Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

ലൈംഗികശേഷി വര്‍ദ്ധിപ്പിക്കാമെന്ന് പറഞ്ഞ് പരസ്യം ചെയ്ത കുറ്റത്തിന് മുസ്ലി പവര്‍ എക്‌സ്ട്ര കമ്പനി ഉടമയ്ക്ക് മൂന്ന് മാസം തടവും പിഴയും

09 AUGUST 2016 01:02 PM IST
മലയാളി വാര്‍ത്ത

യാതൊരു ഗുണവുമില്ലാത്ത ഉല്‍പ്പന്നം പരസ്യത്തിന്റെ ബലത്തില്‍ മാത്രം വിറ്റ് കോടികള്‍ സമ്പാദിക്കാം എന്നതിനൊരു ഉത്തമഉദാഹരമാണ് മുസ്ലി പവര്‍ എക്‌സ്ട്ര. വ്യാജ പരസ്യം നല്‍കിയെന്ന കുറ്റത്തിന് മുസ്ലി പവര്‍ എക്‌സ്ട്ര കമ്പനിയുടെ ഉടമയെ തടവിനും പിഴയ്ക്കും ശിക്ഷിച്ചു. അതും രണ്ടാം വട്ടം. എന്നാല്‍ ഇതേക്കുറിച്ച് വാര്‍ത്ത നല്‍കാതെ മുന്‍കാല പരസ്യദാതാവിനെ തൃപ്തിപ്പെടുത്തുകയാണ് മാദ്ധ്യമം ഒഴികെയുള്ള മാദ്ധ്യമങ്ങള്‍ ചെയ്തത്.
ലൈംഗിക ഉത്തേജനം നല്‍കുമെന്ന് വാഗ്ദാനം ചെയ്ത് കേരളത്തിനകത്തും പുറത്തും വ്യാപകമായി വിറ്റഴിച്ച മുസ്ലി പവര്‍ എക്‌സ്ട്രയുടെ നിര്‍മ്മാതാവിന് മൂന്ന് മാസം തടവവിനാണ് ശിക്ഷിച്ചത്. മുസ്ലി പവര്‍ എക്‌സ്ട്ര ഉല്‍പ്പാദകരായ കുന്നത്ത് ഫാര്‍മ്മസ്യൂട്ടിക്കല്‍സ് ഉടമ മുടവൂര്‍ സ്വദേശി കെ സി എബ്രഹാമിനെയാണ് എറണാകുളം ജുഡിഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) ആജ് സുദര്‍ശന്‍ ശിക്ഷിച്ചത്. 5000 രൂപ പിഴയും അടക്കണം. വിധി പറയുമ്പോള്‍ ഹാജരാവാതിരുന്ന എബ്രഹാമിനെതിരെ കോടതി ജാമ്യമില്ലാ വാറന്റും പുറപ്പെടുവിച്ചു.
2007 ഫെബ്രുവരി 13ന് ഡ്രഗ് ഇന്‍സ്‌പെക്ടര്‍(ആയുര്‍വേദം)കുന്നത്ത് ഫാര്‍മ്മസ്യൂട്ടിക്കല്‍സിന്റെ എറണാകുളം മറൈന്‍ െ്രെഡവ് ജിസിഡിഎ കോംപ്ലക്‌സില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനത്തില്‍ നടത്തിയ റെയ്ഡിനെ തുടര്‍ന്ന രജിസ്റ്റര്‍ ചെയ്ത കേസിലാണ് ശിക്ഷ വിധിച്ചത്. ഇവിടെ നിന്ന് പിടിച്ചെടുത്ത മുസ്ലി പവര്‍ എക്‌സ്ട്രാ പാക്കറ്റുകളിലും ബ്രോഷറിലും ലൈംഗിക ക്ഷമത വര്‍ദ്ധിപ്പിക്കുമെന്ന രീതിയില്‍ പരാമര്‍ശമുണ്ടാിയുന്നു. 1954ല്െ ഡ്രഗ് ആന്‍ഡ് മാജിക്കല്‍ ആക്ടിലെ മൂന്ന്, ഏഴ്(എ) വകുപ്പുകള്‍ പ്രകാരം ലൈംഗിക സുഖത്തിന് വേണ്ടി ശാരീരിക ക്ഷമത വര്‍ദ്ധിപ്പിക്കല്‍, ഇതിന് സഹായകമാകുമെന്ന രീതിയില്‍ പരസ്യം ചെയ്യല്‍ എന്നിവ കുറ്റകരമാണ്. ഈ സാഹചര്യത്തിലാണ് ഇത്തരത്തിലെ പരസ്യം ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് മാജിക്കല്‍ റെമഡീസ് ആക്ടഡ് പ്രകാരം ഡ്രഗ് ഇന്‍സ്‌പെഷ്‌കടര്‍ കേസ് രജിസ്റ്റര്‍ ചെയ്തത്.
പരസ്യം അച്ചടിച്ചത് കടയുടമയാണെന്നും താനല്ലെന്നും കെ സി എബ്രഹാം വാദിച്ചെങ്കിലും ഇത് തെളിയിക്കാന്‍ തക്ക രേഖകള്‍ ഹാജരാക്കിയില്ല. ഇതോ തുടര്‍ന്ന് കോടതി വിചാരണ പൂര്‍ത്തിയാക്കി ശിക്ഷവിധിക്കുകയായിരുന്നു. അടുത്തമാസം ഒമ്പതിന് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചാണ്് വാറന്റ് പുറപ്പെടുവിച്ചത്. നേരത്തെ എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയും സമാനമായ മറ്റൊരു കേസില്‍ എബ്രഹാമിനെ ശിക്ഷിച്ചിരുന്നു. സമാനമായ രീതിയില്‍ തന്നെ ലൈംഗികക്ഷമത വര്‍ദ്ധിപ്പിക്കുമെന്ന് പരസ്യം നല്‍കി വാജിതൈലം അടക്കമുള്ള ഉല്‍പ്പന്നങ്ങളും പരസ്യം നല്‍കിയിരുന്നു.
ആയുര്‍വേദ ഉല്‍പ്പന്നമെന്ന നിലയില്‍ പരസ്യം നല്‍കിയ മുസ്ലീ പവറില്‍ ഉപയോഗിച്ചിരുന്നത് തഡാലഫിന്‍ എന്ന ഉല്‍പ്പന്നമായിരുന്നു. ആരോഗ്യമുള്ള പുരുഷന്‍പോലും ഇരുപത് ഗ്രാമിന്റെ ഒരു തഡാലഫില്‍ ഗുളിക മാത്രമേ കഴിക്കാവൂ എന്നിരിക്കെ മുപ്പത്തിരണ്ട് മില്ലിഗ്രാം തഡാലഫിലാണ് മുസ്ലി പവറില്‍ നിന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഉല്‍പ്പന്നം നിരോധിച്ചത്. കമ്പനിയുടെ ഉടമ കെ സി എബ്രഹാമിന്റേത് വ്യാജ ഡോക്ടറേറ്റ് ആണെന്ന തെളിവ് സഹിതമുള്ള വാര്‍ത്തകളും പുറത്തുവന്നിരുന്നു. ഒരു കാലത്ത് പത്രങ്ങളുടെ മുന്‍പേജ് പരസ്യങ്ങളില്‍ പ്രധാനമായിരുന്നത് മുസ്ലി പവര്‍ എക്‌സ്ട്രയായിരുന്നു.
ലൈംഗികശക്തി വര്‍ദ്ധിപ്പിക്കും എന്ന് അവകാശപ്പെട്ട് മുസ്ലി പവര്‍ എക്‌സ്ട്രയുടെ പരസ്യത്തില്‍ തന്റെ ചിത്രം ഉള്‍പ്പെടുത്തിയതിന് നടി ശ്വേതാ മേനോന്‍ പൊലീസില്‍ പരാതി നല്‍കിയ സംഭവവും ഉണ്ടായിരുന്നു. എച്ച്‌ഐവി വാഹകര്‍ക്കും നല്ലതാണെന്ന വിധത്തില്‍ പരസ്യം ചെയ്ത് തട്ടിപ്പിന് ശ്രമിച്ചതോടെയാണ് മുസ്ലീ പവറിനും കുന്നത്ത് എബ്രഹാമിനും മേല്‍ പിടിവീണത്. മുംബൈ കേന്ദ്രമായ തൈറോകെയര്‍ ടെക്‌നോളജിക്കല്‍സിനുവേണ്ടികുന്നത്ത് ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ സഹകരണത്തോടെ നടത്തിയ പഠന റിപ്പോര്‍ട്ടില്‍ ഇല്ലാത്ത അവകാശവാദങ്ങളായിരുന്നു നടന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (3 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (4 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (5 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (5 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (5 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (5 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (5 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (5 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (5 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (6 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (6 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (6 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (6 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (7 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (8 hours ago)

Malayali Vartha Recommends