സ്വകാര്യ ബസ് സർവീസിനെ വ്യവസായമായി പ്രഖ്യാപിക്കുക, പ്രതിമാസം നികുതി അടയ്ക്കാൻ അവസരം നൽകുക എന്നിവയ്ക്ക് ശുപാർശ; സ്വകാര്യ ബസ് മേഖലയെ തകർക്കില്ലെന്ന് ഗതാഗത മന്ത്രി സി.പി ജോൺ

സ്വകാര്യ ബസ് മേഖലയെ ഒരുതരത്തിലും തകർക്കുന്ന സമീപനം സർക്കാരിനില്ലെന്ന് ഗതാഗത മന്ത്രി സി.പി ജോൺ. വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കെഎസ്ആർടിസിയിൽ പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി നടപ്പിലാക്കിയതിനെ തുടർന്ന് പ്രതിസന്ധിയിലായ സ്വകാര്യ ബസ് വ്യവസായത്തെ സംരക്ഷിക്കാൻ സർക്കാർ നിയോഗിച്ച പഠനസമിതി മുഖ്യമന്ത്രി വി.ഡി സതീശന് സമർപ്പിച്ച റിപ്പോർട്ടിലെ ശുപാർശകളെക്കുറിച്ച് മന്ത്രി വിശദമാക്കി.
റിപ്പോർട്ടിലെ ശുപാർശകളിൽ ഭൂരിഭാഗവും സ്വകാര്യ ബസ് മേഖലയ്ക്ക് അനുകൂലമാണ്. അതിൽ നടപ്പാക്കാൻ കഴിയുന്നതെല്ലാം സർക്കാർ ചെയ്യും. ചില ശുപാർശകൾ സംസ്ഥാനത്തിന് മാത്രമായി നടപ്പാക്കാൻ കഴിയാത്തതുണ്ട് എന്നും മന്ത്രി വ്യക്തമാക്കി. .
സ്വകാര്യ ബസ് സർവീസിനെ വ്യവസായമായി പ്രഖ്യാപിക്കുക, പ്രതിമാസം നികുതി അടയ്ക്കാൻ അവസരം നൽകുക എന്നിവയും സമിതിയുടെ ശുപാർശകളിലുണ്ട്. സ്വകാര്യ ബസ് മേഖലയെ വ്യവസായമായി പ്രഖ്യാപിച്ചാൽ അവർക്ക് വലിയ നേട്ടമാകുമെന്നും സ്വകാര്യ ബസ് സർവീസും പൊതുഗതാഗത സംവിധാനത്തിന്റെ ഭാഗമായാണ് പരിഗണിക്കപ്പെടുന്നതെന്നും മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha

























