ഞാനൊരു അമ്മയാടോ.... എനിക്ക് ഒരു മോനുണ്ടെടോ.... എംഡിഎംഎ ഇടപാടുമായി ബന്ധമില്ല; ലക്ഷങ്ങളുടെ ഇടപാട് നടത്തിയിട്ടില്ല; തന്റെ ബാങ്ക് അക്കൗണ്ടുകൾ മൈനസ് ആണ്; മാധ്യമങ്ങളോടു വിളിച്ച് പറഞ്ഞ് എംഡിഎംഎ കേസിൽ അറസ്റ്റിലായ അധ്യാപിക കീർത്തന

വടകര എംഡിഎംഎ വിതരണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ പേരാമ്പ്ര ബ്ലോക്ക് റിസോഴ്സ് സെന്ററിലെ മുൻ കായിക പരിശീലക മരുതോങ്കര സ്വദേശി കെ.സി.കീർത്തനയെ(31) പൊലീസ് കസ്റ്റഡിയിൽ വിട്ടു ,വടകര എൻഡിപിഎസ് കോടതി ഇന്ന് വൈകിട്ട് അഞ്ചു വരെയാണ് കീർത്തനയെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്.. 3 ദിവസത്തെ കസ്റ്റഡിയാണ് പോലീസ് ആവശ്യപ്പെട്ടതെങ്കിലും രണ്ടുദിവസമാണ് ജഡ്ജി അന്യാസ് തയ്യിൽ അനുവദിച്ചത്. പോലീസ് കീർത്തനയെ ജീപ്പിൽ കയറുന്നതിനിടെ കീർത്തന മാധ്യമങ്ങളോടു ചില കാര്യങ്ങൾ വിളിച്ചുപറഞ്ഞു.
അത് ഇപ്രകാരമാണ്;- എംഡിഎംഎ ഇടപാടുമായി ബന്ധമില്ലെന്നും ലക്ഷങ്ങളുടെ ഇടപാട് നടത്തിയിട്ടില്ലെന്നും തന്റെ ബാങ്ക് അക്കൗണ്ടുകൾ മൈനസ് ആണെന്നും പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്യലിനായി കൊണ്ടുപോകുന്നതിനിടെ കീർത്തന വിളിച്ചു പറഞ്ഞു.... . ഗ്രാമീണ ബാങ്കിലും കൊയിലാണ്ടി കാനറ ബാങ്കിലുമുള്ള അക്കൗണ്ടുകളിൽ ലോൺ അടവ് മൈനസ് ആണ്. ഞാനൊരു അധ്യാപികയും ഒരു ആൺകുട്ടിയുടെ അമ്മയുമാണ്. ലഹരി ഇടപാടു നടത്തില്ലെന്നും ഇക്കാര്യം മാധ്യമങ്ങൾ എങ്കിലും തിരിച്ചറിയണമെന്നും കീർത്തന പറഞ്ഞു ഞാനൊരു അമ്മയാണ്... എനിക്ക് ഇതിൽ പങ്കില്ല...'
എന്റെ രണ്ട് ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റും നിങ്ങൾ പരിശോധിച്ചോ, രണ്ടിലും ലോൺ അടവ് മൈനസാണ്... അന്വേഷണോദ്യോഗസ്ഥർ പറയുന്നതെല്ലാം സത്യമല്ല... മാധ്യമങ്ങളും സത്യം അറിയണം... എനിക്കിതിൽ പങ്കില്ല... എംഡിഎംഎ കൊടുത്തിട്ടില്ല... ഞാനൊരു അധ്യാപികയാണ്, ആൺകുട്ടിയുടെ അമ്മയാണ്...'' - എന്നും കീർത്തന പറഞ്ഞു.
https://www.facebook.com/Malayalivartha

























