16 ലക്ഷം ജനങ്ങൾ ഒഴിപോകും 40 മഞ്ഞു തടാകങ്ങൾ പൊട്ടാം ഇന്ത്യയിലും വൻ ദുരന്തം വരുന്നു മുന്നറിയിപ്പ്..!ഞെട്ടിച്ച് റിപ്പോർട്ട്

ഹിമാലയൻ മലനിരകളിലെ കാലാവസ്ഥാ വ്യതിയാനവും മഞ്ഞുരുകലും തെക്കൻ ഏഷ്യൻ രാജ്യങ്ങളിൽ വലിയ ആശങ്ക സൃഷ്ടിക്കുന്നതിനിടെ, വടക്കുകിഴക്കൻ ഇന്ത്യൻ സംസ്ഥാനമായ സിക്കിമിൽ വൻ ദുരന്ത സാധ്യത മുന്നറിയിപ്പ്. സിക്കിമിലെ 40 മഞ്ഞുതടാകങ്ങൾ പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിന് കാരണമായേക്കാമെന്ന് ശാസ്ത്രീയ വിലയിരുത്തലുകളിൽ കണ്ടെത്തി. ഇതിൽ 16 തടാകങ്ങൾ അതീവ അപകടകരമായ 'കാറ്റഗറി എ' വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 16 ലക്ഷത്തോളം ആളുകളുടെ ജീവനും സ്വത്തിനും ഭീഷണിയുയർത്തുന്ന ഈ സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങളും മുൻകൂട്ടി മുന്നറിയിപ്പ് നൽകുന്ന സംവിധാനങ്ങളും ശക്തമാക്കുകയാണ് സംസ്ഥാന സർക്കാർ.
∙ ഭീതി വിതയ്ക്കുന്ന 'ഗ്ലോഫ്' ഭീഷണി
ഹിമാലയൻ ഗ്ലേഷിയറുകൾ വേഗത്തിൽ ഉരുകിയൊലിക്കുമ്പോൾ അവ ഉണ്ടാക്കുന്ന സ്വാഭാവിക തടസ്സങ്ങൾക്കിടയിൽ വെള്ളം കെട്ടിനിന്നാണ് ഇത്തരം ഹിമ തടാകങ്ങൾ രൂപപ്പെടുന്നത്. വൻതോതിൽ വെള്ളം നിറയുമ്പോഴോ, ഭൂകമ്പം, ഉരുൾപൊട്ടൽ, മഞ്ഞുമല ഇടിയൽ തുടങ്ങി കാരണങ്ങളാലോ ഇത്തരം തടാകങ്ങളുടെ സ്വാഭാവിക അണക്കെട്ടുകൾ തകരുകയും ദശലക്ഷക്കണക്കിന് ലീറ്റർ വെള്ളം നിമിഷങ്ങൾക്കുള്ളിൽ താഴേക്ക് കുതിച്ചെത്തുകയും ചെയ്യുന്നു. ഇതാണ് 'ഗ്ലോഫ്' അഥവാ ഗ്ലേഷിയൽ ലേക്ക് ഔട്ട്‌ബർസ്റ്റ് ഫ്ലഡ്.
ഏതാനും ആഴ്ചകൾക്ക് മുൻപ് (ഓഗസ്റ്റ് 26) നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ മഞ്ഞുമല ഇടിഞ്ഞുണ്ടായ വൻ പ്രളയത്തിൽ നൂറുകണക്കിന് ആളുകൾക്ക് ജീവൻ നഷ്ടപ്പെടുകയും വലിയ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തിരുന്നു. ഇത് നേരിട്ടൊരു മഞ്ഞുതടാക ദുരന്തമല്ലെങ്കിൽപോലും, ഹിമാലയൻ മേഖല അഭിമുഖീകരിക്കുന്ന വലിയ പരിസ്ഥിതി ആഘാതങ്ങളിലേക്ക് വീണ്ടും ലോകശ്രദ്ധ ക്ഷണിക്കുന്നതായിരുന്നു.
സിക്കിമിനെ സംബന്ധിച്ച് ഇതൊരു പുതിയ ഭീഷണിയല്ല. 2023 ഒക്ടോബറിലുണ്ടായ വിനാശകരമായ ഗ്ലോഫ് ദുരന്തത്തിൽ 60-ലേറെ പേർക്ക് ജീവൻ നഷ്ടപ്പെടുകയും, ചുങ്താം അണക്കെട്ട് പൂർണമായി തകരുകയും ചെയ്തിരുന്നു. മങ്കാൻ, ഗാംഗ്ടോക്, പാക്യോങ്, നാംചി തുടങ്ങി ജില്ലകളിൽ കോടികണക്കിന് രൂപയുടെ അടിസ്ഥാന സൗകര്യങ്ങളാണ് അന്ന് ഒലിച്ചുപോയത്.
∙ തടാകങ്ങളുടെ തരംതിരിക്കലും സുരക്ഷാ പദ്ധതികളും
നിലവിലെ വിവരങ്ങൾ അനുസരിച്ച് സിക്കിമിൽ തിരിച്ചറിഞ്ഞ 40 അപകടസാധ്യതയുള്ള തടാകങ്ങളിൽ കാറ്റഗറി എ (അതീവ അപകട സാധ്യത)യിൽ 16 തടാകങ്ങൾ, കാറ്റഗറി ബി (മിതമായ അപകട സാധ്യത)യിൽ 2 തടാകങ്ങൾ, കാറ്റഗറി സി (കുറഞ്ഞ അപകട സാധ്യത)യിൽ 9 തടാകങ്ങൾ, തരംതിരിക്കാത്തവയിൽ 13 തടാകങ്ങൾ ഉൾപ്പെടുന്നു.
ഓരോ തടാകത്തിന്റെയും ഭൂപ്രകൃതിയും അപകടസാധ്യതയും വേറിട്ടതായതിനാൽ ഒരു സാർവത്രിക പരിഹാരമാർഗം സാധ്യമല്ലെന്ന് അധികൃതർ വ്യക്തമാക്കുന്നു. ഇതിനാൽ, പ്രധാനപ്പെട്ട തടാകങ്ങൾക്ക് പ്രത്യേകം പദ്ധതികളാണ് ആവിഷ്കരിക്കുന്നത്.
ഏഴാം വട്ടവും പുകഞ്ഞുകത്തുന്ന പരിസ്ഥിതിലോല വിജ്ഞാപനം; ‘പ്രത്യാഘാതം’ മനസ്സിലാക്കാൻ മലയാള വിവർത്തനം; വിദേശ ഫണ്ട് നേടിയെടുക്കാനോ ഇഎസ്എ?
ആദ്യം കണ്ടത് എട്ടാം വയസ്സിൽ, അന്നേ തുടങ്ങിയ ഇഷ്ടം! പരസ്പരം മിണ്ടാതെ ആ 4 വർഷം; വീണ്ടും കണ്ടതു മുതൽ മെസ്സിയുടെ കരുത്ത്! വൻ വ്യവസായി മാത്രമല്ല അന്റോനെല്ല
ഉണ്ണിക്കണ്ണന്റെ കുഞ്ഞിക്കാൽ പതിഞ്ഞ പൂന്താനം ഇല്ലം; മകനെ നഷ്ടപ്പെട്ട ഭക്തനെ നേരിട്ടെത്തി ഭഗവാൻ ആശ്വസിപ്പിച്ച മണ്ണ്; ഭക്തിയുടെ പൂന്തേൻ പോലൊരിടം...
1. ഷാക്കോ ഛോ തടാകം: സിക്കിമിലെ ഏറ്റവും അപകടകരമായ നിലയിലുള്ള തടാകമാണിത്. ഇതിന്റെ പ്രതിരോധത്തിനായി തയാറാക്കിയ വിശദമായ പദ്ധതി റിപ്പോർട്ട് ദേശീയ ദുരന്ത നിവാരണ അതോറിറ്റിക്കും, പ്രാഥമിക റിപ്പോർട്ട് കേന്ദ്ര ജൽ ശക്തി മന്ത്രാലയത്തിനും സമർപ്പിച്ചു.
2. ലോനാക് കോംപ്ലക്സ്: ഇവിടെ ദുരന്തസാധ്യത കുറയ്ക്കുന്നതിനായി 'മുഗുതാങ്ങിന്' സമീപമുള്ള ഡോൽമ സമ്പയിൽ ഫ്ലഡ്-റിട്ടൻഷൻ സ്ട്രക്ചർ നിർമിക്കാൻ കേന്ദ്ര വാട്ടർ കമ്മിഷനും സിക്കിം സർക്കാരും സംയുക്തമായി പദ്ധതി തയാറാക്കുന്നു.
3. ഗുരുഡോങ്മാർ കോംപ്ലക്സ്: സാംസ്കാരികമായും തീർഥാടന കേന്ദ്രമെന്ന നിലയിലും അതീവ പ്രാധാന്യമുള്ള ഗുരുഡോങ്മാറിൽ, ജനവികാരങ്ങളെയും പരിസ്ഥിതിയെയും മാനിച്ചുകൊണ്ട് തടാകത്തിന്റെ ഔട്ട്‌ലെറ്റിൽ സംരക്ഷണ മതിൽ നിർമിക്കാനാണ് നിർദേശം.
∙ സാങ്കേതികവിദ്യയും ദുരന്ത നിവാരണ മാർഗങ്ങളും
സാറ്റലൈറ്റ് ചിത്രങ്ങളും റിമോട്ട് സെൻസിങ് സാങ്കേതികവിദ്യയും ഉപയോഗിച്ച് തടാകങ്ങളിലെ വെള്ളത്തിന്റെ അളവ് കൃത്യമായി നിരീക്ഷിച്ചുവരികയാണെന്ന് സിക്കിം സയൻസ് ആൻഡ് ടെക്നോളജി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സന്ദീപ് താംബെ അറിയിച്ചു. ഇന്ത്യയിലെ ആദ്യത്തെ 'ജിഎൽഒഎഫ് റിസ്ക് മിറ്റിഗേഷൻ പ്രോട്ടോക്കോൾ' രൂപീകരിക്കാനുള്ള ശ്രമത്തിലാണ് സിക്കിം. ഇത് വിജയിച്ചാൽ മറ്റ് ഹിമാലയൻ സംസ്ഥാനങ്ങൾക്കും ഇത് മാതൃകയാക്കാം.
സൈഫണിങ്, മോട്ടോർ ഉപയോഗിച്ചുള്ള പമ്പിങ് വഴി വെള്ളം പുറത്തേക്ക് കളയുക, സ്വാഭാവിക ഡ്രെയിനേജ് ചാനലുകളുടെ ആഴവും വീതിയും കൂട്ടുക, മണ്ണും പാറയും അടങ്ങിയ സ്വാഭാവിക ഭിത്തികൾ കൃത്യമായ സുരക്ഷയോടെ വെട്ടിമാറ്റി വെള്ളത്തിന് വഴിതിരിച്ചുവിടുക, മല തുരന്ന് ടണലുകൾ നിർമിച്ച് അധികജലം മറ്റ് നദികളിലേക്ക് ഒഴുക്കുക എന്നിവയാണിത്.
https://www.facebook.com/Malayalivartha

























