മുഖ്യമന്ത്രിയുടെ ഉപദേശകരില്‍ രണ്ടുപേര്‍ വിഎസിന്റെ മുഖ്യ ശത്രുക്കള്‍

പിണറായിയുടെ ഉപദേശകരില്‍ രണ്ടുപ്രമുഖര്‍ അച്യുതാനന്ദന്റെ മുഖ്യശത്രുക്കള്‍. നിയമോപദേഷ്ട്രാവ് എംകെ ദാമോദരനും മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസുമാണ് അച്യുതാനന്ദന്റെ മുഖ്യ എതിരാളികള്‍. നായനാര്‍ സര്‍ക്കാരില്‍ അഡ്വക്കേറ്റ് ജനറലായിരുന്ന എം കെ ദാമോദരന്‍ പ്രഗല്ഭനയാ അഭിഭാഷകനും മലബാറിലെ അറിയപ്പെടുന്ന കമ്മ്യൂണിസ്റ്റുകാരനാണ്.
ലാവ്‌ലിന്‍ കേസില്‍ പിണറായിക്കു വേണ്ടി ഹാജരാകുന്നതും എം കെ ദാമോദരനാണ്. നായനാര്‍ സര്‍ക്കാരില്‍ അഡ്വക്കേറ്റ് ജനറലായിരിക്കെ അന്ന് സിപിഎം നേതാവായിരുന്ന അച്യുതാനന്ദന്റെ പ്രേരണയില്‍ തിരുവനന്തപുരത്തെ ഒരു പ്രമുഖ ദിനപത്രം ദാമോദരനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. എ.ജി ഓഫീസ് നവീകരണവുമായി ബന്ധപ്പെട്ടായിരുന്നു വിവാദങ്ങള്‍ ഉണ്ടായത്. പ്രസ്തുത വാര്‍ത്തകള്‍ അച്യുതാനന്ദന്റെ വിശ്വസ്ത പത്ര സ്ഥാപനത്തിന് ചോര്‍ത്തി നല്‍കിയത് സിപിഎമ്മിലെ അച്യുതാനന്ദപക്ഷക്കാരായിരുന്നു.
ജോണ്‍ബ്രിട്ടാസ് പിണറായിയുടെ നാവാണ്. അതുകൊണ്ടു തന്നെയാണ് ദേശാഭിമാനി റസിഡന്റ് എഡിറ്റര്‍ പ്രഭാവര്‍മ്മയെ ആദ്യം നിയമിച്ച് സ്ഥാനത്തേക്ക് ബ്രിട്ടാസ് കടന്നു വന്നത്. ലോട്ടറിരാജാവ് സാന്റിയാഗോ മാര്‍ട്ടിനെ കൈരളി ചാനലില്‍ ഇന്‍ര്‍വ്യു ചെയ്യുക വഴി അച്യുതാനന്ദന്‍ ബ്രിട്ടാസിനെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു. അച്യുതാനന്ദനെതിരെയും ബ്രിട്ടാസ് സംവാദിച്ചത് അക്കാലത്ത് വലിയ വാര്‍ത്തയായിരുന്നു. താനൊരു മാധ്യമ പ്രവര്‍ത്തകനാണെന്നും അത് തന്റെ തൊഴിലാണെന്നുമാണ് ബ്രിട്ടാസ് അന്ന് പറഞ്ഞത്.
എംകെ ദാമോദരനും ബ്രിട്ടാസും പിണറായിയുടെ വിശ്വസ്തരാണ്. ഇരുവരും പിണറായിയുടെ ഓഫീസിലെത്തുന്നതോടെ അച്യുതാനന്ദാദികള്‍ക്ക് അങ്ങോട്ടേക്കുള്ള എല്ലാ വാതിലുകളും അടയും. മാത്രവുമല്ല പിണറായിയുടെ ഓഫീസില്‍ നടക്കുന്ന കാര്യങ്ങള്‍ ഇരുചെവിയുമറിയുകയുമില്ല. പിണറായിയുടെ സ്റ്റാഫിലും അച്യുതാനന്ദപക്ഷക്കാരായ ഒരാള്‍ പോലുമില്ല. പിണറായിയുടെ ഉപദേശിയാകാന്‍ വിഎസ് ശ്രമിക്കുമ്പോഴായിരുന്നു ശത്രുക്കള്‍ കൂട്ടത്തോടെ ഉപദേശിക്കാനെത്തുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























