റിലൂടെ പ്രഖ്യാപിച്ചിരിക്കുന്നത്. മുഖ്യമന്ത്രി വിജയിയുടെ നേതൃത്വത്തിൽ തത്വധിഷ്ഠിതവും സുതാര്യവുമായ ഭരണമാണ് സംസ്ഥാനത്ത് നടക്കുന്നതെന്ന് ധനമന്ത്രി തൻ്റെ ബജറ്റ് പ്രസംഗത്തിൽ എടുത്തുപറഞ്ഞു.
വിദ്യാഭ്യാസ മേഖലയുടെ സമഗ്ര വികസനത്തിന് വൻ തുകയാണ് ഈ ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്. സ്കൂൾ വിദ്യാഭ്യാസ വകുപ്പിനായി 44,527 കോടി രൂപയും ഉന്നതവിദ്യാഭ്യാസ വകുപ്പിന് 8,393 കോടി രൂപയും നീക്കിവെച്ചു. സംസ്ഥാനത്തെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായി 3,734 സർക്കാർ സ്കൂളുകൾ നവീകരിക്കാൻ 300 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha

























