Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

ഒരു രാത്രി മൃതദേഹം എസി മുറിയില്‍; അടുത്ത മുറിയില്‍ പ്രതി കിടന്നുറങ്ങി; ബഷീറിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചത് രണ്ടു തീയതികള്‍...

07 AUGUST 2016 10:38 AM IST
മലയാളി വാര്‍ത്ത

30നു ശനിയാഴ്ച രാത്രി കൊലപാതകത്തിനുശേഷം മൃതദേഹം ബഷീര്‍ വീട്ടിലെ എസി മുറിയില്‍ സൂക്ഷിച്ചു. അടുത്ത മുറിയില്‍ ബഷീര്‍ കിടന്നുറങ്ങി. പിറ്റേന്ന് ഞായറാഴ്ച രാവിലെ ഇയാളുടെ വീട്ടുമുറ്റത്ത് അശ്വതിയുടെ അച്ഛനുമായിരുന്നു മദ്യപിച്ചു. 400 രൂപ കൊടുത്ത് ബഷീര്‍ അച്ഛന്‍ വിശ്വനാഥന്‍ ആചാരിയെന്ന തമ്പാനെക്കൊണ്ടാണ് മദ്യം വാങ്ങിപ്പിക്കുകയായിരുന്നു. രണ്ടാം ദിവസം ആയപ്പോഴേക്കും മൃതദേഹം തിരിച്ചറിയാന്‍ പറ്റാത്ത വിധം ചീര്‍ത്തിരുന്നു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് മദ്യലഹരിയില്‍ മൃതദേഹം ചാക്കിലും പടുതയിലുമായി വരിഞ്ഞുകെട്ടി. ഐടെന്‍ കാറില്‍ മൃതദേഹം കയറ്റി റബര്‍ത്തോട്ടത്തില്‍ തള്ളി പ്രതി മടങ്ങി. തിങ്കളാഴ്ച രാവിലെ പതിവുപോലെ കോട്ടയത്തെ സര്‍ജിക്കല്‍ കടയില്‍ ജോലിക്കുപോയി.

യൂസഫ് എന്ന ബഷീറിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചത് രണ്ടു തീയതികളായിരുന്നു, ഓഗസ്റ്റ് 10, ജൂലൈ 26. ജൂലൈ 26 നായിരുന്നു അശ്വതിയുടെ പ്രസവം നടക്കേണ്ടിയിരുന്ന തീയതി. എന്നാല്‍ അന്ന് അശ്വതി പ്രസവിച്ചില്ല. ഓഗസ്റ്റ് 10നാണ് ഭാര്യ വിദേശത്തുനിന്നും ജോലി മതിയാക്കി വരുന്നത്. 2014ലായിരുന്നു അവര്‍ അവസാനമായി നാട്ടില്‍ വന്നത്.അവിഹിത ബന്ധം ഭാര്യ അറിയുവാന്‍ സാധ്യതയുണ്ടെന്നതിനാല്‍ കൊലപാതകത്തിനു തീരുമാനിക്കുകയായിരുന്നു. ഗര്‍ഭസ്ഥശിശുവും കൊല ചെയ്യപ്പെട്ടുവെന്നതിന്റെ പേരില്‍ രണ്ടു കൊലപാതകം കേസില്‍ വരില്ലെന്ന് പോലീസ്. ജനിച്ചശേഷം മാത്രമെ കുട്ടിയെ വ്യക്തിയായി പരിഗണിക്കാനാകൂ.ഗര്‍ഭിണിയെ കൊലപ്പെടുത്തി എന്നതാണ് നിലവിലുള്ള കേസ്. കൊല്ലപ്പെടുമ്പോള്‍ ഗര്‍ഭിണിയായിരുന്നുവോ എന്നത് പ്രസക്തമല്ല. ഗര്‍ഭച്ഛിദ്രം നടത്താന്‍ ബഷീര്‍ പലപ്പോഴും നിര്‍ബന്ധിച്ചപ്പോഴും അശ്വതി തയാറായില്ല. എറണാകുളത്തും മറ്റിടങ്ങളിലും ഗര്‍ഭകാല പരിശോധനയ്ക്ക് ബഷീറും ബന്ധുവായ ഒരു സ്ത്രീയും അശ്വതിയെ കൊണ്ടുപോയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. പ്രസവശേഷം കുട്ടിയെ കളയുകയോ അനാഥാലയത്തില്‍ കൊടുക്കുകയോ ചെയ്യാനായിരുന്നു ബഷീറിന്റെ തീരുമാനം. നിശ്ചിതദിവസമായ ജൂലൈ 26ന് അശ്വതി പ്രസവിക്കാതെ വന്നതോടെയാണ് ഇവര്‍ തമ്മില്‍ തെന്നിയത്. 

അശ്വതി വധത്തില്‍ പ്രതിയെ കുടുക്കാന്‍ പോലീസിനെ ഏറെ സഹായിച്ചത് ശാസ്ത്രീയ പരിശോധനകളാണ്. ഓഗസ്റ്റ് ഒന്നിനു ഐക്കരക്കുന്നിനു സമീപത്തെ റബര്‍ത്തോട്ടത്തില്‍ അശ്വതിയുടെ മൃതദേഹം കണ്ടെടുത്തപ്പോള്‍ മുതല്‍ ഏറ്റുമാനൂര്‍ പോലീസ് സംഭവസ്ഥലത്തെത്തി തെളിവുകള്‍ നശിപ്പിക്കപ്പെടാതെ നോക്കി. പിന്നീട് ജില്ലാ പോലീസ് ചീഫ് എന്‍. രാമചന്ദ്രന്റെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി. ഇവരോടൊപ്പം വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സംഭവസ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. മൃതദേഹം റബര്‍ത്തോട്ടത്തില്‍ നിന്നും കണ്ടെടുത്ത ദിവസം മുതല്‍ പ്രദേശത്തെ മൊബൈല്‍ ടവറില്‍ നിന്നുള്ള കോളുകളെല്ലാം നിരീക്ഷിച്ചു. ഇതിനായി സ്‌പെക്ട്രം എന്ന മൊബൈല്‍ഫോണ്‍ കോള്‍ ഉപകരണം ഉപയോഗിച്ചു. സമീപ പ്രദേശങ്ങളിലെ വീടുകളിലെയും സ്ഥാപനങ്ങളിലെയും സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചു. പ്രതി യൂസഫ് ഖാദര്‍ ആണെന്നു തിരിച്ചറിഞ്ഞപ്പോള്‍ മുതല്‍ ഇയാളുടെ ഒരു വര്‍ഷത്തെ ഫോണ്‍ കോളുകളെല്ലാം സ്‌പെക്ട്രം എന്ന ഉപകരണത്തിന്റെ സഹായത്തോടെ ശേഖരിച്ചു. അതില്‍ നിന്നും അശ്വതിയും യൂസഫ് ഖാദറുമായി മണിക്കൂറുകളോളം സംസാരിച്ചിരുന്നതായി പോലീസിനു തെളിവു ലഭിച്ചു. 

അശ്വതിയുടെ മൃതദേഹം കൊണ്ടുപോകാന്‍ ഉപയോഗിച്ച് കാര്‍, കൊല നടത്തിയ മുറി എന്നിവയെല്ലാം ഫോറന്‍സിക് വിദഗ്ധരും വിരലടയാള വിദഗ്ധരും വിശദമായി പരിശോധന നടത്തി തെളിവുകള്‍ ശേഖരിച്ചു. 200 ലധികം പോലീസ് ഉദ്യോഗസ്ഥര്‍ കേസന്വേഷണത്തില്‍ ഭാഗമായി. എല്ലാവരെയും വിവിധ സംഘങ്ങളായി തിരിച്ച് കേസന്വേഷണവുമായി ബന്ധപ്പെട്ട് ഓരോ ചുമതലകള്‍ ഏല്പ്പിക്കുകയായിരുന്നു ജില്ലാ പോലീസ് ചീഫ് എന്‍. രാമചന്ദ്രന്‍ ചെയ്തത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (4 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (6 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (6 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (6 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (6 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (6 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (7 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (7 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (7 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (7 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (7 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (7 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (7 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (8 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (9 hours ago)

Malayali Vartha Recommends