Widgets Magazine
10
Jul / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത.. രണ്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


അതി തീവ്ര കാലാവസ്ഥയില്‍ യൂറോപ്പ് വിറച്ചു..ഫ്രാന്‍സില്‍ കാട്ടുതീ കത്തിപ്പടരുന്നു..ഏകദേശം ഒന്‍പത് ലക്ഷത്തോളം പേര്‍ താമസിക്കുന്ന നഗരത്തെ ഇതിനോടകം തന്നെ പുക മൂടിക്കഴിഞ്ഞിരിക്കുന്നു..


ഹെൽമെറ്റ്‌ ധരിച്ച് വാഹനമോടിച്ച കെഎസ്ആർടിസി ഡ്രൈവറുടെ ചിത്രം.. സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നു.. ആക്രമണം ഭയന്നാണ് ഹെൽമറ്റ് ധരിച്ചുള്ള ഷിബുവിന്‍റെ ബസ് ഡ്രൈവിംഗ്..


പണിമുടക്ക് സംസ്ഥാനത്ത് ജനജീവിതത്തെ കാര്യമായി ബാധിച്ചു...കെഎസ്ആര്‍ടിസി ബസുകള്‍ തടഞ്ഞതോടെ പലയിടത്തും ജനം പെരുവഴിലായി.. വാഹനങ്ങളും ട്രെയിനുകളും തടഞ്ഞു..


സങ്കടക്കാഴ്ചയായി... ഇരിങ്ങാലക്കുട വെള്ളാങ്ങല്ലൂരില്‍ ഗ്യാസ് ചോര്‍ന്ന് വീട്ടില്‍ തീപിടിത്തവും പൊട്ടിത്തെറിയുമുണ്ടായ സംഭവം...ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

ഗബ്രിയേലിനു പറ്റിയത് രണ്ടബദ്ധം, എടിഎംല്‍ വച്ച കാമറ എടുക്കാന്‍ മറന്നു, കേരളാ പോലീസും ഹൈടെക് ആണെന്ന് അറിഞ്ഞിരുന്നില്ല, രണ്ടു ദിവസം മുംബൈയില്‍ തങ്ങിയത് അബദ്ധമായി

13 AUGUST 2016 09:04 AM IST
മലയാളി വാര്‍ത്ത

More Stories...

പാലക്കാട് നഗരമധ്യത്തിലെ ഒഴിഞ്ഞ പറമ്പില്‍ യുവാവ് മരിച്ച നിലയില്‍....

ഗവര്‍ണറും ഇടപെടുന്നു... യെമനില്‍ വധശിക്ഷ വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിനായി ഗവര്‍ണറെ സന്ദര്‍ശിച്ച് ഉമ്മന്‍ചാണ്ടിയുടെ ഭാര്യ മറിയാമ്മയും മകന്‍ ചാണ്ടി ഉമ്മന്‍ എംഎല്‍എയും

കോഴിക്കോട് വീടിന്റെ ഒന്നാം നിലയിലേക്കുള്ള കൈവരിയില്ലാത്ത കോണ്‍ക്രീറ്റ് കോണിപ്പടിയില്‍ നിന്ന് വീണ് പരിക്കേറ്റ് ചികില്‍സയിലായിരുന്ന യുവതി മരണത്തിന് കീഴടങ്ങി

പരപ്പനങ്ങാടിയില്‍ മരിച്ച വയോധികയുടെ നിപ പരിശോധനഫലം നെഗറ്റീവ്...

കോട്ടയം മെഡിക്കല്‍ കോളേജ്: മന്ത്രിമാരുടെ നേതൃത്വത്തില്‍ ഓപ്പറേഷന്‍ തീയറ്ററുകളുടെ നിര്‍മ്മാണ പുരോഗതി വിലയിരുത്തി

തിരുവനന്തപുരം ആല്‍ത്തറയിലെ എടിഎം മോഷണക്കേസില്‍ പ്രതി ഗബ്രിയേലിനെ പിടികൂടാന്‍ സഹായിച്ചത് എടിഎം ല്‍ മോഷ്ടാക്കള്‍ തന്നെ സ്ഥാപിച്ച കാമറ. എടിഎം കവര്‍ച്ചയ്ക്കിടെ സംഭവിച്ച രണ്ട് അബദ്ധങ്ങളാണു തട്ടിപ്പു നടന്ന എടിഎം പൊലീസ് കണ്ടെത്താനും താന്‍ അറസ്റ്റിലാകാനും കാരണമെന്നു ചോദ്യംചെയ്യലിനിടെ മരിയന്‍ ഗബ്രിയേല്‍ പോലീസിനോട് പറഞ്ഞു.

ആല്‍ത്തറയിലെ എടിഎം മുറിയില്‍ സ്ഥാപിച്ച ക്യാമറയും റൗട്ടറും തിരികെയെടുകാത്തിരുന്നതും പൊലീസ് ഇത്ര വേഗം പിന്തുടരുമെന്നു പ്രതീക്ഷിക്കാത്തതിനാല്‍ രണ്ടു ദിവസം കൂടി മുംബൈയില്‍ താമസിച്ചതും പിടിക്കപ്പെടാന്‍ കാരണമായതായി ഗബ്രിയേല്‍.

റുമേനിയയില്‍ നിന്ന് ഒരുമിച്ചു പദ്ധതിയിട്ടാണു സംഘം വിവിധ ദിവസങ്ങളിലായി മുംബൈയില്‍ എത്തിയത്. മുംബൈയില്‍ തട്ടിപ്പു നടത്തി പണം സമ്പാദിച്ചശേഷം മടങ്ങാനായിരുന്നു ആദ്യ പദ്ധതി.സമീപ രാജ്യമായ ബള്‍ഗേറിയയില്‍ നിന്നാണു ക്യാമറയും റൗട്ടറും വ്യാജ കാര്‍ഡുകളും വാങ്ങിയതെന്നും ഗബ്രിയേല്‍ പൊലീസിനോടു പറഞ്ഞു. മുംബൈയില്‍ ഉപയോഗിക്കാത്ത കാര്‍ഡുകള്‍ കൊണ്ടു നാട്ടില്‍ തിരിച്ചെത്തിയശേഷം ഇടപാടു നടത്താനായിരുന്നു പദ്ധതി.

എന്നാല്‍, അവിടത്തെ എടിഎമ്മുകളിലെ തിരക്കു കാരണം കേരളത്തിലേക്ക് എത്തുകയായിരുന്നു. തലസ്ഥാനത്തു നാലു ഹോട്ടലുകളിലായി തങ്ങി നഗരത്തിലെ അന്‍പതിലേറെ എടിഎമ്മുകള്‍ പരിശോധിച്ചു. ഇതില്‍ റൗട്ടര്‍ ഘടിപ്പിക്കാന്‍ ഏറ്റവും സൗകര്യം ആല്‍ത്തറയിലെ എടിഎമ്മില്‍ മാത്രമായിരുന്നു. ആദ്യം ഒരു ക്യാമറ സ്ഥാപിക്കുകയും പിറ്റേന്ന് ഇത് ഇളക്കിമാറ്റി മറ്റൊന്നു വയ്ക്കുകയും ചെയ്തു. ബാറ്ററിയുടെ ചാര്‍ജ് തീരുന്നതിനാല്‍ ഇങ്ങനെ ഒരാഴ്ചയ്ക്കിടെ മൂന്നുവട്ടം ക്യാമറ മാറ്റി വക്കുകയും ചെയ്തു.

ഒരിക്കലും പിടിക്കപ്പെടില്ലെന്ന് ഉറപ്പുള്ളതിനാലാണു മുഖം മറയ്ക്കാതെ എടിഎമ്മില്‍ പ്രവേശിച്ചത്. മടങ്ങാനുള്ള തിടുക്കത്തില്‍ ക്യാമറയും റൗട്ടറും തിരികെ എടുത്തിരുന്നെങ്കില്‍ ആല്‍ത്തറ എടിഎമ്മിലേക്കു മാത്രമായി പൊലീസിന്റെ ശ്രദ്ധ പതിയില്ലായിരുന്നു. പണം പിന്‍വലിച്ചതു മുംബൈയിലായതിനാല്‍ എസ്ബിഐയുടെ സെര്‍വര്‍ ഹാക്ക് ചെയ്തു പണം കവര്‍ന്നതാണെന്നും പതിവു പരാതികളുടെ കൂട്ടത്തില്‍ ഈ തട്ടിപ്പും മുങ്ങിപ്പോകുമായിരുന്നു.

ചോര്‍ത്തിയ വിവരങ്ങളുമായി ഫ്‌ലോറിന്‍ ഇയോണും ഗബ്രിയേലുമാണു മുംബൈയിലെത്തിയത്. മറ്റു രണ്ടുപേരില്‍ ഒരാള്‍ ചെന്നൈ വഴിയും രണ്ടാമന്‍ തിരുവനന്തപുരം വിമാനത്താവളം വഴിയും രാജ്യം വിട്ടു. മുംബൈയില്‍ വച്ചു 300 വ്യാജ കാര്‍ഡുകളുണ്ടാക്കി. ഇവ ഫ്‌ലോറിന്‍ ഇയോണും ഗബ്രിയേലും ചേര്‍ന്നു പങ്കിട്ടെടുത്തു. ഗബ്രിയേല്‍ പിടിയിലാകുന്നതിന്റെ തലേന്നു ഫ്‌ലോറിന്‍ വിദേശത്തേക്കു കടന്നു. ഫ്‌ലോറിന്‍ ഇയോണിന് ഈയിടെ ചെന്നൈയില്‍ നടന്ന എടിഎം തട്ടിപ്പില്‍ പങ്കുണ്ടോ എന്നു പൊലീസ് അന്വേഷിക്കുന്നുണ്ട്. അവിടെ മൂന്നുപേര്‍ ഉള്‍പ്പെട്ട സംഘമായിരുന്നു സമാന രീതിയില്‍ റൗട്ടര്‍ സ്ഥാപിച്ചു തട്ടിപ്പിനു ശ്രമിച്ചത്. മുങ്ങിയ മൂന്നു പ്രതികള്‍ക്കായി ഇന്റര്‍പോള്‍ വഴി റെഡ് കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിച്ചിട്ടുണ്ട്.

രണ്ടു നാള്‍ കൂടി തങ്ങിയിട്ടു പോകാമെന്ന ഗബ്രിയേലിന്റെ തീരുമാനമാണു വന്‍ തട്ടിപ്പുസംഘത്തിലെ ഒരാളെയെങ്കിലും അറസ്റ്റ് ചെയ്യാന്‍ കേരള പൊലീസിനു വഴിയൊരുക്കിയത്. മറ്റു രാജ്യങ്ങളില്‍ സംഘം തട്ടിപ്പു നടത്തിയതായി സംശയമുണ്ടെങ്കിലും ഇതു സ്ഥിരീകരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍പോളില്‍ നിന്നോ ഗബ്രിയേലില്‍ നിന്നോ പൊലീസിനു ലഭിച്ചിട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലയാളി യുവതിയേയും മകളെയും മരിച്ച നിലയില്‍...  (13 minutes ago)

യുവാവ് മരിച്ച നിലയില്‍....  (37 minutes ago)

നിമിഷപ്രിയയുടെ മോചനത്തിനായി ഗവര്‍ണറെ സന്ദര്‍ശിച്ച് ഉമ്മന്‍ചാണ്ടിയുടെ ഭാര്യ മറിയാമ്മയും മകന്‍ ചാണ്ടി ഉമ്മന്‍ എംഎല്‍എയും  (57 minutes ago)

കൈവരിയില്ലാത്ത കോണ്‍ക്രീറ്റ് കോണിപ്പടിയില്‍ നിന്ന് വീണ് പരിക്കേറ്റ് ചികില്‍സയിലായിരുന്ന യുവതി മരണത്തിന് കീഴടങ്ങി  (1 hour ago)

ഭക്ഷ്യസസ്യപൂന്തോട്ടം സ്‌കൂളുകളില്‍  (1 hour ago)

നിപ പരിശോധനഫലം നെഗറ്റീവ്  (1 hour ago)

രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനായി...  (2 hours ago)

റിക്ടര്‍ സ്‌കെയിലില്‍ 4.1 തീവ്രത രേഖപ്പെടുത്തി  (2 hours ago)

ഓപ്പറേഷന്‍ തീയറ്ററുകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം  (2 hours ago)

സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഇന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്  (2 hours ago)

തോട്ടില്‍ വെള്ളപത ... വെള്ളത്തില്‍ രാസലായിനി കലര്‍ന്നെന്ന് കണ്ടെത്തി  (2 hours ago)

ഇന്ന് എസ്.എഫ്.ഐ പഠിപ്പ് മുടക്കും  (3 hours ago)

സെപ്റ്റംബര്‍ വരെ നിപ കലണ്ടര്‍ പ്രകാരമുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരണം  (3 hours ago)

തൃശൂര്‍ പീച്ചി ഡാമില്‍ കാണാതായ ജീവനക്കാരന്റെ  (3 hours ago)

രണ്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട്,  (4 hours ago)

Malayali Vartha Recommends