Widgets Magazine
12
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ടെറ്റനസ് ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്ന 18കാരിക്ക് മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ പുനര്‍ജന്മം നല്‍കി

09 JUNE 2016 01:31 PM IST
മലയാളി വാര്‍ത്ത.

മാരകമായ ടെറ്റനസ് രോഗം ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്ന കായംകുളം സ്വദേശിനി 18 വയസുള്ള പെണ്‍കുട്ടിക്ക് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ പുനര്‍ജന്മം നല്‍കി. ടെറ്റനസിന്റെ മൂര്‍ദ്ധന്യത്തില്‍ മരണത്തെ മുഖാമുഖം കണ്ട അവസ്ഥയില്‍ നിന്നാണ് പെണ്‍കുട്ടിയെ ഡോക്ടര്‍മാര്‍ രക്ഷിച്ചെടുത്തത്. രോഗത്തിന്റെ കാഠിന്യം മനസിലാക്കിയ ബന്ധുക്കളില്‍ ചിലര്‍ കുട്ടിയെ മറ്റേതെങ്കിലും ആശുപത്രിയില്‍ കൊണ്ടു പോകണമോ എന്നും ചിന്തിച്ചിരുന്നു. എന്നാല്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരില്‍ രക്ഷിതാക്കള്‍ പൂര്‍ണമായി വിശ്വാസമര്‍പ്പിച്ചു. അങ്ങനെ മൂന്നാഴ്ച ഐ.സി.യു.വിലെ തീവ്ര പരിചരണത്തിന് ശേഷം ഈ കുട്ടി ജീവിതത്തിലേക്ക് തിരിച്ച് വന്നു.

ശരീരത്തില്‍ ഒരു മുറിവും ഇല്ലാതെയാണ് ഈ കുട്ടിക്ക് ടെറ്റനസ് വന്നത്. മറ്റെന്തെങ്കിലും അണുബാധയില്‍ കൂടിയാകാം  ടെറ്റനസ് ബാധിച്ചതെന്നാണ് ഡോക്ടര്‍മാര്‍ വിലയിരുത്തുന്നത്. കായംകുളം സ്വദേശിയുടെ മൂന്നു മക്കളില്‍ ഇളയ മകളാണ് ടെറ്റനസ് ബാധിച്ച ഈ പതിനെട്ടുകാരി. പഠിക്കാന്‍ മിടുക്കിയായ ഈ പെണ്‍കുട്ടി പ്ലസ് വണ്‍ പരീക്ഷയെഴുതി നില്‍ക്കുകയാണ്. നിര്‍ധന കുടംബത്തില്‍പ്പെട്ട കുട്ടിയുടെ പിതാവ് മത്സ്യക്കച്ചവടം നടത്തിയാണ് മക്കളെ വളര്‍ത്തുന്നത്.

മേയ് ആദ്യവാരത്തില്‍ ചെറിയ പല്ലുവേദനയാണ് ആദ്യം വന്നത്. പിന്നീട് വായ് തുറക്കാന്‍ പ്രയാസവും ശ്വാസ തടസവും ശരീരമാസകലം വേദനയുമുണ്ടായി. കിടന്നിട്ട് എഴുന്നേല്‍ക്കാന്‍ വയ്യാതായതോടുകൂടി തൊട്ടടുത്തുള്ള ആശുപത്രിയിലെ ദന്തല്‍ ഡോക്ടറേയും ഇ.എന്‍.ടി. ഡോക്ടറേയും കാണിച്ചു. അവിടെ നിന്നും കൂടുതല്‍ പരിശോധനകള്‍ക്കായി തിരുവനന്തപുരം ഗവ. ഡെന്റല്‍ കോളേജിലേക്ക് അയച്ചു. ദന്തല്‍ കോളേജിലെ പ്രാഥമിക പരിശോധനകള്‍ക്ക് ശേഷം മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തു.

മേയ് ആറാം തീയതി മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തിലെത്തിയ പെണ്‍കുട്ടിയെ ഡോക്ടര്‍മാര്‍ പരിശോധിക്കുകയും ടെറ്റനസ് രോഗമാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. ടെറ്റനസ് ബാധിച്ച് അഞ്ചാം ദിവസം തികച്ചും മോശമായ അവസ്ഥയിലാണ് ഈ പെണ്‍കുട്ടിയെ ഇവിടെ എത്തിച്ചത്. വായ് തുറക്കാന്‍ പറ്റുന്നില്ല, ശ്വാസ തടസം, മസിലുകള്‍ കോച്ചിപ്പിടിച്ച് അസഹനീയമായ വേദന എന്നിവയായിരുന്നു ലക്ഷണങ്ങള്‍. ഉടന്‍ തന്നെ കുട്ടിയെ അഡ്മിറ്റ് ചെയ്തു. ശ്വാസതടസം കൂടുകയും അതീവ ഗുരുതരാവസ്ഥയിലേക്ക് മാറുന്നതായി മനസിലാക്കിയ ഡോക്ടര്‍മാര്‍ ഉടന്‍ തന്നെ കുട്ടിയെ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റിലേക്ക് മാറ്റി. വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ രക്ഷാമരുന്നുകള്‍ നല്‍കി തീവ്ര പരിചരണത്തില്‍ നിരീക്ഷിച്ചു.

ഇതിനിടെ പല പ്രാവശ്യം കുട്ടിയുടെ ആരോഗ്യസ്ഥിതി മോശമായി. ബി.പി., പള്‍സ് എന്നിവയില്‍ വ്യതിയാനമുണ്ടാകുകയും ന്യൂമോണിയ ബാധിക്കുകയും ചെയ്തു. രക്ഷപ്പെട്ടു എന്നു തോന്നിയ പലസമയത്തും രോഗാവസ്ഥ പെട്ടെന്ന് വഷളായി. 3 ആഴ്ച വെന്റിലേറ്റര്‍ സഹായത്തോടെയുള്ള വിദഗ്ധ സംഘത്തിന്റെ ശ്രമഫലമായി പെണ്‍കുട്ടിയുടെ അസുഖം പൂര്‍ണമായും ഭേദമായി. കുട്ടിയെ വ്യാഴാഴ്ച ഡിസ്ചാര്‍ജ് ചെയ്തു.

തങ്ങളുടെ പ്രിയ മകളെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ച ഡോക്ടര്‍മാര്‍ക്ക് നന്ദി പറയുമ്പോള്‍ കുട്ടിയുടെ മാതാപിതാക്കളുടെ കണ്ണുകള്‍ നനഞ്ഞിരുന്നു.

മെഡിസിന്‍ വിഭാഗത്തിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. എം.കെ. സുരേഷിന്റെ നേതൃത്വത്തില്‍ അസി. പ്രൊഫസര്‍ ഡോ. അജിത, ക്രിട്ടിക്കല്‍ കെയര്‍ ടീം ലീഡര്‍ ഡോ. അനില്‍ സത്യദാസ്, ഡോ. അരുണ്‍ പ്രതാപ്, ഡോ. അന്‍വിന്‍, ഡോ. ദിവ്യ ജോണ്‍, ഡോ. ആന്‍സി, വിദഗ്ധ നഴ്‌സുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് ഈ കുട്ടിയെ ജീവിതത്തിലേക്ക് തിരികെയെത്തിച്ചത്.

എന്താണ് ടെറ്റനസ്?

മുറിവിലൂടെ ശരീരത്തില്‍ ബാധിക്കുന്ന മാരകമായ അണുബാധയാണ് ടെറ്റനസ്. ഇതിനെ കുതിര സന്നിയെന്നും വിളിക്കാറുണ്ട്. ക്ലോസ്ട്രീഡിയം റ്റെറ്റനി എന്ന വായുരഹിത ബാക്ടീരിയ ഉത്പാദിപ്പിക്കുന്ന റ്റെറ്റനോസ്പസ്മിന്‍ എന്ന നാഡീവിഷം ശരീരത്തിലെ ഞരമ്പുകളിലേക്ക് കയറുമ്പോഴാണ് രോഗം മൂര്‍ഛിക്കുന്നത്. കൂടിയ അളവിലുള്ള അണുബാധയുടെ ഫലമായി താടിയെല്ലിനു ചുറ്റുമുള്ള പേശികളുടെ സങ്കോചവും മരവിപ്പുമുണ്ടാകാറുണ്ട്. അതു കൊണ്ട് പാശ്ചാത്യ രാജ്യങ്ങളില്‍ ഇതിനെ ലോക്ക് ജോ എന്ന് സാധാരണയായി വിളിച്ച് വരുന്നു.

വായ് തുറക്കാന്‍ പ്രയാസം, പേശി വലിഞ്ഞ് മുറുകല്‍, ശ്വാസ തടസം, ബിപി വ്യതിയാനം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. ചിലപ്പോള്‍ ജന്നിയും വരാം.

ടെറ്റനസ് ബാധിച്ചാല്‍ അപൂര്‍വമായി മാത്രമേ രക്ഷപ്പെടാറുള്ളൂ. മുറിവുണ്ടാകുമ്പോള്‍ ടെറ്റനസ് ഇഞ്ചക്ഷന്‍ എടുക്കണമെന്ന ബോധവത്ക്കരണം കൂടിയത് കാരണം ഇപ്പോള്‍ അപൂര്‍വമായി മാത്രമേ ഈ രോഗം വരാറുള്ളൂ.

മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് ഈ രോഗം പകരുന്നില്ല. എന്നാല്‍  ടൈറ്റനസ് പ്രതിരോധ കുത്തിവെയ്പ്പുകള്‍ എടുത്തിട്ടില്ലാത്ത അമ്മയില്‍ നിന്നും നവജാതശിശുവിലേക്ക് പൊക്കിള്‍ക്കൊടി മുറിക്കുമ്പോള്‍ ഈ രോഗം പകരാവുന്നതാണ്.

പ്രതിരോധകുത്തിവയ്പ്പുകള്‍ വഴി ടെറ്റനസ് ബാധയെ പൂര്‍ണ്ണമായി തടയാം. നവജാത ശിശുക്കളില്‍ മൂന്ന് തവണകളായി 6, 10, 14 ആഴ്ചകളില്‍ ടെറ്റനസ് ഇഞ്ചക്ഷന്‍ എടുക്കണം. തുടര്‍ന്ന് എപ്പോഴെങ്കിലും മുറിവ് പറ്റിയാല്‍ കുത്തിവയ്പ്പ് എടുക്കണം. ഒന്നരമാസത്തിനു ശേഷം മുറിവ് പറ്റിയാല്‍ വീണ്ടും കുത്തിവയ്പ്പ് എടുക്കണം. ചില സന്ദര്‍ഭങ്ങളില്‍ മുറിവില്ലാതെ അണുബാധയില്‍ കൂടിയും ടെറ്റനസ് വരാം.

എന്തെങ്കിലും ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ വിദഗ്ധ ചികിത്സ തേടിയിരിക്കണം. മുറിവ് പറ്റിയാല്‍ ടെറ്റനസ് ഇഞ്ചക്ഷന്‍ കര്‍ശനമായി എടുക്കണമെന്ന് എല്ലാ ജനങ്ങളും ബോധവാന്മാരാകുന്നത് അത്യാവശ്യമാണ്. അല്ലെങ്കില്‍ ഭയാനകമായ രോഗാവസ്ഥയിലേക്ക് നീങ്ങുകയും മരണം വരെ സംഭവിക്കുകയും ചെയ്യും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുടുംബത്തിൽ മംഗളകർമ്മം, സാമ്പത്തിക ലാഭം! കർക്കിടകം രാശിക്കാർക്ക് ഇന്ന് ശുഭദിനം!  (9 minutes ago)

അണ്ടർ 23 വനിതാ ഏകദിന ടൂർണമെന്റിൽ ഒഡീഷയ്ക്കെതിരെ കേരളത്തിന് വിജയം    (17 minutes ago)

ഗൾഫ് രാജ്യങ്ങൾക്കെതിരെ ഇറാൻ നടത്തുന്ന ആക്രമണം ഉടൻ നിർത്തണമെന്ന് ആവശ്യപ്പെട്ട് യു.എൻ രക്ഷാസമിതി പ്രമേയം പാസാക്കി...  (27 minutes ago)

രാജ്യത്തോടുള്ള പ്രധാനമന്ത്രിയുടെ സമര്‍പ്പണ മനോഭാവം മാതൃകയാണ് ; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹന്‍ലാല്‍  (5 hours ago)

എംഡിഎംഎയും കഞ്ചാവുമായി ഫുഡ് വ്‌ലോഗറും സുഹൃത്തും പിടിയില്‍  (5 hours ago)

ജി സുധാകരന്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയാകും  (5 hours ago)

ശ്വേത മേനോനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി; നിലനില്‍ക്കാത്ത കേസ് എഴുതിത്തള്ളാനായി റഫര്‍ റിപ്പോര്‍ട്ട് നല്‍കാത്തതെന്തെന്ന് പൊലീസിനോട് ഹൈക്കോടതി  (5 hours ago)

സുരക്ഷാ നയതന്ത്ര കാരണങ്ങളാല്‍ അമേരിക്കയില്‍ കളിക്കാന്‍ ആവില്ല; ഫിഫ ലോകകപ്പ് ഫുട്‌ബോളില്‍ നിന്ന് ഇറാന്‍ പിന്മാറിയതായി കായിക മന്ത്രി  (6 hours ago)

എപ്പോള്‍ വേണമെങ്കിലും യുദ്ധം അവസാനിപ്പിക്കാന്‍ എനിക്ക് കഴിയുമെന്ന് ട്രംപ്  (6 hours ago)

ഗ്യാസ് ബുക്ക് ചെയ്ത് സിലിണ്ടറുകള്‍ കരുതി വെയ്‌ക്കേണ്ട സാഹചര്യം ഇല്ലെന്ന് കേന്ദ്രസര്‍ക്കാര്‍  (6 hours ago)

പ്രചരിക്കുന്നത് ഊഹാപോഹങ്ങളാണ്: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യം അറിയിച്ചെന്ന വാര്‍ത്ത തള്ളി ഷാഫി പറമ്പില്‍  (6 hours ago)

തിരഞ്ഞെടുപ്പിലേക്കുള്ള ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയ്ക്ക് കോണ്‍ഗ്രസ് അംഗീകാരം  (7 hours ago)

ഭര്‍തൃവീട്ടില്‍ ഗര്‍ഭിണിയായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി  (7 hours ago)

ഇന്‍ഡോര്‍ സ്വദേശിനി മൊണാലിസയ്ക്കും മഹാരാഷ്ട്ര സ്വദേശി ഫര്‍മാന്‍ ഖാനും കേരളത്തില്‍ മാംഗല്യം  (7 hours ago)

മന്ത്രി റിയാസിനെ ഒഴിവാക്കിയതില്‍ കേന്ദ്രത്തിനെതിരെ കുഞ്ഞാലിക്കുട്ടി  (8 hours ago)

Malayali Vartha Recommends