ബുള്ളറ്റ് ട്രെയിന്‍ തട്ടി മൃതദേഹം പൂര്‍ണ്ണമായും ചിന്നിച്ചിതറി..കണ്ണൂര്‍ സ്വദേശിനിയായ യുവതിയുടെ മൃതദേഹം നാട്ടിലെത്തിക്കില്ല..പ്രിയപ്പെട്ട മകള്‍ ഇനി തിരിച്ചുവരില്ലെന്ന വാര്‍ത്ത..

ജപ്പാനില്‍ ട്രെയിന്‍ തട്ടി ദാരുണമായി കൊല്ലപ്പെട്ട കണ്ണൂര്‍ സ്വദേശിനിയായ യുവതിയുടെ മൃതദേഹം നാട്ടിലെത്തിക്കില്ല. വന്‍ ദുരന്തത്തിന്റെ ആഘാതത്തില്‍ കഴിയുന്ന കുടുംബത്തിന് ഇരട്ടി സങ്കടമായി മാറി ഈ തീരുമാനം. ഇരിക്കൂര്‍ പടിയൂര്‍ സ്വദേശിനിയായ ദേവികയുടെ (22) സംസ്‌കാരം ജപ്പാനില്‍ തന്നെ നടത്താനാണ് ബന്ധുക്കളും അധികൃതരും തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ സെപ്റ്റംബര്‍ രണ്ടിനായിരുന്നു നാടിനെ നടുക്കിയ ദാരുണ സംഭവം നടക്കുന്നത്.
ഇഗലൊചൊവന്‍ സോഷ്യല്‍ വെല്‍ഫെയര്‍ കോര്‍പറേഷനില്‍ നഴ്‌സിംഗ് അസിസ്റ്റന്റായി ജോലി ചെയ്തു വരികയായിരുന്ന ദേവിക റെയില്‍വേ ട്രാക്കില്‍ വെച്ച് ട്രെയിന്‍ തട്ടി മരണപ്പെടുകയായിരുന്നു. ഇത് ആത്മഹത്യയാണെന്നാണ് പ്രാദേശിക പോലീസിന്റെ പ്രാഥമിക നിഗമനം. ബുള്ളറ്റ് ട്രെയിന്‍ തട്ടി മൃതദേഹം പൂര്‍ണ്ണമായും ചിന്നിച്ചിതറിയ നിലയിലായിരുന്നു കണ്ടെത്തിയത്. തന്മൂലം മൃതദേഹം എമ്പാമിംഗ് നടത്തി വിമാനമാര്‍ഗ്ഗം നാട്ടിലേക്ക് എത്തിക്കുന്നതില്‍ സാങ്കേതികവും നിയമപരവുമായ വലിയ തടസ്സങ്ങള്‍ നേരിടുന്നുണ്ടെന്ന്
ജപ്പാനിലെ ഇന്ത്യന്‍ എംബസി അധികൃതര്‍ ബന്ധുക്കളെ അറിയിച്ചു. തുടര്‍ന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെയും ജപ്പാനിലെ മലയാളി സംഘടനകളുടെയും മുന്‍കൈയില്‍ നടന്ന വിദഗ്ധ ചര്‍ച്ചകള്‍ക്കൊടുവിലാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുന്നത് പ്രായോഗികമല്ലെന്ന നിഗമനത്തില്‍ എല്ലാവരും എത്തിച്ചേര്‍ന്നത്. മുഖ്യമന്ത്രിയുടെ ഓഫിസ് അടക്കം ശ്രമം നടത്തിയിരുന്നു. ബന്ധുക്കളുടെ പരാതിയിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ, കെ.സി.വേണുഗോപാൽ, കെ.സുധാകരൻ എംപി, സജീവ് ജോസഫ് എംഎൽഎ എന്നിവർ സംഭവത്തിൽ ഇടപെട്ടിരുന്നു.
പ്രിയപ്പെട്ട മകളെ അവസാനമായി ഒരു നോക്ക് കാണാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് കുടുംബം
https://www.facebook.com/Malayalivartha



























