Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

കോഡ് ഭാഷ മുതല്‍ കോള്‍സെന്റെര്‍ വരെ..എല്ലാം നിമിഷങ്ങള്‍ക്കുള്ളില്‍ കൈവെള്ളയില്‍.. ഓപ്പറേഷന്‍ ബിഗ് ഡാഡി കുടുക്കിയത് വമ്പന്‍ പെണ്‍വാണിഭ സംഘത്തെ....പ്രായം കുറഞ്ഞവര്‍ക്ക് വിലപേശല്‍ പറ്റില്ല

27 MAY 2016 12:52 AM IST
മലയാളി വാര്‍ത്ത.

ഇന്നലെ തലസ്ഥാനത്ത് അറസ്റ്റിലായ പെണ്‍വാണിഭ സംഘത്തിന്റെ ഇടപാടുകള്‍ പോലീസിനെപ്പോലും അത്ഭുതപ്പെടുത്തുന്നത്. സൈറ്റില്‍ കൊടുത്തിരിക്കുന്ന നമ്പരിലേക്ക് ഒരു മിസ്‌കോള്‍ മതി പിന്നെയെല്ലാം അവര്‍ നോക്കിക്കൊള്ളും. അതിനായി ഫുള്‍ ടൈം കോള്‍ സെന്റെര്‍ പോലും സംഘങ്ങള്‍ നടത്തുന്നത് പോലീസിന് പുത്തനറിവായി. മിസ്‌കോളിന് നിമിഷങ്ങള്‍ക്കുള്ളില്‍ മറുപടി എത്തും. ഏത് ടൈപ്പും നാടന്‍, വിദേശം, പ്രായം കുറഞ്ഞത് തുടങ്ങി എല്ലാം സ്റ്റോക്കുണ്ട്. നേരിട്ട് കണ്ട് ഡീല്‍ ഉറപ്പിക്കാം. ഏറെ പ്രിയം തമിഴ് കലര്‍ന്ന ശ്രീലങ്കന്‍ വംശജരോട്. മറ്റൊന്ന് പിടിയിലായ സംഘത്തില്‍ അമ്മയും മകളും മകളുടെ ഭര്‍ത്താവും ഉള്‍പ്പെട്ടിട്ടുണ്ടെന്നതാണ്.
്‌സോഷ്യല്‍ മീഡിയയെയും ഓണ്‍ലൈന്‍ വെബ്‌സൈറ്റുകളും ഉപയോഗിച്ച് കസ്റ്റമേഴ്‌സിനെ പിടിച്ചാണ് പെണ്‍വാണിഭ സംഘം പ്രവര്‍ത്തിച്ചിരുന്നത്. ഒന്നരമാസമായി നടത്തിയ നിരീക്ഷണത്തോടെയാണ് പൊലീസ് പെണ്‍വാണിഭ സംഘത്തെ പിടികൂടിയത്. പെണ്‍വാണിഭ സംഘത്തിന്റെ വലയില്‍ പെട്ട ഏഴ് പേരെ പൊലീസ് രക്ഷപെടുത്തുകയും ചെയ്തു.
ഇടപാടിനായി 30 ലക്ഷം രൂപ വരെ ആവശ്യപ്പെട്ട സംഘത്തിനെ മൂന്നര ലക്ഷ രൂപയ്ക്ക് ഇടപാട് ഉറപ്പിച്ച് സംഘത്തെ പൊലീസ് തലസ്ഥാനത്തെക്കുകയായിരുന്നു. ബിസിനസുകാരെന്ന വ്യാജേനയാണ് കരാര്‍ ഉറപ്പിച്ചത്. മൊബൈല്‍ നമ്പര്‍ പരസ്യപ്പെടുത്തി സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥിനികളെ ഉള്‍പ്പെടെ ലഭ്യമാക്കാമെന്ന് വാഗ്ദാനം നല്‍കുന്ന സംഘമാണ് പിടിയിലായത്. സൈബര്‍ െ്രെകം പൊലീസാണ് അന്വേഷണം നടത്തിയത്.
തിരുവനന്തപുരം നഗരത്തിലെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്നാണ് പെണ്‍വാണിഭ സംഘം പിടിയിലായത്. ഒന്നാം പ്രതിയും മുഖ്യ ഇടപാടുകാരിയുമായ ശ്രീകാര്യം സ്വദേശി ഗീത (51), മകള്‍ നയന (28), നയനയുടെ ഭര്‍ത്താവ് പ്രദീപ് (38), എറണാകുളം സ്വദേശി അജിത് (53), ബാലരാമപുരം സ്വദേശി ശ്രീജിത് (26), പൂഴിക്കുന്ന് സ്വദേശി നിയാസ് (30), മലയിന്‍കീഴ് സ്വദേശി വിപിന്‍ (31), ആറ്റിങ്ങല്‍ സ്വദേശികളായ തിലകന്‍ (38), എസ്.സജു (33), ഇടുക്കി, രാജാക്കാട് സ്വദേശി ജെയ്‌സണ്‍ (31), വെള്ളായണി സ്വദേശി ഷമീര്‍ (30), പട്ടം സ്വദേശി സജീന (33), കവടിയാര്‍ സ്വദേശി എസ്.ബിന്ദു (44) എന്നിവരാണു പിടിയിലായത്.
സമൂഹമാദ്ധ്യമങ്ങള്‍ എന്നിവ വഴി നടക്കുന്ന പെണ്‍വാണിഭ കച്ചവടങ്ങളില്‍ കഴിഞ്ഞ ഒന്നര മാസം നടത്തിയ നിരീക്ഷണത്തിലാണു സംഘം പിടിയിലായത്. ഇന്ത്യന്‍ പൗരത്വമില്ലാത്ത, മലയാളം അറിയുന്ന ശ്രീലങ്കന്‍ സ്വദേശി നന്ദിനി (33)യാണു പിടിയിലായ വിദേശിയെന്നു പൊലീസ് വ്യക്തമാക്കി.
മോഡലുകളുടെ പരസ്യം നല്‍കിയാണു സംഘം ഇടപാടുകാരെ കണ്ടെത്തിയിരുന്നത്. ഇടപാടുകാരെന്ന വ്യാജേന കൂടുതല്‍ പണം നല്‍കാമെന്നു പറഞ്ഞു പെണ്‍വാണിഭ സംഘത്തെ തെറ്റിദ്ധരിപ്പിച്ചാണു പൊലീസ് പ്രതികളെ കുടുക്കിയത്. 33 ലക്ഷം രൂപയാണ് ഇടപാടുകാര്‍ ആവശ്യപ്പെട്ടത്. മുന്‍കാലങ്ങളില്‍ പെണ്‍വാണിഭ സംഘം ഉപയോഗിച്ച ംംം.ഹീരമിീേ.ശി എന്ന ഇന്റര്‍നെറ്റ് സൈറ്റ് മുഖേനയാണ് പ്രധാനമായും ഇവര്‍ ഇടപാട് നടത്തിയിരുന്നത്. ഏറെക്കാലമായി ഈ സൈറ്റ് പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ഈ സൈറ്റ് മുഖേന ഇടപാട് നടക്കുന്നുണ്ടെന്ന് ബോധ്യമായതോടെയാണ് പൊലീസ് പ്രതികളെ വലയിലാക്കാന്‍ ഇറങ്ങിത്തിരിച്ചത്.
വെബ്‌സൈറ്റില്‍ പരസ്യപ്പെടുത്തിയിരുന്ന മൊബൈല്‍ നമ്പരില്‍ കസ്റ്റമര്‍ എന്ന വ്യാജേന അന്വേഷണ സംഘം ബന്ധപ്പെടുകയായിരുന്നു. ഇവരോട് വിലപേശിയാണ് കരാര്‍ ഉറപ്പിച്ചത്. വിലപേശി ഉറപ്പിക്കുന്ന തുകയ്ക്ക് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും പെണ്‍കുട്ടികളെ കൊണ്ടുവന്ന് നല്‍കാറുണ്ടെന്ന് പ്രതികള്‍ അറിയിച്ചു. പെണ്‍കുട്ടികളെ ആവശ്യമുണ്ടെങ്കില്‍ അവര്‍ പറയുന്ന സ്ഥലത്ത് ചെന്നാല്‍ ഇഷ്ടപ്പെട്ട കുട്ടികളെ തിരഞ്ഞെടുക്കാം. പ്രായം കുറഞ്ഞ കുട്ടികള്‍ക്ക് ഒരുലക്ഷത്തിനുമുകളില്‍ കൊടുക്കേണ്ടിവരും. പെണ്‍കുട്ടികളുടെ പ്രായവും സൗന്ദര്യവും കണക്കിലെടുത്താണ് റേറ്റ് നിശ്ചയിക്കുന്നതെന്നും പ്രതികള്‍ അറിയിച്ചു. ഇതേത്തുടര്‍ന്ന് പെണ്‍കുട്ടികളെ ആവശ്യമുണ്ടെന്നും അവര്‍ പറയുന്ന സ്ഥലത്ത് ചെല്ലാമെന്നും പൊലീസ് പറഞ്ഞു.
പെണ്‍കുട്ടികളെ കടത്തിക്കൊണ്ടുവരുന്നതിനുപയോഗിച്ച അഞ്ച് കാറുകളും, സന്ദേശങ്ങളും പെണ്‍കുട്ടികളുടെ ഫോട്ടോകളും മറ്റും കൈമാറുന്നതിനുപയോഗിച്ച നിരവധി മൊബൈല്‍ ഫോണുകളും പ്രതികളില്‍നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും കൊണ്ടുവന്ന ഏഴു പെണ്‍കുട്ടികളെ പുനരധിവസിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. െ്രെകംസ് ഐജി: ശ്രീജിത്തിന്റെ നേതൃത്വത്തില്‍ ഡിവൈഎസ്പി: വി.രാഗേഷ്, പൊലീസ് ഇന്‍സ്‌പെക്ടര്‍ ജെ.കെ.ദിനില്‍, എന്‍.ഷിബു, ഒ.എ.സുനില്‍, എസ്.സുരേഷ് ബാബു, സബ് ഇന്‍സ്‌പെക്ടര്‍മാരായ എന്‍.സജികുമാര്‍, ബി.സജിശങ്കര്‍ എന്നിവരാണു പ്രതികളെ അറസ്റ്റ് ചെയ്തത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (8 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (8 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (8 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (9 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (9 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (9 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (9 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (9 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (10 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (11 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (11 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (12 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (12 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (12 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (12 hours ago)

Malayali Vartha Recommends