'നമ്മള്‍ ബേപ്പൂര്‍ കോര്‍ ടീം'.. എന്ന വാട്‌സാപ്പ് ഗ്രൂപ്പ് ഹവാല ഇടപാടിന്റെ കേന്ദ്ര ബിന്ദു..വമ്പൻ രഹസ്യം പൊട്ടിച്ച് ഇ ഡി..അല്ലെന്ന് കാറാണ് മെഴുകി റിയാസ് എം എൽ എ..

കള്ളപ്പണ ഇടപാട് സംബന്ധിച്ച അന്വേഷണത്തില്‍ മുന്‍ മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ ഓഫീസിനെക്കൂടി അന്വേഷണ പരിധിയില്‍ കൊണ്ടുവരണമെന്നാണ് ഇ ഡി മുന്നോട്ടുവെക്കുന്ന പ്രധാന ആവശ്യം. അതിനുള്ള കരുക്കൾ നീക്കി തുടങ്ങി ഇ ഡി . ഇപ്പോഴിതാ ആകെ ഭയന്ന റിയാസ് എന്തൊക്കെയാണ് വിളിച്ചു കൂവുന്നത് എന്നുള്ളത് അദേഹത്തിന് തന്നെ അറിയാത്ത അവസ്ഥയാണ് . ഇന്നു രാവിലെ മുതൽ വന്നുകൊണ്ടിരിക്കുന്ന വാർത്തകൾ ബോധപൂർവം തന്നെ മോശമാക്കാൻ വേണ്ടിയുള്ള ശ്രമങ്ങളുടെ ഭാഗമാണെന്ന് പി.എ. മുഹമ്മദ് റിയാസ് എംഎൽഎ.
സിപിഎം വിപുലീകൃത റാലി നടക്കുന്ന ദിവസം ഇ.ഡി കേസിലെ വിവരങ്ങൾ പുറത്തുവിട്ടത് എന്തിനാണെന്നും റിയാസ് കോഴിക്കോട്ട് മാധ്യമങ്ങളോട് പ്രതികരിച്ചു. മേയ് 27ന് കിട്ടിയ രേഖകളാണ് ഒരു ലക്ഷം പേരുടെ റാലി നടക്കുന്ന ദിവസം പുറത്തുവന്നിട്ടുള്ളത്. സമൂഹത്തിനു മുന്നിൽ തന്നെ അപമാനിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഇത്. കേസ് നടപടികൾ നിയമപരമായി നേരിടുമെന്നും റിയാസ് പറഞ്ഞു.‘നമ്മൾ ബേപ്പൂർ’ എന്ന വാട്സാപ് ഗ്രൂപ്പിനെയാണ് ഹവാല ഇടപാടിനുള്ളതെന്ന് ഇ.ഡി പറയുന്നത്. എന്നാൽ ബേപ്പൂർ മണ്ഡലത്തിലെ പ്രവർത്തനങ്ങൾക്കു വേണ്ടി രൂപീകരിച്ചിട്ടുള്ളതാണ് ഈ ഗ്രൂപ്പ്.
ഇതിൽ മാധ്യമപ്രവർത്തകർ പൊതുജനങ്ങൾ എന്നിവരടക്കം അംഗങ്ങളാണ്. ഇന്നത്തെ കാലത്ത് ഒരുവിധം എല്ലാ എംഎൽഎമാരും ഇത്തരം ഗ്രൂപ്പുകൾ ഉണ്ടാക്കാറുണ്ടെന്നും റിയാസ് പറഞ്ഞു.എന്നാൽ റിയാസ് കേട്ടത് തെറ്റിയതാണ് നമ്മള്‍ ബേപ്പൂര്‍ കോര്‍ ടീം എന്ന വാട്‌സാപ്പ് ഗ്രൂപ്പ് ഹവാല ഇടപാടിന്റെ കേന്ദ്ര ബിന്ദു എന്നാണ് ഇ ഡി പറഞ്ഞിരിക്കുന്നത് . നമ്മള്‍ ബേപ്പൂര്‍ കോര്‍ ടീം എന്ന വാട്‌സാപ്പ് ഗ്രൂപ്പില്‍ 14 അംഗങ്ങളാണുള്ളത്. മിനിസ്റ്റര്‍ റിയാസ് എന്ന പേരില്‍ പി എ മുഹമ്മദ് റിയാസിന്റെ നമ്പരും ഗ്രൂപ്പിലുണ്ട്. സുബൈര്‍ കൊടുവള്ളി ഹവാ, സുബൈര്‍ കൊടുവള്ളി കസ്റ്റമന്‍ ഹവാല തുടങ്ങിയ പേരുകളില്‍ സേവ് ചെയ്ത നമ്പരുകളും ഗ്രൂപ്പിലുണ്ട്.
റിയാസിന്റെ ഓഫിസും ഹവാല ഇടപാടുകാരുമായുള്ള ആശയവിനിമയം ഉള്‍പ്പെടെ ഗ്രൂപ്പ് വഴി നടന്നുവെന്നാണ് ഇ ഡി ഉയര്‍ത്തുന്ന ആരോപണം.കരഞ്ഞു മെഴുകുകയാണ് റിയാസിപ്പോൾ .പി എ മുഹമ്മദ് റിയാസ് എംഎല്‍എയുടെ വിദേശത്തുള്ള സുഹൃത്ത് ഫൈജാസ് വിപിക്ക് അയച്ചത് 85 ലക്ഷമെന്നാണ് വീണ എഴുതിയതെന്ന് പറയുന്ന രേഖയില്‍ പറയുന്നത്. നിഖിലിന് മൂന്ന് കോടി, വാരിസ് 1.2 കോടി, ഷൈജല്‍ 3 കോടി എന്നിങ്ങനെയാണ് ഇ ഡി റെഡ് ബുക്കെന്ന് വിശേഷിപ്പിക്കുന്ന ഡയറിയില്‍ കുറിച്ചിരിക്കുന്നത്. ഇതെല്ലാം മുഹമ്മദ് റിയാസ് കൈക്കൂലി വാങ്ങിയ പണമെന്നാണ് ഇ ഡി ആരോപിക്കുന്നത്.
ഹവാല ഇടപാടുകളാണെന്ന് നടന്നതെന്ന് തെളിഞ്ഞതായാണ് ഇ ഡിയുടെ വാദം.എന്നാൽതന്റെ ഭാര്യ വീണ ഹവാല പണമിടപാട് സമ്മതിച്ചു എന്ന റിപ്പോർട്ടുകൾ ശുദ്ധ അസംബന്ധമാണ്. ഭാവിയിൽ പുതിയ ബിസിനസ് ആരംഭിക്കുന്നതിനുള്ള വിവരങ്ങളാണ് എഴുതിയിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ എഴുതിയ കടലാസുകളെയാണ് റെഡ് ബുക്ക് എന്ന് ഇ.ഡി വിശേഷിപ്പിക്കുന്നത്. വീണയെ വീട്ടിലും ഓഫിസിലുമായി മൂന്നു വട്ടം ഇ.ഡി ചോദ്യം ചെയ്തു. ഹവാല ഇടപാടിനെ കുറിച്ച് ഒരു ചോദ്യം പോലും ഇ.ഡി വീണയോടു ചോദിച്ചിട്ടില്ലെന്നും റിയാസ് മാധ്യമങ്ങളോട് പറഞ്ഞു. മികച്ച തിരക്കഥയാണ് ഇ.ഡി പുറത്തുവിട്ടത്. ദേശീയ തലത്തിൽ മികച്ച തിരക്കഥയ്ക്കുള്ള അവാർഡ് നൽകണമെന്നും റിയാസ് പരിഹസിച്ചു.
https://www.facebook.com/Malayalivartha


























