കേന്ദ്ര സർക്കാർ നടപ്പിലാക്കാൻ ശ്രമിക്കുന്ന തൊഴിലാളി വിരുദ്ധ തൊഴിൽ കോഡുകൾ റദ്ദാക്കുക; കേന്ദ്ര നയങ്ങൾക്കെതിരെ നാളെ സംസ്ഥാനത്ത് ജയിൽ നിറയ്ക്കൽ സമരമുണ്ടാകുമെന്ന് മുൻ മന്ത്രി വി ശിവൻകുട്ടി

കേന്ദ്ര നയങ്ങൾക്കെതിരെ നാളെ സംസ്ഥാനത്ത് ജയിൽ നിറയ്ക്കൽ സമരമുണ്ടാകുമെന്ന് മുൻ മന്ത്രി വി ശിവൻകുട്ടി, ജൂലൈ 29ന് ഡൽഹി താൽക്കത്തോറ സ്റ്റേഡിയത്തിൽ ചേർന്ന ട്രേഡ് യൂണിയൻ - കിസാൻ സംയുക്ത കൺവെൻഷൻ ആഹ്വാനം ചെയ്ത, കേന്ദ്രസർക്കാർ ഓഫീസ് ഉപരോധ സമരം നാളെ രാജ്യവ്യാപകമായി നടക്കുകയാണ്.
ദേശീയ ട്രേഡ് യൂണിയനുകളും, സംയുക്ത കിസാൻ മോർച്ചയും സംയുക്തമായാണ് ഈ സമരം പ്രഖ്യാപിച്ചത്.
കർഷക തൊഴിലാളി സംഘടനകളും ഈ സമരത്തിൽ ചേരുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യവ്യാപകമായി, ലക്ഷക്കണക്കിന് തൊഴിലാളികളും, കർഷകരും, കർഷകത്തൊഴിലാളികളും ഈ സമരത്തിൽ അണിചേരും.
സംസ്ഥാനത്ത് ആഗസ്റ്റ് 10-ന് കേന്ദ്രസർക്കാർ ഓഫീസുകൾ ഉപരോധിച്ച് 'ജയിൽ നിറയ്ക്കൽ സമരം' നടത്തും.സമരത്തിനാധാരമായ പ്രധാന മുദ്രാവാക്യങ്ങൾ
1. കേന്ദ്ര സർക്കാർ നടപ്പിലാക്കാൻ ശ്രമിക്കുന്ന തൊഴിലാളി വിരുദ്ധ തൊഴിൽ കോഡുകൾ റദ്ദാക്കുക,
2. കാർഷിക വിളകൾക്ക് സ്വാമിനാഥൻ കമ്മീഷൻ ശുപാർശ ചെയ്ത പ്രകാരമുള്ള താങ്ങുവില നിയമപരമായി ഉറപ്പാക്കുക,
3. വൈദ്യുതി ഭേദഗതി ബിൽ പിൻവലിക്കുക ,
4. സ്‌കീം തൊഴിലാളികൾ ഉൾപ്പെടെയുള്ള എല്ലാ മേഖലയിലെയും തൊഴിലാളികൾക്ക് ക്ഷാമബത്ത ഉൾപ്പെടുത്തി കുറഞ്ഞ വേതനം പ്രതിമാസം 42,000 രൂപയായി വർദ്ധിപ്പിക്കുക,
5.വി.ബി.ജി.ആർ.എ.എം.ജി പദ്ധതിയും സ്വതന്ത്ര വ്യാപാര കരാറുകളും റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം.
ഇന്ത്യൻ തൊഴിലാളികളുടെ മൗലികമായ അവകാശങ്ങളെയെല്ലാം നിഷേധിക്കുന്ന ലേബർ കോഡുകൾ പിൻവലിക്കണമെന്ന ആവശ്യവും, കോഡുകൾ പാർലിമെന്റ് പാസാക്കിയ 2019 മുതൽ ട്രേഡ് യൂണിയനുകൾ ഒറ്റക്കെട്ടായി ആവശ്യപ്പെടുകയാണ്. ഈ ആവശ്യ മുന്നയിച്ച് 6 ദേശീയ പണിമുടക്കുകൾ നടത്തി.
എന്നാൽ പാർലമെന്റ് പാസ്സാക്കിയ ലേബർ കോഡുകൾക്ക് ചട്ടങ്ങൾ വിജ്ഞാപനം ചെയ്യുന്നത് സർക്കാർ ദീർഘിപ്പിച്ചു. ബംഗാൾ ഉൾപ്പെടെ നാല് സംസ്ഥാന അസംബ്ലി തെരഞ്ഞെടുപ്പുകൾക്ക് ശേഷം ,ചട്ടങ്ങൾ കേന്ദ്രസർക്കാർ വിജ്ഞാപനം ചെയ്യൂ. തൊഴിലാളി സംഘടനകളെ വെല്ലുവിളിച്ചു കൊണ്ടാണ് സർക്കാരിന്റെ ഈ നീക്കം.
https://www.facebook.com/Malayalivartha
























